വന്നു, രസിപ്പിച്ചു കീഴടങ്ങി!
വന്നു, രസിപ്പിച്ചു  കീഴടങ്ങി!
Monday, January 1, 2018 12:32 PM IST
കരുത്തർ കളം പിടിക്കുന്പോൾ ദുർബലർക്ക് കളം വിടേണ്ടിവരും... വിവരസാങ്കേതികവിദ്യാരംഗത്തും സ്ഥിതി ഇതൊക്കത്തന്നെ. വലിയ ആരവങ്ങളോടെ വിപണിയിലെത്തിയ പല സാങ്കേതിക ഉപകരണങ്ങൾക്കും അകാലത്തിൽ വിസ്മൃതി പുൽകേണ്ടി വന്ന വർഷമാണ് 2017. തുടക്കത്തിൽ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ് ഇവയിൽ പലതുമെന്നത് ശ്രദ്ധേയം. എന്നാൽ, മേന്മയേറിവ വേരുറപ്പിച്ചപ്പോൾ അവയ്ക്ക് ഉൾവലിയേണ്ടിവരികയായിരുന്നു. 2017നൊപ്പം വിടപറഞ്ഞ ചില പ്രധാന ഡിവൈസുകളെ അനുസ്മരിക്കുന്നു...

വിൻഡോസ് ഫോണ്‍

അടവുകൾ പലതും പയറ്റി, എന്നിട്ടും കരകയറ്റാനായില്ല ടെക് വന്പൻ വിൻഡോസിന് തങ്ങളുടെ പ്രിയപുത്രൻ വിൻഡോസ് ഫോണിനെ. എന്താണ് വിൻഡോസ്ഫോണുകളുടെ തകർച്ചയ്ക്കു കാരണമെന്നു ചോദിച്ചാൽ ടെക് വിദ്വാന്മാർക്ക് പറയാൻ ഒരുപാടുണ്ട് കാര്യങ്ങൾ. എന്നാൽ, ലളിതമായ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിനോടു കിടപിടിക്കാൻ വിൻഡോസ് ഒഎസിനു കഴിഞ്ഞില്ല എന്നതാണു സത്യം. സാംസംഗും ചൈനീസ് സ്മാർട്ട്ഫോണ്‍ കന്പനികളും ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഫീച്ചറുകളുടെ മായാപ്രപഞ്ചം സൃഷ്ടിച്ചപ്പോൾ ഉപയോഗിക്കാൻ അല്പം ബുദ്ധിമുട്ടുള്ളത് എന്ന മട്ടിലാണ് സാമാന്യജനം വിൻഡോസ് ഫോണുകളെ നോക്കിക്കണ്ടത്. വിൻഡോസ് സീനിയർ എക്സിക്യൂട്ടീവ് ജോയ് ബെൽഫിയോർ ഒടുവിൽ വിൻഡോസ് ഫോണിന്‍റെ ചരമക്കുറിപ്പ് ട്വിറ്ററിൽ രേഖപ്പെടുത്തി: പിന്തുണച്ച എവർക്കും നന്ദി, വിൻഡോസ് ഫോണുകൾ ഇനിയുണ്ടാവില്ല.

മൈക്രോസോഫ്റ്റ് കിനക്ട്

കംപ്യൂട്ടർ ഗെയിംമിംഗ് രംഗത്ത് മൊക്രോസോഫ്റ്റിന്‍റെ മികച്ച സംഭാവനയായിരുന്നു കിനക്ട് എന്ന മോഷൻ സെൻസിംഗ് അക്സസറി. 2010ൽ വിപണിയിലെത്തിയ ഈ സങ്കേതം ചുരുങ്ങിയ കാലംകൊണ്ടുതന്നെ വലിയ സ്വീകാര്യത നേടുകയും ചെയ്തു. കംപ്യൂട്ടർ ഗെയിമുകളുടെ ദൃശ്യഭംഗി കൂട്ടാൻ കിനക്ട് ഇല്ലാതെ പറ്റില്ലെന്ന സ്ഥിതിപോലുമുണ്ടായിരുന്നു. എന്നാൽ, 2012ൽ കംപൂട്ടർ ഗെയിംമിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതോടെ കിനക്ടിന് വലിയ ഉപയോഗമില്ലാതായി. പുതിയ ഗെയിംമിംഗ് സോഫ്റ്റ്‌വേറുകളിൽ കിനക്ട് പ്രവർത്തനക്ഷമമല്ലാതെ വന്നതാണു കാരണം.

എയിം

ഇന്ത്യയിൽ വലിയ വേരോട്ടം നടത്താനായില്ലെങ്കിലും എഒഎൽ 20 വർഷങ്ങൾക്കുമുന്പ് അവതരിപ്പിച്ച എയിം (AIM) എന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് സർവീസിന് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. എന്നാൽ, വാട്സ്ആപ്പും മെസഞ്ചറും വൈബറുമൊക്കെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചതോടെ എയിം ആർക്കും വേണ്ടതായി. എയിമിന്‍റെ സേവനം ഇനി ലഭിക്കില്ലെന്ന് ഈ മാസം 15ന് കന്പനി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.

3ഡി ടെലിവിഷൻ

വേറിട്ട ദൃശ്യാനുഭവം വാഗ്ദാനം ചെയ്താണ് ഇലക്‌ട്രോണിക്സ് നിർമാതാക്കൾ 3ഡി ടെലിവിഷൻ വിപണിയിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ ആളുകൾ ആവേശമൊക്കെ പ്രകടിപ്പിച്ചെങ്കിലും 3ഡി ടിവിക്ക് പ്രതീക്ഷിച്ചപോലുള്ള പ്രചാരം നേടാനായില്ല. കൂടിയ വിലയും മികച്ച ദൃശ്യാനുഭവം ഇല്ലാത്തതുമൊക്കെയാണ് തളർച്ചയ്ക്കു കാരണമായത്. സാംസംഗ് 2016ൽതന്നെ 3ഡി ടെലിവിഷൻ നിർമാണം നിർത്തിയെങ്കിലും സോണി , എൽജി തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിലെ ടിവികളുടെ നിർമാണം ചെറിയ തോതിൽ തുടർന്നിരുന്നു. എന്നാൽ, ഇനിയങ്ങോട്ട് 3ഡി ടെലിവിഷനുമായി മുന്നോട്ട് പോകുന്നില്ലെന്നാണ് ഈ കന്പനികളുടെ തീരുമാനമെന്നാണ് വിവരം.


ആപ്പിൾ ഐപോഡ്

കാശ് ഒത്താൽ ഒരു ആപ്പിൾ ഐപോഡ് വാങ്ങുക എന്ന സ്വപ്നം മനസിലേറ്റിയവർ ഒരുപാടുണ്ട്. അത്രമേൽ വിജയമായിരുന്നു ടെക്‌ വന്പൻ ആപ്പിളിന്‍റെ ഐപോഡ് നേടിയെടുത്തത്. പ്രചാരം കൂടിയതോടെ ഈ എംപി3 പ്ലെയറിന് രണ്ടു വേരിയന്‍റുകളും ആപ്പിൾ പുറത്തിറക്കിയിരുന്നു; ഐപോഡ് നാനോ, ഐപോഡ് ഷഫിൾ. എന്നാൽ, കൈപ്പിടിയിൽ ലോകത്തിന്‍റെ ചെറുപതിപ്പുതന്നെ സൃഷ്ടിക്കുന്ന സ്മാർട്ട്ഫോണുകൾ രംഗത്തെത്തിയതോടെ ഐപോഡുകളുടെ പ്രസക്തി നഷ്ടപ്പെട്ടു. സ്മാർട്ട്ഫോണുകൾ ഉള്ളപ്പോൾ പാട്ടു കേൾക്കാൻവേണ്ടി മാത്രം ഇത്ര വിലകൊടുത്ത് ഐപോഡ് വാങ്ങേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ആപ്പിളിന് ഉത്തരമില്ലാതെ വന്നതോടെ ഐപോഡിന്‍റെ കാര്യത്തിൽ തീരുമാനമായി. ഇനിയങ്ങോട്ട് ഐപോഡുകളുടെ അപ്ഡേഷൻ പോലുമുണ്ടാവില്ലെന്നാണു കേൾവി.

ഗൂഗിൾ ടാങ്കോ

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള ആപ്പുകൾ നിർമിക്കുന്നതിനുള്ള സംവിധാനമായാണ് ഗൂഗിൾ ടാങ്കോ വിപണിയിലെത്തിയത്. സ്മാർട്ട്ഫോണ്‍ കാമറകളുമായി ബന്ധപ്പെട്ട് ആപ്പുകൾ ഒരുക്കുന്നതിന് ടാങ്കോ എറെ പ്രയോജനപ്രദമാണെന്ന് ആപ് ഡെവലപ്പേഴ്സ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, അടുത്ത വർഷം മുതൽ ടാങ്കോ ഉണ്ടാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റൊരു പേരിൽ കൂടുതൽ കരുത്തനായി ടാങ്കോയെ പുനരവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ പദ്ധതി.

ജി ടോക്

2005ലാണ് ചാറ്റിംഗ് ആപ്പായ ജി ടോകിനെ ഗൂഗിൾ അവതരിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ യുവതലമുറയുടെ പ്രീതി നേടാനായെങ്കിലും ജനങ്ങൾ ഡെസ്ക്‌ടോപ്പ് കംപ്യൂട്ടറുകളെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ ജി ടോകിന്‍റെ പ്രഭാവവും മങ്ങിത്തുടങ്ങി. ഇതിനിടെ ഗൂഗിൾ ടോക്കിന് പകരമായി ഹാംഗ്ഒൗട്ട് പുറത്തിറക്കി ഗൂഗിൾ പരീക്ഷണം നടത്തി. എന്നാൽ, ഹാംഗ് ഒൗട്ടിനും ഇതുവരെ ക്ലച്ച് പിടിക്കാൻ സാധിച്ചിട്ടില്ല. എന്തായാലും പുതുവർഷം മുതൽ ഗൂഗിൾ ടോക് പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് കന്പനിയുടെ തീരുമാനം.

ഗൂഗിൾ ക്രോം ആപ്പുകൾ

വിൻഡോസ് ഒപ്പറേറ്റിംഗ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനായി ഗൂഗിൾ അവതരിപ്പിച്ച ക്രോം ആപ്പുകൾ 2018 മുതൽ ലഭ്യമാകില്ലെന്നാണ് അറിയിപ്പ്. സ്മാർട്ട്ഫോണ്‍ ആപ്പുകളുടെ കാലത്ത് പിടിച്ചുനിൽക്കാൻ കഴിയാതെവന്നതുതന്നെ പിൻവാങ്ങലിനു കാരണം.

ഗ്രൂവ് മ്യൂസിക്

പാട്ടിന്‍റെ ശബ്ദവിന്യാസത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ഫീച്ചറുകളുടെ അകന്പടിയോടെയാണ് മൈക്രോസോഫ്റ്റ് ഗ്രൂവ് മ്യൂസിക് അവതരിപ്പിച്ചത്. പ്ലേ സ്റ്റോറിൽ ലഭ്യമായ ആയിരക്കണക്കിന് പ്ലെയറുകളിൽനിന്ന് വ്യത്യസ്തമാകാനോ ശ്രദ്ധ നേടാനോ ഗ്രൂവ് മ്യൂസിക്കിനു സാധിച്ചില്ല. അതിനാൽതന്നെ പുതുവർഷം മുതൽ ഗ്രൂവ് ലഭ്യമാകില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

അലക്സ് ചാക്കോ