University News
നാറ്റാ ഇനി രണ്ടു തവണ; 24 മുതൽ അപേക്ഷിക്കാം
ബിആർക് കോഴ്സ് പ്രവേശനത്തിനു നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റാ) ഇനി മുതൽ രണ്ടു തവണ. ഏപ്രിൽ 14നും ജൂലൈ ഏഴിനും. ആദ്യ ടെസ്റ്റിന് 24 മുതൽ മാർച്ച് മൂന്നു വരെയും രണ്ടാം ടെസ്റ്റിന് 24 മുതൽ ജൂണ്‍ 12 വരെയും അപേക്ഷിക്കാം. കൂടുതൽ കുട്ടികൾക്ക് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കുന്നതിനാണ് വർഷത്തിൽ രണ്ടു തവണ പരീക്ഷ നടത്താൻ കൗണ്‍സിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചത്. ആദ്യ ടെസ്റ്റ് എഴുതാൻ കഴിയാതെ വന്നവർക്കും സ്കോർ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർക്കും രണ്ടാം ടെസ്റ്റ് എഴുതാം. ഏതെങ്കിലും ഒരു ടെസ്റ്റിൽ മാത്രമായും പങ്കെടുക്കാം.

കേരളത്തിലെ ബിആർക് കോഴ്സുകൾക്കു പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന അലോട്ട്മെന്‍റിനും നാറ്റാ സ്കോർ നിർബന്ധമാണ്. ബിആർക് കോഴ്സിനു പ്രവേശന പരീക്ഷാ കമ്മീഷണർ പ്രത്യേകം പരീക്ഷ നടത്തുന്നതല്ല.

രണ്ടു ഭാഗങ്ങളായാണു നാറ്റാ നടത്തുക. മാത്തമാറ്റിക്സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻ മാതൃകയിലുള്ളതാണ് ആദ്യ പാർട്ട്. ഇതിന് ഉത്തരം ഓണ്‍ലൈനായി രേഖപ്പെടുത്തണം. ഡ്രോയിംഗാണു രണ്ടാം ഭാഗം. ഇതു പേപ്പർ അധിഷ്ഠിത പരീക്ഷയാണ്. രാവിലെ പത്തു മുതൽ പതിനൊന്നു വരെയാണ് ആദ്യ പാർട്ട്. 11.15 മുതൽ 1.15 വരെയാണ് രണ്ടാം പാർട്ട്. മാത്തമാറ്റിക്സിന് രണ്ടു മാർക്കിന്‍റെ 20 ചോദ്യങ്ങളും ജനറൽ ആപ്റ്റിറ്റ്യൂഡിൽ രണ്ടു മാർക്കിന്‍റെ 40 ചോദ്യങ്ങളും ഉണ്ടായിരിക്കും. 40 മാർക്ക് വീതമുള്ള രണ്ടു ചോദ്യങ്ങളാണു ഡ്രോയിംഗ് വിഭാഗത്തിലുള്ളത്. ആകെ 200 മാർക്കിന്‍റെ ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഇല്ല. ഓരോ പാർട്ടിലും കുറഞ്ഞത് 25 ശതമാനം മാർക്ക് നേടണം. വിജയിക്കാൻ എത്ര മാർക്ക് വേണമെന്ന് കൗണ്‍സിൽ പരീക്ഷാ ഫലം വിലയിരുത്തി തീരുമാനിക്കും. 20192020 വർഷത്തേക്കു മാത്രമാണു നാറ്റാ സ്കോറിനു പ്രാബല്യമുണ്ടായിരിക്കുക. സിലബസ് വെബ്സൈറ്റിലുണ്ട്.

ഒരു ടെസ്റ്റിന് 1800 രൂപയാണ് അപേക്ഷാ ഫീസ്. രണ്ടു ടെസ്റ്റിലും പങ്കെടുക്കുന്നതിന് 3500 രൂപ. സംവരണ വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 1500, 2800 രൂപ. ഇന്ത്യക്കു പുറത്ത് പരീക്ഷാ കേന്ദ്രം തെരഞ്ഞടുക്കുന്നവർ ഒരു പരീക്ഷയ്ക്ക് 10,000 രൂപയും രണ്ടു ടെസ്റ്റിനും കൂടി 18,000 രൂപയും.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്കു പുറത്ത് ദുബായിയിലും പരീക്ഷാ കേന്ദ്രമുണ്ട്.
50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.

വെബ്സൈറ്റ്: www.nata.in. ഹെൽപ് ലൈൻ: +91 8296744296.
More News