Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
Previous
Next
Karshakan
നായ്ക്കുട്ടികളെ വളർത്താം; വളർത്തുദോഷമില്ലാതെ
Saturday, November 6, 2021 2:49 PM IST
വീടിനും നാടിനും ചേരുന്ന വിധത്തിൽ നായ്ക്കളെ സൽസ്വഭാവികളായി വളർത്തിയെടുക്കുകയെന്നതാണ് ഉടമയുടെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്ന്. മാന്യമായും കുലീനമായും പെരുമാറുന്ന നായ, ഉടമയുടെ അഭിമാനമാണ്. മനുഷ്യരോടും മറ്റു വളർത്തു മൃഗങ്ങളോടും സഹവർത്തിത്വത്തോടെ പെരുമാറാനുള്ള പരിശീലനം ചെറുപ്പം മുതലേ നായ്കുട്ടികൾക്കു നൽകണം.
മലമൂത്ര വിസർജ്ജനം എവിടെ ?
പുതിയ അംഗമായി എത്തുന്ന നായ്കുട്ടിയെക്കൊണ്ട് ആദ്യമുണ്ടാകുന്ന വിഷമം വീട്ടിനുള്ളിലും പുറത്തും പലസ്ഥലത്തു മലമൂത്ര വിസർജ്ജനം നടത്തുന്നതാവും. ആദ്യ തവണ മൂത്രമൊഴിച്ച, മലവിസർജ്ജനം നടത്തിയ സ്ഥലത്തുതന്നെ വീണ്ടും അതു ചെയ്യാനുള്ള പ്രവണത നായ്ക്കൾക്കുണ്ട്. അതുകൊണ്ട് ആഹാരം കൊടുത്തു വയറു നിറഞ്ഞയുടനെ അവയെ പുറത്തേക്കുവിട്ട് എവിടെയാണോ മലമൂത്രവിസർജ്ജനത്തിന് നിശ്ചയിച്ചിരിക്കുന്നത് അവിടെയെത്തിക്കുക. ക്രമേണ ആ സ്ഥലം അവർക്ക് ശീലമായിക്കൊള്ളും. വീടിനുള്ളിലോ, അനുവദ നീയമല്ലാത്ത സ്ഥലത്തോ മലമൂത്ര വിസർജ്ജനം നടത്തിയാൽ ആ സ്ഥലം മണമില്ലാത്ത രീതിയിൽ വൃത്തിയാക്കണം. ഇതിനായി പ്രത്യേക ലോഷനുകളും മറ്റും പെറ്റ് സ്റ്റോറുകളിൽ ഇപ്പോൾ ലഭ്യമാണ്.
ദഹനക്കേടുള്ള നായ്കുട്ടികൾക്ക് സ്വന്തം മലം കഴിക്കുന്ന സ്വഭാവമുണ്ട്. ഇങ്ങനെ കാണിച്ചാൽ ആദ്യംതന്നെ വിസർജ്ജ്യത്തിൽ മുളകുപൊടിയോ മറ്റോ ഇട്ട് അതു കഴിക്കുന്നത് നല്ലതല്ലെന്ന മുന്നറിയിപ്പു നൽകണം. ദഹനത്തെ സഹായിക്കുന്ന മരുന്നുകളോ വിറ്റമിൻ, മിനറൽ, ലിവർ ടോണിക്കുകളോ നൽകാം. ദഹനം സുഗമമാക്കാൻ പൈനാപ്പിൾ പോലുള്ള പഴങ്ങൾ നൽകുന്നവരുമുണ്ട്. ഭക്ഷണശേഷം പുറത്തുവിട്ട് അൽപ്പം ഓടിക്കുന്നപക്ഷം നായ മലമൂത്ര വിസർജ്ജനം നടത്തിക്കൊള്ളും. അതു കൃത്യസ്ഥലത്ത് നടത്തുന്പോൾ പ്രശംസിച്ചും ശീലം തെറ്റിച്ചാൽ അനിഷ്ടം കാണിച്ചും പരിശീലിപ്പിക്കണം.
കടി വേണ്ടേ വേണ്ട
ജനനസമയത്ത് നായ്കുട്ടികൾക്ക് പല്ലുകളെല്ലാം മുളച്ചിട്ടു ണ്ടാവില്ല. പക്ഷേ, രണ്ടുമാസം പ്രായമാകുന്പോ ഴേക്കും 28 പാൽപ്പല്ലുകൾ അവയ്ക്കു ണ്ടാകും. സാധാരണയായി 5-6 മാസ ത്തിനുള്ളിൽ പാൽപ്പല്ലുകൾ പൊഴിഞ്ഞ് പുതിയ സ്ഥിരം പല്ലുകൾ വരും. ഈ സമയത്ത് കിട്ടുന്നതൊക്കെ കടിക്കാനുള്ള പ്രവണതയുണ്ടാകും. വിശേഷിച്ച് മനുഷ്യരുടെ കയ്യുംകാലു മൊക്കെ കടിച്ചുപൊട്ടിക്കാൻ ശ്രമിക്കും. ഈ ദുഃശീലം തടയണം.
വിപണിയിൽ ലഭ്യമായ ലെതർ ബോണുകൾ, ച്യൂബോണുകൾ എന്നിവ ഇടയ്ക്കിടെ കടിക്കാൻ കൊടുത്താൽ നായ്ക്കുട്ടി കളുടെ പല്ലിന്റെ കിരുകിരുപ്പ് മാറിക്കിട്ടും. ഇവയൊന്നുമില്ലെങ്കിൽ മരക്ക ഷണമോ, തേങ്ങയോ ഇട്ടുകൊടുക്കുക. കടിക്കുന്ന ശീലമുള്ള നായ് ക്കുട്ടിയുടെ മൂക്കിൽ ശക്തമായി ഞൊട്ടുകൊടുക്കുകയും "ചീ’ എന്ന് ആജ്ഞാപിക്കുകയും ചെയ്യണം. വീട്ടിലെ ചെരുപ്പുകളും ഷൂസുകളും കടിച്ചു നശിപ്പിക്കുന്ന ശീലം തടയാനും വിദ്യകളുണ്ട്. നായയുടെ മുന്നിൽ വച്ച് ഷൂസോ ചെരുപ്പോ അഴിച്ചിടുക.
കടിക്കാൻ വന്നാൽ "ചീ’ എന്ന് ശക്തമായി വലിക്കുക. അല്പം കുരുമുള കുപൊടി, പച്ചമുളകരച്ചത് എന്നിവയിലൊന്ന് വിനാഗിരിയിൽ ചേർത്ത് ഒരു നുള്ള് നായയുടെ മൂക്കിലും, ഒരു നുള്ള് അവന്റെ കണ്മുന്പിൽ വച്ച് ഷൂസിലും ചെരുപ്പിലും പുരട്ടുന്നതും അവനൊരു സന്ദേശം നൽകും. വൈദ്യുതി വയർ, കേബിൾ എന്നിവ നശിപ്പിക്കുന്നവയ്ക്കും ഇത്തരം ചെറുശിക്ഷ മുന്നറിയിപ്പാകും.
ഇണങ്ങിയ നായ അതിന്റെ ഉടമയെ അല്ലെങ്കിൽ വീട്ടുകാരെ പെട്ടെന്നൊരു ദിവസം കടിക്കാൻ തുടങ്ങുന്നു. ഇതിനും കാരണങ്ങൾ കണ്ടുപിടിക്കാം. ഉദാഹരണത്തിന് തന്റെ സ്വന്തമായി കരുതുന്ന വീട്ടിലേക്ക് പുതിയ ഒരു നായക്കുട്ടിയെത്തുകയും ഉടമയും വീട്ടുകാരും അതിനോട് അമിത വാത്സല്യം കാണിക്കുകയും ചെയ്യു ന്നത് നായയ്ക്ക് താങ്ങാൻ കഴിയാതെ വരും.
പുതിയ നായ്കുട്ടി വരുന്പോൾ മാത്രമല്ല വീട്ടിലേക്ക് അപരിചിതനായ പുതിയൊരു അംഗം വന്നാലും പുതിയ കുട്ടി ജനിച്ചാലുമൊക്കെ നായ ഇത്തരം സ്വഭാവം കാണിക്കാം. നായ കടിയ് ക്കാൻ വരുന്പോൾ ഓടാതെ ഒഴിഞ്ഞു മാറുക, വീട്ടിലെ ഉടമയെ പേരെടുത്ത് വിളിക്കുക. ഒരു കാരണവശാലും നായ യുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കരുത്. കാരണം കണ്ണുകളിലേ ക്കുള്ള തുറിച്ചു നോട്ടം നായയെ സംബന്ധിച്ച് പോർവിളിയാണ്.
മണ്ണു തിന്നല്ലേ
മനുഷ്യനായാലും നായയായാലും ചെറുപ്രായത്തിൽ മണ്ണുതിന്നുന്ന പ്രവണതയുണ്ടാകും. ദഹനപ്രശ്ന ങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഈ ശീലമുള്ള നായ്കുട്ടികളെ വെളി യിൽ വിടുന്നതു കുറയ്ക്കുക. വിറ്റാമിൻ, മിനറൽ മിശ്രിതങ്ങൾ ഒരു പരിധിവരെ ഗുണം ചെയ്തേക്കാം. നായ്ക്കൾ പുല്ലുതിന്നുന്നത് ദുഃശീല മെന്ന നിലയിൽ കാണാൻ പറ്റില്ല. എങ്കിലും കീടനാശിനി പ്രയോഗമേറ്റ, ആന്തരിക പരാദങ്ങളുടെ മുട്ടകളുള്ള പുല്ലു തിന്നുന്നത് ആരോഗ്യപ്രശ്ന മുണ്ടാക്കാം. പുല്ല് തിന്നുകയും ഛർദ്ദി ക്കുകയും ചെയ്യുന്ന നായ്ക്കൾക്ക് ഡോക്ടർമാർ വിരമരുന്നു നൽകുക യാണു പതിവ്. അൽപം പുല്ലു തിന്നു ന്നത് നായ്ക്കളുടെ പതിവാണ്.
മാംസാഹാരത്തിലില്ലാത്ത നാരുകളും ധാതുലവണ, വിറ്റാമിനുകളും ലഭി ക്കാൻ പുല്ലു തിന്നുന്ന ശീലം നായ്ക്കളെ സഹായിക്കുന്നുണ്ടെന്നു കരു തുന്നു. പുല്ലു തിന്നുന്നതു പോലെ പഴയ വനജീവിത സ്വഭാവവും നായ് ക്കൾ കാണിക്കാറുണ്ട്. ആഹാരം സൂക്ഷിക്കാനും ഇരതേടാനും സുര ക്ഷയ്ക്കും കുഞ്ഞുങ്ങളെ സൂക്ഷിക്കാനും കാലാവസ്ഥയിൽ നിന്നു സംരക്ഷണത്തിനുമാണ് നായ്ക്കൾ ഇതു ചെയ്തിരുന്നത്.
എന്നാൽ വീട്ടിലെ നായ മണ്ണു മാന്തൽ ശീലമാ ക്കിയാൽ അതൊഴിവാക്കുക തന്നെ വേണം. മണ്ണു മാന്തുന്ന സമയത്തു ശക്തമായ ഭാഷയിൽ "ചീ’ പറഞ്ഞ് തടയുകയും മറ്റു കളികളിലേക്കോ കളിപ്പാട്ടത്തിലേ ക്കോ ശ്രദ്ധ മാറ്റുകയും ചെയ്യുക. ചൂടുള്ള സ്ഥലമാണെങ്കിൽ തണലിലേക്ക് മാറ്റി നിർത്താനും ശ്രമിക്കണം.
അനാവശ്യമായുള്ള കുര
നായ അനാവശ്യമായി കുരയ്ക്കുന്നുവെന്നു പല ഉടമകളും പരാതി പറയാറുണ്ട്. നമുക്ക് അനാവശ്യമെന്നു തോന്നുമെങ്കിലും നായയ്ക്ക് അതിന്‍േറതായ കാരണമുണ്ടാകാം. കാരണത്തിന് അനുസരിച്ച് കുരയുടെ രീതിയിലും മാറ്റമുണ്ടാകാം. എന്നാൽ നായ സദാ കുരയ്ക്കുന്നത് അയൽക്കാർക്കും നമുക്കും ശല്യമുണ്ടാക്കും.
അനാവശ്യമായി കുറയ്ക്കുന്ന നായ യുടെ അടുത്തു ചെന്ന് ഇടതുകൈ കൊണ്ട് അതിന്റെ വായ പതുക്കെ അടച്ചുപിടിക്കുകയും "ചീ’ എന്ന് ആജ്ഞാപിക്കുകയും ചെയ്യുക. കുരനിർത്തുന്ന സമയത്ത് ഏീീറ യീ്യ എന്ന് സ്നേഹം കലർത്തി പറഞ്ഞ് പ്രശംസിക്കുകയും, വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യണം.
വീടിനുള്ളിൽ വളർത്തുന്ന നായ്ക്കൾ കട്ടിലിലും സോഫയിലുമൊക്കെ കയറിക്കിട ക്കാറുണ്ട്. ഇത് തടയുകയും അവർ ക്കായി പ്രത്യേക സ്ഥലം ഒരുക്കുകയും ചെയ്യണം. വെറുതെ മോങ്ങുന്ന, ഓരിയിടുന്ന സ്വഭാവമുള്ള നായ്ക്കളും ശല്യക്കാർ തന്നെ. പലപ്പോഴും മോങ്ങൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്.
നായ്കുട്ടികൾ മോങ്ങി മോങ്ങി തള്ളയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നു. എന്നാൽ വലുതാ യിട്ടും മോങ്ങുന്ന നായ വീടിനു ഭാരമാകും. മോങ്ങുന്ന നായയെ അവഗണിക്കുന്നതാണു നല്ലത്. അതിനാൽ നായ മോങ്ങുന്പോൾ കൂടുതൽ കൂടുതൽ ശ്രദ്ധ നൽകുന്ന തിനു പകരം അവഗണിക്കണം.
ശ്വാനവർഗത്തിൽപ്പെട്ട മൃഗങ്ങൾ ഓരിയിടുന്നതിന് കാട്ടിൽ പല അർഥ ങ്ങളുണ്ട്. വീട്ടിലെ നായ ഓരിയിടുന്ന തിനും കാരണമുണ്ടാകും. കാരണങ്ങൾ അനുസരിച്ച് ഓരിയിടുന്ന രീതിക്കും വ്യത്യാസമുണ്ടാകും. സന്തോഷം, സന്താപം, വിരഹം, കാലാവസ്ഥാമാറ്റം, ഇടിയും മിന്നലും, ഇണചേരൽ എന്നി ങ്ങനെ പല അവസരത്തിൽ പലതര ത്തിൽ ഓരിയിടാം. അതിനാൽ ഓരി യിടുന്ന സമയത്തു ശ്രദ്ധിച്ചാൽ കാരണം കണ്ടെത്താൻ കഴിയും.
കൂട്ടിൽ കയറാത്ത നായ
കൂട്ടിൽ കയറാൻ മടിക്കുന്ന നായ് ക്കളുടെ മനസിലെന്താവും? വേറൊന്നുമല്ല, കയറിയാൽ പിന്നെ ഇറങ്ങാൻ കഴിയില്ലെന്ന അനുഭവപാഠം തന്നെ. അതിനാൽ കൂട്ടിൽ സ്ഥിരമായി പാർപ്പി ക്കാതെ ഇടയ്ക്കിടെ അഴിച്ചുവിടണം. കയറിയാലും ഇറങ്ങാം എന്നു വിശ്വാ സമുണ്ടായാൽ നായ കൂട്ടിൽ കയറാ നുള്ള ആജ്ഞ അനുസരിക്കും.
മുറ്റത്തു നടക്കുന്ന നായ്ക്കളെ കാർ, സൈക്കിൾ തുടങ്ങിയ വാഹനങ്ങൾ വരുന്പോഴും അതിഥികൾ വരുന്പോഴും കൂട്ടിൽ കയറ്റുകയും ആവശ്യശേഷം തുറന്നു വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്ത് ശീലമായാൽ ഇത്തരം സന്ദർ ഭങ്ങളിൽ നായ്ക്കൾ സ്വയം കൂട്ടിൽ കയറുന്നതു കാണാം. ഉടമ പുറത്തേക്കു വാഹനത്തിലോ മറ്റോ പോകുന്പോഴും അവയെ കൂട്ടിൽ കയറാൻ പരിശീ ലിപ്പിക്കാം.
ഓട്ട മത്സരം വേണ്ട
കാറിന്റെയും ബൈക്കിന്റെയും പിന്നാലെയുള്ള ഓട്ടം നായ്ക്കളുടെ മറ്റൊരു മോശം ശീലമാണ്. ഇത് അപകടമുണ്ടാക്കുന്നതുമാണ്. ഇത്തരം നായ്ക്കളെ റോഡിലിറക്കുന്പോൾ ചോക്ക്, ചങ്ങല, ഹാർണസ് എന്നിവ കൂടി കരുതണം. കൂടാതെ റോഡിലെ ഈ ശീലം തടയാൻ വേറൊരു പരിശീലനം നൽകാം.
ഏകദേശം ആറു മീറ്റർ നീളമുള്ള കയറിന്റെ അറ്റത്ത് ഹാർണസിൽ നായയെ കെട്ടിയിടണം. വാഹനം വരുന്ന സമയത്ത് നായ ഓടിയാലും കയറിന്റെ നീളം ഹാർ ണസിൽ മുന്‍പിലത്തെ കാൽവലി ഞ്ഞു പൊങ്ങിയ നിലയിൽ നിന്നു പോകും. ഈ അനുഭവം ആവർ ത്തിച്ചാൽ ഈ ശീലത്തിനു ശമനമുണ്ടാകും. മറ്റൊരു രീതിയിലും ഈ ശീലം മാറ്റാം.
കപ്പിലോ ഗാർഡൻ സ്പ്രെയറിലോ വെള്ളമെടുത്ത് വാഹനത്തിന്റെ പിന്നിലെ സീറ്റിലി രുന്ന് ഓടിവരുന്ന നായയുടെ മുഖത്തേക്ക് ഒഴിച്ചോ, സ്പ്രേ ചെയ്തോ "ചീ’ എന്ന് ആജ്ഞാപിക്കുക. ഇതു പല തവണ ആവർത്തിച്ചാൽ ചെയ്യാൻ പാടില്ലാത്തതാണ് താൻ ചെയ്യുന്ന തെന്നു നായയ്ക്കു മനസിലാകും.
ഡോ. സാബിൻ ജോർജ്
9446203839.
[email protected]
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top