കോപ്പിയടി തടയാൻ 80 അംഗ വിജിലൻസ് സ്ക്വാഡ്
എംജി യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകളിൽ കോപ്പിയടിയും മറ്റും തടയുന്നതിനായി വിജിലൻസ് സ്ക്വാഡ് രൂപീകരിച്ചു. 80 പേരാണ് സ്ക്വാഡിലുള്ളത്. പരീക്ഷകളിൽ കോപ്പിയടിയടക്കമുള്ള ക്രമക്കേടുകൾ തടയുകയാണ് സ്ക്വാഡിന്റെ ചുമതല. പരീക്ഷാകാലത്ത് കോളജുകളിൽ ഇവർ മിന്നൽ പരിശോധനകൾ നടത്തും.
വൈക്കം, കോട്ടയം, ചങ്ങനാശേരി, ഇടുക്കി, പാലാ, പത്തനംതിട്ട, എറണാകുളം സോണുകളായാണ് സ്ക്വാഡിനെ വിന്യസിക്കുന്നത്. എറണാകുളത്ത് മൂന്നും പത്തനംതിട്ടയിൽ രണ്ട് സ്ക്വാഡും പ്രവർത്തിക്കും. ഓട്ടോണമസ് കോളജുകൾക്കായി എറണാകുളം, കോട്ടയം സോണുകളിലായി രണ്ട് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
സ്ക്വാഡ് കണ്‍വീനർമാരുടെയും അംഗങ്ങളുടെയും യോഗം സർവകലാശാല അസംബ്ലി ഹാളിൽ നടന്നു. സിൻഡിക്കേറ്റ് പരീക്ഷകൾക്കുള്ള ഉപസമിതി കണ്‍വീനർ ഡോ. ആർ. പ്രഗാഷ്, പരീക്ഷാ കണ്ട്രോളർ ഡോ. തോമസ് ജോണ്‍ മാന്പറ എന്നിവർ പങ്കെടുത്തു.
പരീക്ഷാഫലം
2017 ഒക്ടോബറിൽ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.