University News
ക്ലാറ്റ് മേയ് 12ന്; രജിസ്ട്രേഷൻ നാളെ ആരംഭിക്കും
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പടെ 21 നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മേയ് 12ന്. ഓൺലൈൻ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. മാർച്ച് 31നകം അപേക്ഷിക്കണം. മേയ് 12ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെയാണ് ക്ലാറ്റ്.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന പൂർണമായും ഓഫ്‌ലൈനായിട്ടാണ് ഇത്തവണ മുതൽ പരീക്ഷ നടത്തുന്നത്.

ദേശീയ നിയമ സർവകലാശാലകളിൽ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബിഎ, ബിഎസ‌്സി, ബികോം,ബിഎസ്ഡബ്ല്യു എൽഎൽബി (ഓണേഴ്സ്) കോഴ്സുകളും, വിവിധ കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ഏക വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളുമാണു നിലവിലുള്ളത്. സാധാരണ നിയമപഠന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പഠനരീതികളും പാഠ്യപദ്ധതികളും ആധുനിക സൗകര്യങ്ങളും പഠനാധിഷ്ഠിത തൊഴിൽ അവസരങ്ങളുമാണ് ദേശീയ നിയമ സർവകലാശാലകളിലേക്കു സമർഥരായ വിദ്യാർഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം.

പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്ക് പ്ലസ്ടു തലത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതിവർഗ വിഭാഗക്കാർക്ക് മിനിമം മാർക്കിൽ അഞ്ചു ശതമാനം ഇളവ് നൽകും. ബിരുദാനന്തര ബിരുദ കോഴ്സിന് 55 ശതമാനം മാർക്കോടു കൂടിയ നിയമബിരുദവുമാണ് അടിസ്ഥാന യോഗ്യത. ഇവിടെയും പട്ടികജാതിവർഗ വിഭാഗക്കാർക്ക് അഞ്ചു ശതമാനം ഇളവുണ്ട്. അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷ സമർപ്പിക്കാം. അങ്ങനെയുള്ളവർ അഡ്മിഷൻ സമയത്തു നിശ്ചിത യോഗ്യത നേടിയിരിക്കണം. ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് അപേഷിക്കുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല.
ക്ലാറ്റിനെകുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ www.clatconsortiumofnl u.ac.in സന്ദർശിക്കുക.

അഖിലേന്ത്യാ തലത്തിൽ ബിരുദ കോഴ്സുകൾക്ക് ഏകദേശം 2200 ഉം ബിരുദാനന്തര കോഴ്സുകൾക്ക് ഏകദേശം 700 ഉം സീറ്റുകളാണുള്ളത്. ദേശീയനിയമസർവകലാശാലകളിൽ അതാതു സംസ്ഥാനങ്ങളിലെ ജാതി സംവരണ തത്വങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവേശനം നൽകുന്നത്.
More News