പടക്കഫാക്ടറി പോലെ മരുന്നു കമ്പനികള്‍
Friday, August 31, 2018 3:09 PM IST
ശാസ്ത്രീയമായി, ഉൗഷ്മാവിലോ പ്രകാശ സംവിധാനത്തിലോ വ്യത്യാസം വരാതെ അതി സൂക്ഷ്മമായി നടത്തേണ്ടതാണ് മരുന്ന് നിർമാണം എന്നിരിക്കെ ഇന്ത്യയിലെ മരുന്നു നിർമാണ മേഖലയുടെ സുരക്ഷ എത്ര പരിതാപകരമാണെന്ന് അധികമാരും അറിയുന്നില്ല. ഉത്തരാഞ്ചൽ, ഹിമാചൽപ്രദേശ്, ജമ്മുകാഷ്മീർ എന്നിവിടങ്ങളിലെ കന്പനികൾക്കാണ് പലപ്പോഴും മരുന്നിന് ഓർഡർ നൽകാറുള്ളത്. അതിനാൽ നിലവാരം ഉറപ്പുവരുത്തുന്നതിൽ ഒരുറപ്പുമില്ലാത്ത സാഹചര്യമാണുള്ളത്.

പല ഗ്രേഡുകളിൽതന്നെ കെമിക്കലുകൾ വിപണിയിൽ ലഭ്യമാണെന്നിരിക്കെ ഗുണനിലവാരം നിശ്ചയിക്കുക എന്നത് പ്രായോഗികവുമല്ല. കേരളത്തിനു പുറത്ത് ചിലയിടങ്ങളിൽ കുടിൽ വ്യവസായമാണെന്നു തിരിച്ചറിയണം. പടക്കക്കന്പനിയിയിലും ചെമ്മീൻ ഫാക്ടറിയിലും തുണിമില്ലിലും എന്ന പോലെ കുട്ടികളും സ്ത്രീകളും ഒക്കെ മരുന്നു കന്പനികളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ തെരുവോരത്തും വാടകക്കെട്ടിടങ്ങളിലും നിർമിക്കുന്നത് ക്യാപ്സൂളുകളോ ടാബ്‌‌ലെറ്റുകളോ ആക്കി പായ്ക്കു ചെയ്യുന്നു. അതല്ലെങ്കിൽ കുപ്പിയിൽ നിറയ്ക്കുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ കെമിക്കൽ സംയുക്തങ്ങൾ കൈകൊണ്ട് കുഴച്ച് ഗുളിക നിർമിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നാണ് ഡ്രഗ് ഇൻസ്പെക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്. വൻകിട കന്പനികളുടെ ഇത്തരം സബ് സെന്‍ററുകളിൽ പരിശോധനയും നിയന്ത്രണവും നടത്തുക പ്രായോഗികമല്ല. രോഗം മാറാൻ മരുന്നു കഴിക്കണം എന്ന ധാരണയ്ക്കപ്പുറം രോഗിക്ക് മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അറിയേണ്ടതില്ലല്ലോ.

ഡ്രഗ്സ് കണ്‍ട്രോൾ വിഭാഗത്തിനു കീഴിൽ തിരുവനന്തപുരം, എറണാകുളം മരുന്നുപരിശോധനാ ലാബുകൾക്കു പുറമേ മൂന്ന് ലാബുകൾ കൂടി സ്ഥാപിക്കുമെന്ന് പത്തുകൊല്ലം മുൻപ് പ്രഖ്യാപനമുണ്ടായതല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. വൻകിട കന്പനികളുടെ ഇടപെടലാണ് തീരുമാനം വിഴുങ്ങാൻ കാരണമായതെന്ന് പറയപ്പെടുന്നു. സംസ്ഥാനത്ത് ഒരു വർഷം പരിശോധിക്കപ്പെടുന്നത് എണ്ണായിരത്തിൽ താഴെ മാത്രം സാന്പിളുകൾ. മൂന്നുലക്ഷം വ്യത്യസ്ത മരുന്നുകളാണ് വിവിധ ബാച്ചുകളിൽ സംസ്ഥാനത്തു വിറ്റുപോകുന്നതെന്നിരിക്കെ ഈ പരിശോധ
നകൾകൊണ്ട് ആർക്ക് എന്തു പ്രയോജനം.

സംസ്ഥാനത്ത് മരുന്ന് പരിശോധനയ്ക്ക് ഒരു ഡ്രഗ് ഇൻസ്പെക്ടർക്ക് 800 രൂപയേ ഒരു മാസം സർക്കാർ അനുവദിച്ചിട്ടുള്ളു. ചുരുങ്ങിയത് ഒരിനത്തിൽമാത്രം എഴുപതു വരെ ഗുളികകൾ ശേഖരിച്ചാലേ പരിശോധന നടത്താനാവൂ. അതായത് ആറോ ഏഴോ സ്ട്രിപ് മരുന്നുകൾ വില കൊടുത്തു വാങ്ങിവേണം സാന്പിൾ ശേഖരിക്കാൻ. ആയിരങ്ങളും പതിനായിരങ്ങളും രൂപ വിലയുള്ള മരുന്നുകൾ ഇത്രയും തുകയ്ക്ക് എങ്ങനെ വാങ്ങി പരിശോധിക്കാനാകും. അതിനാൽ ഏറ്റവും വില കുറഞ്ഞവയിൽ മാത്രമാണ് എക്കാലവും പരിശോധന.

സാന്പിളുകളെടുക്കാൻ അനുവദിച്ചിരിക്കുന്ന തുക വളരെ കുറവായതിനാൽ ഉയർന്ന വിലയിലുള്ള മരുന്നുകളുടെ സാന്പിളുകൾ ശേഖരിക്കാൻ പരിമിതിയുള്ളതായി 2013ൽ ആരോഗ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട പ്രതിരോധ കുത്തിവയ്പ് മരുന്നുകൾ അതേ ഉൗഷ്മാവ് നിലനിറുത്തി വേണം സാന്പിളെടുത്ത് നിശ്ചിത ലാബിൽ എത്തിക്കേണ്ടത്. നിലവിൽ ഹിമാചൽ പ്രദേശിൽ കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള കസൗളി സെൻട്രൽ റിസർച്ച് ലാബിൽ മാത്രമാണ് ഇത്തരം മരുന്നുകളുടെ പരിശോധനാ സംവിധാനമുള്ളത്. ഇത് വിമാനത്തിലെത്തിക്കാനുള്ള പണമില്ലാത്തതിനാൽ പരിശോധനയേ നടക്കുന്നില്ലെന്ന് സർക്കാരിനു കുറ്റസമ്മതം നടത്തേണ്ടിവന്നു.


സംസ്ഥാനത്ത് വേണ്ടിടത്തോളം പരിശോധനാ ലാബുകളില്ലാത്തതിനാൽ നേട്ടമുണ്ടാക്കുന്നത് ഇതര സംസ്ഥാന ലോബിയാണ്. മെഡിക്കൽ കോളജുകളുൾപ്പെടെ സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വാങ്ങുന്ന മരുന്നുകളുടെ പരിശോധന നടത്തുന്നതേറെയും സ്വകാര്യ ലാബുകളിൽ.

എൻ എ ബി എൽ അക്രഡിറ്റഡ് എം പാനൽ ലാബുകളിലാണ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതെന്ന് പറയുന്പോഴും സാങ്കേതിക നിലവാരം പുലർത്തുന്ന സർക്കാർ ലാബുകൾ വിസ്മരിക്കപ്പെടുന്നു. ഗുണനിലവാരമില്ലെന്ന് പുറം ലാബുകൾ നൽകുന്ന റിപ്പോർട്ടിൽ നടപടിയെക്കുന്ന അപ്പലറ്റ് ലബോറട്ടറിയായി മാത്രം പ്രവർത്തിക്കുകയാണ് സർക്കാർ ലാബുകൾ.

സർക്കാർ ലാബുകളിൽ സൗജന്യമായി പരിശോധന നടത്താമെന്നിരിക്കെ സ്വകാര്യലാബുകൾക്ക് അഞ്ച് വർഷത്തിനുള്ളിൽ സർക്കാരിനു ചെലവായത് നാല് കോടി രൂപ. 2012ലും 2013ലും ചെലവായത് ഓരോ കോടി രൂപ വീതം.സ്വകാര്യമേഖലയിലെ ആറ് അക്രഡിറ്റഡ് ലാബുക ളിലേക്കാണ് പരിശോധനയ്ക്ക് മരുന്നുകൾ നൽകുന്നത്.

ഓണ്‍ലൈനിൽ ചികിത്സയും മരുന്നും ലഭ്യമാകുന്ന കാലമാണിത്. മൊബൈൽ ഫോണും ചാർജറും ചെരിപ്പും കുട്ടിയുടുപ്പും ഓണ്‍ലൈനിൽ വാങ്ങുന്നതുപോലെ നിസാരമല്ല മരുന്നു വാങ്ങൽ. രോഗലക്ഷണവും ലാബ് സ്കാൻ റിപ്പോർട്ടുകളും അപ് ലോഡു ചെയ്താൽ കംപ്യൂട്ടർ ഡോക്ടർ മരുന്നുനിർദേശിക്കുന്ന ചികിത്സാരീതി ഒരു വശത്ത്. സ്വയം രോഗം നിർണയിച്ച് ഓണ്‍ ലൈനിൽ മരുന്നു ബുക്ക് ചെയ്ത് വീട്ടിൽ നേരിട്ടു കിട്ടുന്ന മറ്റൊരു രീതി. നികുതി ഒഴിവാക്കിയും വില കുറച്ചും ഡോക്ടറില്ലാതെയും കിട്ടുന്ന മരുന്നുകളുടെ ഗുണമേൻമയ്ക്ക് ഒരുറപ്പുമില്ല.

ഈ മരുന്ന് കഴിച്ചാൽ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നതും പഠനവിഷയമാക്കുന്നില്ല. മരുന്ന് കഴിച്ച് മഹാരോഗിയായാലും മരിച്ചുപോയാലും ആർക്കും ഉത്തരവാദിത്വമില്ലാത്ത കാലം. നിരോധിക്കപ്പെട്ടതോ നിയന്ത്രിത വിൽപന അനുവദിക്കപ്പെട്ടതോ ആയ മരുന്നുകളും ഓണ്‍ലൈനിൽ വാങ്ങാൻ കഴിയുന്നു. ഓണ്‍ലൈൻ മരുന്നു വ്യാപാരത്തിനു കേന്ദ്ര സർക്കാർ അനുമതി നൽകുന്പോൾ മാർഗനിർദേശങ്ങളൊന്നും നിശ്ചയിച്ചിരുന്നില്ല. ഐടി ആക്ട്, ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട്, ഫാർമസി ആക്ട് എന്നിവയ്ക്കു വിധേയമായി മരുന്നു വ്യാപാരം നടത്താനായിരുന്നു അനുമതി.

ഓണ്‍ലൈനിലൂടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതു ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകളും ലൈംഗിക ഉത്തേജക മയക്കു മരുന്നുകളുമാണെന്നതിന്‍റെ തെളിവുകളുമായി മുംബൈ കെമിസ്റ്റ് അസോസിയേഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. വീട്ടിൽ മരുന്ന് ലഭ്യമാക്കുന്പോൾ ചെറിയ രോഗങ്ങൾക്കു പോലും അത് ഉപയോഗിക്കുന്ന സ്ഥിതി സംജാതമാവുകയാണ്.
(തുടരും)

റെജി ജോസഫ്