ടാറ്റാ നാനോ നിരത്തൊഴിയുന്നു
ടാറ്റാ നാനോ നിരത്തൊഴിയുന്നു
Tuesday, November 28, 2017 4:49 AM IST
മുംബൈ: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന പേരിൽ നിരത്തിലെത്തിയ ടാറ്റാ നാനോ അരങ്ങൊഴിയുന്നു. കമ്പനിയുടെ പ്രധാന ഡീലർഷിപ്പുകളിൽ നാനോ കാറിന്‍റെ പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നില്ല. വില്പന കുത്തനെ ഇടിഞ്ഞതോടെ ടാറ്റയുടെ സനന്ദിലെ പ്ലാന്‍റിൽ ഉത്പാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. ഒക്‌ടോബറിൽ നാനോയുടെ വില്പന രണ്ടക്കത്തിലേക്കു കൂപ്പുകുത്തിയതാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഓഗസ്റ്റിൽ രാജ്യത്തെ 630 ഒൗട്ട്‌ലെറ്റുകളിലൂടെ 180 നാനോ കാറുകളാണ് ടാറ്റാ മോട്ടോഴ്സ് വിറ്റഴിച്ചത്. സെപ്റ്റംബറിൽ ഇത് 124ഉം ഓക്‌ടോബറിൽ 57ഉം ആണ്. 2.25 - 3.20 ലക്ഷം രൂപയാണ് നാനോയുടെ വില.

അതേസമയം നാനോയുടെ ഇലക്‌ട്രിക് മോഡൽ നാളെ വിപണിയിൽ അവതരിപ്പിക്കും. ടാറ്റാ മോടോഴ്സും കോയന്പത്തൂർ കമ്പനിയായ ജയൻ ഓട്ടോമോട്ടീവ്സും സംയുക്തമായാണ് ഇലക്‌ട്രിക് നാനോ നിർമിക്കുന്നത്.


ഒരു ലക്ഷം രൂപയ്ക്ക് ഒരു കാർ എന്ന രത്തൻ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്നു നാനോ. 2009ൽ വിപണിയിലെത്തിയ ഈ കുഞ്ഞൻ കാറിന് നിരവധി ആരാധകരെ നേടാനും കഴിഞ്ഞു. സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പ് ചെയർമാനായിരുന്ന സമയത്ത് വിവാദങ്ങൾ തുടങ്ങിയതും നാനോയുടെ പേരിലായിരുന്നു. നാനോയുടെ ഉത്പാദന ത്തിലേക്കു നീങ്ങിയത് കമ്പനിക്ക് 6,400 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നായിരുന്നു സൈറസ് മിസ്ത്രിയുടെ ആരോപണം.