വാഹനങ്ങളുടെ ഹെഡ് ലാന്പുകൾക്കു തീവ്രത കൂടിയാൽ പണിയാകുമേ...
വാഹനങ്ങളുടെ ഹെഡ് ലാന്പുകൾക്കു  തീവ്രത കൂടിയാൽ പണിയാകുമേ...
Monday, February 11, 2019 2:39 PM IST
കോഴിക്കോട് : അമിത പ്രകാശമുള്ള ഹെഡ്‌ലൈറ്റുകളുമായി നിരത്തിലോടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി പോലീസ്. പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ സർട്ടിഫിക്കറ്റ് റദ്ദു ചെയ്യുന്നതും ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍ൻസ് സസ്‌പെന്‍ഡ് ചെയ്യുന്നതുമുള്‍പ്പെടെയുള്ള കര്‍ശന നടപടികൾ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കും. സമൂഹമാധ്യമങ്ങള്‍വഴി പോലീസ് ഇതുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കാണ് ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എതിര്‍ദിശയില്‍നിന്ന് വാഹനത്തിന്‍റെ പ്രകാശം നേരെ കണ്ണിലേക്ക് പതിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ക്ക് റോഡ് കാണാനാവാതെ വരികയും ഇത് അപകടങ്ങള്‍ക്കു വഴിതെളിക്കുകയും ചെയ്യുന്നു.

ഏതു വാഹനമായാലും, രാത്രിയില്‍ എതിർദിശയില്‍ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ചട്ടം. ബ്രൈറ്റ് ലൈറ്റിനാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മറ്റേതൊരു വാഹന നിയമ ലംഘനം ഉണ്ടാക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് നിമിഷനേരത്തേക്ക് കാഴ്ച നഷ്ടപ്പെടുന്നതിനാല്‍ കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടും.


ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഇരട്ടഫിലമെന്‍റുള്ള ഹാലജന്‍ ബള്‍ബുകളുടെ ഹൈബീം 60 വാട്സും ലോ ബീം 55 വാട്‌സും അധികമാകാന്‍ പാടില്ല. പ്രധാന കാര്‍ നിര്‍മാതാക്കളെല്ലാം 55-60 വാട്‌സ് ഹാലജന്‍ ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. എച്ച്‌ഐഡി (ഹൈ ഇന്‍റന്‍സിറ്റി ഡിസ്ചാര്‍ജ് ലാമ്പ്) ലൈറ്റുകളില്‍ 35 വാട്ട്‌സില്‍ അധികമാകാന്‍ പാടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന, തീവ്രതയുള്ള എച്ച്‌ഐഡി ലൈറ്റുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. വാഹനനിർമാതാക്കള്‍ നല്കുന്ന ഹെഡ്‌ലൈറ്റ് ബള്‍ബ് മാറിയ ശേഷം പ്രത്യേക വയറിംഗ് കിറ്റോടെ കിട്ടുന്ന എച്ച്‌ഐഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങള്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുള്ള ഉയര്‍ന്ന പ്രകാശതീവ്രതയുള്ള ലൈറ്റുകളാണിവ. ഇത്തരം ലൈറ്റുകള്‍ നിരത്തിലേക്ക് എത്തുന്നത് അപകടസാധ്യത വര്ധിപ്പിക്കും എന്നാണ് പോലീസ് മുന്നറിയിപ്പ്.