"പാവനാട്യ'ത്തിനു പുതുപിറവി കുറിച്ച വിദേശ വനിത
"പാവനാട്യ'ത്തിനു പുതുപിറവി കുറിച്ച വിദേശ വനിത
Thursday, September 23, 2021 6:02 PM IST
ഷൊർണൂർ: മോഹിനിയാട്ടവും തോൽപാവക്കൂത്തും ചേർത്തുവച്ച് പുതുപരീക്ഷണമൊരുക്കി ശ്രദ്ധ നേടുകയാണ് ഒരു വിദേശ യുവതി. പഴയ സോവിയറ്റ് യൂണിയനുൾപ്പെട്ടിരുന്ന കിഴക്കൻ യൂറോപ്പിന്‍റെ ഭാഗമായിട്ടുള്ള ബലാറസിൽ നിന്നുള്ള ഇരുപത്തെട്ടുകാരിയാണ് ഐറീന മികൽ കോവിത്.

മോഹിനിയാട്ടത്തേയും തോൽപാവക്കൂത്തിനേയും ചേർത്ത് വച്ച് കലാരംഗത്ത് പുതുപരീക്ഷണത്തിനാണ് ഇവർ മുതിർന്നത്. നിഴലും വെളിച്ചവും നൃത്തവും സമന്വയിപ്പിച്ച ഈ കലാരൂപത്തിന് "പാവനാട്യ'മെന്നാണ് പേര്.

മലയാളത്തെ അറിയാനും കലകൾ അഭ്യസിക്കാനുമായി ഐറീന 2013ലാണ് ആദ്യം ഇന്ത്യയിലെത്തിയത്. ലക്ഷ്യം ഭരതനാട്യ പഠനമായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ സ്കോളർഷിപ്പോടെ കലാമണ്ഡലത്തിൽ ഭരതനാട്യവും പിന്നീട് മോഹിനിയാട്ടവും പരിശീലിച്ചു. 2018വരെ ഇവിടെ തുടർന്നു.

ഇന്ത്യൻ കേരളീയ കലകളെ കൂടുതൽ അറിയാനാണ് ഇവർ വീണ്ടും കേരളത്തിലെത്തിയത്. ഈ വരവ് ഐറീനയെ തോൽപ്പാവകൂത്താചാര്യൻ കൂനത്തറ വിശ്വനാഥ പുലവരിലെത്തിച്ചു. തന്‍റെ മനസിൽ അങ്കുരിച്ച മോഹന സ്വപ്നത്തെ തോൽപ്പാവക്കൂത്തിലൂടെയും മോഹിനിയാട്ടത്തിലൂടെയും സമന്വയിപ്പിച്ച് ഐറീന പുതു പരീക്ഷണത്തിനു മുതിർന്നപ്പോൾ പാവ നാട്യം എന്ന പുതിയ കലാരൂപത്തിന് പിറവിയായി.


കേരളീയ കലകൾ അഭ്യസിക്കാൻ ധാരാളം വിദേശികൾ എത്താറുണ്ടെങ്കിലും നിഴൽ നാടകത്തെയും മോഹിനിയാട്ടത്തെയും സമന്വയിപ്പിച്ച് വേറിട്ടൊരു കലാ പരീക്ഷണം നടത്തിയത് ഐറീന മാത്രമാണ്. ചെറുതുരുത്തിയിൽ താമസിച്ചാണ് ഇവർ കലകളഭ്യസിക്കുന്നത്. ഇന്ത്യൻ കലാരൂപങ്ങളുടെ സർവദേശീയ മാനമാണ് തന്നെ വീണ്ടും കേരളത്തിലേക്കെത്തിച്ചതെന്ന് ഇവർ പറയുന്നു.

കോവിഡ് തരംഗം അടങ്ങുന്പോൾ നാട്ടിലേക്കു മടങ്ങും. എന്നാൽ വീണ്ടും തിരിച്ചുവരും. കലാരംഗത്തുള്ള പുതിയ പരീക്ഷണങ്ങൾ തുടരും - ഐറീന പറയുന്നു.

കേരളവും ഇവിടുത്തെ കാലാവസ്ഥയും പ്രകൃതിയുമെല്ലാം അതീവ ഹൃദയഹാരിയാണന്നാണ് ഇവരുടെ അഭിപ്രായം. തോൽപ്പാവക്കൂത്തിലും മോഹിനിയാട്ടത്തിലും അനന്തമായ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഭരതനാട്യത്തിലും പുതുപരീക്ഷണം നടത്താനുള്ള അന്വേഷണത്തിലാണ് ഇവർ.

മംഗലം ശങ്കരൻകുട്ടി