Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയ...
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്ന...
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ ...
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെ...
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാ...
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേ...
ആശുപത്രിയുടെ ആകാശത്ത് ഹരിത വാ...
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
Previous
Next
Karshakan
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യൻ അഗ്രി ഫാം ഉടമയുമായ കെ.പി. നടരാജൻ മുന്നോട്ടു കുതിക്കുന്നത്.
കൃഷിയിലായാലും വ്യവസായത്തിലായാലും താൻ നട്ടു പരിപാലിച്ചു വളർത്തുന്നിടത്തെല്ലാം തന്റെ കണ്ണും കൈയും കാതും എത്തണണെന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.
അതുകൊണ്ടാണു കേരളത്തിനകത്തും പുറത്തും ആഴത്തിൽ വേരോട്ടമുള്ള സൗത്ത് ഇന്ത്യൻ അഗ്രി ഫാമിന് 50 വർഷമായി കരുത്തോടെയും ഫലപ്രദമായും കാർഷിക ഇടപെടൽ നടത്താൻ കഴിയുന്നത്.
മല്ലിക ഇനം മാവിൻ തൈ ചോദിച്ച് സൗത്ത് ഇന്ത്യൻ അഗ്രി ഫാമിലെത്തിയവർക്കു തണ്ടിൽ മഞ്ഞ പെയിന്റടിച്ച മാവിൻ തൈ എടുത്തു കൊടുക്കുന്പോൾ കെ.പി. നടരാജനിൽ കണ്ട ആത്മവിശ്വാസം അങ്ങനെയുണ്ടായതാണ്.
മൂന്നു വർഷം കഴിഞ്ഞ് അതിലുണ്ടാകുന്നതു മല്ലിക മാങ്ങ തന്നെയായിരിക്കുമെന്ന ഉറപ്പാണ് ആ മുഖത്ത് പ്രതിഫലിച്ചത്. അൽഫോൻസ, മൾഗോവ, ബംഗനപ്പള്ളി, നടശാല, സിന്ധൂര... അങ്ങനെ ഓരോന്നിനും ഓരോ നിറത്തിലുള്ള പെയിന്റ്.
ആയിരക്കണക്കിന് വ്യത്യസ്ഥ ഇനം തൈകൾ വില്പനയ്ക്കായി നിരത്തുന്പോൾ, ഇനങ്ങൾ തമ്മിൽ ഒരു കാരണവശാലും മാറിപ്പോകാതിരിക്കാനുള്ള മാർഗം.
ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നഴ്സറിയിൽ ഉത്പാദിപ്പിക്കുന്ന ഓരോ തൈയ്ക്കും ആ ഉറപ്പ് നൽകിയാണ് സൗത്ത് ഇന്ത്യൻ അഗ്രിഫാം 50-ാം വയസിലേക്കു കടക്കുന്നത്.
തൃശൂരിലെ മണ്ണുത്തിയിൽ ഹെഡ് ഓഫീസും പാലക്കാട് വടക്കാഞ്ചേരിയിലും ആലപ്പുഴ ചേർത്തലയിലും സബ് ഓഫീസുകളുമുള്ള നഴ്സറിയിൽ നിന്ന് ആയിരക്കണക്കിന് തൈകളാണ് ഓരോ ദിവസവും വിതരണം ചെയ്യുന്നത്.
മണ്ണിനെയും കൃഷിയെയും ജീവനുതുല്യം സ്നേഹിക്കുന്ന ചേർത്തല വയലാർ ഉഷസിൽ കെ.പി. നടരാജന്റെ ദീർഘവീക്ഷണ വൈഭവത്തിൽ വിരിഞ്ഞ സൗത്ത് ഇന്ത്യൻ അഗ്രിഫാമിനെ കേളത്തിനകത്തും പുറത്തുമുള്ള കർഷകർ ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.
എത്ര പ്രതിസന്ധികളുണ്ടായാലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ആ നിഷ്ഠയാണ് അതിനു കാരണം.
തീരെ ചെറുപ്പത്തിൽത്തന്നെ കൃഷിയിൽ ആകൃഷ്ടനായ നടരാജൻ, പിന്നീട് അതു തന്നെ പ്രധാന ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു.
സ്വന്തമായുണ്ടായിരുന്ന നെൽപ്പാടങ്ങളിലും പറന്പുകളിലുമൊക്കെ ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ചതോടെ മികച്ച ആദായവും കിട്ടിത്തുടങ്ങി.
നല്ലയിനം വിത്തുകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വളരെ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന്റെ പൊരുൾ മനസിലാക്കിയായിരുന്നു കൃഷി.
കൃഷി വ്യാപനത്തിനു ഗുണമേ·യുള്ള നടീൽ വസ്തുക്കളുടെ ലഭ്യത വളരെ പ്രധാനപ്പെട്ടതാണെന്നുള്ള തിരിച്ചറിലാണു നടരാജൻ തൈകളുടെ ഉത്പാദനത്തിലേക്കും വിതരണത്തിലേക്കും കടന്നത്.
മണ്ണുത്തി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇതിനൊപ്പം തരിശു ഭൂമികൾ കൃഷിയിടങ്ങളാക്കി മാറ്റുന്ന സംരംഭങ്ങളും ഏറ്റെടുത്തു.
കർണാടകത്തിലെ ചിക്മംഗലൂർ, ഹസൻ, കടൂർ, കൊപ്പ, തമിഴ്നാട്ടിലെ ഏർക്കാട് തുടങ്ങിയ സ്ഥലങ്ങളിലും വയനാട്ടിലുമൊക്കെ കാടു കയറിക്കിടന്നിരുന്ന ഏക്കർ കണക്കിനു ഭൂമി ഇങ്ങനെ മനോഹരമായ കൃഷിയിടങ്ങളാക്കി മാറ്റി.
പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലടിച്ച്, അട്ടകടിയും മറ്റും വകവയ്ക്കാതെ നടത്തിയ കാർഷിക വികസന പ്രവർത്തനങ്ങൾ മറക്കാനാവാത്ത അനുഭവങ്ങളാണു നടരാജനു സമ്മാനിച്ചത്.
രണ്ടു പതിറ്റാണ്ടോളം ആ രംഗത്തു തുടർന്ന അദ്ദേഹം, പിന്നീട് പല കാരണങ്ങളാൽ വിത്തുത്പാദന രംഗത്തും ജൈവവള നിർമാണത്തിലും ശ്രദ്ധയൂന്നുകയായിരുന്നു.
പാലക്കാട്ട് സ്വന്തമായുള്ള 25 ഏക്കർ സ്ഥലത്താണ് വിവിധ ഇനം തൈകൾ ഉത്പാദിപ്പിച്ചു നഴ്സറികളിലൂടെ വിതരണം ചെയ്യുന്നത്. തെങ്ങ്, മാവ്, പ്ലാവ്, തുടങ്ങിയ തോട്ടവിളകളും വിദേശ, സ്വദേശ പഴവർഗച്ചെടികളുമാണു പ്രധാനം.
പാലക്കാട് മുതലമടയിലുള്ള നടരാജന്റെ മാവിൻ തോട്ടങ്ങളിൽ മല്ലിക, നടശാല, മൾഗോവ, അൽഫോൻസ ഇനം മാവുകൾ സമൃദ്ധമായി വളരുന്നു. ഇതിൽ മല്ലിക ഇനം മാന്പഴത്തിന് വിദേശ നാടുകളിൽ വൻ ഡിമാൻഡാണ്.
ഒറ്റത്തവണ 12,000 വരെ നാളികേരം കിട്ടുന്ന തെങ്ങിൻ തോപ്പിൽ മോഹിത് നഗർ, മംഗള ഇനം കമുകുകളും ചുട്ട വിടർത്തി നിറയെ കായിച്ചു നിൽക്കുന്നു.
കൃഷിയിൽ നിന്നു കിട്ടുന്ന സന്തോഷം മറ്റൊരു മേഖലയിൽ നിന്നും കിട്ടില്ലെന്നു തീർത്തു പറയുന്ന നടരാജൻ, 22 വർഷത്തോളം നെൽകൃഷിയും ചെയ്തിരുന്നു. ഒരു നെല്ലും ഒരു ചെമ്മീനും എന്ന രീതിയിലായിരുന്നു കൃഷി.
വർധിച്ച കൂലിച്ചെലവും പരിപാലനച്ചെലവും മൂലം നെൽകൃഷി നഷ്ടമായതോടെയാണ് അതു തത്കാലത്തേക്കു ഉപേക്ഷിച്ചത്. തുറവൂരിലും വയലാറിലും പാലക്കാട്ടുമൊക്കെ അദ്ദേഹത്തിനു നെൽപ്പാടങ്ങളുണ്ട്.
വയലാറിലെ വീട്ടു വളപ്പ് നിറയെ ജാതി മരങ്ങളാണ്. 30 വർഷത്തിലേറെ പ്രായമുള്ള ജാതികളിൽ നിറയെ കായ്കളുമുണ്ട്.
ചെടികളിൽ നിന്നു ദീർഘകാലം മികച്ച ആദായം കിട്ടണമെങ്കിൽ നല്ലപരിചരണത്തിനൊപ്പം വളവും നൽകേണ്ടതുണ്ട്.
മണ്ണിനെ ഫലപുഷ്ടമാക്കുന്ന ജൈവവളം തന്നെയാണ് അതിന് യോജിച്ചതെന്നു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതോടെ ഒരു ജൈവവള പ്ലാന്റും അദ്ദേഹം തുടങ്ങി.
പാലക്കാട്ടുള്ള നൂപർ മാനുവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോട്ടിക് ജൈവവളങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
നിശ്ചിത അളവിൽ എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്ന ഈ ജൈവ വളത്തിന്റെ ഉപയോഗരീതിയും വളത്തിനൊപ്പം വിതരണ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും.
ഊർജിത വിളവെടുപ്പ് കൊണ്ടും അമിത രാസവള പ്രയോഗം കൊണ്ടും തകിടം മറിഞ്ഞ മണ്ണിന്റെ ഘടന വീണ്ടെടുക്കാൻ ജൈവവള പ്രയോഗം മാത്രമാണു പ്രതിവിധി.
കൃഷിയും ബിസിനസും പോലെ, ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ആകൃഷ്ടനായിരുന്ന നടരാജൻ, എസ്എൻ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും മുഖ്യ ചുമതലക്കാരനായിരുന്നു.
പ്രസ്ഥാനത്തെയും കൃഷിയെയും ബന്ധിപ്പിച്ചു നിരവധി പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തു. എസ്.എൻ കോളജ് വിദ്യാർഥികളിലും രക്ഷിതാക്കളിലും കൃഷി ആഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് 2007-ൽ സംഘടിപ്പിച്ച ഹരിതഗീതം വൻ വിജയമായി.
കോളജ് കാന്പസിൽ തന്നെ നാലായിരം ഞാലിപ്പൂവൻ വാഴകൾ നട്ടാണു പദ്ധതിക്കു തുടക്കമിട്ടത്. ഇടവിളകളായി ചീരയും വെള്ളരിയും. കൃഷിയിലൂടെ സന്തോഷം മാത്രമല്ല, നല്ല ആദായവുമുണ്ടാക്കാമെന്നു വിദ്യാർഥികളെ ബോധ്യപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നു.
രണ്ടാഴ്ച കൂടുന്പോൾ ആയിരത്തോളം വാഴയില വെട്ടി വിറ്റുകൊണ്ടാണു വരുമാനമാർഗം തുറന്നിട്ടത്. പിന്നീട് കുലയും പിണ്ടിയും വിത്തുമൊക്കെ വിറ്റു പണമുണ്ടാക്കി.
ഇതിനൊപ്പം ചീരയും വെള്ളരിയും വീടുകളിൽ കറികളായി. മൂന്നു വർഷത്തോളം ദീർഘിച്ച പദ്ധതിയിൽ അധ്യാപകരും വിദ്യാർഥികളും കൈകോർക്കുകയും ചെയ്തു.
കൃഷി ചെയ്യുന്നതും ചെയ്യിക്കുന്നതും പച്ചപ്പ് കാണുന്നതുമാണ് ഏറെ സന്തോഷകരമെന്നു പറയുന്ന കെ.പി. നടരാജൻ തന്റെ 50 വർഷത്തെ കൃഷി അനുഭവങ്ങൾ വിവരിച്ചു “കതിരാണ്, പതിരല്ല എന്ന പേരിൽ ഒരു പുസ്തകവും എഴുതിക്കഴിഞ്ഞു.
കൃഷിക്കാർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും പുത്തൻ അറിവുകളും അനുഭവങ്ങളും പകർന്നു നൽകുന്ന ആ പുസ്തകം അധികം വൈകാതെ പ്രസിദ്ധീകരിക്കും.
അന്പതു വർഷമായി കൂടെയുള്ള പി.ആർ. ഒ പി.സി. പ്രതാപൻ ഉൾപ്പെടെ നഴ്സറികളിലും ജൈവവള വിതരണ കേന്ദ്രങ്ങളിലുമായി 125 ഓളം ജീവനക്കാരും സൗത്ത് ഇന്ത്യൻ അഗ്രിഫാമിൽ ജോലി ചെയ്യുന്നു.
ഫോണ് : 0487-2371867
വാർത്ത: ജിമ്മി ഫിലിപ്പ്
ചിത്രങ്ങൾ : ജോണ് മാത്യൂ
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയവുമായി യുവ സംരംഭകൻ
ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് അർഹമായ ന
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
രാജ്യാന്തര വ്യാപാരത്തിലെ കുതിപ്പിൽ കൊക്കോയും കാപ്പിയും തിളങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷം കൊച്ച
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്നത്തിന് കുട്ടനാട്ടുകാരന് പേറ്റന്റ്
ഫിലിപ്പീൻസിൽ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന അബാക്ക ഇനം വാഴയുടെ നാരിൽ നിന്ന് ഉന്നത നില
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ കമുക് നിറയെ അടയ്ക്ക
കർണാടകത്തിൽ കൂട്ടുകൃഷിയിലുണ്ടായ നഷ്ടം നികത്താനാണു പാലക്കാട് ധോണി ശങ്കരമങ്കലം സി.ഒ. ഉമ്മൻ
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെറുതേനീച്ച കൃഷി
കുറഞ്ഞ ചെലവിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന കൃഷിയാണു ചെറുതേനീച്ച കൃഷി. വൻ തേനിനേക്കാൾ ഔഷധഗുണ
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാൻ ഡ്രാഗണ് ഫ്രൂട്ട് കൃഷി
വിശ്രമജീവിത കാലം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണു കൊല്ലം ജില്ലയിൽ ചാത്തന്നൂർ
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേറെ
വിദേശ ഇനങ്ങൾ വിട്ടു നാടൻ ചെടികളോട് ഇഷ്ടം കൂടുകയാണു പുഷ്പ സ്നേഹികൾ. നല്ല പച്ചപ്പും എപ്പോഴും പ
ആശുപത്രിയുടെ ആകാശത്ത് ഹരിത വാർഡ്
പ്രകൃതിദത്ത ഭക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് ഡോക്ടറെ അകറ്റി നിർത്തുക, മൂല്യവത്തായ ഈ സന്ദേ
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
കൂണ് കൃഷിയിലെ പരന്പരാഗത രീതികൾ തകർത്തെറിഞ്ഞു പുത്തൻ കൃഷിരീതി പരീക്ഷിച്ചു വിജയിച്ച മർച്ചന
കാണാം... വടവാതൂർ സെമിനാരിയിലെ ഏദൻ തോട്ടം
ഔഷധഗുണമുള്ള ശുദ്ധമായ പാൽ ചുരത്തുന്ന നാടൻ പശുക്കൾ, വലിയ കുളങ്ങളിൽ നീന്തിത്തുടിക്കുന്ന താറാ
അറിയാം അല്പം കരിമീൻ കുടുംബകാര്യം
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്ത
പുതിയ റബറിനങ്ങൾക്ക് പൊടി കുമിൾരോഗം
പുതിയ റബർ ഇനങ്ങളായ ആർ.ആർ.ഐ.ഐ-430, ആർ.ആർ.ഐ.ഐ-417 എന്നീ ഇനങ്ങളെ വളരെ ഉയർന്ന തോതിലും അർ.ആർ
വിവിധ വിളകളുമായി കണിയാറാത്ത് സ്കറിയാച്ചൻ
ഒന്നിന്റെ വിലപോയാൽ പിടിച്ചു നിൽക്കാൻ മറ്റൊന്ന് എന്ന രീതിയിലാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേ
ബേബിക്ക് പൈനാപ്പിൾ ജീവിത മധുരം
സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയ്ക്ക് ഉത്തേജനവും ഗതിവേഗവും പകർന്നു നൽകുന്ന പഴവർഗകൃഷിയിൽ പൈ
ഔഷധസസ്യങ്ങൾ അരോഗ ജീവിതത്തിന്
ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനവും ചികിത്സയും മനുഷ്യന്റെ ഉത്ഭവകാലം മുതൽ തന്നെ തുടങ്ങിയതാണ്
വേളൂക്കരയിലെ വനിതാ രത്നങ്ങൾ
അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കു നീളുന്ന കൈപ്പുണ്യവുമായി തൃശൂർ ജില്ലയിൽ ചാലക്കു
വാഴയില: രോഗങ്ങളും നിയന്ത്രണമാർഗങ്ങളും
വാഴയിലെ രോഗങ്ങളെ പൊതുവായി രണ്ടായി തിരിക്കാം
1. ചില മൂലകങ്ങളുടെ കുറവ് മൂലമുണ്ടാകുന്
കരുതലും പ്രതിരോധവും
ക്ഷീരമേഖലയിൽ കനത്തസാന്പത്തികനഷ്ടമുണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് ഫൂ
മട്ടുപ്പാവിൽ ചെടികൾക്കൊപ്പം വിജയ കിരീടം
നട്ടു വളർത്തിയ ചെടികളിലൊന്ന് അല്പമൊന്നു വാടിയാൽ വിജയ ഭാസ്കറുടെ മനസ് വല്ലാതെ വിഷമിക്കും. ആ
ചെറുധാന്യങ്ങളിൽ ആൻസിയുടെ വലിയ രുചിമേളം
ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്പോൾ, അതിൽ നിന്നു തെല്ലും മാറി നിൽക്കാൻ ഒരുക്കമല്ല
മിൽക്ക് അനലൈസറിൽ ഗവേഷണ വിജയവുമായി യുവ സംരംഭകൻ
ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ പാൽ നൽകുന്ന ക്ഷീരകർഷകർക്ക് അർഹമായ ന
ഉത്സവ ഡിമാൻഡിൽ ഉത്പന്ന വിപണി
രാജ്യാന്തര വ്യാപാരത്തിലെ കുതിപ്പിൽ കൊക്കോയും കാപ്പിയും തിളങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷം കൊച്ച
ഫിലിപ്പീൻസിലെ വാഴനാര് ഉത്പന്നത്തിന് കുട്ടനാട്ടുകാരന് പേറ്റന്റ്
ഫിലിപ്പീൻസിൽ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്ന അബാക്ക ഇനം വാഴയുടെ നാരിൽ നിന്ന് ഉന്നത നില
ഹോമിയോ മരുന്ന് പ്രയോഗം; ഉമ്മന്റെ കമുക് നിറയെ അടയ്ക്ക
കർണാടകത്തിൽ കൂട്ടുകൃഷിയിലുണ്ടായ നഷ്ടം നികത്താനാണു പാലക്കാട് ധോണി ശങ്കരമങ്കലം സി.ഒ. ഉമ്മൻ
ചുരുങ്ങിയ ചെലവ്, കൂടുതൽ ലാഭം ചെറുതേനീച്ച കൃഷി
കുറഞ്ഞ ചെലവിൽ വൻ ലാഭം കൊയ്യാൻ സാധിക്കുന്ന കൃഷിയാണു ചെറുതേനീച്ച കൃഷി. വൻ തേനിനേക്കാൾ ഔഷധഗുണ
വിശ്രമജീവിതം ഉല്ലാസപ്രദമാക്കാൻ ഡ്രാഗണ് ഫ്രൂട്ട് കൃഷി
വിശ്രമജീവിത കാലം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണു കൊല്ലം ജില്ലയിൽ ചാത്തന്നൂർ
ചെന്പരത്തിക്കു പറയാൻ ഗുണങ്ങളേറെ
വിദേശ ഇനങ്ങൾ വിട്ടു നാടൻ ചെടികളോട് ഇഷ്ടം കൂടുകയാണു പുഷ്പ സ്നേഹികൾ. നല്ല പച്ചപ്പും എപ്പോഴും പ
ആശുപത്രിയുടെ ആകാശത്ത് ഹരിത വാർഡ്
പ്രകൃതിദത്ത ഭക്ഷണത്തിലൂടെ ആരോഗ്യം സംരക്ഷിച്ച് ഡോക്ടറെ അകറ്റി നിർത്തുക, മൂല്യവത്തായ ഈ സന്ദേ
നൂതന കൂണ് കൃഷിയുടെ കപ്പിത്താൻ
കൂണ് കൃഷിയിലെ പരന്പരാഗത രീതികൾ തകർത്തെറിഞ്ഞു പുത്തൻ കൃഷിരീതി പരീക്ഷിച്ചു വിജയിച്ച മർച്ചന
കാണാം... വടവാതൂർ സെമിനാരിയിലെ ഏദൻ തോട്ടം
ഔഷധഗുണമുള്ള ശുദ്ധമായ പാൽ ചുരത്തുന്ന നാടൻ പശുക്കൾ, വലിയ കുളങ്ങളിൽ നീന്തിത്തുടിക്കുന്ന താറാ
അറിയാം അല്പം കരിമീൻ കുടുംബകാര്യം
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്ത
പുതിയ റബറിനങ്ങൾക്ക് പൊടി കുമിൾരോഗം
പുതിയ റബർ ഇനങ്ങളായ ആർ.ആർ.ഐ.ഐ-430, ആർ.ആർ.ഐ.ഐ-417 എന്നീ ഇനങ്ങളെ വളരെ ഉയർന്ന തോതിലും അർ.ആർ
വിവിധ വിളകളുമായി കണിയാറാത്ത് സ്കറിയാച്ചൻ
ഒന്നിന്റെ വിലപോയാൽ പിടിച്ചു നിൽക്കാൻ മറ്റൊന്ന് എന്ന രീതിയിലാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേ
ബേബിക്ക് പൈനാപ്പിൾ ജീവിത മധുരം
സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയ്ക്ക് ഉത്തേജനവും ഗതിവേഗവും പകർന്നു നൽകുന്ന പഴവർഗകൃഷിയിൽ പൈ
ഔഷധസസ്യങ്ങൾ അരോഗ ജീവിതത്തിന്
ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനവും ചികിത്സയും മനുഷ്യന്റെ ഉത്ഭവകാലം മുതൽ തന്നെ തുടങ്ങിയതാണ്
വേളൂക്കരയിലെ വനിതാ രത്നങ്ങൾ
അടുക്കളയിൽ നിന്ന് അന്താരാഷ്ട്ര വിപണിയിലേക്കു നീളുന്ന കൈപ്പുണ്യവുമായി തൃശൂർ ജില്ലയിൽ ചാലക്കു
വാഴയില: രോഗങ്ങളും നിയന്ത്രണമാർഗങ്ങളും
വാഴയിലെ രോഗങ്ങളെ പൊതുവായി രണ്ടായി തിരിക്കാം
1. ചില മൂലകങ്ങളുടെ കുറവ് മൂലമുണ്ടാകുന്
കരുതലും പ്രതിരോധവും
ക്ഷീരമേഖലയിൽ കനത്തസാന്പത്തികനഷ്ടമുണ്ടാക്കുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് ഫൂ
മട്ടുപ്പാവിൽ ചെടികൾക്കൊപ്പം വിജയ കിരീടം
നട്ടു വളർത്തിയ ചെടികളിലൊന്ന് അല്പമൊന്നു വാടിയാൽ വിജയ ഭാസ്കറുടെ മനസ് വല്ലാതെ വിഷമിക്കും. ആ
ചെറുധാന്യങ്ങളിൽ ആൻസിയുടെ വലിയ രുചിമേളം
ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആചരിക്കുന്പോൾ, അതിൽ നിന്നു തെല്ലും മാറി നിൽക്കാൻ ഒരുക്കമല്ല
വാത്തകൾ മുറ്റത്തെ സൗന്ദര്യവും വരുമാനവും
അനാറ്റിഡേ കുടുംബത്തിലും അൻസർ ജനുസിലും ഉൾപ്പെടുന്ന പക്ഷിയാണു വാത്ത അഥവാ വാത്ത് (ഇംഗ്ലീഷിൽ ’ഗ
റബർതോട്ടങ്ങളിൽ കോഴിവളർത്തിയാൽ നേട്ടങ്ങൾ പലത്
ചോദ്യം: റബർതോട്ടങ്ങളിലെ തുറന്നുവിട്ടുള്ള കോഴിവളർത്തലിനെപറ്റി എന്താണ് അഭിപ്രായം?
ഉത്തര
വലിച്ചാൽ നീളാത്ത റബർ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ബ്രസീലിൽ നിന്ന് ഇന്ത്യയിലെത്തിയ റബർ ഒരുകാലത്ത് മലയാളികള
പൊന്നു വിളയും ഭൂമിയിൽ ഉണർവോടെ കർഷകർ
രണ്ടേക്കർ തരിശു ഭൂമിയിൽ വിത്തെറിയുന്പോൾ ഇത്ര തഴച്ചു വളരുമെന്ന് ആരും കരുതിയില്ല. ഉണർവ് റസി
രാമചന്ദ്രന്റെ കൃഷിയിടത്തിൽ തേങ്ങയുടെ വലിപ്പമുള്ള മാങ്ങ
കൃഷിയോടു ആഭിമുഖ്യമുണ്ടെങ്കിൽ ഏതു പ്രതികൂല സാഹചര്യങ്ങൾക്കും കർഷകനെ പരാജയപ്പെടുത്താനാവില
നെല്ലിന് ഭീഷണിയായി കരിഞ്ചാഴി
കുട്ടനാടൻ പാടശേഖരങ്ങളിൽ നെല്ലിനു ഭീഷണിയായി കരിഞ്ചാഴി വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കർഷകർ
തെങ്ങു കയറാൻ ബുദ്ധിമുട്ടേണ്ട; കൂടെയുണ്ട് മാർഷൽ
തെങ്ങു നട്ടു വളർത്തിയാലും തേങ്ങയിടാൻ നിവർത്തിയില്ലെങ്കിൽ എന്തു പ്രയോജനമെന്നു ചോദിക്കുന്ന കാ
മട്ടുപ്പാവിന് അഴക് പകരും ഡ്രാഗണ് പഴത്തോട്ടം
എറണാകുളം-പറവൂർ റൂട്ടിൽ തീരഗ്രാമമായ എടവനക്കാട്ടെത്തുന്പോൾ നിറയെ ഡ്രാഗണ് പഴങ്ങളുമായി പി
എയർലെയറിംഗ് വഴി അനിൽ കുമാറിനു വരുമാനം ലക്ഷങ്ങൾ
വീട്ടുമുറ്റത്തും പറന്പിലും നിൽക്കുന്ന മാവുകളുടെ കൊന്പുകളിൽ നിന്ന് എയർലെയറിംഗ് വഴി പുതിയ തൈ
ശംഖുപുഷ്പം
ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ മേധഔഷധങ്ങളുടെ കൂട്ടത്തിൽ ആയൂർവേദം ശംഖുപുഷ്പത്തെ ഉൾപ്പെടുത്ത
Latest News
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ; പിടികൂടിയത് ഗോവയിൽ നിന്ന്
പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് നാസർ
അക്രമോത്സുകമായ മുദ്രാവാക്യവര്ഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു; ഇനി അവര് എന്ത് പറയും ?
മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങും; പ്രതികരണവുമായി ആറു വയസുകാരിയുടെ അച്ഛൻ
ആംബർ ഗ്രീസുമായി മൂന്നു പേർ പിടിയിൽ
Latest News
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ; പിടികൂടിയത് ഗോവയിൽ നിന്ന്
പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് നാസർ
അക്രമോത്സുകമായ മുദ്രാവാക്യവര്ഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു; ഇനി അവര് എന്ത് പറയും ?
മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോയി തുടങ്ങും; പ്രതികരണവുമായി ആറു വയസുകാരിയുടെ അച്ഛൻ
ആംബർ ഗ്രീസുമായി മൂന്നു പേർ പിടിയിൽ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top