ഒഡീഷയുടെ തേങ്ങലുകള്‍
Saturday, October 13, 2018 2:43 PM IST
ഒഡീഷയിലെ ടിട്ടിലാഗഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് എഴുപത് കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ ഗോലാമുണ്ട ജില്ലയിലെ കാലാഹണ്ടി എന്ന സ്ഥലത്തെത്തും. അവിടെ നിന്ന് സഞ്ചരിച്ചാൽ ഓരോ അഞ്ചു കിലോമീറ്റർ കഴിയുന്പോഴും നിരവധി ഗ്രാമങ്ങൾ കാണാം. ഇവിടെ കൂട്ടം കൂട്ടമായാണ് ആളുകൾ താമസിക്കുന്നത്. പല ഗ്രാമങ്ങളിലേക്കും ആർക്കും കടന്നു ചെല്ലാം. പക്ഷേ ചില ഗ്രാമങ്ങളിലേക്ക് ആളുകൾക്ക് കടക്കാൻ പേടിയാണ്. പുറമേ നിന്ന് വരുന്നവർക്കു മാത്രമല്ല ഈ ഗ്രാമങ്ങളുടെ അടുത്ത് താമസിക്കുന്നവർ വരെ തിരിഞ്ഞു പോലും നോക്കാത്ത ഗ്രാമങ്ങൾ. ഇവിടെ നിന്നുള്ള ആളുകൾ പുറത്തേക്ക് വരികയും പോകുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷേ അവരുടെ ഗ്രാമങ്ങളിലേക്ക് ചെന്നാൽ ചിലപ്പോൾ വിവരമറിയും. രാജ്യത്തെ നിയമം എന്തായാലും ഈ ഗ്രാമങ്ങളിൽ അതൊന്നും ബാധിക്കാറില്ല. നടക്കുന്നത് അതിക്രൂരമായ ആചാരങ്ങൾ. ഇവിടെ സ്വന്തം നിയമം, സ്വന്തം ആചാരം.

ദേവിയെ പ്രസാദിപ്പിക്കാൻ മനുഷ്യക്കുരുതി !

ടിങ്കിപട്ടൂർ എന്ന ഗ്രാമത്തിന്‍റെ അടുത്തെത്തിയപ്പോൾ കൂടെ സഞ്ചരിച്ചിരുന്നവർ പറഞ്ഞു, ഇവിടെ വാഹനം നിർത്തണ്ട. അടുത്ത ഗ്രാമത്തിലേക്ക് പോകാം. കാരണമന്വേഷിച്ചപ്പോൾ ആരും ഞെട്ടിപ്പോകുന്ന വിവരം. മനുഷ്യക്കുരുതി നടത്തി ദേവിയെ പ്രസാദിപ്പിക്കാൻ ആഘോഷം നടത്തുന്ന ഗ്രാമമാണത്. ഈ രാജ്യത്ത് ഇപ്പോഴും ഇത്തരത്തിൽ ആചാരങ്ങൾ നടക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ശബ്ദം താഴ്ത്തിയാണ് ഗ്രാമവാസികളുടെ മറുപടി. വർഷങ്ങളായി നടന്നുവരുന്ന ആചാരമാണ്. ഇത് ചോദ്യം ചെയ്താൽ തല കാണില്ല. ഗ്രാമമുഖ്യനും കൂട്ടരും നിശ്ചയിക്കുന്നതെന്തോ അതേ അവിടെ നടക്കൂ.

എല്ലാ വർഷവും പത്തു വയസിനു താഴെയുള്ള ആണ്‍കുട്ടികളെ കഴുത്തറുത്ത് കൊന്നാണ് ഈ ആഘോഷം നടത്തുന്നതത്രേ. ദേവിയെ പ്രസാദിപ്പിക്കുന്ന ഈ ചടങ്ങ് വലിയ ആഘോഷമായാണ് ഗ്രാമത്തിൽ നടത്തുന്നത്. മേയ്, ജൂണ്‍ മാസങ്ങളിലായാണ് ആഘോഷം. ബലിമൃഗത്തെ പോലെ ആഘോഷത്തിന് ബലിയർപ്പിക്കാൻ നേരത്തെ തന്നെ ആണ്‍കുട്ടിയെ കണ്ടുവയ്ക്കും. ഗ്രാമത്തിലുള്ളവരുടെ തന്നെ ആണ്‍കുട്ടികളെ വേണമെന്ന് നിർബന്ധമില്ല. പക്ഷേ ദേവി പ്രസാദം കിട്ടാൻ പല മാതാപിതാക്കളും സ്വന്തം കുട്ടികളെ വിട്ടുകൊടുക്കുമത്രേ. വീട്ടുകാർക്കും നാടിനും ഗ്രാമത്തിനുമൊക്കെ ഐശ്വര്യമുണ്ടാകാനാണ് ഈ ബലിയെന്നതാണ് മറ്റൊരു വിരോധാഭാസം. കുട്ടികളെ ദേവിക്ക് സമർപ്പിച്ച് എങ്ങനെ സന്തോഷിക്കാനാകുമെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. അതാണ് ഇവരുടെ ഐശ്വര്യം.

ഇതൊക്കെ സത്യമാകുമോയെന്ന് ചിന്തിച്ചു നിൽക്കുന്പോൾ അടുത്തുള്ള ഗ്രാമത്തിലെ വീടുകൾ ചൂണ്ടിക്കാട്ടി പറഞ്ഞു, ആ ഗ്രാമത്തിലും ഇതേ ആഘോഷം നടക്കാറുണ്ടെന്ന്. അവിടേക്കും ആരും പോകാറില്ല. ഇരുന്നൂറിനും അഞ്ഞൂറിനും ഇടയിൽ ആളുകൾ ഒന്നിച്ചു കൂടി ബലിയർപ്പിക്കുന്നതാണ് ഈ ഗ്രാമങ്ങളിലെ ഏറ്റവും വലിയ ആഘോഷം.

പോലീസുണ്ട്, അങ്ങകലെ

ഇവിടെ പോലീസും നിയമങ്ങൾ നടപ്പാക്കുന്നവരുമൊന്നുമില്ലേയെന്ന് ചോദിച്ചാൽ മറുപടിയുണ്ട്. എല്ലാവരുമുണ്ട്. പക്ഷേ ഗ്രാമത്തിലെ കാര്യങ്ങൾ തീർപ്പു കൽപ്പിക്കുന്നത് അവിടത്തെ ഗ്രാമമുഖ്യൻ തന്നെയാണ്. പോലീസുണ്ടെങ്കിലും ഈ ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് അന്പത് കിലോമീറ്റർ അകലെയാണ് പോലീസ് സ്റ്റേഷൻ. അവർ ഇവിടെ അഞ്ചു മാസം കൂടുന്പോഴെങ്കിലും വന്നെങ്കിലായി. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ പോലീസിനെ വിവരമറിയിച്ച് എത്തുന്പോഴേക്കും കാര്യങ്ങളൊക്കെ ഏതാണ്ട് കഴിഞ്ഞിരിക്കും. ഇതറിയാവുന്നതുകൊണ്ട് എന്തറിയിച്ചാലും പോലീസുകാരും വരാറില്ലത്രേ.

പക്ഷേ എല്ലാ ഗ്രാമങ്ങളും ഇതുപോലെയാണെന്ന് കരുതരുത്. വരുന്നവരെ സ്വീകരിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന നിരവധി ഗ്രാമങ്ങളും ഈ ഭാഗങ്ങളിൽ തന്നെയുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കാൻ തുടങ്ങിയതോടെ ഗ്രാമങ്ങളുടെ മഖഛായ തന്നെ മാറിത്തുടങ്ങി.

ബിഎസ്എഫുകാരെത്തും...

അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർ കൂട്ടത്തോടെ ഗ്രാമങ്ങളിൽ പരിശോധനയ്ക്കെത്താറുണ്ടെന്നു മാത്രം. ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നത് കാടിനോട് ചേർന്നായതിനാൽ മാവോയിസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നു കരുതിയാണ് വൻ സന്നാഹങ്ങളുമായി രാത്രി കാലങ്ങളിലും പുലർച്ചെയുമൊക്കെ ബിഎസ്എഫ് ഗ്രാമങ്ങളിൽ പരിശോധനയ്ക്കെത്തുന്നത്. പക്ഷേ ഇവിടെ ഗ്രാമങ്ങളിൽ നിന്ന് ഒന്നും കിട്ടാനില്ലാത്തതിനാൽ മാവോയിസ്റ്റുകൾ വരാറില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.


രാത്രി കൂട്ടിന് കരടികൾ

കാടിനോട് ചേർന്നുള്ള ഈ ഗ്രാമങ്ങളിലെ ആളുകൾ പക്ഷേ രാത്രി എട്ടാകുന്പോഴേക്കും വീടുകളിൽ കയറി വാതിലടയ്ക്കും. കാരണം മറ്റൊന്നുമല്ല, രാത്രിയാകുന്പോൾ കുശലാന്വേഷണം നടത്താൻ സാക്ഷാൽ കരടികൾ കാട്ടിൽ നിന്ന് ഇറങ്ങി വരുമത്രേ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൗചാലയ ചലഞ്ച് ഇനിയും ഏറ്റെടുക്കാൻ കഴിയാത്ത ഈ ഗ്രാമങ്ങളിൽ രാത്രി കാര്യം സാധിക്കാൻ പോയ ഒരു യുവതിയെ കരടി പിടിച്ചത് ഈയിടെയാണത്രേ. യുവതി ബഹളം കൂട്ടിയതോടെ കരടി പിടിവിട്ടു. ദേഹമാസകലം മാന്തിപ്പൊളിച്ച നിലയിൽ ജീവൻ തിരിച്ചുകിട്ടിയെന്നു മാത്രം. തണുപ്പു കാലത്താണ് കരടികൾ കൂടുതലും ഗ്രാമങ്ങളിലേക്ക് ഇറങ്ങി വരിക. ഇവിടെയുള്ള മരങ്ങളിലെ പഴങ്ങൾ പറിക്കാനാണ് കരടികൾ എത്തുന്നതത്രേ.

ഒഡീഷയിലെ നഗരങ്ങൾ കാണുന്നവർക്ക് ഇങ്ങനെയൊരു മറുവശം ഉണ്ടാകുമെന്ന് ഒരിക്കൽ പോലും കരുതാനാകില്ല. ഗ്രാമങ്ങളിലേക്ക് യാത്ര തുടരുന്തോറും അന്നന്നത്തെ അന്നത്തിനു പോലും വകയില്ലാത്ത നിരവധി സ്ത്രീകളും കുട്ടികളും പുരുഷൻമാരുമൊക്കെ വഴിയരികിൽ നിൽക്കുന്നുണ്ടാകും.

ഗോപാലനം തന്നെ പ്രധാനം

പലർക്കും പ്രധാന ജോലി പശുക്കളെയും ആടുകളെയും നോക്കുകയെന്നതാണ്. ഗോപാലകൻമാരായി ഗ്രാമങ്ങളിലെ മറ്റാളുകളുടെയും പശുക്കളെ ഒന്നിച്ച് ഒരു സ്ഥലത്ത് കെട്ടി നോക്കി അവർക്ക് പാൽ കറന്നു നൽകുകയാണ് പലർക്കും ജോലി. ഒരു പശുവിനെ നോക്കാൻ വർഷത്തിൽ ആയിരം രൂപയെന്നതാണ് കണക്ക്. പലരും ഈ ജോലി കൊണ്ട് വയറു നിറയ്ക്കുകയാണ് പതിവ്. പശുക്കളെ നോക്കാൻ കൊടുത്തവർ രാവിലെയെത്തി പാലുമായി മടങ്ങും. അവർ വീടുകളിലും മറ്റും പാൽ നൽകി അതിന്‍റെ വില വാങ്ങും. പക്ഷേ പശുക്കളെ നോക്കുന്നവർക്ക് തുഛമായ വരുമാനം മാത്രമേ ലഭിക്കൂ.

രാഷ്‌ട്രീയക്കാരുണ്ട്..പക്ഷേ...

നഗരങ്ങളിലെ നേതാക്കൾക്ക് സമയമാകുന്പോൾ വോട്ട് ചെയ്യുകയെന്നത് ഗ്രാമവാസികളുടെ ബാധ്യതയാണ്. അഞ്ചു വർഷം കൂടുന്പോൾ രാഷ്‌ട്രീയക്കാർ ഇതുവഴി വന്ന് വോട്ടിനു കൊണ്ടു പോകും. അവർ പറയുന്നവർക്ക് വോട്ട് ചെയ്യുക, അത്രമാത്രം. ആരാണ് പ്രതിനിധിയെന്നു ചോദിച്ചാൽ പോലും പലർക്കും വ്യക്തമായ ഉത്തരമില്ല. അതൊക്കെ തങ്ങൾക്കറിഞ്ഞിട്ടെന്തു കാര്യമെന്നാണ് മറു ചോദ്യം. പലർക്കും മുഖ്യമന്ത്രി ആരാണെന്നു ചോദിച്ചാൽ പോലും അറിയില്ല. നഗരങ്ങളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്ത് ഗ്രാമവാസികളെ കാണാനെത്തിയിട്ട് വലിയ കാര്യമില്ലെന്നതിനാൽ ജനപ്രതിനിധികളും ഗ്രാമങ്ങളിലേക്ക് എത്തിനോക്കാറില്ലത്രേ. ആരു വന്നാലും പോയാലും തങ്ങൾക്ക് എന്തെങ്കിലും കിട്ടുമോയെന്നതാണ് പല ഗ്രാമവാസികളുടെയും അന്വേഷണം.

പക്ഷേ ഒരു കാര്യം ഇവരെ കണ്ടു നാം പഠിക്കണം. ഗ്രാമങ്ങളിലൂടെയുള്ള റോഡുകൾ സുന്ദരമാണ്. കുണ്ടും കുഴിയുമില്ലാത്ത ടാറിട്ട റോഡുകൾ. ഗ്രാമവാസികൾക്ക് ഭരണാധികാരികളുടെ ഏക സംഭാവനയാണിത്. പക്ഷേ ഈ ഗ്രാമങ്ങളിലേക്ക് ബസ് സർവീസുകൾ ഇല്ലെന്നു മാത്രം. ഇരുചക്ര വാഹനങ്ങളാണ് പലർക്കുമുള്ളത്. ഒട്ടുമിക്കവരും സൈക്കിളുകളാണ് ആശ്രയിക്കുന്നത്.
ഇവിടെയുള്ള ഗ്രാമവാസികൾക്കും കേരളത്തെക്കുറിച്ച് കേട്ടാൽ സന്തോഷമാണ്. തങ്ങളുടെ ആളുകൾ പലരും കേരളത്തിൽ വന്ന് ജോലി ചെയ്യുന്നതിനാൽ മലയാളികളെ മറക്കാനാകില്ലത്രേ.
എഴുത്തും ചിത്രങ്ങളും: 

പോൾ മാത്യു