രക്തദാനം - നാം അറിയേണ്ട കാര്യങ്ങൾ
Wednesday, October 17, 2018 3:32 PM IST
മനുഷ്യശരീരത്തിൽ ശരാശരി 45 ലിറ്റർ വരെ രക്തമാണുള്ളത്. ആകെയുള്ള രക്തത്തിൽ 15 ശതമാനം നഷ്ടപ്പെട്ടാൽ പുറമെനിന്നു രക്തം സ്വീകരിക്കേണ്ടിവരും. 20 - 30 ശതമാനം വരെ രക്തം നഷ്ടപ്പെടുന്പോൾ ഈ നഷ്ടം നിശ്ചിത സമയത്തിനുള്ളിൽ നികത്തിയില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും. പ്ലാസ്മ, ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ് ലെറ്റ് എന്നിവയാണ് രക്തത്തിന്‍റെ പ്രധാനഘടകങ്ങൾ. നൂതന സാങ്കേതിക വിദ്യയുടെ ഫലമായി ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേർതിരിച്ച് നാലുപേരുടെ വരെ ജീവൻ രക്ഷിക്കാൻ ഉതകുന്നു. അപകടങ്ങളുടെയും ശസ്ത്രക്രിയകളുടെയും ഭാഗമായി മനുഷ്യശരീരത്തിൽനിന്ന് നഷ്ടപ്പെടുന്ന രക്തത്തിന് പകരം മനുഷ്യരക്തംകൊണ്ടു മാത്രമേ ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ പുനരേകീകരിക്കുവാൻ കഴിയുകയുള്ളൂ. പരമാവധി 35 ദിവസം വരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാൻ കഴിയൂ. ആയതിനാൽ സന്നദ്ധരക്തദാനം വളരെ പ്രധാനമാണ്.

ഒരിക്കലും രക്തം ദാനം ചെയ്യാൻ പാടില്ലാത്തവരുണ്ടോ?

ഹൃദ്രോഗികൾ, രക്താതിസമ്മർദ്ദം, പ്രമേഹം, മനോരോഗത്തിന് ചികിത്സയിലുള്ളവർ, ചുഴലിരോഗം, അർബുദം, എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗബാധിതർ തുടങ്ങിയവർ രക്തം ദാനം ചെയ്യാൻ പാടില്ല.

രക്തദാനം കൊണ്ട് എന്തെങ്കിലും ദോഷഫലങ്ങളുണ്ടോ?


രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവർത്തിയാണ്. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുകളിലൂടെ രക്തം ദാനം ചെയ്യുന്നതിന് ഒട്ടും പേടിക്കേണ്ടതില്ല. ഒരാൾ രക്തം ദാനം ചെയ്യുന്പോൾ ശരീരം അതിവേഗം രക്തകോശങ്ങളെ വീണ്ടെടുക്കുന്നതിനാൽ രക്തദാതാവിന് ക്ഷീണമോ പ്രയാസമോ അനുഭവപ്പെടുകയില്ല.

സുരക്ഷിതമായ രക്തം എങ്ങനെ ഉറപ്പാക്കാം?

*കഴിയുന്നതും സന്നദ്ധ രക്തദാതാക്കളിൽ നിന്നു രക്തം സ്വീകരിക്കുക. രക്തം രോഗാണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ രോഗികൾക്ക് നൽകാറുള്ളൂ.

രക്തദാനം എവിടെ ചെയ്യണം‍?

സർക്കാർ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന രക്തബാങ്കുകളിൽ രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള ഒരു ദാതാവിൽ നിന്നും രക്തം ശേഖരിക്കാനും വേണ്ടുന്ന പരിശോധനകൾ നടത്തുവാനും ഗുണമേന്മയുള്ള രക്തം സംഭരിക്കാനും ആവശ്യാനുസരണം രോഗികൾക്ക് വിതരണം ചെയ്യുവാനുമുള്ള സംവിധാനമാണ് രക്തബാങ്കുകളിലുള്ളത്.

വിവരങ്ങൾ: -
ഡോ.പ്രശാന്ത്, മെഡിക്കൽ ഓഫീസർ, പ്രാഥമികാരോഗ്യകേന്ദ്രം, പാന്പാടുംപാറ, ഇടുക്കി.