University News
2025ലെ മികച്ച എംബിഎ കോഴ്സുകൾ
കിരൺ ജെ.കെ.വി.

കരിയറിൽ മുന്നേറാനുള്ള വാഹനമായാണ് എംബിഎയെ പരിഗണിക്കുന്നത്. മികച്ച തീരുമാനങ്ങളെടുക്കുന്ന, പ്രശ്നങ്ങൾ വിദഗ്ധമായി പരിഹരിക്കുന്ന ലീഡർ എന്ന നിലയിലേക്കുള്ള മാറ്റമാണ് പലർക്കും എംബിഎ കോഴ്സിലൂടെ കൈവരുന്നത്.

ഇൻഡസ്ട്രി ഡിമാൻഡുകളും ടെക്നോളജിയും മാറിമറിയുന്ന ഇക്കാലത്ത് കരിയർ വളർച്ചയ്ക്ക് ഉപകരിക്കുന്ന, പ്രസക്തിയേറിയ എംബിഎ സ്പെഷലൈസേഷനുകളെ പരിചയപ്പെടാം.

2025ലെ ഹോട്ട് സ്പെഷലൈസേഷനുകൾ

ഫിനാൻസ് ഉയർന്ന ഡിമാൻഡും വൈവിധ്യമാർന്ന തൊഴിലവസരങ്ങളും മികച്ച ശന്പളവും ഫിനാൻസിലേക്ക് ആരെയും ആകർഷിക്കും. കോർപറേറ്റ് ഫിനാൻസ്, ഇൻവെസ്റ്റ്മെന്‍റ് ബാങ്കിംഗ്, റിസ്ക് മാനേജ്മെന്‍റ് തുടങ്ങിയവയിൽ കേന്ദ്രീകരിക്കുന്ന കോഴ്സ് ആഗോള തലത്തിൽ ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ മാനേജർ, പോർട്ട്ഫോളിയോ മാനേജർ തുടങ്ങിയ അവസരങ്ങളിലേക്കുള്ള വാതിലാണ് തുറന്നിടുന്നത്.

മാർക്കറ്റിംഗ്

ബ്രാൻഡ് മാനേജ്മെന്‍റ് മുതൽ ഡിജിറ്റൽ മാർക്കറ്റിംഗ് വരെ നീളുന്ന വിവിധ മാർക്കറ്റിംഗ് തലങ്ങളിൽ മികവോടെ പ്രവർത്തിക്കാനുള്ള അറിവും നൈപുണ്യവും നൽകുന്ന കോഴ്സ്. മാർക്കറ്റിംഗ് തത്വങ്ങൾ, തന്ത്രങ്ങൾ എന്നിവയ്ക്കു പുറമേ മാർക്കറ്റ് റിസേർച്ചും കണ്‍സ്യൂമർ ബിഹേവിയറുമെല്ലാം വിഷയങ്ങളാകുന്ന കോഴ്സ് റീട്ടെയ്ൽ, ഐടി, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെയുള്ള മേഖലകളിൽ പ്രവർത്തിക്കാൻ വിദ്യാർഥികളെ ഒരുക്കുന്നു. ക്രിയേറ്റീവ് ചിന്തയും ആശയവിനിമയ പാടവവും ഒത്തിണങ്ങിയവർക്ക് ഉചിതമാണ്.

ബിസിനസ് അനലിറ്റിക്സ്

ഡാറ്റയ്ക്ക് ചുറ്റും കറങ്ങുന്ന ലോകത്ത് അതിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഉചിതമായ തീരുമാനങ്ങളെടുക്കാൻ വിദ്യാർഥികളെ തയാറാക്കുന്ന കോഴ്സ്. ബിസിനസ് മാനേജ്മെന്‍റ് തത്വങ്ങൾ അനലിറ്റിക്കൽ ടെക്നിക്കുകളുമായി സമന്വയിപ്പിച്ച് കോഴ്സ് ബിസിനസ് അനലിസ്റ്റ്, ബിസിനസ് ഇന്‍റലിജൻസ് അനലിസ്റ്റ് തുടങ്ങിയ ജോലികളിൽ എത്തിച്ചേരാൻ സഹായിക്കും. ഡാറ്റ അനാലിസിസ്, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ്, ബിസിനസ് ഇന്‍റലിജൻസ് എന്നിവയിലെല്ലാം ശക്തമായ അടിത്തറ നൽകുന്ന പ്രോഗ്രാമാണിത്. അതിവേഗം മാറിമറിയുന്ന സാങ്കേതികവിദ്യയുടെ ലോകത്ത് തുടർച്ചയായി സ്വയം അപ്ഡേറ്റ് ചെയ്തു പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.

ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഫിൻടെക്

സാങ്കേതികവിദ്യയും ഫിനാൻസും തമ്മിലുള്ള വിടവ് നികത്താനും ഫിൻടെക് മേഖലയിൽ തൊഴിലവസരങ്ങൾക്കായി വി്ദ്യാർഥികളെ ഒരുക്കാനും ഉതകുന്ന പ്രോഗ്രാം. ഫിനാൻഷ്യൽ ഓപ്പറേഷൻസ രംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരണം നടപ്പാക്കാൻ കഴിവുള്ള പ്രഫഷണലുകളെയാണ് ലോകം തേടുന്നത്.

ഐടി മാനേജ്മെന്‍റ്, ഫിനാൻഷ്യൽ ടെക്നോളജി, സൈബർസെക്യൂരിറ്റി, ബ്ലോക്ക്ചെയ്ൻ ടെക്നോളജി, ബിസിനസ് സ്ട്രാറ്റജി, ഡാറ്റ അനലിറ്റിക്സ് എന്നിവയെല്ലാം പഠനവിധേയമാകും. ഫിൻടെക് കണ്‍സൾട്ടന്‍റ്, ബിസിനസ് അനലിസ്റ്റ്, ഐടി മാനേജർ, പ്രോഡക്റ്റ് മാനേജർ തുടങ്ങിയ കരിയറുകൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതം.
More News