മൂന്നാം വരവിൽ കൂടുതൽ മികവ്
മൂന്നാം വരവിൽ കൂടുതൽ മികവ്
Tuesday, February 5, 2019 3:15 PM IST
വലുപ്പമുള്ള ഹാച്ച് ബാക് കാറുകൾ തെരഞ്ഞെടുക്കുന്നവർക്ക് രണ്ടു പതിറ്റാണ്ടായി ഏറ്റവും മികച്ച ഓപ്ഷനാണ് മാരുതി സുസുകി ഇന്ത്യയുടെ വാഗണ്‍ആർ. കൂടാതെ ടോൾബോയ് ബോക്സി ഡിസൈനും ഹാച്ച്ബാക്ക് വിപണിയിൽ വാഗണ്‍ആറിന് പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. വാഹനവിപണിയിൽ സമീപകാലത്തു നിലവിൽവന്ന നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാരുതി സുസുകി അടുത്തിടെ അവതരിപ്പിച്ച മൂന്നാം തലമുറ വാഗണ്‍ ആറിന് മുൻഗാമികളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളുണ്ട്. കരുത്തുറ്റ പ്ലാറ്റ്ഫോം, ഓൾ ന്യൂ ഡിസൈൻ, കൂടുതൽ കരുത്തുള്ള എൻജിൻ, പുതിയ ഫീച്ചറുകൾ തുടങ്ങിയവ പുതിയ വാഗണ്‍ആറിന്‍റെ പ്രത്യേകതകളാണ.്

ഹാർട്ടെക്ട് പ്ലാറ്റ്ഫോം
സുസുകിയുടെ ഹാർട്ടെക്ട് മോഡുലാർ പ്ലാറ്റ്ഫോമിന്‍റെ ഏറ്റവും പുതിയ വേർഷനാണ് മൂന്നാം തലമുറ വാഗണ്‍ആറിന് നല്കിയിരിക്കുന്നത്. പുതിയ പ്ലാറ്റ്ഫോമിന് നീളവും വീതിയും താരതമ്യേന കൂടുതലാണ്.

3,655 എംഎം നീളവും 1,620 എംഎം വീതിയും 1675 എംഎം ഉയരവും പുതിയ വാഹനത്തിനുണ്ട്. വീൽബേസ് 435 എംഎം ആണ്.

ബോക്സി ഡിസൈൻ
മുൻഗാമികളുടെ ബോക്സി ഡിസൈന് മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ ഹെഡ്റൂം വാഹനത്തിലുണ്ട്. വലിയ വിൻഡോകൾ നല്കിയിരിക്കുന്നതിനാൽ വായു സഞ്ചാരവും കൂടും.

വലിയ ഹെഡ്‌ലാന്പ്
ഹെഡ് ലാന്പുകൾ കൂടുതൽ വലുതാക്കിയിട്ടുണ്ടെങ്കിലും മൾട്ടി റിഫ്ളക്ടർ യൂണിറ്റുകൾ നിലനിർത്തിയിട്ടുണ്ട്. പ്രധാന എതിരാളികളായ ടാറ്റാ തിയാഗോ ടോപ് വേരിയന്‍റിൽ പ്രൊജക്ടർ ഹെഡ് ലാന്പുകൾ നല്കിയിട്ടുണ്ടെങ്കിലും വാഗണ്‍ആറിന്‍റെ ടോപ് വേരിയന്‍റിൽ അതില്ല.

രൂപത്തിലും വ്യത്യസ്തത
ആദ്യമോഡലുകളുടെ വശങ്ങളിൽ എടുത്തുപറയത്തക്ക വിധത്തിലുള്ള ഡിസൈൻ ഉണ്ടായിരുന്നില്ലെങ്കിൽ പുതിയ മോഡലിൽ അതിന് മാറ്റം വന്നിട്ടുണ്ട്. വീൽ ആർച്ചുകളിലും ഡോറുകളിലുമുള്ള കർവുകൾ ഇതിന് ഉദാഹരണം. ഫ്ളോട്ടിംഗ് റൂഫ് എഫക്ട് ലഭിക്കുന്നതിനായി സി പില്ലറിൽ ബ്ലാക് പ്ലാസ്റ്റിക്കും നല്കിയിട്ടുണ്ട്.


ടെയിൽ ലാന്പ് വോൾവോയുടേതിനു സമം
മുൻഗാമികളുടേതിനേക്കാളും ശ്രദ്ധിക്കപ്പെടുന്ന ബൂട്ട് ലിഡ് ഡിസൈനാണ് മൂന്നാം തലമുറയ്ക്കുള്ളത്. കുറേക്കൂടി ചാഞ്ഞ വിൻഡ് സ്ക്രീൻ, വോൾവോയുടേതുമായി സാമ്യമുള്ള ടെയിൽ ലാന്പുകൾ, ലിഡിലെ ലൈസൻസ് പ്ലേറ്റ് എന്നിവ കൂടാതെ മറ്റു മോഡലുകളിലേതുപോലുള്ള ബാഡ്ജുകളൊന്നും ബൂട്ട് ലിഡിൽ നല്കിയിട്ടില്ല.

മുതിർന്നവർക്ക് അനുയോജ്യം
പ്രായമായ യാത്രക്കാർക്ക് അനായാസം വാഹനത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനും സഹായകമായ വിധത്തിലാണ് ഡോർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏതാണ്ട് 90 ഡിഗ്രി വരെ ഡോർ തുറക്കാൻ കഴിയും.

ഡുവൽ ടോണ്‍ ഡാഷ്ബോർഡ്
ഡുവൽ ടോണ്‍ ഡാഷ്ബോർഡിനൊപ്പം 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം (വാഗണ്‍ആറിൽ ഇത് ആദ്യമാണ്), ഇഗ്നിസിലെ സ്റ്റീയറിംഗ്, മാന്വൽ എസി യൂണിറ്റ് എന്നിവയുമുണ്ട്.

കൂടുതൽ ബൂട്ട് സ്പേസ്
341 ലിറ്ററാണ് പുതിയ വാഗണ്‍ആറിന്‍റെ ബൂട്ട് സ്പേസ്. എതിരാളികൾക്കു മാത്രമല്ല സ്വന്തം കുടുംബത്തിലെ ഉയർന്ന സെഗ്‌മെന്‍റിലുള്ള വാഹനങ്ങൾക്കു പോലും (വിറ്റാര ബ്രെസ 328 ലിറ്റർ, ബലേനോ 339 ലിറ്റർ) ഇത്രയും ബൂട്ട് സ്പേസ് ഇല്ല.

എൻജിൻ
മാന്വൽ, എഎംടി ട്രാൻസ്മിഷനുകളിൽ രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനാണുള്ളത്. അതായത്, നിലവിലുള്ള 1.0 ലിറ്റർ 3 സിലിണ്ടർ എൻജിനൊപ്പം 1.2 ലിറ്റർ 4 സിലിണ്ടർ എൻജിനും.

സുരക്ഷ
ഡ്രൈവർ എയർബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡാർഡ് വേരിയന്‍റ് മുതലും കോ-ഡ്രൈവർ എയർബാഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയവ ടോപ് വേരിയന്‍റ് മുതലുമുണ്ട്.

വില
1.0 ലിറ്റർ : 4.19 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം)
1.2 ലിറ്റർ 4.89 ലക്ഷം രൂപ മുതൽ (എക്സ് ഷോറൂം)

ഓട്ടോസ്പോട്ട്
ഐബി / [email protected]