ന​മ്മു​ടെ ക​ണ​ക്കുകൂ​ട്ട​ലു​ക​ൾ തെ​റ്റു​ന്പോ​ൾ!
Wednesday, October 24, 2018 2:27 PM IST
പ​ല​ജാ​തി പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളു​ണ്ട്. പൊ​തു​വെ വാ​യി​ക്കാ​നും എ​ഴു​താ​നും മ​ന​സ്സി​ലാ​ക്കാ​നും വി​ഷ​മ​മു​ള്ള അ​വ​സ്ഥ​യെ​ ഡി​സ്്‌ലെക്സി​യ എ​ന്നു പ​റ​യും. അ​തി​ൽ ത​ന്നെ ക​ണ​ക്കി​നോ​ട് മാ​ത്രം വൈ​രാ​ഗ്യ​മു​ള്ള​വ​രെ​കു​റി​ച്ചാ​ണു നാം ​ഇ​ന്നി​വി​ടെ സം​വ​ദി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​മാ​യ ഒ​രു പ​ഠ​ന​വൈ​ക​ല്യ​മാ​ണി​ത്. 3% മു​ത​ൽ 6% വ​രെ കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ഗ​ണി​ത പ​ഠ​ന വൈ​ക​ല്യം കാ​ണാ​റു​ണ്ട്. ഇ​വ​ർ​ക്ക് അ​ക്ക​ങ്ങ​ൾ മാ​ത്ര​മ​ല്ല ക​ണ​ക്കി​ലെ ചി​ഹ്ന​ങ്ങ​ൾ പോ​ലും മ​ന​സ്സി​ലാ​ക്കാ​ൻ വി​ഷ​മ​മാ​യി​രി​ക്കും.​എ​ണ്ണാ​നും, സ​മ​യം പ​റ​യാ​നും എ​ണ്ണ​ൽ സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്തും വി​ഷ​മ​മാ​യി​വ​രാം. അ​തുകൊ​ണ്ട് വ​ർ​ഷ​ങ്ങ​ൾ ഓ​ർ​മ്മി​ക്കേ​ണ്ടി വ​രു​ന്ന ച​രി​ത്ര പ​ഠ​ന​വും ഫി​സി​ക്സു​മൊ​ക്കെ വി​ഷ​മ​മാ​വാം. ഡി​സ​കാ​ല്ക്കു​ലി​യ​ക്കാ​ർ​ക്ക് ക​ണ​ക്കു മാ​ത്ര​മാ​യി​രി​ക്കും കീ​റാ​മു​ട്ടി. ട​ർ​നേ​ഴ്സ് സി​ൻ​ഡ്രം, ഫ്ര​ജൈ​ൽ എ​ക്സ് സി​ൻ​ഡ്രം, വെ​ലൊ​കാ​ഡ​യോ ഫേ​ഷി​യ​ൽ സി​ൻ​ഡ്രം, വി​ല്ലി​യം​സ് സി​ൻ​ഡ്രം എ​ന്നി​ങ്ങ​നെ ചി​ല ഭീ​ക​ര പേ​രുകളിലുള്ള ജ​നി​ത​കപ്രശ്ന​ങ്ങ​ൾ കൊ​ണ്ടും ക​ണ​ക്ക് പ്ര​ശ്ന​മാ​വാം. മ​ദ്യ​പ​രാ​യ അ​മ്മ​മാ​രു​ടെ മ​ക്ക​ൾ​ക്കും, ജന്മനാ ഭാ​രം കു​റ​ഞ്ഞ കു​ട്ടി​ക​ൾ​ക്കും പി​ന്നീ​ട് ക​ണ​ക്ക് വി​ഷമ​മാ​യി വ​രാം. ക​ണ​ക്കി​ൽ മോ​ശ​മാ​യ കു​ട്ടി​ക​ളി​ലെ ത​ലച്ചോറിലെ ഗ്രേ ​മാ​റ്റ​റി​ന്‍റെ അ​ള​വ് കു​റ​വാ​യി​രി​ക്കും. അ​തു പോ​ലെ ത​ല​ച്ചോ​റി​ലെ ക​ണ​ക്കു കൂ​ട്ട​ൽ ഏ​രി​യ​യാ​യ ഇൻട്ര പെ​രൈ​റ്റ​ൽ സ​ൾ​ക്ക​സ് എ​ന്ന ഭാ​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ല​ച്ചോ​റി​ന്‍റെ പെ​രൈ​റ്റ​ൽ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ​ക്കു​ശേ​ഷം പ​ല​രി​ലും ക​ണ​ക്കു​ക​ൾ പി​ഴയ്ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത് ഈ ​വാ​ദ​ത്തെ ശ​രി​വ​യ്ക്കു​ന്നു.

തല​ച്ചോ​റി​നെ വീ​ണ്ടും ഇ​തൊ​ക്കെ പ​ഠി​പ്പി​ക്കാ​നാ​വു​മോ​യെ​ന്ന് പ​ല​ർ​ക്കും സം​ശ​യം തോ​ന്നാം.​എ​ന്നാ​ൽ മ​ാറ്റാ​ൻ പ​റ്റു​മെ​ന്ന​ത് ന​മു​ക്ക് അ​നു​ഭ​വ​മു​ള്ള കാ​ര്യ​മാ​ണ്. ക​ണ​ക്കി​ന്‍റെ എ.​ബി.​സി.​ഡി മ​ന​സ്സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പ​ഠി​ത്തം നി​ർ​ത്തി​യ ചി​ല പ​ഴ​യ ആ​ൾ​ക്കാ​ർ കൂ​ലി ക​ണ​ക്കു​പ​റ​ഞ്ഞ് മേ​ടി​ച്ച​ത് ക​ണ​ക്കു പ​ഠി​ച്ചു ത​ന്നെ​യ​ല്ലേ. വി​ശ​പ്പാ​ണ് ഏ​റ്റ​വും ന​ല്ല ക​റി​യെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ, ആ​വ​ശ്യ​മാ​ണു ഏ​റ്റ​വും ന​ല്ല ഗു​രു. മ​ല​യാ​ള​മ​ല്ലാ​തെ മ​റ്റു ഭാ​ഷ പ​ഠി​ക്കാ​ൻ വി​ഷ​മി​ച്ചി​രു​ന്ന പ​ല​രും കു​റ​ച്ചു​കാ​ലം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത് തി​രി​ച്ച് നാ​ട്ടി​ൽ വ​ന്നി​ട്ട് കൂ​ളാ​യി ഒ​രു ച​മ്മ​ലു​മി​ല്ലാ​തെ അ​ഭി​മാ​ന​ത്തോ​ടെ പ​ല ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന​തു കാ​ണു​ന്പോ​ൾ, വെ​റു​തെ സ്കൂ​ളി​ൽ പോ​യി സ​മ​യം ക​ള​ഞ്ഞു എ​ന്നു നി​ങ്ങ​ളി​ൽ ചി​ല​ർ​ക്കെ​ങ്കി​ലും തോ​ന്നി​യി​ട്ടി​ല്ലേ. ന​മ്മു​ടെ ത​ല​ച്ചോ​റി​ന് അ​ങ്ങ​നെ ഒ​രു ക​ഴി​വു​ണ്ട്.​പ്ലാ​സ്റ്റി​സി​റ്റി’ എ​ന്നാ​ണ​തി​നു പ​റ​യു​ക. ത​ല​ച്ചോ​ർ പ്രാ​യ​കാ​ല​ത്തി​ന​നു​സ​രി​ച്ചു നാം ​നേ​ടു​ന്ന അ​റി​വു​ക​ൾ​ക്ക​നു​സ​രി​ച്ച് വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തു കൊ​ണ്ടു പേ​ടി​ക്കു​ക​യൊ​ന്നും വേ​ണ്ട. വേ​ണ​മെ​ങ്കി​ൽ ഇ​നി​യും ക​ണ​ക്കു പ​ഠിക്കാം. ക​ണ​ക്കു വി​ഷ​മ​മാ​ക്കു​ന്ന​തി​ൽ ജ​നി​ത​ക കാ​ര​ണ​ങ്ങ​ൾ​ക്കും അ​വ​രു ക​ണ​ക്കു പ​ഠി​ച്ച രീ​തി​ക്കും പ​ങ്കു​ണ്ട്.

ത​ല​ച്ചോ​റി​ന്‍റെ ത​ക​രാ​ർ ഒ​രു കാ​ര​ണ​മാ​ണെ​ങ്കി​ലും ക​ണ​ക്ക് ല​ളി​ത​മാ​യി മ​ന​സിലാ​ക്കാ​നു​ള്ള വ​ഴി​ക​ൾ സ്വീ​ക​രി​ച്ചും ചി​ല കു​റു​ക്കു വ​ഴി​ക​ൾ സ്വീ​ക​രി​ച്ചും ക​ണ​ക്ക് മ​ന​സ്സി​ലാ​ക്കാം.​പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ സാ​ർ ക​ണ​ക്കു പ​ഠി​ക്കു​ന്ന​തെ​ന്തി​നെ​ന്നു പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ജ​ന​കീ​യ​മാ​ക്കി​യ​പ്പോ​ഴാ​ണു കേ​ര​ള​ത്തി​ലെ ചി​ല ക​ണ​ക്കു മാ​ഷു​മാർക്കു വ​രെ താ​നീ പ​ഠി​പ്പി​ക്കു​ന്ന​തെന്തിനെ​ന്നു കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു​കൊ​ടു​ക്കാ​ന​റി​വാ​യ​ത്. അ​ന്നും ഇ​ന്നും സം​ഖ്യാഗ​ണി​ത​മ​ല്ലാ​തെ​യു​ള്ള ക​ണ​ക്ക് എ​ങ്ങ​നെ പ്രാ​യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കു​ട്ടി​ക​ൾ​ക്ക​റി​യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. പേ​ടി​ച്ചി​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​തി​രു​ന്ന​താ​ണ്. ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ടീ​ച്ച​ർ​മാ​ർ കു​ടു​ങ്ങി​യേ​നെ. ക​ണ​ക്ക് വി​ര​സ​മാ​ക്കി​യ​തി​ൽ ഒ​രു പ്ര​ധാ​ന പ​ങ്ക് അ​ദ്ധ്യാ​പ​ക​രു​ടേ​തു കൂ​ടി​യാ​ണ്.


ഗ​ണി​ത പ​ഠ​ന​വൈ​ക​ല്യ​ങ്ങളോ​ടൊ​പ്പം മ​റ്റ് പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളാ​യ ഡി​സ്‌‌ലെക്സി​യ, ഡി​സ് പ്ര​ക്സി​യ, എ.​ഡി.​എ​ച്ച്.​ഡി , സ്പെ​സി​ഫി​ക് ലാം​ഗ്വേ​ജ് ഇ​ന്പേ​ർ​മെ​ന്‍റ് എ​ന്നി​വ​യും കൂ​ടി​യു​ണ്ടെങ്കി​ൽ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ണെ​ന്ന​റി​യ​ണം..

ത​ല​ച്ചോ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ഇ​റ്റാ പെ​രൈ​റ്റ​ൽ ചാ​ലു​ക​ളി​ലെ നാ​ഡീ ത​ക​രാ​റു​ക​ളാ​ണ് ഈ ​പ്ര​ശ്നമുണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ​ല്ലോ. അ​പ്പോ​ൾ ന​മ്മു​ടെ മ​ന​സിന്‍റെ ഏ​കാ​ഗ്ര​ത കു​റ​യു​ന്നു. ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ൾ മ​റ​ന്നു പോ​കു​ന്നു. ശ്ര​ദ്ധ ഒ​ന്നി​ൽ ത​ന്നെ കേ​ന്ദ്രീക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രി​ക്ക​ൽ നാം ​ചെ​യ്ത ക​ണ​ക്കി​ന്‍റെ രീ​തി പി​ന്നെ പാ​ടെ മ​റ​ന്നു പോ​കു​ന്നു. ചെ​യ്ത​കാ​ര്യം ഓ​ർ​മ്മി​ക്കു​ന്ന വ​ർ​ക്കി​ങ്ങ് മെ​മ്മ​റി ന​ഷ്ട​മാ​കു​ന്നു. ലോ​ങ്ങ് ടേം ​മെ​മ്മ​റി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട ഗു​ണ​ന​പ​ട്ടി​ക​ക​ളും മ​റ്റും അ​വി​ടു​ന്നു ചാ​ടിപ്പോ​കു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ

സം​ഖ്യ​ക​ളു​ടെ സ്ഥാ​ന വി​ല (പ്ലേസ് വാല്യു) മ​ന​സിലാ​വി​ല്ല. ഇ​വ​ർ​ക്ക് കൂ​ട്ട​ലും കു​റ​യ്ക്ക​ലും ഗു​ണി​ക്ക​ലും ഹ​രി​ക്ക​ലും ഒ​ക്കെ വി​ഷ​മ​മാ​യി​രി​ക്കും. അ​തി​ന്‍റെ ചി​ഹ്ന​ങ്ങ​ൾ പോ​ലും മ​ന​സ്സി​ലാ​വി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​ന​ക്ക​ണ​ക്കെ​ന്നു​പ​റ​യു​ന്ന ആ​ശ​യം പോ​ലും മ​ന​സി​ല​ാകി​ല്ല. വ​ഴി​ക്ക​ണ​ക്കു​ക​ൾ മ​ന​സിലാ​വി​ല്ല. ക​ണ​ക്കി​ന്‍റെ സ്റ്റെ​പ്പു​ക​ൾ തെ​റ്റി​പ്പോ​കു​ന്നു. ചി​ല കു​ട്ടി​ക​ളി​ൽ ദി​വ​സങ്ങ​ളു​ടെ എ​ണ്ണം, മാ​സ​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നി​വ​യും മ​ന​സ്സി​ലാ​ക്കാ​ൻ വി​ഷ​മ​മാ​യി​രി​ക്കും. ഒ​രു സം​ഖ്യ പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ മൂ​ല്യം മ​ന​സ്സി​ലാ​വി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​നു 8 എ​ന്ന് മ​ന​സില​ാ യാ​ലും എ​ട്ട് മാ​ങ്ങ എ​ന്നു പ​റ​ഞ്ഞാ​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല.

അ​ക്ക​ങ്ങ​ൾ ത​ല​തി​രി​ഞ്ഞു പോ​കാം. 6 നെ 9 ​ആ​യി തോ​ന്നാം.
റ്റി​ന്‍റു​മോ​നോ​ട് ഒ​രി​ക്ക​ൽ ടീ​ച്ച​ർ ചോ​ദി​ച്ചു. എ​ട്ടി​ന്‍റെ പ​കു​തി​യെ​ത്ര? ടി​ന്‍റു പ​റ​ഞ്ഞ​ത് നെ​ടു​കെ മു​റി​ച്ചാ​ൽ 3 , കു​റു​കെ മു​റി​ച്ചാ​ൽ 0 ...ഇ​മ്മാ​തി​രി ഉ​ത്ത​ര​മാ​യി​രി​ക്കും കി​ട്ടു​ക.
ഒ​ന്നി​ട​വി​ട്ടും മ​റ്റും എ​ണ്ണാ​ൻ ക​ഴി​യു​ക​യേ​യി​ല്ല.
വ​ലു​താ​ണ് >​, ചെ​റു​താ​ണ് <​, സ്ക്വ​യ​ർ, സ്ക്വ​യ​ർ റൂ​ട്ട് എ​ന്നൊ​ന്നും പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​വി​ല്ല. ഉ​സാ​ഘ, ല ​സാ ഗു ​എ​ന്നൊ​ന്നും പ​റ​ഞ്ഞു വി​ര​ട്ടാ​നും നോ​ക്ക​ണ്ട.

പലത​രം ഗ​ണി​ത പ​ഠ​ന​വൈ​ക​ല്യങ്ങളുണ്ട്...

1. ​സം​സാ​ര വൈ​ഷ​മ്യം: ഇ​വ​ർ​ക്ക് സം​ഖ്യ​ക​ൾ പ​റ​ഞ്ഞു​ഫ​ലി​പ്പി​ക്കാ​ൻ അ​റി​യി​ല്ല.
2. ​ഉ​പ​യോ​ഗ്യ വൈ​ഷ​മ്യം​: ഇ​വ​ർ​ക്ക് ക​ണ​ക്ക​റി​ഞ്ഞാ​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ല.
3. ​ലെ​ക്സി​ക്ക​ൽ ഡി​സ്കാ​ല്കു​ലി​യ: ക​ണ​ക്കി​ലെ ചി​ഹ്ന​ങ്ങ​ളും അ​ക്ക​ങ്ങ​ളും മ​ന​സിലാ​കു​മെ​ങ്കി​ലും എ​ഴു​തി​ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.
4 ​ഗ്രാ​ഫി​ക്ക​ൽ ഡി​സ്കാ​ല്കു​ലി​യ: ഇ​വ​ർ​ക്ക് ചി​ഹ്ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല.
5 ​മ​ന​ക്ക​ണ​ക്ക് വി​ഷ​മ​ക്കാ​ർ - ഇ​വ​ർ​ക്ക് എ​ഴു​തി​ക്കൂട്ടി​യാ​ൽ ശ​രി​യാ​കും. മ​ന​ക്ക​ണ​ക്കാ​ണു കീ​റാ​മു​ട്ടി.
6. ​ഗ​ണി​ത പ്ര​വ​ർ​ത്ത​ന വൈ​ക​ല്യം: ഇ​വ​ർ​ക്ക് സം​ഭ​വ​മൊ​ക്കെ അ​റി​യാം. പ​ക്ഷേ, ക​ണ​ക്ക് ചെ​യ്തു വ​രു​ന്പോ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും എ​വി​ടെ​യെ​ങ്കി​ലും തെ​റ്റും .ഒ​രി​ക്ക​ൽ തെ​റ്റ് പ​റ്റി​യ സ്ഥ​ല​ത്താ​യി​രി​ക്കി​ല്ല ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം തെ​റ്റു​ക.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
ക​ണ്ണൂ​ർ , മൊ​ബൈ​ൽ 9447689239 :
[email protected]