University News
കൈറ്റ് വിക്‌ടേഴ്സ് ചാനൽ ഇനി 24 മണിക്കൂറും
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ഇനി മുതൽ 24 മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ, പ്രധാന പരിപാടികൾ, മുൻ എപ്പിസോഡുകൾ തുടങ്ങിയവ കാണാൻ കഴിയുന്ന www.victers.kite.kerala.gov.in എന്ന പുതിയ പോർട്ടലും, ഗൂഗിൾ പ്ലേ സ്റ്റോറിൽ KITE VICTERS ആപ്പും സജ്ജമായി. ഡിടിഎച്ച് ശൃംഖലയിൽ കൈറ്റ് വിക്‌ടേഴ്‌സ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.

എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കായി ‘ഓർമയുണ്ടാകണം’ എന്ന പേരിൽ തത്സമയ പരീക്ഷാ സഹായ പരിപാടി സംപ്രേഷണം തുടങ്ങി. എസ്എസ്എൽസി ക്കാർക്ക് വൈകുന്നേരം ആറിനും പ്ലസ്ടുക്കാർക്ക് രാത്രി 7.30 നും ആണ് ലൈവായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ സഹായ പരിപാടി. സ്‌കൂളുകളിൽ നിന്നു ‘ലിറ്റിൽ കൈറ്റ്‌സ്’ അംഗങ്ങൾ തയാറാക്കിയിട്ടുള്ള വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തി ‘ലിറ്റിൽ ന്യൂസ്’എന്ന പുതിയ പരിപാടിയും സംപ്രേഷണം തുടങ്ങുന്നുണ്ട്.
More News