സ്വർണ്ണക്കൊതി തീരുന്നില്ല...
Wednesday, October 31, 2018 2:46 PM IST
എൻഎം ജോഷി മാർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ഒരു വഴിയാത്രക്കാരനിൽ നിന്നും മോഷ്ടാക്കൾ അപഹരിച്ചത് 79 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ. രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ഇയാളുടെ അടുത്ത് വാഹനം നിർത്തി. മുഖത്തക്ക് ഏതോ പൊടി സ്പ്രേ ചെയ്തു. കണ്ണും മുഖവുമാകെ നീറി നിലവിളിച്ച അയാളുടെ കഴുത്തിൽ കത്തി ചേർത്ത് അവർ ഭീഷണിപ്പെടുത്തി. അയാളുടെ പക്കലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ തട്ടിപ്പറിച്ചു. വഴിയാത്രക്കാരന്‍റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. മുളകുപൊടിയാണ് മുഖത്ത് സ്പ്രേ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മോഷ്ടാക്കളുമായുള്ള പിടിവലിയിൽ അയാളുടെ കൈകളിൽ മുറിവുകളും പോറലുകളും പറ്റിയിട്ടുണ്ട്. മോഷ്ടാക്കൾ ഉപേക്ഷിച്ച കത്തി പോലീസ് കണ്ടെടുത്തു. സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ പക്കൽ സ്വർണാഭരണങ്ങളുണ്ടെന്ന് ബോധ്യമുള്ളവരാണ് കവർച്ചയ്ക്ക് പിറകിലെന്ന് പോലീസ് സംശയിക്കുന്നു. പൊതുനിരത്തിലെ വലിയ തിരക്കിനിടയിൽ പോലും വഴിയാത്രക്കാർ ആക്രമിക്കപ്പെടുകയും സ്വർണാഭരണങ്ങൾ അപഹരിക്കപ്പെടുകയും ചെയ്യുന്നത് ഇപ്പോൾ പുത്തരിയല്ല...

പകൽവെളിച്ചത്തിലെ മോഷണവീരന്മാർ

പട്ടാപ്പകലിൽ ജ്വല്ലറിയിൽ മോഷണം നടത്തുന്നവരെ സമ്മതിക്കണം...പക്ഷെ, അവരെ അങ്ങനെ വിടാൻ പറ്റില്ലല്ലോ... ഡൽഹി രോഹിണി സെക്ടറിലെ ജ്വല്ലറിയിൽ വ്യാപാരത്തിനിടയിൽ ഉടമയ്ക്ക് തോന്നിയ നേരിയ സംശയമാണ് രണ്ടു കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാൻ പോലീസിനെ സഹായിച്ചത്. രാജസ്ഥാൻകാരായ രണ്ടുപേർ ജ്വല്ലറിയിലെത്തി വിവിധ മാതൃകകളിലുള്ള ആഭരണങ്ങളുടെ വിലയും അവയുടെ സവിശേഷതകളുമൊക്കെ ചോദിച്ച് മനസ്സിലാക്കി. ഒടുവിൽ അവർ ഷോപ്പിൽ നിന്നും പോകാനൊരുങ്ങവെ ഉടമയ്ക്ക് സ്വാഭാവികമായൊരു സംശയം. പോലീസിനെ അറിയിച്ചു. ഷബീർ ഹൂസൈൻ (58), ഇലിയാസ് (44) എന്നിവരിൽ നിന്നും ആഭരണങ്ങൾ കണ്ടെടുത്തു. അമ്മാവനും അനന്തരവനുമാണ് ഈ മോഷ്ടാക്കളെന്നും ഇതിനോടകം നിരവധി ഷോപ്പുകളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ജ്വല്ലറി ഷോപ്പുകളിൽ മോഷണം ശീലമാക്കിയ സ്ത്രീകളുമുണ്ട്. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ഷോപ്പുകളിൽ ചെല്ലുകയും വിദഗ്ധമായി വളകളും മറ്റും കൈക്കലാക്കുകയും ചെയ്യുന്ന രണ്ട് സ്ത്രീകളെ ഈയിടെ നെയ്യാറ്റിൻകരയിലെ കടക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിനികളും ബന്ധുക്കളുമായ പാണ്ഡിയമ്മാൾ (50), സെൽവി (47) എന്നിവരാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ മോഷണം പുറത്തായത്.

കൊലപാതകങ്ങൾക്ക് പിന്നിൽ... ?

കവർച്ചകൾ പലപ്പോഴും നിരപരാധികളുടെ കൊലപാതകത്തിലേയ്ക്കും നയിക്കുന്ന അനേകം സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. 75 കാരിയായ ഉഷാ പഥക്കും 70 കാരിയായ സഹോദരി ആശ പഥക്കും കഴിഞ്ഞ ദിവസം അവരുടെ ഫ്ളാറ്റിൽ കൊല ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടു. സംഗീതാധ്യാപികയായിരുന്നു ഉഷ. റിട്ടയേർഡ് ലൈബ്രേറിയനാണ് ആശ. ഇരുവരും മാത്രമാണ് ആ ഫ്ളാറ്റിൽ താമസിക്കുന്നത്. ഇവർക്ക് സഹായിയായി റാണി എന്ന വേലക്കാരിയുണ്ട്. ദിവസവും ഉച്ചയോടെ എത്തുന്ന റാണി വൈകുന്നേരം നാലോടെ മടങ്ങും. പതിവുപോലെ റാണി ഉച്ചയ്ക്ക് എത്തിയപ്പോൾ ഫ്ളാറ്റിന്‍റെ വാതിൽ തുറന്ന നിലയിലായിരുന്നു. അകത്ത് ഇരുവരും രക്തത്തിൽ കുളിച്ചുകിടക്കുന്നതും കണ്ടു. മുറികളാകെ അലങ്കോലമായിരുന്നു. അലമാരയിലെ സാധനങ്ങളൊക്കെ വാരിവലിച്ചിട്ട നിലയിലും. ശിരസ്സിനേറ്റ ശക്തിയായ പ്രഹരമാണ് ഈ രണ്ടു വൃദ്ധകളുടെയും മരണകാരണമായി പോലീസ് പറയുന്നത്. തികച്ചും മൃഗീയമായ ഈ കൊലപാതകത്തിനു പിന്നിൽ സ്വർണ്ണാഭരണങ്ങൾ അടക്കമുള്ളവയുടെ കവർച്ചയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.


നിക്ഷേപ തട്ടിപ്പ് വ്യാപകം...

സ്വർണ്ണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വ്യാപകമാണെന്ന് പരോക്ഷമായി പോലീസും സമ്മതിക്കുന്ന വസ്തുതയാണ്. ജനങ്ങൾ ബോധപൂർവമായി തട്ടിപ്പിന് ഇരകളാകുന്നുവെന്നതാണ് പല കേസുകളും തെളിയിക്കുന്നത്. നിക്ഷേപകരിൽ നിന്നും ചുരുങ്ങിയ ദിവസത്തിനുള്ളിൽ 85 ലക്ഷം രൂപ കബളിപ്പിച്ച് കടന്നുകളഞ്ഞ ജ്വല്ലറി ഉടമയ്ക്കു വേണ്ടിയുള്ള തിരച്ചിൽ ഉൗർജ്ജിതമായി തുടരുന്നു. പണമായും സ്വർണ്ണമായും സ്വീകരിക്കുന്ന നിക്ഷേപ പദ്ധതിയാണ് ഥാനെ പോലീസ് സ്റ്റേഷൻ പരിധിയിലെ അജിത് കോത്താരി എന്ന ജ്വല്ലറി ഉടമ ആവിഷ്കരിച്ചത്. കൊള്ളലാഭം മോഹിച്ച് നിക്ഷേപകർ കൂട്ടത്തോടെ പദ്ധതിയിൽ അംഗങ്ങളായി. 18 ലക്ഷം രൂപയുടെ സ്വർണ്ണം ഉൾപ്പെടെയാണ് 85 ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ അപ്രത്യക്ഷനായതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കട അടഞ്ഞു കിടന്നതിനെത്തുടർന്നുള്ള ആശങ്കയുടെ അടിസ്ഥാനത്തിൽ ചില നിക്ഷേപകർ പോലീസിന് പരാതി നൽകി.

മഹാനഗരത്തിൽ മാത്രമല്ല, കേരളത്തിലും ഇത്തരം സ്വർണ്ണനിക്ഷേപ തട്ടിപ്പുകൾ നടക്കാറുണ്ട്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നെല്ലിമൂട് സ്വദേശി രവീന്ദ്രൻ നൂറോളം നിക്ഷേപകരിൽ നിന്നും കബളിപ്പിച്ചത് 16 കോടിയോളം രൂപയാണ്. സ്വർണ്ണം പണയം വച്ച് പദ്ധതിയിൽ ചേരുന്ന നിക്ഷേപകർക്കും മുടങ്ങാതെ പലിശ നൽകിവന്നു. നോട്ടുനിരോധനം നടപ്പാക്കപ്പെട്ടതോടെ ഇയാളുടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പ്രവർത്തനമാകെ താളം തെറ്റി. പലയിടത്തും ഇത്തരം തട്ടിപ്പുകളുടെ കഥ അറിഞ്ഞിട്ടും പൊതുജനങ്ങൾ വീണ്ടും വീണ്ടും കബളിപ്പിക്കപ്പെടുകയാണ്. അജ്ഞതയല്ല, പണത്തോടുള്ള അതിമോഹവും ആർത്തിയുമാണിതിനു കാരണമെന്നതും യാഥാർഥ്യം.

കടത്തും കെങ്കേമം

സിലിഗുരിയിൽ കഴിഞ്ഞ ദിവസം വാഹന പരിശോധനയ്ക്കിടയിൽ റവന്യൂ ഇന്‍റലിജൻസ് ഡയറക്ടറേറ്റ് അധികൃതർ പിടിച്ചെടുത്തത് 18 കോടി രൂപയുടെ സ്വർണ്ണമാണ്. ഭൂട്ടാനിൽ നിന്നും ബംഗാളിലേയ്ക്ക് കാറിൽ ഈ സ്വർണ്ണം കടത്താൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പിടികൂടുകയും ചെയ്തു. ഡ്രൈവറുടെ സീറ്റിനടിയിൽ തയാറാക്കിയ പെട്ടിയിലായിരുന്നു സ്വർണ്ണക്കട്ടികൾ. ഓരോ കിലോഗ്രാം വീതമുള്ളതാണ് ഇവയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന ഏറ്റവും വലിയ സ്വർണ്ണവേട്ടയാണിത്. ചൈന, ഓസ്ട്രേലിയ, സ്വിറ്റ്സർലന്‍റ് എന്നിവിടങ്ങളിൽ നിന്നും ഭൂട്ടാനിലെത്തിച്ച സ്വർണ്ണമാണ് ഇൻഡ്യയിലേയ്ക്ക് കൊണ്ടുവന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതോടൊപ്പം ചെന്നൈ, ബംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിലെ എയർപോർട്ടുകളിലും സ്വർണ്ണവേട്ട നടന്നു. കൊളംബോ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണ്ണക്കട്ടികൾ പിടിച്ചെടുത്തത്. ലൈഫ് ജാക്കറ്റ് പൗച്ചുകളിലും എയർക്രാഫ്റ്റ് സീറ്റിലെ പൈപ്പുകളിലുമായാണ് ഈ സ്വർണ്ണം ഒളിപ്പിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി നടക്കുന്ന കടത്തുകളിൽ ചെറിയൊരു ശതമാനം മാത്രമേ പിടിക്കപ്പെടുന്നുള്ളൂ എന്നതും പരക്കെയുയരുന്ന ആക്ഷേപം.

ഗിരീഷ് പരുത്തിമഠം