University News
പിജി ഏകജാലക പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ പിജി ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതുമൂലം അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശന പ്രക്രിയയിൽ നിന്നും പുറത്തുപോയവർക്കും, അലോട്ട്മെന്‍റ് ലഭിച്ച് ഹയർ ഓപ്ഷൻ നിലനിർത്തിക്കൊണ്ട് അഡ്മിഷൻ എടുത്തവർക്കും രജിസ്ട്രേഷൻ സമയത്ത് കൊടുത്ത വിവരങ്ങൾ തിരുത്താൻ വേണ്ടിയിട്ടുള്ള ലിങ്ക് 19, 20 തീയതികളിൽ www.cuonline.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും. രജിസ്ട്രേഷൻ സമയത്ത് ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ കോളജ് തെരഞ്ഞെടുക്കൽ, മാർക്ക് , വെയിറ്റേജ് എന്നീ വിവരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്. മാറ്റങ്ങൾ വരുത്തിയതിനുശേഷം എല്ലാ വിദ്യാർഥികളും രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷയുടെ പുതുക്കിയ ഫൈനൽ പ്രിന്‍റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്. തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ തിരുത്തലുകൾ വരുത്തിയതിനുശേഷം അപേക്ഷ പൂർത്തിയാകാത്തപക്ഷം ഇനിയുള്ള അഡ്മിഷൻ പ്രക്രിയയിൽ നിന്ന് പുറത്തുപോകുന്നതാണ്. രണ്ടാം അലോട്ട്മെന്‍റിന് ശേഷം വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട തിരുത്തലുകൾ ആവശ്യമില്ലാത്തവരെയും തുടർന്നുള്ള അഡ്മിഷൻ പ്രക്രിയയിലേക്ക് പരിഗണിക്കുന്നതാണ്. ഒന്നാം ഓപ്ഷൻ ലഭിച്ച് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും, എല്ലാ ഹയർ ഓപ്ഷനുകളും ക്യാൻസൽ ചെയ്ത് സ്ഥിരം അഡ്മിഷൻ എടുത്തവർക്കും മേൽ പറഞ്ഞ സൗകര്യം ലഭ്യമായിരിക്കുന്നതല്ല.

രണ്ടാം അലോട്ട്മെന്‍റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് 21ന് വെകിട്ട് മൂന്നിന് കോളജുകൾക്ക് കൈമാറും. 24നും, 26ന് പകൽ ഒന്നുവരെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കോ അവരുടെ പ്രതിനിധികൾക്കോ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ ഉദ്ദേശിക്കുന്ന കോളജിൽ പോയി റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോർട്ട് ചെയ്ത വിദ്യാർഥികളിൽ നിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ കോളജുകൾ 26ന് പകൽ രണ്ട് മണിക്ക് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 28ന് വെകിട്ട് മൂന്ന് മണിക്കുള്ളിൽ പ്രവേശനം നടത്തും. ഓരോ കോളജുകളിലേയും ഒഴിവുകളെ പറ്റിയുള്ള വിവരങ്ങൾ www.cuonline.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും. ഫോണ്‍ : 0494 2407016, 2407017.

അക്കഡേമിക് കൗണ്‍സിൽ വോട്ടെണ്ണൽ

അക്കഡേമിക് കൗണ്‍സിൽ ഫുൾടൈം പിജി വിദ്യാർഥി മണ്ഡലത്തിന്‍റെ വോട്ടെണ്ണൽ 19ൽ നിന്ന് 21ലേക്ക് മാറ്റി. വോട്ടെണ്ണൽ അന്ന് രാവിലെ 9.30ന് സർവകലാശാലാ സെനറ്റ് ഹൗസിൽ നടക്കുമെന്ന് വരണാധികാരി അറിയിച്ചു.

സർവകലാശാലയിൽ ഡെപ്യൂട്ടേഷൻ നിയമനം

രജിസ്ട്രാർ, പരീക്ഷാ കണ്‍ട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 29. വിവരങ്ങൾ വെബ്സൈറ്റിൽ.

സ്വിമ്മിംഗ് ട്രെയിനർ, പ്ലാന്‍റ് ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ സ്വിമ്മിംഗ് ട്രെയിനർ (വനിത), പ്ലാന്‍റ് ഓപ്പറേറ്റർ ഓരോ ഒഴിവുകളിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 29. പ്രായം 2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങൾ www.uoc.ac.in വെബ്സൈറ്റിൽ.

ബിഎഡ് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

ബിഎഡ് പ്രവേശന ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നേരത്തെ സമർപ്പിച്ച കോളജ്, കോഴ്സ് ഓപ്ഷനുകൾ വിദ്യാർഥികൾക്ക് 20ന് ഉച്ചയ്ക്ക് രണ്ട് വരെ പുനഃക്രമീകരിക്കാം. ലോഗിൻ ചെയ്ത് ഡ്രാഗ് ആന്‍റ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുനഃക്രമീകരിക്കാം. പുതിയ കോളജോ, കോഴ്സുകളോ ഈ അവസരത്തിൽ കൂട്ടിച്ചേർക്കുന്നതിനോ, ഒഴിവാക്കുന്നതിനോ സാധിക്കുന്നതല്ല. ഒന്നാമത്തെ അലോട്ട്മെന്‍റ് 22നും, രണ്ടാമത്തെ അലോട്ട്മെന്‍റ് 27നും പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.

എംഎ ഇക്കണോമിക്സിന് സീറ്റ് ഒഴിവ്

തൃശൂർ അരണാട്ടുകര ഡോ.ജോണ്‍ മത്തായി സെന്‍ററിൽ എംഎ ഫിനാൻഷ്യൽ ഇക്കണോമിക്സിന് എസ് സി (രണ്ട്), എസ്ടി (ഒന്ന്), ബിപിഎൽ (ഇബി‌എഫ്സിഒന്ന്) സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. എംഎ ഇക്കണോമിക്സ് പ്രവേശന പരീക്ഷ എഴുതിയവർ രേഖകളും ഫീസും സഹിതം 20ന് 10.30ന് സെന്‍ററിൽ ഹാജരാകണം. ഫോണ്‍ : 0487 2384656.

എംഎസ് സി കംപ്യൂട്ടർ സയൻസ് സീറ്റ് ഒഴിവ്

കാന്പസിലെ സിസിഎസ്ഐടിയിൽ എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിലേക്ക് (ഓപ്പണ്‍ഒന്പത്, ഈഴവരണ്ട്, മുസ് ലിംരണ്ട്, ബിപി‌എൽരണ്ട്, ഒബിഎച്ച്ഒന്ന്, എസ് സിമൂന്ന്, എസ്ടിരണ്ട്, പിഎച്ച്ഒന്ന്) പ്രവേശനമാഗ്രഹിക്കുന്നവർ 20ന് 12ന് സിസിഎസ്ഐടി ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.

എംബിഎ കൗണ്‍സലിംഗ്

എംബിഎ കൗണ്‍സലിംഗ് 19 മുതൽ 21 വരെ നടക്കും. 19ന് റാങ്ക് ഒന്ന് മുതൽ നൂറ് വരെയും, 20ന് 101 മുതൽ 200 വരെയും, 21ന് 201 മുതൽ 333 വരെയും കൗണ്‍സലിംഗ് നടക്കും. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്ഫുൾടൈം/പാർട്ട്ടൈം) 2016 സ്കീം2016 മുതൽ പ്രവേശനം റഗുലർ/ സപ്ലിമെന്‍ററി, 2013 സ്കീം2014, 2015 പ്രവേശനം സപ്ലിമെന്‍ററി പരീക്ഷക്ക് പിഴകൂടാതെ ജൂലൈ നാല് വരെയും 170 രൂപ പിഴയോടെ ജൂലൈ എട്ട് വരെയും ഫീസടച്ച് ജൂലൈ പത്ത് വരെ രജിസ്റ്റർ ചെയ്യാം.

വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബികോം/ ബിബിഎ/ ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്2018 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ മൂന്ന് വരെയും 170 രൂപ പിഴയോടെ ജൂലൈ ആറ് വരെയും ഫീസടച്ച് ജൂലൈ ഒന്പത് വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ സഹിതം ജോയിന്‍റ് കണ്‍ട്രോളർ ഓഫ് എക്സാമിനേഷൻസ്8, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ജൂലൈ പത്തിനകം ലഭിക്കണം.

‌രണ്ടാം സെമസ്റ്റർ എംഫിൽ പരീക്ഷക്ക് പിഴകൂടാതെ ജൂണ്‍ 27 വരെയും 170 രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും ഫീസടച്ച് ജൂലൈ മൂന്ന് വരെ രജിസ്റ്റർ ചെയ്യാം. ഡെസർട്ടേഷൻ ഫെബ്രുവരി 25നകം സമർപ്പിക്കണം.

നിയമ പഠനവകുപ്പിലെ എൽഎൽഎം രണ്ട്, നാല് സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റർ ചെയ്യാം.‌

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എംഫിൽ സംസ്കൃതം ജൂണ്‍ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ.

അറബിക്ഇംഗ്ലീഷ് ട്രാൻസ്ലേഷൻ കോഴ്സ്

ഇസ്ലാമിക് ചെയർ നടത്തുന്ന അറബിക്ഇംഗ്ളീസ് ലേഷൻ കോഴ്സ് ജൂണ്‍ 22ന് ആരംഭിക്കും. മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ ചേരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോണ്‍ : 9847729601/9746904678.







മൂസാ എ ബക്കർ എൻഡോവ്മെന്‍റ് പ്രഭാഷണം നടത്തി

പടം.............

തേഞ്ഞിപ്പലം: കോമേഴ്സ് ആൻഡ് മാനേജ്മെന്‍റ് സ്റ്റഡീസ് മുൻ മേധാവിയായിരുന്ന എം.എ. ബക്കറിന്‍റെ പേരിലുള്ള എൻഡോവ്മെന്‍റ് പ്രഭാഷണം കാലിക്കട്ട് സർവകലാശാലാ കോമേഴ്സ് പഠനവകുപ്പും സ്റ്റാഫ് ഓർഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ചു.
എൻഡോവ്മെന്‍റ് പ്രഭാഷണം ഊരാളുങ്കൽ സഹകരണ സൊസൈറ്റി സിഇഒ രവീന്ദ്രൻ കസ്തൂരി നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിമർശനങ്ങളെ വകവയ്ക്കാതെ സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞിരുന്ന ആകർഷക വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ഡോ.എം.എ.ബക്കറെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങിൽ പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ അധ്യക്ഷത വഹിച്ചു. പി. പ്രേമരാജൻ, ആർ.എസ്. പണിക്കർ, ഡോ. എം.എ. ജോസഫ്, ഡോ. ഇ.കെ. സതീഷ്, ഡോ. വിജയചന്ദ്രൻ പിള്ള, ഡോ. ജോണ്‍സണ്‍ , പ്രവീണ്‍ എന്നിവർ പ്രസംഗിച്ചു.
More News