University News
സര്‍വകലാശാല സംശയങ്ങള്‍?
തെറാപ്പിയിൽ ഉപരിപഠനം നടത്താൻ ആഗ്രഹമുണ്ട്. ഏതെല്ലാം കോളജുകളാണ് ഈ കോഴ്സ് നടത്തുന്നത്.

അനീഷ് പി.രാജൻ, തീക്കോയി

പാരാമെഡിക്കൽ പഠനരംഗത്ത് വലിയ സാധ്യതകൾ തുറന്നുതരുന്ന ഒരു കരിയർമേഖലയാണ് ഒക്കുപ്പേഷണൽ തെറാപ്പിയുടേത്. രാജ്യത്ത് ഇരുപത്തഞ്ചോളം സ്ഥാപനങ്ങൾ ഒക്കുപ്പേഷണൽ തെറാപ്പി കോഴ്സുകൾ നടത്തുന്നുണ്ട്. കോഴ്സുകൾക്ക് ഓൾ ഇന്ത്യ ഒക്കുപ്പേഷൻ തെറാപ്പിസ്റ്റ്സ് അസോസിയേഷന്‍റഖെയും വേൾഡ് ഫെഡറേഷൻ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയുടെയും അംഗീകാരമുണ്ട്.

ഒക്കുപ്പേഷണൽ തെറാപ്പിയിലെ വിവിധകോഴ്സുകൾ

1. ഡിപ്ലോമ, 2. ബിരുദം, 3. ബിരുദാനന്തരബിരുദം, 4. ബിരുദാനന്തര ഡിപ്ലോമ.
ഫിസിക്സ് , കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെടുന്ന 12ാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഡിപ്ലോമ ഇൻ ഒക്കുപ്പേഷണൽ തെറാപ്പിയ്ക്കു ചേരാം. മൂന്നുവർഷമാണ് പഠനദൈർഘ്യം.
ഇതേ വിദ്യാഭ്യാസയോഗ്യതയുള്ള വിദ്യാർഥിക്ക് നാലരവർഷം പഠനദൈർഘ്യമുള്ള ബിഎസ്‌സി ഒക്കുപ്പേഷണൽ തെറാപ്പി കോഴ്സും ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി കോഴ്സും പഠിക്കാം.

രണ്ടുവർഷം പഠനദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സും ബിരുദാനന്തര ഡിപ്ലോമ ഇൻ ഒക്കുപ്പേഷണൽ തെറാപ്പിയും പഠിക്കാൻ ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയോ ബിഎസ്‌സിയോ 55 ശതമാനം മാർക്കോടെ ജയിച്ചിട്ടുണ്ടാകണം. ചില സ്ഥാപനങ്ങൾ സയൻസ് സ്ട്രീമിൽ ബിഎസ്‌സി പഠിച്ച് ജയിച്ചിട്ടുള്ളവർക്കും എംഎസ്‌സി ഇൻ ഒക്കുപ്പേഷണൽ തെറാപ്പിയിലേക്ക് പ്രവേശനം നൽകാറുണ്ട്. ചില സ്ഥാപനങ്ങൾ ബിരുദബിരുദാനന്തര പ്രവേശനത്തിന് പ്രവേശനപരീക്ഷ നടത്താറുണ്ട്.

ഒക്കുപ്പേഷണൽ തെറാപ്പിയിൽ ചില സ്പെഷലൈസേഷൻ മേഖലകളുമുണ്ട്. പ്രധാനമായിട്ടുള്ള സ്പെഷലൈസേഷൻ മേഖലകൾ 1) പീഡിയാട്രിക്സ് 2) അഡൾട്ട് റിഹാബിലിറ്റഷൻ. 3) വിഷൻ റിഹാബിലിറ്റേഷൻ 4) കമ്യൂണിറ്റി കൺസർവേഷനൻ 5) ഇൻഡസ്ട്രിയൽ റിഹാബിലിറ്റേഷൻ 6) ഡവലപ്മെന്‍റ് കണ്ടീഷൻസ്.

ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഉപരിപഠനവും റിസർച്ചും നടത്തുന്നവർക്ക് സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ട്. എങ്കിലും ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം മാത്രം നേടിയവർക്കും ധാരാളം തൊഴിലവസരമുണ്ട്.

ഒക്കുപ്പേഷണൽ തെറാപ്പിയിൽ ഏതെങ്കിലും യോഗ്യത നേടിയിട്ടുള്ളവർ പ്രാക്‌ടീസ് നടത്താനുള്ള ലൈസൻസിനായി നാഷണൽ സർട്ടിഫിക്കേഷൻ എക്സാമിനേഷൻ പാസാകണം.

ഒക്കുപ്പേഷണൽ തെറാപ്പിയിൽ കോഴ്സുകൾ നടത്തുന്ന പ്രധാന സ്ഥാപനങ്ങൾ

1. അഹമ്മദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ബാച്ചിലർ ഓഫ് ഒക്കുപ്പേഷണൽ തെറാപ്പി, 50 സീറ്റുകൾ.
2. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മുംബൈ, മഹാരാഷ്‌ട്ര.
3. കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ്, മണിപ്പാൽ യൂണിവേഴ്സിറ്റി, മണിപ്പാൽ, കർണാടക.
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർത്തോപീഡിക്കലി ഹാൻഡിക്യാപ്ഡ്.
കൊൽക്കത്ത, ബംഗാൾ
5. കെഎംസിഎച്ച് കോളജ് ഓഫ് ഒക്കുപ്പേഷൺ തെറാപ്പി, കോയന്പത്തൂർ, തമിഴ്നാട്.

തയാറാക്കിയത്

ബാബു പള്ളിപ്പാട്ട്
ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]
More News