വാഹനങ്ങളിൽ പരസ്യം വേണ്ട: ഹൈക്കോടതി
വാഹനങ്ങളിൽ  പരസ്യം വേണ്ട: ഹൈക്കോടതി
Saturday, July 20, 2019 3:38 PM IST
കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ശ്രദ്ധ തിരിക്കുന്ന വിധത്തില്‍ പരസ്യം, ചിത്രങ്ങള്‍, എഴുത്ത് എന്നിവ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

തകരാറിനെത്തുടര്‍ന്ന് പാതയോരത്തു നിറുത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ ബൈക്ക് ഇടിച്ചു യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ തന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിനെതിരേ ബസ് ഡ്രൈവര്‍ തൃശൂര്‍ പട്ടിക്കാട് സ്വദേശി കെ.എം. സജി നല്കിയ ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ച് ഇതു വ്യക്തമാക്കിയത്. ഹര്‍ജിക്കാരന്‍റെ ലൈസന്‍സ് റദ്ദാക്കിയതു യാന്ത്രികമായ നടപടിയാണെന്ന് വിലയിരുത്തി റദ്ദാക്കി. തുടര്‍ന്നാണ് ദേശീയപാതയിലടക്കം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലുള്‍പ്പെടെ ആകര്‍ഷകമായ ചിത്രങ്ങളും പരസ്യവും പാടില്ലെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കിയത്.

പരസ്യത്തിലൂടെ അധിക വരുമാനം കണ്ടെത്തുന്നത് പൊതുജന സുരക്ഷയെ ബലികൊടുത്താവരുതെന്നും കോടതി പറഞ്ഞു. ദേശീയപാതയോരങ്ങളില്‍ ഇത്തരം ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

എന്നാലും പലയിടങ്ങളിലും ഇവ സ്ഥാപിച്ചിട്ടുള്ളതിനാല്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. വാഹനങ്ങളുടെ ബോർഡില്‍ ഉടമയുടെ വിലാസവും മറ്റും രേഖപ്പെടുത്തുന്ന സ്ഥലത്തും പരസ്യം പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.


പ്രധാന നിർദേശങ്ങൾ

* വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ഫിലിം ഒട്ടിക്കുകയോ കര്‍ട്ടനിടുകയോ ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉറപ്പാക്കണം. സര്‍ക്കാർ വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്.
* സിഗ്‌നല്‍ ലൈറ്റുകള്‍, റിഫ്ലക്ടറുകള്‍, പാര്‍ക്കിംഗ് ലൈറ്റുകള്‍, ലാമ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ വാഹനം നിരത്തിലിറക്കാന്‍ അനുവദിക്കരുത്.
* ഹെഡ്‌ലൈറ്റുകളിലും ടെയില്‍ ലൈറ്റുകളിലും റിഫ്ലക്ടറുകളിലും സ്റ്റിക്കറുകളും മറ്റും പതിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കരുത്.
* എല്‍ഇഡി ബാര്‍ ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിച്ച് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കരുത്.
* മതിയായ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ലൈറ്റുകളിടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്.
* അടിയന്തര ഡ്യൂട്ടിയിലുള്ള വാഹനങ്ങള്‍ക്കു മുകളില്‍ മാത്രമേ നീല, ചുവപ്പ് തുടങ്ങിയ ബഹുവര്‍ണ വെളിച്ചം അനുവദിക്കാവൂ.