University News
എയിംസ് എംബിബിഎസ് പ്രാരംഭ രജിസ്ട്രേഷൻ 30നു തുടങ്ങും
രാജ്യത്തെ ഏറ്റവും പ്രശസ്ത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് ആദ്യമായി ഏർപ്പെടുത്തിയ Prospective Applicants Advanced Registration (PAAR) ഈ മാസം 30നു തുടങ്ങും. ജനുവരി മൂന്നു വരെ രജിസ്ട്രേഷൻ നടത്താം.

ന്യൂഡൽഹിയിലെ എയിംസിനു പുറമെ എയിംസ് പദവിയുള്ള 14 സ്ഥാപനങ്ങളിലെ എംബിബിഎസ് അഡ്മിഷൻ ആഗ്രഹിക്കുന്നവരും ആദ്യഘട്ട രജിസ്ട്രേഷൻ നടത്തണം. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പട്ടിക ജാതിവർഗക്കാർക്ക് 50 ശതമാനം മതി. ഭിന്നശേഷിക്കാർക്ക് 40 ശതമാനം.

അപേക്ഷയിലെ അപാകത മൂലം പലർക്കും അപേക്ഷ നിരസിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിസ്ഥാന വിവരം അടങ്ങിയ പ്രാരംഭ രജിസ്ട്രേഷൻ നടത്തുന്നത്. കൂടാതെ, മുൻകൂട്ടി ഇമേജുകൾ അപ്‌ലോഡ് ചെയ്യാം. ഈ വിവരങ്ങളും ഇമേജുകളും സൂക്ഷ്മ പരിശോധന നടത്തുകയും തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കുകയും ചെയ്യുമെന്നാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത.

അപേക്ഷ സ്വീകാര്യമാണോ എന്ന് ജനുവരി ഏഴിന് അപേക്ഷകനെ അറിയിക്കും. ജനുവരി എട്ടു മുതൽ 18 വരെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടായിരിക്കും. അന്തിമമായി അംഗീകരിക്കപ്പെട്ടവരുടെ ലിസ്റ്റ് ജനുവരി 22ന് പ്രസിദ്ധപ്പെടുത്തും. ഈ പ്രാരംഭ രജിസ്ട്രേഷനു ഫീസ് ഒന്നും അടയ്ക്കേണ്ട. യോഗ്യതാ പരീക്ഷയുടെ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ ആ വിവരവും നൽകേണ്ട.

പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു പ്രവേശന പരീക്ഷയുടെ വിജ്ഞാപനം വരുന്നതനുസരിച്ചു അന്തിമ രജിസ്ട്രേഷൻ നടത്താം. പ്രവേശന പരീക്ഷയുടെ വിജ്ഞാപനവും പ്രോസ്പെക്ടസും ജനുവരി 29നു വെബ്സൈറ്റിൽ അപ‌ലോഡ് ചെയ്യും.

പ്രാരംഭ രജിസ്ട്രേഷൻ അംഗീകരിക്കപ്പെട്ടവർക്ക് അപേക്ഷാ ഫീസും പരീക്ഷാ കേന്ദ്രവും തെരഞ്ഞെടുത്ത് ഫൈനൽ രജിസ്ട്രേഷനുള്ള കോഡ് ജനറേറ്റ് ചെയ്യാൻ ജനുവരി 29 മുതൽ ഫെബ്രുവരി 17 വരെ സമയം ലഭിക്കും. ഇവർക്ക് ഫെബ്രുവരി 21 മുതൽ മാർച്ച് 12 വരെ ഫൈനൽ രജിസ്ട്രേഷൻ നടത്താം.
മേയ് 25,26 തീയതികളിൽ രാവിലെ ഒമ്പതു മുതൽ 12.30 വരെയും മൂന്നു മുതൽ 6.30 വരെയും രണ്ടു ഷിഫ്റ്റായി പരീക്ഷ നടത്തും.

ന്യൂഡൽഹിക്കു പുറമെ ഭട്ടിൻഡ, ഭോപ്പാൽ, ഭുവനേശ്വർ, ദേവഗഡ്, ഗോരഖ്പൂർ, ജോധ്പൂർ, കല്യാണി, മംഗളഗിരി, നാഗ്പൂർ, പാറ്റ്ന, റായ്പൂർ, റായ്ബറേലി, ഋഷികേശ്, തെലുങ്കാന എന്നിവിടങ്ങളിലാണ് എയിംസ് പദവിയുള്ള സ്ഥാപനങ്ങൾ.

ഈ വർഷം പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഫൈനൽ രജിസ്ട്രേഷൻ നടത്തേണ്ട.
നേരത്തെ നടത്തിയ പ്രാരംഭ രജിസ്ട്രേഷൻ വിവരം സൂക്ഷിച്ചു വയ്ക്കപ്പെടും.
ഫൈനൽ രജിസ്ട്രേഷനും അഡ്മിറ്റ് കാർഡുകളുടെ അപ്‌ലോഡിംഗിനും ശേഷം വരും വർഷത്തെ പ്രാരംഭ രജിസ്ട്രേഷൻ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്. https://www.aiimsex ams.org
More News