Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യാം
Monday, January 21, 2019 3:05 PM IST
പുതിയ വാഹനത്തിനും വീടിനുമെല്ലാം നാം ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലെ ഇന്ഷ്വറന്സുകളെക്കുറിച്ച് എത്ര കര്‍ഷകര്‍ക്കറിയാം?
പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍, രോഗങ്ങള്‍, ഇടിമിന്നല്‍, സൂര്യാഘാതം, വൈദ്യുതാഘാതം, തീപിടിത്തമടക്കമുള്ളവയെല്ലാം കര്‍ഷകരെ അലട്ടുന്നുണ്ട്. ഇത്തരം ദുരന്തങ്ങളില്‍ പശുക്കളടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഓര്‍ക്കാപ്പുറത്തുള്ള നാശനഷ്ടങ്ങളെ അതിജീവിക്കാനും സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുമുള്ള മികച്ച വഴിയാണ് വളര്‍ത്തുമൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യുകയെന്നത്.
പ്രളയകാലത്ത് കാര്‍ഷിക, ക്ഷീരമേഖലകളിലുണ്ടായ നഷ്ടങ്ങള്‍ ചെറുതല്ല. വളര്‍ത്തുമൃഗങ്ങള്‍, തൊഴുത്ത്, കാര്‍ഷിക ഉപകരണങ്ങള്‍, തീറ്റപ്പുല്‍കൃഷി തുടങ്ങിയവയെല്ലാം പ്രളയം കവര്‍ന്നു. കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാനും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാരും മില്‍മയടക്കമുള്ള സഹകരണ സ്ഥാപനങ്ങളും. എങ്കിലും ഓരോ കര്‍ഷകനും സംഭവിച്ച ഭീമമായ നഷ്ടം, നഷ്ടപരിഹാരമായി നല്കാന് പരിമിതികളുണ്ട്. ഈ അവസരത്തിലാണ് ഇന്‍ ഷ്വറന്‍സ് കര്‍ഷകര്‍ക്ക് സഹായകമാകുന്നത്. ഇന്‍ഷ്വര്‍ ചെയ്ത മൃഗങ്ങളുടെ മൂല്യത്തിനൊത്ത തുക നഷ്ടപരിഹാരമായി ലഭിക്കും.
ഇന്‍ഷ്വര്‍ ചെയ്ത വളര്‍ത്തുമൃഗങ്ങള്‍ ചത്താല്‍ പോളിസി പ്രകാരമുള്ള പൂര്‍ണ തുകയും ലഭിക്കും. അവയുടെ ഉത്പാദന-പ്രത്യുത്പാദന ശേഷി നഷ്ടമാക്കുന്ന രോഗാവസ്ഥകള്‍ക്ക് പോളിസിയുടെ 75 ശതമാനം തുകയും കര്‍ഷകനു ലഭിക്കും. ഇതിനായി രണ്ടു തരത്തിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ നിലവിലുണ്ട്.
തീരെ കുറഞ്ഞ പ്രീമിയമാണ് ആകര്‍ഷണീയത. വളര്‍ത്തുമൃഗങ്ങളുടെ പ്രായം, ഉത്പാദനക്ഷമത എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍ നിശ്ചയിക്കുന്ന വിപണി വിലയ്ക്ക് ആനുപാതികമായാണ് വാര്‍ഷിക പ്രീമിയം കണക്കാക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ ഒന്നൊന്നായും ഫാമുകളിലെ മൃഗങ്ങളെ മൊത്തത്തിലായുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യാം. ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള പദ്ധതികളുണ്ട്. കിടാവ്, കിടാരികള്‍, പശുക്കള്‍ തുടങ്ങി ഏതു വിഭാഗത്തേയും ഇന്‍ഷ്വര്‍ ചെയ്യാം. എന്നാല്‍ പ്രായമുള്ളതും ആരോഗ്യമില്ലാത്തതുമായ മൃഗങ്ങളെ ഇന്‍ഷ്വറന്‍സിനായി പരിഗണിക്കാറില്ല.
നായ,പൂച്ച തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെയും, അരുമപ്പക്ഷികളെയും വരെ ഇന്‍ഷ്വര്‍ ചെയ്യാം. തീറ്റപ്പുല്‍ക്കൃഷി, കാര്‍ ഷിക ഉപകരണങ്ങള്‍, ഡയറിഫാം കെട്ടിടങ്ങള്‍, അനുബന്ധ ഘടകങ്ങള്‍ എന്നിവയെല്ലാം മൊത്തത്തില്‍ ഇന്‍ഷ്വര്‍ ചെയ്യാനുള്ള പദ്ധതികളും നിലവിലുണ്ട്.
മൃഗങ്ങളുടെ ഇന്‍ഷ്വറന്‍സും അര്‍ഹമായ പ്രായവും ചുവടെ:-
ഇന്‍ഷ്വറന്‍സ് പദ്ധതികള്‍
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടപ്പാക്കുന്ന സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ഗോസമൃദ്ധി. ഉരുവിന്റെ വിപണി വിലയുടെ മൂന്നു ശതമാനം പ്രതിവര്‍ഷ പ്രീമിയത്തില്‍ ഒരു വര്‍ഷത്തേക്കോ മൂന്നു വര്‍ഷത്തേക്കോ ഇന്‍ഷ്വര്‍ ചെയ്യാം. അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ മൃഗാശുപത്രികള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
മൂന്നു ശതമാനമാണ് പ്രീമിയം തുകയെങ്കിലും സബ്സിഡി കഴിച്ച് ജനറല്‍ വിഭാഗത്തില്‍പെട്ടവര്‍ ആകെ പ്രീമിയത്തിന്റെ 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ 30 ശതമാനവും നല്കിയാല് മതി. ഉദാഹരണമായി 50,000 രൂപ വിപണി വിലയുള്ള പശുവിനെ ഇന്‍ഷ്വര്‍ ചെയ്യുന്ന പൊതുവിഭാഗത്തില്‍പെട്ട ഗുണഭോക്താവ് പ്രതിവര്‍ഷം 750 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ 450 രൂപയും അടച്ചാല്‍ മതി. പരമാവധി 50,000 രൂപയ്ക്കു മാത്രമേ ഒരു പശുവിനെ ഇന്‍ഷ്വര്‍ ചെയ്യാന്‍ സാധിക്കൂ എന്നത് പദ്ധതിയുടെ പരിമിതിയാണ്.
പൊതുമേഖല (ഇന്‍ഷ്വറന്‍സ്) സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഗോസമൃദ്ധി പദ്ധതി നടപ്പിലാക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്ത പശുവിനെ വില്പന നടത്താം. പുതിയ ഉടമയിലേക്ക് പോളിസി കൈമാറ്റം ചെയ്യാം. കര്‍ഷകര്‍ക്കൊപ്പം ഡയറിഫാമുകള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം.
ഗോസമൃദ്ധി പദ്ധതിക്കു കീഴില്‍ ക്ഷീരകര്‍ഷകനും കുടുംബത്തിനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്. പ്രത്യേക സോഫ്റ്റ്വെയര് സംവിധാനം വഴി കര്‍ഷക രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ വഴി തികച്ചും സുതാര്യമായാണ് പദ്ധതി നടത്തുന്നത്. പദ്ധതിയില്‍ കര്‍ഷകരെ പൂര്‍ണമായും ജിയോമാപ്പിംഗ് നടത്താനും ലക്ഷ്യമിടുന്നു. പദ്ധതിയുടെ വിപുലീകരണത്തിനായി ഗോസമൃദ്ധി പ്ലസ് എന്ന പുതിയ കര്‍മപരിപാടിയും ആവിഷ്കരിക്കുന്നുണ്ട്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ നിരവധി പൊതുമേഖലാ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും പശുക്കള്‍ക്കായി ഇന്‍ഷ്വറ ന്‍സ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഉയര്‍ന്ന വിപണിമൂല്യം കണക്കാക്കുന്ന പശുക്കളെയും കൂടുതല്‍ എണ്ണം പശുക്കളെയുമൊക്കെ ഇന്‍ഷ്വര്‍ ചെയ്യാന്‍ ഈ കമ്പനികളെ ആശ്രയിക്കാം. പൊതുമേഖലയില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് തുടങ്ങിയ കമ്പനികളാണ് പശുക്കള്‍ക്കായി ഇന്‍ഷ്വറന്‍സ്പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. റോയല്‍ സുന്ദരം, ശ്രീറാം ഇന്‍ഷ്വറന്‍സ്, എച്ച്ഡിഎഫ് സി എര്‍ഗോ, ഐസിഐസിഐ ലംബാര്‍ഡ്, എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ്, ബജാജ് അലയന്‍സ് തുടങ്ങിയ ഒട്ടനവധി സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളും പരിമിതമായ പ്രീമിയത്തില്‍ ക്ഷീരമേഖലക്കായി ഇന്‍ഷ്വറന്‍സ് പോളിസികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നടപടിക്രമങ്ങള്‍
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ഇന്‍ഷ്വറന്‍സ് നേടാ ന് ആഗ്രഹിക്കുന്ന കര്‍ഷകര്‍ പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി. പൊതുമേഖല / സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ മുഖാന്തിരം പോളിസി എടുക്കുന്നവര്‍ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പോളിസികള്‍ തെരഞ്ഞെടുക്കണം. ശേഷം ഗുണഭോക്താവിന്റെ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ മൃഗത്തിന്റെ കാതില്‍ തിരിച്ചറിയുന്നതിനായുള്ള കമ്മല്‍ അടിക്കുന്നതടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കണം. മൃഗത്തിന്റെ ഫോട്ടോ, വെറ്ററിനറി ഡോക്ടര്‍ പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയ അപേക്ഷ, ആരോഗ്യസര്‍ട്ടിഫിക്കറ്റ് എന്നിവ പിന്നീട് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. ഇന്‍ഷ്വറന്‍ സിന് ആനുപാതികമായ പ്രീമിയം തുക ഈ വേളയില്‍ അടച്ചാല്‍ മതിയാവും.
ഇന്‍ഷ്വറന്‍സുള്ള പശുവിന് അപകടം സംഭവിക്കുകയോ ചാവുകയോ ചെയ്താല്‍ ഉടന്‍ തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടറെ വിവരം അറിയിക്കണം. സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാണ് ഇന്‍ഷ്വറന്‍സ് എങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെയും വിവരം നേരിട്ടോ, എഴുതിയോ അറിയിക്കണം. ശേഷം ഡോക്ടറുടെ സഹായത്തോടെ പോസ്റ്റു മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കണം. ചിലപ്പോള്‍ ഇത് നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി തങ്ങളുടെ പ്രതിനിധിയെ കൂടി കമ്പനി അയക്കും.
തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍, ചത്ത പശുവിന്റെ കാതിലെ കമ്മലോടു കൂടിയ ഫോട്ടോ, പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഫോട്ടോ, പൂരിപ്പിച്ച അപേക്ഷാഫോറം, മറ്റ് അനുബന്ധരേഖകള്‍, ഡോക്ടര്‍ നല്കുന്ന ചികിത്സാരേഖ, മരണസര്‍ട്ടിഫിക്കറ്റ്/പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കണം.
പേവിഷബാധ പോലുള്ള പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം, പ്രത്യുത്പാദന ഉത്പാദനശേഷി നഷ്ടപ്പെട്ടതാണെങ്കില്‍ പരിശോധന, ചികിത്സാ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ചാല്‍ മതിയാവും. ഉത്പാദനശേഷി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനു മുമ്പായി ഡോക്ടറെ കൂടാതെ കമ്പനി അധികാരപ്പെടുത്തിയ വിദഗ്ധന്‍കൂടി പശുക്കളെ പരിശോധിക്കാറുണ്ട്.
ഇക്കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാം
1. ഇന്‍ഷ്വറന്‍സ് എടുക്കുന്ന മൃഗങ്ങള്‍ പൂര്‍ണ ആരോഗ്യമുള്ളവയായിരിക്കണം.
2. തൊഴുത്തും കുടിവെള്ളവും പോഷകാഹാരവുമെല്ലാം ഉറപ്പുവരുത്തണം.
3.പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമായിട്ടും ഇവ നല്‍കാതെ രോഗം ബാധിച്ച് പശു ചത്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.
4.ഉരുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായെടുക്കാ നും ആന്തര- ബാഹ്യപരാദങ്ങള്‍ ക്കെതിരെ മരുന്നുകള്‍ നല്കാ നും ശ്രദ്ധിക്കണം.
5.വളര്‍ത്തുമൃഗങ്ങളുടെ അസുഖങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറില്‍ നിന്ന് കൃത്യമായ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.
6. സ്വയം ചികിത്സിക്കുകയോ, മതിയായ യോഗ്യതയില്ലാത്തവരെ ചികിത്സക്ക് ആശ്രയിക്കുകയോ ചെയ്യരുത്.
7. അശാസ്ത്രീയ ചികിത്സാരീതികള്‍ അവലംബിച്ച് പശുചത്താ ലും ഇന്‍ഷ്വറന്‍സ് ലഭിക്കില്ല.
8. അംഗീകൃത ഡോക്ടറുടെ ചികിത്സാരേഖയും സാക്ഷ്യപത്രവും ക്ലെയിം തീര്‍പ്പാക്കാന്‍ നിര്‍ബന്ധമാണ്. മരുന്നുകളുടെ ബില്ലുകളും ചികിത്സാവിവരങ്ങളും സൂക്ഷിച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം.
'കമ്മലില്ലെങ്കില്‍ പോളിസിയില്ല'
ഏതെങ്കിലും കാരണവശാല്‍ തിരിച്ചറിയല്‍ അടയാളമായ കാതിലെ കമ്മല്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെ വിവരം ഇന്‍ഷ്വറന്‍സ് കമ്പനിയെ അറിയിക്കണം. ഡോക്ടറുടെ സഹായത്തോടെ പശുവിനു പുതിയ കമ്മല്‍ അടിച്ച് കമ്പനിയില്‍ അപേക്ഷ പുതുക്കി നല്‍കണം. ഇന്‍ഷ്വറന്‍സിനായുള്ള അപേക്ഷയോടൊപ്പം കാതിലെ കമ്മലും ഹാജരാക്കേണ്ടത് പ്രധാനമാണ്.
പ്രകൃതിദുരന്തങ്ങള്‍, അത്യാഹിതങ്ങള്‍ തുടങ്ങിയവ നേരിട്ട് ശസ്ത്രക്രിയ നടത്തി, ഇതിനിടെ അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് ലഭിക്കും. മോഷണം, മോഷണമെന്ന വ്യാജേന കച്ചവടം നടത്തല്‍, ശത്രുക്കളോ, ഉടമ മനഃപൂര്‍വമോ മൃഗങ്ങളെ അപകടത്തില്‍പ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ, കൊലപ്പെടുത്തുകയോ ചെയ്യുക, കാതിലെ കമ്മലില്‍ കൃത്രിമം നടത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.
ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള മൃഗത്തെ കൈമാറ്റം ചെയ്യുകയോ വില്ക്കുകയോ ചെയ്താല്‍ വിവരം ഇന്‍ഷ്വറന്‍സ് ദാതാവിനെ അറിയിച്ച്, ക്ലെയിം പുതിയ ഉടമയുടെ പേരിലേക്കു മാറ്റണം.
പോളിസിയെടുക്കുന്ന സമയത്തു ലഭിക്കുന്ന ക്ലെയിം ഫോമും മറ്റു രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കണം. അപകടങ്ങള്‍ സംഭവിച്ചാല്‍ ധനസഹായത്തിനുള്ള അപേക്ഷ പൂര്‍ണമായ രേഖകള്‍ സഹിതം 30 ദിവസത്തിനുള്ളില്‍ കമ്പനിയില്‍ സമര്‍പ്പിക്കണം. തൃപ്തികരമാണെങ്കില്‍ 15 ദിവസത്തിനകം പണം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.
ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുത്തതിനുശേഷം ചുരുങ്ങിയത് പതിനഞ്ച് ദിവസമെങ്കിലും കഴിഞ്ഞു നടക്കുന്ന അത്യാഹിതങ്ങള്‍ക്കു മാത്രമേ ക്ലയിമിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. പോളിസികള്‍ സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ കമ്പനി നിയമിക്കുന്ന പരാതി പരിഹാര ഓഫീസറെയോ, ഇന്‍ഷ്വറന്‍സ് ഓംബ്ഡുസ്മാനെയോ സമീപിക്കാം. പോളിസി ഉടമകളുടെ താത്പര്യ സംരക്ഷണ നിയമം- 2002 പ്രകാരം ഇതിനായി വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്
e-mail:
[email protected]
mob- 9495187522
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Latest News
കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല: രാജ്നാഥ് സിംഗ്
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top