Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്ര...
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്ര...
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം...
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
Previous
Next
Karshakan
മഴ രസംകൊല്ലിയാകും; കരുതലോടെ കാക്കണം പൂക്കളെ
മഴക്കാലത്തെയും ഉദ്യാനത്തെയും ഒരുപോലെ സ്നേഹക്കുന്നവരാണു മലയാളികള്‍. രണ്ടും പരസ്പര പൂരകവും. മഴയില്ലെങ്കില്‍ ഭൂമുഖത്ത് ഒരു പച്ചപ്പും തളിരിടുകയോ വളരുകയോ ചെയ്യില്ല. സര്‍വവിളകളുടെയും സുഗമമായ വേരോട്ടത്തിനും വളര്‍ച്ചക്കും മഴ കിട്ടിയേ തീരൂ. പക്ഷെ അതു കാലവും കണക്കും തെറ്റി വരുമ്പോഴും മിന്നല്‍ പ്രളയങ്ങളായി മാറി സകലതും ഒഴുക്കിക്കൊണ്ടുപോകമ്പോഴുമാണ് മഴ പേടി സ്വപ്നമായി മാറുന്നത്.
സ്വതവേ ദുര്‍ബലരായ ഉദ്യാനസസ്യങ്ങള്‍ക്കു മഴക്കാലത്ത് ചില പ്രത്യേക കരുതലും പരിചരണവും നല്‍കേണ്ടതുണ്ട്. ഉദ്യാനശോഭ നിലനിര്‍ത്താനും രോഗ-കീടബാധകള്‍ ഒഴിവാക്കാനും ചെടികള്‍ കടുത്ത മഴയത്ത് നശിച്ചു പോകാതിരിക്കാനുമെല്ലാം പ്രത്യേക സംരക്ഷണം കൂടിയേ കഴിയൂ.
അന്തരീക്ഷ ആര്‍ദ്രത
മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പം വളരെ കൂടുതലായിരിക്കും. ഇത് ഉദ്യാനസസ്യങ്ങളെ ശ്വാസംമുട്ടിക്കും എന്നു മാത്രമല്ല, വിവിധതരം രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. പ്രത്യേകിച്ചു കുമിള്‍ രോഗങ്ങള്‍. അതിനാല്‍, അടുത്തടുത്ത് ഇടയകലമില്ലാതെ വച്ചിരിക്കുന്ന ചട്ടികള്‍ മാറ്റിവയ്ക്കണം. ആവശ്യത്തിനു വെളിച്ചവും വായുസഞ്ചാരവും കിട്ടാന്‍ അനുവദിക്കുക.
ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയില്‍ ചെടികള്‍ക്ക് ഇലകള്‍ വഴി ബാഷ്പീകരണം നടത്താനും മണ്ണില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുക്കാനും കഴിയണമെന്നില്ല. ഇതാകട്ടെ ചെടി തന്നെ ക്രമേണ അഴുകാന്‍ ഇടയാക്കുകയും ചെയ്യും.
കരുതല്‍ മരുന്നുകള്‍
മഴക്കാലത്ത് ഉദ്യാനങ്ങളില്‍ കുമിള്‍ രോഗങ്ങളാണു ചെടികളെ കൂടുതലായും ബാധിക്കുന്നത്. ഉദാഹരണത്തിന് ആന്ത്രാക്നോസ് രോഗം. ഇലയും തണ്ടും പൂക്കളും കരിയുകയാണു രോഗലക്ഷണം. ബാവിസ്റ്റിന് എന്ന കുമിള്‍നാശിനി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ കോണ്ടാഫ് എന്ന കുമിള്‍ നാശിനി 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ലായനിയാക്കി തളിച്ചു ഇതു നിയന്ത്രിക്കാം.
പൊടിപ്പൂപ്പ് (പൗഡറി മില്‍ഡ്യൂ) ആണു മറ്റൊരു കുമിള്‍രോഗം. ഇലകളിലും തണ്ടിലും പൂമൊട്ടുകളിലുമൊക്കെ പൗഡര്‍ പൂശിയതുപോലെയാണു ഇത് കാണപ്പെടുന്നത്. ഇത്തരം ചെടികള്‍ രൂപവൈകൃതം വന്നു വളര്‍ച്ച മുരടിക്കാം. ഇലകള്‍ മഞ്ഞളിച്ചു കൊഴിയാം.
വായൂസഞ്ചാരമില്ലാതെ തണലത്ത് നില്ക്കുന്ന ചെടികളിലാണ് ഇത് അധികവും കാണുന്നത്. സീനിയ, സൂര്യകാന്തി, ജര്‍ബെറ, റോസ്, തുടങ്ങിയവയില്‍ ഇത് സാധാരണയാണ്. പ്രതിരോധത്തിന് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കു തളിക്കാം. വെറ്റബിള്‍ സള്‍ഫര്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
അമിത നന അപകടം
മഴക്കാലത്തു ചട്ടികളിലും ഗ്രോ ബാഗുകളിലുമുള്ള ചെടികളുടെ തടം ഉണങ്ങുമ്പോള്‍ മാത്രം മതി നന. വൈകുന്നേരം 3 മണിക്കു ശേഷം നനയ്ക്കേണ്ടതുമില്ല. തടത്തിലായാലും ചട്ടികളിലായാലും വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ചട്ടിയിലോ മറ്റോ മഴയത്ത് വെള്ളം കെട്ടുന്നതായി കണ്ടാല്‍ ഒരു കമ്പുകൊണ്ട് വേരിനു കേടുവരാതെ ചുവട്ടില്‍ നിന്നല്പം മാറ്റി രണ്ടോ മൂന്നോ കുഴികള്‍ കുത്തി നീര്‍വാര്‍ച്ച ഉറപ്പാക്കണം.
ചട്ടികള്‍ നേരിട്ട് മഴകൊള്ളാത്തിടത്തേക്ക് മാറ്റുകയും വേണം. അമിതനന വരുത്തിവയ്ക്കുന്ന മറ്റൊരു അപകടമാണു വേരഴുകല്. പ്രതിരോധത്തിനായി ഒരു ശതമാനം ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയത് തടം കുതിരും വിധം ഒഴിക്കുക. ആഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് മുന്‍കരുതലായി പ്രയോഗിക്കാനായാല്‍ ഏറെ നന്ന്.
ഒച്ചുകളെ കരുതിയിരിക്കുക
വിവിധതരം ഒച്ചുകള്‍ ഏറെയുണ്ടാകുന്ന കാലമാണ് മഴക്കാലം. ഇവ പൂച്ചെടികളെയും ഇലച്ചെടികളെയുമൊക്കെ 24 മണിക്കൂറിനു താഴെ മാത്രം സമയമെടുത്തു തിന്നു തീര്‍ക്കുകയും ചെയ്യും. വെറും മൂന്നാഴ്ച കൊണ്ട് മുട്ടവിരിഞ്ഞിറങ്ങി ഒച്ചുകള്‍ ഉടന്‍ ചെടികള്‍ തിന്നാന്‍ തുടങ്ങും. പൊട്ടിച്ച മുട്ടത്തോട് ഒച്ചുശല്യമുള്ള സ്ഥലങ്ങളിലും ചെടിച്ചട്ടികളിലും വിതറുന്നതാണ് പ്രധാന പ്രതിരോധം. 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ചതും 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതും യോജിപ്പിച്ച് തെളിയൂറ്റി ചെടികളിലും പരിസരത്തും തളിക്കാം.
നനഞ്ഞ ചണച്ചാക്ക് ഉദ്യാനത്തില്‍ വിരിച്ച് അതില്‍ കാബേജ് ഇലകളും പപ്പായയുടെ ഇലകളും ഇലകളും തണ്ടുകളും ഇട്ടു വച്ചാല്‍ ഒച്ചുകളെ ആകര്‍ഷിച്ചു നശിപ്പിക്കാം. ഇവയെ ഉപ്പുവെള്ളത്തില്‍ (250 ഗ്രാം ഉപ്പ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) ഇട്ട് കൊല്ലാം. ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഒരു പരിധി വരെ പരിഹാരമാണ്.
വളം ചേര്‍ക്കാനും കരുതല്‍
മഴക്കാലത്ത് കഴിയുന്നിടത്തോളം രാസവളങ്ങള്‍ ഒഴിവാക്കി ജൈവവളങ്ങള്‍ നല്‍കുന്നതാണ് നല്ലത്. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, സാധാരണ കമ്പോസ്റ്റ് എന്നിവയാണ് ഉചിതം. മണ്ണിന്റെ വളക്കൂറിനും വായു സഞ്ചാരം വര്‍ധിപ്പിക്കാനും മണ്ണിര കമ്പോസ്റ്റ് ഉപകാരപ്രദമാണ്. അതുപോലെ ചെടിത്തടത്തില്‍ പുതയിടുന്നതും ഗുണം ചെയ്യും. 2-3 ഇഞ്ച് വരെ പുതയിടാം.
ശിഖരങ്ങള്‍ കോതണം
ചെടികളുടെയും പൂമരങ്ങളുടെയും ഉണങ്ങിയതും രോഗബാധിതവുമായ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം. മഴയ്ക്കു തൊട്ടുമുമ്പ് ഇത് ചെയ്താല്‍ ശിഖരങ്ങളുടെ അമിത വളര്‍ച്ച തടയാനാകും. കാഴ്ചയ്ക്കു ഭംഗി കിട്ടത്തക്ക വിധത്തില്‍ ഇലച്ചെടികളും പൂച്ചെടികളും വളര്‍ച്ച നോക്കി പ്രൂണ്‍ ചെയ്യണം.
വീഴാതിരിക്കാന്‍ താങ്ങ്
മഴക്കാലത്ത് ഉദ്യാനസസ്യങ്ങളുടെ താങ്ങും ശിഖരങ്ങളും ഒക്കെ ശക്തിയായ കാറ്റിലും മഴയിലും പെട്ട് ചാഞ്ഞു വീഴാറുണ്ട്. ഡാലിയ, ഡെല്‍ഫിനിയം, സീനിയ, ലില്ലി തുടങ്ങിയ പൂച്ചെടികള്‍ക്ക് താങ്ങ് നല്‍കുന്നത് ഉചിതമാണ്. ഫിലോഡെന്‍ഡ്രണ്‍, പോത്തോസ്, ഫിഡില്‍ ലീഫ് ഫിഗ് പോലുള്ള ഇലച്ചെടികള്‍ക്കും താങ്ങ് വേണ്ടിവരും.
ചട്ടിയിലും മറ്റും വളര്‍ത്തുന്ന പൂച്ചെടികളും ഇലച്ചെടികളും വന്മരങ്ങളുടെ ചുവട്ടില്‍ നിന്നു മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കണം. മരച്ചില്ലകളും മറ്റും ഒടിഞ്ഞു വീണ് ചെടികള്‍ നശിക്കാതിരിക്കാന്‍ വേണ്ടിയാണ്.
മണ്ണൊലിപ്പ് തടയാന്‍
തറയില്‍ നട്ടിട്ടുള്ള ചെടികളുടെ ചുവട്ടില്‍ നിന്നു കനത്ത മഴയത്ത് മണ്ണൊലിച്ചു പോകാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ മഴയ്ക്കു മുമ്പു ഓരോ ചെടിയുടെയും തടത്തില്‍ 2.5 മുതല്‍ 5 സെ. മീറ്റര്‍ കനത്തില്‍ ജൈവപ്പുത വിരിക്കണം. ഇത് കളകള്‍ വളരാതെയും നോക്കും. വൈക്കോല്‍, കരിയില, മരക്കഷണങ്ങള്‍ തുടങ്ങിയവയാണ് പുതയിടാന്‍ നന്ന്.
ഉയര്‍ത്തിയ തടങ്ങള്‍
വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചെടികളുടെ തടങ്ങള്‍ ഉയര്‍ത്തിക്കോരണം. ഇതിനായി ചില സ്ഥലങ്ങളില്‍ ക്രോപ്പ് ബോക്സ് തന്നെ തയാറാക്കുന്ന പതിവുമുണ്ട്. 1-2 അടി ആഴമുള്ള ഒരു പെട്ടി ചെടിയുടെ നാലുഭാഗത്തും തടി കൂട്ടി തയാറാക്കുക. എന്നിട്ട് ഇതിനുള്ളില്‍ മണ്ണു നിറച്ചു വെള്ളക്കെട്ടുണ്ടാകാതെ സംരക്ഷിക്കാം.
മഴ ഇഷ്ടപ്പെടുന്ന ഉദ്യാനസസ്യങ്ങള്‍
മഴക്കാലത്തെ ആഹ്ലാദത്തോടെ വരവേല്‍ക്കുന്ന പൂച്ചെടികള്‍ നിരവധിയുണ്ട്. ബാള്‍സം, മെറിഗോള്‍ഡ്, നന്ത്യാര്‍വട്ടം, ചെമ്പരത്തി, ആമ്പല്‍, താമര, സൂര്യകാന്തി, കോസ്മോസ്, പ്ലുമേറിയ, നിത്യകല്യാണി, സെലോഷ്യ, റെയിന്‍ ലില്ലി, സാര്‍വിയ, താമര, ആമ്പല്‍, പത്തുമണിച്ചെടി, കോഴിപ്പൂവ്, തെറ്റി തുടങ്ങിയവയാണ് അവ.
മഴ ടെന്‍ഷനും
മഴക്കാലം അലര്‍ജിയായി ചില ഉദ്യാനച്ചെടികളുണ്ട്. ഇവയില്‍ പ്രമുഖരാണു കള്ളിച്ചെടികളും തണ്ട് മാംസളമായ സക്കുലെന്റ് ചെടികളും. കൂടാതെ അഡീനിയം, ഫിറ്റോണിയ, ഹോയ, എപ്പീസിയ, ബിഗോണിയ, പോര്‍ട്ടുലാക്ക, ഓക്സാലിസ്, യൂഫോര്‍ബിയ, ജര്‍ബെറ, പെറ്റൂണിയ പോലുള്ള ഉദ്യാനച്ചെടികള്‍ക്കും മഴക്കാലം അത്ര പഥ്യമല്ല.
മഴയത്തൊരു ഉദ്യാനം
ഒഴുകി വരുന്ന മഴവെള്ളം തടഞ്ഞു നിര്‍ത്തി മണ്ണിലേക്ക് താഴ്ന്നിറങ്ങാന്‍ സാഹചര്യമൊരുക്കി ഒരുക്കാവുന്ന ഉദ്യാനമാണ് മഴ ഉദ്യാനം (റെയിന്‍ ഗാര്ഡന്). നഗര പ്രദേശങ്ങളിലാണ് ഇതിന് സാധ്യതയേറെ. നഗരങ്ങളില്‍ നിന്ന് മലിനവസ്തുക്കളുമായി ഒഴുകിയെത്തുന്ന മഴവെള്ളവും വീടുകളുടെയും കെട്ടിടങ്ങളുടെയും മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളവും ഒക്കെ ചാലുകളിലൂടെയോ പൈപ്പുകളിലൂടെയോ ഉദ്യാനത്തിലെത്തിച്ചാണ് ഇതു സാധ്യമാക്കുന്നത്.
മഴ ഉദ്യാനത്തെ പൊതുവെ മൂന്നു മേഖലാക്കി തിരിക്കാം. ഉദ്യാനത്തില്‍ ഏറ്റവും താഴ്ന്ന മേഖലയില്‍ നനവ് അധികമായാല്‍ അമിത ഈര്‍പ്പം പ്രതിരോധിക്കാന്‍ കഴിവുള്ള ചെടികള്‍ വേണം ഈ ഭാഗത്ത് നട്ടുവളര്‍ത്താന്‍. ഉദ്യാനത്തിന്റെ അരികുകളില്‍ ജലലഭ്യത താരതമ്യേന കുറവായിരിക്കും. അതിനാല്‍ അത്തരം ഭാഗത്ത് അല്പം ജല ദൗര്‍ലഭ്യം
നേരിടാന്‍ കഴിവുള്ള ചെടികള്‍ നടണം. മധ്യത്തെ തീരെ താഴ്ന്ന ഭാഗവും അരികുകളിലെ ഉയര്‍ന്ന ഭാഗവും കഴിഞ്ഞാല്‍ ഇവയ്ക്കിടയില്‍ ചരിഞ്ഞ ഭാഗമുണ്ടാവും. ഇതാണ് രണ്ടാമത്തെ മേഖല. ഇവിടെ മധ്യഭാഗത്തേക്കാള്‍ നനവ് കുറവും അരികുകളേക്കാള്‍ നനവ് കൂടുതലുമായിരിക്കും. ഇവിടെയും ഈര്‍പ്പവും വരള്‍ച്ചയും ചെറുത്തു നില്ക്കാന് കഴിയുന്ന ചെടികളാണു നല്ലത്.
വളര്‍ച്ചാമാധ്യമത്തിലും മഴ ഉദ്യാനത്തില്‍ വലിയ പ്രാധാന്യമുണ്ട്. ചരലിന്റെ അംശം കൂടുതലും കളിമണ്ണിന്റെ അംശം കുറവുമുള്ള മണ്ണാണ് ഇവിടെ ഉത്തമം. ഇവ വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാനും ഉപകരിക്കും. വളപ്പറ്റുള്ള കളിമണ്ണിന്റെ സ്വാധീനം ഉള്ളത് കാര്യക്ഷമമായ സസ്യവളര്‍ച്ചയ്ക്ക് ഉപകരിക്കുകയും ചെയ്യും. കമ്പോസ്റ്റ് പോലുള്ള ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് ഗുണകരമാണ്.
കളിമണ്ണിന്റെ അംശം കൂടുതലാണെങ്കില്‍ 60 ശതമാനം മണലും 40 ശതമാനം കമ്പോസ്റ്റും കലര്‍ത്തിയ മിശ്രിതം കലര്‍ത്തി ചെടികള്‍ വളരാന്‍ തടമൊരുക്കിയാല്‍ മതി. മണ്ണിട്ട് നിരത്തിയതിനുശേഷം പുതയിടുന്നതും തടിക്കഷണങ്ങള്‍ ഉപയോഗിച്ച് ചെറിയ തടസ്സം സൃഷ്ടിക്കുന്നതും മണ്ണൊലിപ്പ് തടയുന്നതിന് സഹായിക്കും.
വീടുകളോടും കെട്ടിടങ്ങളോടും അടുത്ത് മഴ ഉദ്യാനം തീര്‍ക്കാന്‍ ഒരുമ്പെടരുത്. കുറഞ്ഞത് 10 അടിയെങ്കിലും അകലം വേണം. മഴ ഉദ്യാനത്തിന് പരിപാലനം പ്രധാനമാണെന്നോര്‍ക്കുക. വേനല്‍ക്കാലത്ത് ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ നനയ്ക്കണം. ചെടികള്‍ക്കിടയില്‍ കളകള്‍ വളരാനും ഇടയാക്കരുത്. മഴ ഉദ്യാനത്തില്‍ ഏറ്റവും പ്രധാനം അതിന്റെ ശുചിത്വം തന്നെയാണ്.
കളകള്‍, പാഴ്വസ്തുക്കള്, മറ്റു മാലിന്യങ്ങള്‍ ഒന്നും തന്നെ മഴ ഉദ്യാനത്തിന്റെ ശോഭ കൊടുക്കാതിരിക്കാന്‍ സദാ കരുതല്‍ പുലര്‍ത്തുകയും വേണം. മുല്ല, ചെമ്പരത്തി, മഞ്ഞക്കോളാമ്പി, ഹെലിക്കോണിയ, മൗണ്ടന്‍ ലില്ലി, കരിങ്കണ്ണിപ്പൂവ്, കാര്‍ഡിനല്‍, ഫ്ളവര്‍, ആസ്റ്റര്‍, വെര്‍ബീന, ട്രഡസ്കാന്‍ഷ്യ, ബ്ലീഡിംഗ് ഹാര്‍ട്ട് തുടങ്ങി മഴ ഉദ്യാനങ്ങള്‍ക്ക് ഇണങ്ങിയ പൂച്ചെടികള്‍ നിരവധിയാണ്.
ആമ്പലും താമരയും കറണ്ട് ട്രെന്‍ഡ്
ഫ്ളാറ്റുകളില്‍ പോലും ചെറിയ ടബുകളില്‍ ആമ്പലും താമരയും വളര്‍ത്താന്‍ തയാറായി നിരവധിപ്പേര്‍ വരുന്നുണ്ട്. 14 ഇഞ്ച് വലിപ്പമുള്ള ടബ്ബില്‍ 2 ഇഞ്ച് കനത്തില്‍ കമ്പോസ്റ്റ്, 4 ഇഞ്ച് കനത്തില്‍ മേല്‍മണ്ണ്, 2 ഇഞ്ച് ഉയരത്തില്‍ വെള്ളം. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിത്തുകിഴങ്ങ് നടാം. ഇലകള്‍ ഇലപ്പരപ്പിന് മുകളില്‍ വന്നു കഴിഞ്ഞു മാത്രം മതി വളം ചേര്‍ക്കല്‍. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവ ഉത്തമ ജൈവവളങ്ങളാണ്. ഫോണ്‍: 9400756909.
സീമ സുരേഷ്
ജോയിന്റ് ഡയറക്ടര്‍, അഗ്രി (റിട്ട.)
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്ഷകന്റേയും പേടിസ്വപ്നമാണു മൂഷികന്. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എട
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
എലിയെ ഓടിക്കാന്‍ ചുവന്ന കൊടുവേലി
ഏതൊരു കര്ഷകന്റേയും പേടിസ്വപ്നമാണു മൂഷികന്. എലി പിടിക്കാന്‍ അളില്ലാതെ വന്നതും വിഷമെന്നു സംശയിക്കുന്നതൊന്നും എലികള്‍ എട
കായമില്ലാതെ സാമ്പാറും അച്ചാറുമില്ല
സാമ്പാറിനും അച്ചാറിനും കായമില്ലാതെ പറ്റില്ല. പ്രത്യേക രുചിയും മണവും നല്‍കുന്നതോടൊപ്പം ഔഷധഗുണമുണ്ട് കായത്തിന്. പ്രോട്ടീന
ഉദ്യാനശോഭയില്‍ നാടന്‍ പൂക്കള്‍
കവിപാടിയതു പോലെ നന്ദ്യാര്‍വട്ട പൂ ചിരിക്കുന്നതു നാട്ടുമാവിന് ചുവട്ടില്‍ തന്നെ. ചുറ്റും പൂവിട്ടു നില്‍ക്കുന്നത് കനകാംബരവ
കല്‍ത്താമരയില്‍ നൂറുമേനിയുമായി സുരേന്ദ്രന്
ഹൈറേഞ്ചിന്റെ മണ്ണില്‍ ഏറെ സാധ്യതക ളുള്ളതും തണുപ്പു പ്രദേശങ്ങളില്‍ നല്ല വിളവു ലഭിക്കുന്നതുമായ കല്‍ത്താമര കൃഷിയില്‍ നൂറുമ
പച്ചക്കറികള്‍ക്ക് വര്‍ഷകാലം കരുതല്കാലം
വേനല്വറുതിക്കുശേഷം മഴ കിട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കൃഷിയൊരുക്കങ്ങളാണ് എങ്ങും. പാടത്തും പറമ്പിലുമെല്ലാം കൃഷിയുടെ മുന്നൊ
റിക്കാര്‍ഡ് പ്രതീക്ഷയില്‍ കൂറ്റന്‍ ചേന
തിരുവനന്തപുരം നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തില്‍ ശ്യാം കുമാര്‍ എന്ന കിഴങ്ങ്വര്‍ഗ കര്‍ഷകന്റെ തോട്ടത്ത
ലോക്ഡൗണ്‍ വഴിത്തിരിവായി; കറ്റാര്‍വാഴ ശ്രീലക്ഷ്മിക്ക് തുണയായി
അധ്യാപികയായി കുട്ടികള്‍ക്കിടയില്‍ പൂമ്പാറ്റയെപ്പോലെ പാറിനടന്നി രുന്നപ്പോഴാണു ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോക്ഡൗണ്‍ ക
മട്ടുപ്പാവില്‍ ബിന്ദു ടീച്ചറുടെ ഹരിതപാഠം
കൃഷി ചെയ്യണമെന്നുണ്ട്, എന്നാല്‍ സ്ഥലം വേണ്ടേ?'' ഈ പതിവു പരിഭവം പറഞ്ഞ് ഒഴിയാമെന്ന് ഇനിയാരും കരുതണ്ട, കാലം മാറി, കൃഷിരീതിക
ഈ ഡോക്ടര്‍ക്ക് കൃഷി ലഹരി
രോഗം കണ്ടറിഞ്ഞു രോഗികളെ ചികിത്സിക്കുന്നതില്‍ പ്രത്യേക നൈപുണ്യമുണ്ട് ഡോ.രഘുനാഥന് നായര്‍ക്ക്. ചെടികളെയും പച്ചക്കറികളെയും
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോ
മുംബൈ വിട്ടു ഷിമോഗയില്‍; ജോമി നേടിയതു സമാനതകളില്ലാത്ത കൃഷി വിജയം
ഡിഗ്രിയും എംബിഎയും കഴിഞ്ഞു മുംബൈയില്‍ പ്രശസ്തമായ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും ജോമി മാത്യുവിന്റെ മനസ് അസ്വസ്ഥമായിരുന്നു
തെങ്ങിന് തൈകള്‍ നടുമ്പോള്‍...
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമ
ഔഷധ ഉദ്യാനത്തില്‍ അഭിമാനത്തോടെ ജെയിംസ്
പാലാ കടനാട് പഞ്ചായത്തിലെ കൊടുമ്പിടിയിലുള്ള വടക്കേട്ട് ജെയിംസ് മാത്യു വീട്ടുവളപ്പില്‍ ഔഷധസസ്യങ്ങളെ പരിപാലിക്കാന്‍ തുടങ്ങ
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
കൃഷി ഉപജീവനമാര്ഗമെന്നതിലുപരി ഒരു സംസ്കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കു
മഞ്ഞള്‍ നടാം... ആദായം നേടാം
കേരളത്തിലെ സുഗന്ധവ്യഞ്ജന വിളകളില്‍ മുഖ്യപങ്കാണ് മഞ്ഞളിനുള്ളത്. പുരാതന കാലം മുതല്ക്കേ വിവിധ ആചാരനുഷ്ഠാനങ്ങളിലും പരമ്പരാഗ
മട്ടുപ്പാവിലെ ഹരിതസാമ്രാജ്യം
വളരെ കുറച്ചു സ്ഥലമുള്ളവര്‍ക്കുപോലും മുന്തിരിയും, ആപ്പിളും, ഡ്രാഗണ്‍ ഫ്രൂട്ടും, ഓറഞ്ചും, സ്ട്രോബറിയും പിന്നെ പച്ചക്കറിയ
ജൈവക്കൃഷിയിലേക്ക് ഇറങ്ങുമ്പോള്‍
കാര്‍ഷിക മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും നാള്‍ക്കുനാള്‍ താത്പര്യം വര്‍ധിച്ചുവരുന്നതുമായ ഒന്നാണു ജൈവക്കൃഷി. പ്രകൃ
പശുക്കള്‍ ജീവനുതുല്യം; പാല് സമൃദ്ധിയില്‍ ഷൈന്‍
ഇടുക്കി ജില്ലയില്‍ തൊടുപുഴയ്ക്കടുത്തു ചീനിക്കുഴി ഉടുമ്പന്നൂര്‍ കൂര്‍മുളാനിയില്‍ കെ.ബി. ഷൈന്‍ പശുക്കള്‍ ജീവനു തുല്യം. അവയെ
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള ക
അളവിനു പറ വേണ്ട; ചങ്ങഴിയും നാഴിയും കാഴ്ച വസ്തുവായി
അരിയില്‍ ആദ്യാക്ഷരം കുറിച്ചാല്‍ പിന്നെ തുടങ്ങുന്നതു തറയിലും പറയിലുമാണ്. പറയും, പനയും കടന്നാണു മലയാളി വളര്‍ന്നത്. പഴയകാലത
പൊട്ടുവെള്ളരി: ഭാഗ്യതാരകം
വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ മികച്ച വിളവും പ്രവര് ത്തനലാഭവും നേടിക്കൊടുക്കുന്ന വിളയാണു പൊട്ടുവെള്ളരി. പാകമേറിയാല് പൊ
മൂന്നാം വര്‍ഷം നിറയെ കായ്കള്‍; വിസ്മയമായി ഹാസ് അവക്കാഡോ
കടുംപച്ച നിറവും മങ്ങിയ ചര്‍മവുമുള്ള അവക്കാഡോ വര്‍ഗത്തില്‍പ്പെട്ട കാലിഫോര്‍ണിയാക്കാരന്‍ ഹാസ് അവക്കാഡോ സംസ്ഥാനത്ത് ആദ്യമായ
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും വീട്ടുമുറ്റത്ത്
പിടയ്ക്കുന്ന മീനും വാടാത്ത പച്ചക്കറിയും കൊതിക്കാത്തവരുണ്ടോ? എന്നാല്‍, പരിമിതികള്‍ ചൂണ്ടിക്കാട്ടി ഏറെപ്പേരും ആഗ്രഹം ഉള്ളി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില് വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്സറികളെന്നു തെളിയ
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളി
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
Latest News
ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും
'സൂപ്പര്‍ സര്‍പ്രൈസ്..'! സന്ദേശ് ജിങ്കന് ഇനി ബംഗളൂരുവില്‍
ശിവസംഗ്രാം അധ്യക്ഷന്‍ വിനായക് മേട്ടെ കാറപകടത്തില്‍ മരിച്ചു
വിഭജനത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Latest News
ഇടമലയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തിങ്കളാഴ്ച തുറക്കും
'സൂപ്പര്‍ സര്‍പ്രൈസ്..'! സന്ദേശ് ജിങ്കന് ഇനി ബംഗളൂരുവില്‍
ശിവസംഗ്രാം അധ്യക്ഷന്‍ വിനായക് മേട്ടെ കാറപകടത്തില്‍ മരിച്ചു
വിഭജനത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി
സ്ലാബില്ലാത്ത ഓടയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top