x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ 47,000 രൂപ തട്ടിയെടുത്തു


Published: June 10, 2026 04:39 AM IST | Updated: June 10, 2026 04:39 AM IST

വൈപ്പിൻ: സർക്കാർ ഉദ്യോഗസ്ഥനാണെന്ന വ്യാജരേഖ ചമച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ യുവാവ് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 47,092 രൂപ തട്ടിയെടുത്തു. ചെറായി രക്തേശ്വരി ഭാഗത്തുള്ള യുവതിക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത മുനന്പം പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാജ് ഷിബു എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആണെന്ന് പറഞ്ഞ് സർക്കാർ മുദ്രയുള്ള രേഖകളും വ്യാജ സർക്കുലറും സർക്കാർ ഇ-മെയിൽ ഐഡി എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ ഐഡിയും ഉപയോഗിച്ചാണ് പ്രതി യുവതിയെ തട്ടി പ്പിനിരയാക്കിയത്.

ബ്ലോക്ക് റിസോഴ്സസ് സെന്‍ററിന്‍റെ കീഴിലുള്ള സർക്കാർ സ്കൂളിൽ സൂപ്രണ്ട് ക്വാട്ടയിൽ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച യുവതി ഭർത്താവിന്‍റെയും സഹോദരിയുടെയും ഗൂഗിൾ പേ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയത്.

എന്നാൽ പിന്നീട് ജോലി ലഭിക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. ഇതു നൽകാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up