കുട്ടികളാണ്, സൂക്ഷിക്കണം
കുട്ടികളാണ്, സൂക്ഷിക്കണം
Monday, October 1, 2018 3:01 PM IST
കാർ യാത്രകളിൽ കുട്ടികളുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്കേണ്ടതുണ്ട്. മുതിർന്നവർക്കുവേണ്ടിയാണ് കാറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ അപകടമുണ്ടായാൽ സാരമായി പരിക്കേൽക്കുന്നത് കുട്ടികൾക്കുമായിരിക്കും. ഇന്ത്യയിൽ കുട്ടികളുടെ സുരക്ഷയ്ക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നല്കുന്നില്ലെങ്കിലും പുതിയ വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സീറ്റ് ഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

മുൻസീറ്റ് യാത്രകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആനന്ദകരമാണ്. എന്നാൽ, കുട്ടികളെ മുൻസീറ്റിൽ ഒരിക്കലും യാത്രചെയ്യാൻ അനുവദിക്കരുത്. സീറ്റ് ബെൽറ്റ് ഇട്ടെങ്കിൽപോലും അപകടമുണ്ടായാൽ അതിന്‍റെ ആഘാതം കുട്ടിക്കായിരിക്കും ഏറെ ഏൽക്കുക. കുട്ടികളുടെ പ്രായത്തിനനുസരിച്ച് വാഹനത്തിൽ ഘടിപ്പിക്കാവുന്ന ചൈൽഡ് സീറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അത്തരം സീറ്റുകളെക്കുറിച്ച് വിശദമായി പരിചയപ്പെടാം.

1. ഇന്‍ഫന്‍റ് സീറ്റുകൾ
ഒരു വയസിൽ താഴെ അല്ലെങ്കിൽ പത്തു കിലോഗ്രാമിൽ താഴെ തൂക്കം അതുമല്ലെങ്കിൽ 50 സെന്‍റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. പിന്നോട്ട് നോക്കി ഇരിക്കുന്ന വിധത്തിലാണ് വാഹനത്തിൽ ഇൻഫന്‍റ് സീറ്റുകൾ ഘടിപ്പിക്കേണ്ടത്. കഴുത്തിലെ പേശികൾ വളർന്നുകൊണ്ടിരിക്കുന്ന പ്രായമായതിനാൽ പിന്നോട്ട് തിരിഞ്ഞിരിക്കുന്നതാണ് സുരക്ഷിതം. ബാസ്കറ്റ് പോലിരിക്കുന്ന സീറ്റ് ആയതിനാൽ കുട്ടിയെ സീറ്റോടെ പുറത്തെടുക്കാനും കഴിയും. ചില കമ്പനികളാവട്ടെ ഇത്തരം സീറ്റുകൾക്കൊപ്പം സ്‌ട്രോളർ സെറ്റും അവതരിപ്പിച്ചിട്ടുണ്ട്.

2. റ്റോഡ്‌ലേഴ്സ് സീറ്റുകൾ
ഒരു വയസിനു മുകളിലുള്ള കുട്ടികൾക്കായി ഫ്രണ്ട് ഫേസിംഗ് സീറ്റുകൾ ഉപയോഗിക്കാം. പെട്ടെന്നുള്ള ബ്രേക്കിംഗിൽപോലും കുട്ടി മുന്നോട്ട് ഒരുപാട് ആയാതെ സംരക്ഷിക്കാൻ ഇത്തരം സീറ്റുകൾക്കു കഴിയും. ഹെവി പാഡിംഗ്, കഴുത്തിനു ചുറ്റുമുള്ള സോഫ്റ്റ് ബ്രേസുകളും കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം നല്കും. യാത്രയ്ക്കിടെ കുട്ടികൾക്ക് സുഖനിദ്ര നല്കാനും ഈ സീറ്റുകൾക്കാകും.

3. കൃത്യമായ ഉപയോഗം
കുട്ടികൾക്ക് ആവശ്യമായ സീറ്റുകൾ വാങ്ങിയാൽ മാത്രം പോരാ, അത് കൃത്യമായി ഉപയോഗിക്കാനും ശ്രദ്ധിക്കണം. ആദ്യം കാറിന്‍റെ സീറ്റ്ബെൽറ്റ് സംവിധാനത്തിൽ കുട്ടികളുടെ സീറ്റ് സുരക്ഷിതമായി ഉറപ്പിക്കണം. അല്ലാത്തപക്ഷം സഡൻ ബ്രേക്കിൽ അപകടകരമായ വിധത്തിൽ സീറ്റ് ഉൾപ്പെടെ തെറിച്ചുപോകും.

കുട്ടിയെ ഇരുത്തിയാൽ ചൈൽഡ് സീറ്റിലെ സ്ട്രാപ്പുകൾ ഉപയോഗിച്ചിരിക്കണം. അല്ലാത്തപക്ഷം സീറ്റ് ഉപകാരപ്പെടില്ല.
എപ്പോഴും ചൈൽഡ് സേഫ്റ്റി സീറ്റുകൾ വാഹനത്തിന്‍റെ പിൻസീറ്റിൽ ഉറപ്പിക്കാൻ ശ്രദ്ധിക്കുക. ഒരു കാരണവശാലും കോ-ഡ്രൈവർ സീറ്റിൽ ചൈൽഡ് സേഫ്റ്റി സീറ്റ് ഉറപ്പിക്കരുത്. ഇനി ഉറപ്പിക്കേണ്ടിവന്നാൽ ആ സൈഡിലെ എയർബാഗ് ഡിസേബിൾ ചെയ്തിരിക്കണം.
സീറ്റുകൾ വാങ്ങുന്പോൾ വിലയിൽ കടുംപിടുത്തം അരുത്. കൈയിലൊതുങ്ങുന്ന വിലയിൽ ഏറ്റവും മികച്ചത് വാങ്ങാൻ ശ്രദ്ധിക്കണം. "പണമല്ല കുട്ടികളുടെ സുരക്ഷ'യാണല്ലോ വലുത്.

4. ബൂസ്റ്റർ സീറ്റുകൾ
സീറ്റ്ബെൽറ്റ് ഉപയോഗിക്കാനുള്ള ഉയരം ഇല്ലാത്ത കുട്ടികൾക്കുവേണ്ടിയാണ് ഇതുപയോഗിക്കുക. വാഹനത്തിന്‍റെ സീറ്റിൽനിന്ന് അല്പം ഉയരത്തിൽ ഇരിക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു.

ചെയ്യാം, ചെയ്യാതിരിക്കാം

1. ചൈൽഡ് സീറ്റിൽ കുട്ടികളെ യഥായോഗ്യം ഇരുത്താം.
2. ലാപ് ബെൽറ്റ് ഇടുപ്പെല്ലിനു കുറുകെ ബന്ധിക്കാം. വയറിനു ചുറ്റുമാകരുത്.
3. കുട്ടികളുടെ പോക്കറ്റുകളിൽ കൂർത്തതും മൂർച്ചയേറിയതുമായ വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തണം.
4. ചൈൽഡ് സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്പോൾ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണം.
5. സ്ട്രാപ്പുകളുടെ പാഡിംഗ് കുട്ടിയുടെ തോളിൽ കൃത്യമായാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കണം.
6. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഏറ്റവും അനുയോജ്യം പിൻസീറ്റ് യാത്രയാണ്.
7. ഇൻഫന്‍റ് സീറ്റുകൾക്ക് 45 ഡിഗ്രി ചെരിവുണ്ടായിരിക്കണം.
8. ചൈൽഡ് സീറ്റ് ബെൽറ്റുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. പൊട്ടുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടാൽ അറ്റകുറ്റപ്പണി നടത്തണം.

9. ബൂസ്റ്റർ കുഷ്യനു പകരം സാധാരണ കുഷ്യനുകൾ ഉപയോഗിക്കരുത്. കുട്ടികൾക്ക് അത് കൂടുതൽ അപകടം വരുത്തിവയ്ക്കും.

10. ചൈൽഡ് സീറ്റുകളുടെ ആവശ്യകത കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഓരോ യാത്രയും ആനന്ദകരവും സുരക്ഷിതവുമായിരിക്കാൻ ചൈൽഡ് സീറ്റുകൾ സഹായിക്കുമെന്ന് കുട്ടികൾക്കു ബോധ്യപ്പെടണം.

സുരക്ഷിതമായ യാത്രയ്ക്ക്
യാത്രയ്ക്കിടെ കുട്ടികൾക്ക് ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാനുള്ള പ്രവണത കൂടും. അത്തരം ആവശ്യങ്ങളെ അവഗണിക്കുക. ജങ്ക്ഫുഡുകൾ ഉപയോഗിച്ചാൽ കുട്ടികൾക്ക് അസിഡിറ്റിയുണ്ടായി വാഹനയാത്ര അരോചകമാകും.