ഡാൻസ് ഡാൻസ് തിയറ്ററിലേക്ക്
Saturday, June 17, 2017 3:20 AM IST
വിശ്വപ്രസിദ്ധ ഡാൻസർ മൈക്കിൾ ജാക്സന്‍റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ജാക്സന്‍റെ ആരാധകരായ മാതാപിതാക്കൾ അവന് മൈക്കിൾ എന്ന് പേരിട്ടു. മൈക്കിൾ വളർന്നു വന്നപ്പോൾ, നല്ലൊരു നർത്തകനായി. മൈക്കിളിന്‍റെ കഥ പറയുകയാണ് ഡാൻസ് ഡാൻസ് എന്ന ചിത്രം.

അച്ചുക്കുട്ടി ഫിലിംസിന്‍റെ ബാനറിൽ രാജു ആന്‍റണി നിർമിക്കുന്ന ഈ ചിത്രം നിസാർ സംവിധാനം ചെയ്യുന്നു.ഡി ഫോർ ഡാൻസ്, എന്ന റിയാലിറ്റി ഷോയിലെ ജേതാവ് റംസാൻ മൈക്കിളിനെ അവതരിപ്പിക്കുന്നു. കോളേജിലെത്തിയതോടെ മൈക്കിൾ പ്രസിദ്ധനായി. അതോടൊപ്പം ആരാധകരും വർധിച്ചു. നൃത്തമൽസരങ്ങളിൽ ഒന്നാമനായിരുന്നു മൈക്കിൾ. അതിനിടയിൽ പെട്ടെന്നൊരുദിവസം മൈക്കിൾ അപ്രത്യക്ഷനായി. തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങൾ നൃത്തത്തിനും, സംഗീതത്തിനും പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ചിരിക്കുന്നു.

അച്ചുക്കുട്ടി ഫിലിംസിനുവേണ്ടി രാജു ആന്‍റണി നിർമിക്കുന്ന ഡാൻസ് ഡാൻസ്’ നിസാർ സംവിധാനം ചെയ്യുന്നു. ക്യാമറ - ജയൻ ആർ. ഉണ്ണിത്താൻ, തിരക്കഥ, സംഭാഷണം - കൊല്ലം സിറാജ്, ഗാനങ്ങൾ- വയലാർ ശരത്ചന്ദ്രവർമ്മ, വിമൽ രാമങ്കരി, ശശിധരൻ മാടപ്പള്ളി, സംഗീതം - ജയപ്രകാശ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - എൻ. ജീവൻ, കല - വത്സൻ, മേക്കപ്പ് - ജോഷി ജോസ്, എഡിറ്റർ - മൂകേഷ് ജി. മുരളി, ചീഫ് അസോസിയറ്റ് ഡയറക്ടർ - ബിജു സെലസ്റ്റീൻ. റംസാൻ, കലാഭവൻ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവൻ, സുധീർ കരമന, ഗണേഷ്കുമാർ, സുനിൽ സുഗത, മൻരാജ്, കോട്ടയം പ്രദീപ്, കൊല്ലം ഷിറാജ്, തിരുമല രാമചന്ദ്രൻ, പീറ്റർ, മൃത്യുഞ്ജയൻ, രമേശ് വെന്പായം, പ്രേംജിത് ലാൽ, ഷാജി തിരുവല്ല, റോഷിനി സിംഗ്, ഐശ്വര്യ, അനിഘ, ദേവി അജിത്ത്, കനകലത, സോണിയ, മാസ്റ്റർ ആഷിഖ്, ബേബി ഇൻഷാ, ബേബി എയ്ഞ്ചൽ എന്നിവർ അഭിനയിക്കുന്നു. ചിത്രം ജൂണ്‍ 16-ന് തിയറ്ററിലെത്തും. -അയ്മനം സാജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.