ആന്ധ്രാചേനയിൽ ഇരട്ടി വിളവ്
ആന്ധ്രാചേനയിൽ ഇരട്ടി വിളവ്
Saturday, November 6, 2021 2:33 PM IST
സാധാരണ ചേനയെ അപേക്ഷിച്ച് ഇരട്ടി നടാവുന്ന ആന്ധ്രാചേന കൃഷിയിൽ തനതായ രീതി ആവിഷ്കരിക്കുകയാണിവർ.

കിഴങ്ങുവിളയിൽ ചേനയോടു പ്രത്യേകമായൊരു മമതയുണ്ട് സജിനി വിജയന്. വീട്ടമ്മയായ കർഷക. താമരക്കുളം വേടരപ്ലാവിൽ അനന്തപുരി വീട്ടിലെ ഒരേക്കറിൽ ചേനയുടെ പച്ചപ്പും സമൃദ്ധിയുമാണ്. ഇവിടത്തെ പ്രധാന വിളയും ചേന തന്നെയാണ്. വിപണ ന സാധ്യതയേറെയുള്ള ചേനയ്ക്ക് വിലയും തരക്കേടില്ലാതെ ലഭിക്കും. ഓണവിപണി ലക്ഷ്യം വച്ചാണ് സജിനി വിജയന്‍റെ കൃഷി. ഓണം കഴിഞ്ഞാലും ചേനയുണ്ടാകും.

സജിനിയുടെ കൃഷിക്കുമുണ്ടൊരു രീതിശാസ്ത്രം

ചേനകൃഷിയിൽ സജിനി വിജയനു തന്േ‍റതായ ഒരു രീതിശാസ്ത്രമുണ്ട്. ആന്ധ്രാചേന എന്നയിനമാണ് നടുതല. സമീപത്തെ പച്ചക്കറിക്കടയിലേക്ക് ആന്ധ്രയിൽ നിന്നെത്തുന്ന ലോഡിനൊപ്പം ഓർഡർ ചെയ്താണ് വിത്തു വാങ്ങുന്നത്.

ഒരു ചേന 500 ഗ്രാം കാണും. ഇതു നട്ടാൽ ഒരു തണ്ടായി വളരുന്ന ചേനയിൽ നിന്ന് 4-5 കിലോ ചേന ലഭിക്കും. രണ്ടുമൂന്നു തണ്ടായി വളരുന്ന ചേനയാണെങ്കിൽ ഒന്നര കിലോ ഭാരം വരുന്ന രണ്ടുമൂന്നു ചേന ലഭിക്കും. സാധാരണ നാടൻചേന നടുന്നതിലും അടുപ്പിച്ചു നടാമെന്നതാണ് ആന്ധ്രാചേനയെ വ്യത്യസ്തമാക്കുന്നത്.

നാടൻ ചേന രണ്ടെണ്ണം നടുന്നിടത്ത് ഇതു നാലെ ണ്ണം നടാം. കഴിഞ്ഞ ഓണക്കാലത്തേ ക്കായി നടത്തിയ കൃഷിയിൽ ഏഴര ക്വിന്‍റൽ വിത്താണുപയോഗിച്ചത്. ഇതിൽ നിന്ന് 30 ക്വിന്‍റലോളം വിളവു ലഭിച്ചു. നാടൻ ചേന കിലോയ്ക്ക് 20 രൂപയ്ക്കാണ് വിൽപന നടന്നത്. എന്നാൽ സജിനിയുടെ ആന്ധ്രാചേന കിലോയ്ക്ക് 25 രൂപ ലഭിച്ചു.


നടീൽ രീതി

നടാൻ കുഴിയെടുത്തശേഷം ചാണ കം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിടും. ഇവ ഇളക്കിച്ചേർത്ത തിനു ശേഷം നാലിഞ്ച് ആഴത്തിലാണു ചേന നടുന്നത്. കുഴിക്ക് ആഴം കൂടിയാൽ ചേന വീതികൂടി താഴേക്കു വളരും. ഇങ്ങനെ വീതികൂടിയ ചേനയ്ക്ക് വിപണിയിൽ ഡിമാൻഡ് കുറയും.

കുഴിയുടെ ആഴംകുറച്ച് കൃഷി ചെയ്താൽ നല്ല പരന്ന ചേന ലഭിക്കും. വിപണിയിൽ ഇതിനാണു ഡിമാൻ ഡെന്നു സജിനി പറയുന്നു. ചില്ലറ വിൽപ്പനക്കാർക്ക് മുറിച്ചു വിൽക്കാനുള്ള സൗകര്യമാണ് ഇതിന്‍റെ വിപണിമൂല്യം വർധിപ്പിക്കുന്നത്.

മകരമാസത്തിൽ ജനുവരിയോടെ നട്ടു തുടങ്ങും. ബാക്കി വരുന്ന വിത്തുകൾ കുംഭമാസത്തിലാണു നടുന്നത്. മകരമാസത്തിൽ നടുന്നത് ഓണത്തിനു വിളവെടുക്കും. അതിനുശേഷം നടുന്നതു വിത്തിനെടുക്കും. ബാക്കി വരുന്നത് വിൽക്കും. നട്ട് എട്ടുമാസത്തിനു ശേഷം ചേനകൾ വിളവെടുപ്പു പ്രായമാകും. ന്യായമായ വിലയും ലഭിക്കുന്നുണ്ട് സജിനി വിജയന്.

തന്‍റെ വീട്ടിലെ ജോലികൾക്കു ശേഷമാണ് ഈ വീട്ടമ്മ കാർഷിക വൃത്തിക്ക് സമയം കണ്ടെ ത്തുന്നത്. തന്‍റെ എല്ലാ പ്രവർത്ത നങ്ങൾക്കും ഭർത്താവിന്‍റെയും മകന്‍റെ യും പൂർണ പിന്തുണയുണ്ടെന്നു സജി നി പറയുന്നു.

സജിനി വിജയൻ: 94461 91438