ഈശ്വരാ, ഇവരെന്താണീ പറയുന്നത്!!
ഈശ്വരാ, ഇവരെന്താണീ പറയുന്നത്!!
Thursday, August 10, 2017 12:06 AM IST
ബോബ് എന്നും ആലീസ് എന്നും പേരുള്ള രണ്ടുപേരുടെ സംഭാഷണം ഒന്നു ശ്രദ്ധിക്കൂ:
Bob: "I can can I I everything else.'
Alice: "Balls have zero to me to me to me to me to me to me to me to me to.'

സംശയിക്കേണ്ട, അച്ചടിപ്പിശകല്ല. ഇവരെന്താണീപ്പറയുന്നത് എന്നു തോന്നാം. പക്ഷേ, ഈ രണ്ടുപേരും മനുഷ്യരല്ല എന്നറിയുന്പോൾ പുകമറ കുറച്ചുനീങ്ങും. അതുകൊണ്ടായില്ലല്ലോ. വിശദമാക്കാം.

ബോബും ആലീസും രണ്ട് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഏജന്‍റുമാരാണ്- റോബോട്ടുകളെന്നു വിളിച്ചാലും തെറ്റില്ല. ഇവരെ വികസിപ്പിച്ചെടുത്തതാകട്ടെ ഫേസ്ബുക്കും. തുടക്കത്തിൽ ഇവ രണ്ടും സാധാരണ പഴയ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്തുകൊണ്ടിരുന്നതാണ്. പിന്നെയാണ് ഗവേഷകർ ആ സത്യം മനസിലാക്കിയത്- പ്രോഗ്രാമിംഗിൽ എന്തോ പ്രശ്നമുണ്ട്., അവരുടെ സംസാരം വിചിത്രമായിരിക്കുന്നു.

ഫെയറല്ല, സംസാരം

ഫേസ്ബുക്കിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണം നടക്കുന്ന വിഭാഗത്തിന്‍റെ പേര് ഫെയർ എന്നാണ്. ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് എന്നതിന്‍റെ ചുരുക്കപ്പേരാണത്. മനുഷ്യർക്കു മനസിലാകുന്ന ഭാഷമാറ്റി സ്വന്തം കോഡുഭാഷ റോബോട്ടുകൾ ഉണ്ടാക്കുന്നതിൽ അത്ഭുതമില്ലെന്നാണ് ഫെയറിലെ വിസിറ്റിംഗ് റിസർച്ച് സയന്‍റിസ്റ്റായ ധ്രുവ് ബത്ര പറയുന്നത്. മനുഷ്യർ സൃഷ്ടിച്ചെടുത്ത ഷോർട്ട്ഹാൻഡിനു തുല്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

ഏജന്‍റുമാർ സ്വന്തം ഭാഷയുണ്ടാക്കി ആശയവിനിമയം നടത്തുന്നു എന്നത് കേൾക്കാൾ രസമുള്ള കാര്യമാണ്. പക്ഷേ സോഫ്റ്റ് വെയറിന്‍റെ സഹായത്തോടെ നമുക്കു കേട്ടാൽ മനസിലാകാത്ത ഭാഷയുണ്ടാകുന്നത് അത്ര സുരക്ഷിതമാണോ എന്ന ചിന്തയിലാണ് ടെക് ലോകം ഇപ്പോൾ.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടുതൽ വികസിച്ചശേഷമുണ്ടായേക്കാവുന്ന ഒരു സാഹചര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു- വീട്ടിലെ റഫ്രിജറേറ്ററിനോട് ഐഫോണ്‍ ഒരു കാര്യം പറയുന്നു.., റഫ്രിജറേറ്റർ അതു നേരേ കാറിനോടു പറയുന്നു.. ഇതൊന്നും മനസിലാകാതെ നിങ്ങൾ പകച്ചുനിൽക്കുന്നു. എന്താവും സ്ഥിതി!


ദ്വിഭാഷികളില്ലല്ലോ

ലോകത്തെ രണ്ടു ഭാഷകൾ സംസാരിക്കുന്നവരെ പരസ്പരം സംവദിക്കാൻ ദ്വിഭാഷികൾ സഹായിക്കാറുണ്ട്. എന്നാൽ എഐ ഏജന്‍റിനും മനുഷ്യനുമിടയിൽ അത്തരമൊരാളെ വയ്ക്കാനും പറ്റില്ല. കാരണം അവ പറയുന്ന ഭാഷ പിടുത്തംകിട്ടിയ ആരുമില്ല. ചുരുക്കത്തിൽ ബോട്ടുകളെ സംസാരിക്കാൻ പഠിപ്പിച്ചു, അവരുടെ ഭാഷ നാം പഠിച്ചില്ല.

മനുഷ്യരോടു സംസാരിക്കാൻ ശേഷിയുള്ള റോബോട്ടുകളായിരുന്നു ഞങ്ങളുടെ താത്പര്യം- ഫേസ്ബുക്കിലെ റിസർച്ച് സയന്‍റിസ്റ്റായ മൈക് ലൂയിസ് പറയുന്നു. ഫേസ്ബുക്ക് മാത്രമല്ല ഇത്തരം ഗവേഷണങ്ങളുമായി ശക്തമായി മുന്നോട്ടു പോകുന്നത്. ഗൂഗിളും ആമസോണും ആപ്പിളുമൊക്കെ ഈ രംഗത്തു സജീവമാണ്. മൗസും കീബോർഡും പോലുള്ള ഒരു ഇൻപുട്ട് ഉപാധിയായി കംപ്യൂട്ടറിനോടുള്ള സംസാരം വരണമെന്നാണ് ഗവേഷകർ ആഗ്രഹിക്കുന്നത്. എന്തായാലും ഭാഷ കൈവിട്ടതോടെ ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തത്കാലം നിർത്തിവച്ചിരിക്കുകയാണ്.

ഇന്‍റലിജന്‍റ് ഏജന്‍റ്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ഈ ഏജന്‍റ് എന്നുവിശേഷിപ്പിക്കുന്നത് സ്വയം നിയന്ത്രിത, സ്വയം പ്രവർത്തനശേഷിയുള്ള എന്തുമാകാം. ഇവയ്ക്ക് അറിവ് ആർജ്ജിക്കാനോ പ്രയോഗിക്കാനോ ഉള്ള കഴിവുണ്ടാകും. അതിലളിതമോ തീർത്തും സങ്കീർണമോ ആകാം അത്. ഇന്‍റലിജന്‍റ് ഏജന്‍റിന് ഒരു നിശ്ചിതരൂപം ആകണമെന്നില്ല. അതൊരു കംപ്യൂട്ടർ പ്രോഗ്രാം പോലെയും ആകാം. തെർമോസ്റ്റാറ്റ് പോലുള്ള റിഫ്ളെക്സ് മെഷീനുകൾ ഇന്‍റലിജന്‍റ് ഏജന്‍റ് ആണ്.

-വി.ആർ.