ടെക് '18
ടെക് '18
Tuesday, January 2, 2018 2:51 PM IST
2018 എത്തി. കഴിഞ്ഞ വർഷമുണ്ടായ പാളിച്ചകൾ നികത്തി കൂടുതൽ കരുത്തരായി വിപണി പിടിക്കാനാണ് ടെക് ലോകത്ത് കന്പനികളുടെ ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യകളും ഓഫറുകളും ഈ വർഷവും വിപണിയിൽ ഉന്മേഷം പകരും. വിവിധ മേഖകളിലെ സാധ്യതകളെക്കുറിച്ച്..

ഇന്‍റർനെറ്റ്

മൊബൈൽ ഇന്‍റർനെറ്റ് മേഖലയിൽ ജിയോ തേരോട്ടമായിരുന്നു കഴിഞ്ഞ വർഷം കണ്ടത്. ജിയോക്കു മുന്പിൽ പിടിച്ചു നിൽക്കാനാവതെ ചെറിയ കന്പനികൾ വലുതിനോട് കൂടുകയോ അല്ലെങ്കിൽ ഇല്ലാതാകുകയോ ചെയ്തു. വോഡഫോണ്‍ -ഐഡിയ ലയനം അത്തരത്തിലൊന്നായിരുന്നു. ഇന്‍റർനെറ്റ് ചാർജുകളിൽ വലിയ ഇളവുകളാണ് ജിയോയോടു മുട്ടാൻ മറ്റ് മൊബൈൽ കന്പനികൾക്ക് നൽകേണ്ടിവന്നത്. ഈ വർഷം ആർ കോം എന്ന റിലയൻസ് ടെലികോം കൂടി മുകേഷ് അംബാനി ഏറ്റെടുക്കുകയാണ്. ഇതൊടെ ഈ വർഷവും മൊബൈൽ മേഖലയിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം.

മൊബൈൽ നന്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മറ്റ് കോടതി ഇടപെടലുകൾ ഒന്നുമുണ്ടായില്ലെങ്കിൽ ഈ വർഷം മാർച്ചോടെ അവസാനിക്കും. ഇത് മൊബൈൽ മേഖലയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. 2018ലെ പ്രധാന മാറ്റം 5 ജിയുടെ കടന്നുവരവായിരിക്കും. ഇതോടെ വിപണിയിൽ 5ജി മൊബൈൽ ഫോണുകളുടെ കുത്തൊഴുക്കായിരിക്കും. ജിയോ ഫോണുമായി എത്തിയ റിലയൻസ് 2018ൽ ഏന്തെങ്കിലും മാജിക് കാണിക്കുമോ എന്ന് കാത്തിരുന്നു കാണാം. റിലയൻസിന്‍റെ ബ്രോഡ്ബാൻഡ്, ഡിടിഎച്ച് സേവനങ്ങൾ തുടങ്ങിയവ 2018ലെ പ്രതീക്ഷകളാണ്.

ഓണ്‍ലൈൻ ബുക്കിംഗ് ആപ്

ഓണ്‍ലൈൻ ഷോപ്പിംഗിനായി മൊബൈൽ ആപ്പുകൾ ആളുകൾ കൂടുതലായി ഈ വർഷം ഉപയോഗിച്ചു തുടങ്ങും. മൊബൈൽ ഇന്‍റർനെറ്റിന്‍റെ ലഭ്യതയും കുറഞ്ഞ നിരക്കുമാണ് ആളുകളെ ആപ് വഴിയുള്ള ഷോപ്പിംഗിന് പ്രേരിപ്പിക്കുന്നത്. മാത്രമല്ല ആപ് ഉപയോഗിക്കുന്നവർക്ക് ഓണ്‍ലൈൻ ഷോപ്പിംഗ് കന്പനികൾ കൂടുതൽ ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. ഫ്ളിപ്കാർട്ട്, ആമസോണ്‍ തുടങ്ങിയ കന്പനികളാണ് ഓണ്‍ലൈൻ ഷോപ്പിംഗിൽ മുന്പിൽ. ഇവർക്കു വെല്ലുവിളിയായി റിലയൻസും ഓണ്‍ലൈൻ ഷോപ്പിംഗിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകിയായിരിക്കും റിലയൻസിന്‍റെ കടന്നുവരവ്. ഫ്ളിപ്കാർട്ടിന്‍റെ പേ ലേറ്റർ എന്ന ഓപ്ഷൻ കൂടുതൽ ആളുകളെ ഷോപ്പിംഗിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. ഈ വർഷം മൂന്നരലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴി പ്രതീക്ഷിക്കുന്നത്.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയകളിൽ ഫേസ്ബുക്കും വാട്സ് ആപും തങ്ങളുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ച വർഷമാണ് കഴിഞ്ഞത്. ഈ വർഷവും ഇവർ കൂടുതൽ കരുത്താർജിക്കും. 2016ലും 2017ലും ആരംഭിച്ച ചില സോഷ്യൽ മീഡിയ സൈറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നുമാത്രം. ട്വിറ്റർ, ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവ മാത്രമാണ് ഫേസ്ബുക്കിന്‍റെ മുന്നിൽ പിടിച്ച് നിന്നത്.

ഡിസംബർ അവസാനം ആധാറുമായി അക്കൗണ്ട് ബന്ധിക്കുന്നതിനെക്കുറിച്ച് ഫേസ്ബുക്ക്് ആലോചിച്ചെങ്കിലും ഏറ്റവും കൂടുതൽ അക്കൗണ്ടുള്ള ഇന്ത്യയിൽ ഇത് ദോഷം ചെയ്യുമെന്ന് മനസിലായതോടെ ശ്രമം ഉപേക്ഷിച്ചു. എന്നാൽ സർക്കാർ കർശനമായ ഒരു നിയന്ത്രണം സോഷ്യൽ മീഡിയയുടെ മേൽ കൊണ്ടുവന്നാൽ കൈയിൽ ആധാർ നന്പറുമായി ഫേസ്ബുക്കിൽ ലോഗിൻ ചെയ്യേണ്ടി വരും. കൂടുതൽ ജനപ്രിയ ഫീച്ചറുകൾ വാട്സ്ആപ്പും ഫേസ്ബുക്കും ഈ വർഷവും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. പക്ഷെ സോഷ്യൽ മീഡിയകളിലൂടെയുള്ള വ്യാജ പ്രചരണങ്ങൾ ആ മാധ്യമത്തിന്‍റെതന്നെ അവസാനത്തിനു കാരണമാവാം. ശക്തമായ ഇടപെടലുകൾ ഇക്കാര്യത്തിൽ ഉണ്ടാവുമെന്ന് കരുതാം.

മൊബൈൽ ഫോണ്‍

2017ൽ സ്മാർട് ഫോണിന്‍റെ പ്രത്യേകതകളായി അവതരിച്ചത് ഡ്യൂവൽ കാമറകളും കൂടുതൽ സമയം ചാർജ് നിൽക്കുന്ന ബാറ്ററികളുമായിരുന്നു. എന്നാൽ 2018ൽ ആളുകൾ വലിപ്പം കൂടിയ സ്ക്രീൻ ഉള്ള ഫോണുകൾക്ക് പിന്നാലെയായിരിക്കുമെന്നാണ് റിപ്പോർട്ട്. 30 കോടി ഫോണുകൾ ഈ വർഷം വിപണിയിൽ വിറ്റഴിയുമെന്നാണ് കണക്കുകൾ. ഇതിൽ 14 കോടി ഫോണുകൾ ഫീച്ചർ ഫോണുകൾ ആയിരിക്കും. വിപണിയിലെ ചൈന ഫോണുകളുടെ ആധിപത്യം ഈ വർഷവും തുടരാനാണ് സാധ്യത. ഷവോമി, ഓപ്പോ, വിവോ, ലെനോവോ തുടങ്ങിയ ഫോണുകൾ ശക്തമായി വിപണിയിൽ നിലനിൽക്കും. ഷവോമിയും സാംസംഗും തമ്മിലുള്ള മത്സരം പോയ വർഷം ഫോട്ടോ ഫിനിഷിംഗിലാണ് അവസാനിച്ചത്. ഓണ്‍ലൈൻ സ്റ്റോറിൽനിന്ന് കൂടുതൽ റീട്ടെയിൽ സ്റ്റോറുകളിലേക്ക് ഷവോമി ഈ വർഷം എത്തും.

ഫേസ്ഐഡി എന്ന ഫീച്ചറുമായി ഐഫോണും പുതുമ അറിയിച്ചു. എന്നാൽ ഉയർന്ന വില ആളുകളെ ഐഫോണിലേക്ക് ആകർഷിക്കുന്നതിൽനിന്ന് പിന്നോട്ട് വലിക്കുന്നു. ഐഫോണിന്‍റെ അതേ സൗകര്യങ്ങളുമായി ചൈന ഫോണുകൾ വിപണിയിലെത്തുന്പോൾ ആളുകൾ സ്വഭാവികമായും അതിലേക്ക് തിരിയും.

2018ൽ വിപണി കീഴടക്കുക പതിനായിരത്തിനും ഇതുപതിനായിരിത്തിനും ഇടയിലുള്ള ഫോണുകളായിരിക്കും. 4 ജിബി റാം, 64 ജിബി മെമ്മറി, ഫിംഗർ പ്രിന്‍റ് സ്കാനർ, ഫേസ്ഐഡി തുടങ്ങിയ ഫീച്ചറുകൾ ഉള്ള ഫോണുകളായിരിക്കും വിപണിയിൽ ആളുകൾ കൂടുതൽ തെരയുക.
സാങ്കേതികവിദ്യക്കൊപ്പം വൈറസുകളുടെ വ്യാപനം പുതിയ കാലഘട്ടത്തിന്‍റെ ഭീഷണിയാണ്. കൂടുതൽ കരുത്താർജിച്ച്, വ്യത്യസ്തമായ മാർഗങ്ങളിലൂടെ കംപ്യൂട്ടറുകളിലും സ്മാർട് ഫോണുകളിലും എത്താൻ അവ തയാറായിക്കൊണ്ടിരിക്കുകയാണ്. പുതിയ വർഷം സൈബർ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച്, വിവേകത്തോടെ സാങ്കേതിക വിദ്യകളെ ഉപയോഗിക്കാം.

സോനു തോമസ്