ഒരു ഇന്ത്യന്‍ ബിസ്‌കറ്റ് പ്രണയകഥ
Thursday, November 1, 2018 3:47 PM IST
ഇന്ത്യയുടെ ആദ്യത്തെ സ്വന്തം ബിസ്കറ്റ് കന്പനിയുടെ കഥ തേടി പോകുന്പോൾ അത് ചെന്നെത്തുന്നത് മുംബൈയിലാണ്...പഴയ ബോംബെയിൽ..പത്താംക്ലാസും ടൈപ്പും ഷോർട്ട്ഹാൻഡും കഴിഞ്ഞ് ബോംബെയിൽ മാർവാഡിയുടെ ഓഫീസിൽ സ്റ്റെനോ ആയി രാപകൽ പണിയെടുക്കുന്ന ഇന്ത്യക്കാർ അലഞ്ഞിരുന്ന പഴയ ബോംബെ. ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അലയൊലികൾ അവസാനിച്ചിട്ടില്ലാത്ത ആ ബോംബെ...കാലം കുറെ പിന്നോട്ടോടണം.. ഇന്ത്യയുടെ സ്വന്തം ബിസ്കറ്റിന്‍റെ കഥ കണ്ടെത്താൻ. പലതവണ പറഞ്ഞുകഴിഞ്ഞതാണെങ്കിലും ആ കഥയ്ക്കൊരു രുചിയുണ്ട്...പാർലെ എന്ന കണ്‍ഫെക്ഷനറി കന്പനി ഇന്ത്യയിൽ വിത്തിട്ട് നട്ടുപിടിപ്പിച്ച് വളർന്നുവലുതായതിന്‍റെ ആ കഥ ഓരോ ഇന്ത്യക്കാരനും രുചിക്കൊപ്പം അഭിമാനവും സമ്മാനിക്കുന്നു.

അടുത്ത വർഷം 90 വയസു തികയും പാർലെ കന്പനിക്ക്. പാർലെയുടെ പ്രധാന ബിസ്കറ്റായ പാർലെ ജി ഈ വർഷം 80 വയസിന്‍റെ നിറവിലാണ്. ഇക്കഴിഞ്ഞ ഒന്പത് പതിറ്റാണ്ടായി പാർലെ ഇന്ത്യക്കാർക്കൊപ്പമുണ്ട്. അവരുടെ രുചിശീലങ്ങളിൽ മധുരം പകർന്ന്...

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫൽഷ്ബാക്ക്.. "" ബോംബെ 1929 ''

ടെക്സ്റ്റൈൽ മില്ലുകളും ടെക്സ്റ്റൈൽ ബിസിനസും ബോംബെയിൽ തഴച്ചുവളരുന്ന കാലം. വ്യാപാരികളുടെ കുടുംബമായ ചൗഹാൻമാർ ടെക്സ്റ്റൈൽ രംഗത്ത് വിജയം നേടിയവരായിരുന്നു. എന്നാൽ കച്ചവടത്തോടൊപ്പം തന്നെ രാജ്യസ്നേഹവും ചൗഹാൻ കുടുംബത്തിൽ അത്രയും ആഴത്തിൽ വേരൂന്നിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്‍റെയും സ്വദേശി പ്രസ്ഥാനത്തിന്‍റെയുമൊക്കെ അലയൊലികൾ ബോംബെയിലും അക്കാലത്ത് ഉയർന്നിരുന്നു. ഇന്ത്യൻ സ്വദേശി പ്രസ്ഥാനത്തിന്‍റെ ഭാഗമാകാൻ വേണ്ടി ടെക്സ്റ്റൈൽ ബിസിനസ് ഉപേക്ഷിച്ച് ചൗഹാൻമാർ തങ്ങളുടെ കച്ചവടം ഒന്നു മാറ്റിപ്പിടിക്കാൻ തീരുമാനിച്ചതോടെയാണ് പാർലെ കന്പനി യാഥാർത്ഥ്യമായത്. ഇന്ത്യക്കാർക്കു വേണ്ടി ഇന്ത്യക്കാരാൽ നിർമിക്കപ്പെട്ട മിഠായികളും ബിസ്കറ്റുകളും അവർ നൽകിക്കൊണ്ടേയിരിക്കുന്നു...

1929ലാണ് ഇന്ത്യയിലെ ആദ്യത്തെ കണ്‍ഫെക്ഷനറി ബ്രാന്‌ഡ് കന്പനി ചൗഹാൻമാർ മുംബൈയിൽ സ്ഥാപിക്കുന്നത്. ബ്രാന്‌ഡ് നെയിമിനെക്കുറിച്ചൊന്നും അവർക്ക് വലിയ ഐഡിയ ഉണ്ടായിരുന്നില്ലത്രെ. കന്പനിയുടെ ജൻമദേശമായ പാർലെയുടെ പേരു തന്നെ അവർ ബ്രാൻഡ് നെയിമായി സ്വീകരിച്ചു.

പാർലെ എന്നാൽ

പാർലെ എന്നാൽ ഇന്ത്യക്കാർക്ക് പാർലെ ജി ബിസ്കറ്റാണ്. എന്നാൽ ശരിക്കും പാർലെ ബോംബെയിലെ ഒരു സ്ഥലമാണ്. ബോംബെ പട്ടണത്തിന്‍റെ സമീപപ്രദേശങ്ങളിലൊന്ന്. വിലെ പാർലെ എന്നാണ് ശരിക്കും പറയുക. ഇർള എന്നും പർള എന്നും പേരുള്ള രണ്ടു ഗ്രാമങ്ങളുടെ പേരിൽ നിന്നാണത്രെ വിലെ പാർലെ എന്ന സ്ഥലപ്പേരുണ്ടായത്. കണ്‍ഫെക്ഷനറി കന്പനിക്ക് പാർലെ എന്ന സ്ഥലത്തിന്‍റെ പേരിട്ട് ചൗഹൻമാർ കച്ചവടം തുടങ്ങി.

ലളിതമായ് തുടങ്ങി, ലാഭത്തിൽ തുടരുന്നു

വളരെ ലളിതമായാണ് പാർലെ കന്പനി ചൗഹാൻമാർ തുടങ്ങിയത്. ഒന്നരയേക്കറിലായിരുന്നു കന്പനി. ആകെ ഉണ്ടായിരുന്നത് പന്ത്രണ്ട് തൊഴിലാളികൾ മാത്രം. എൻജിനിയർമാരും മെക്കാനിക്കുകളുമൊക്കെ ചൗഹാൻ കുടുംബത്തിലുണ്ടായിരുന്നു. ടെക്സ്റ്റൈൽ ബിസിനസ് യൂറോപ്പിൽ നിന്നും വന്നതാണെന്നതുകൊണ്ടുതന്നെ ചൗഹാൻമാർ അത് വിട്ട് സ്വദേശി പ്രസ്ഥാനത്തിന് ആവേശം പകരാൻ ഇന്ത്യൻ കന്പനി ആരംഭിക്കുകയായിരുന്നു.

75,000 രൂപയ്ക്ക് ഒരു ഫാക്ടറി വാങ്ങിക്കൊണ്ടാണ് ചൗഹാൻമാർ തങ്ങളുടെ പുതിയ ഉദ്യമത്തിന് തുടക്കമിട്ടത്. എന്നാൽ കണ്‍ഫെക്ഷനറി ബിസിനസിന്‍റെ യഥാർത്ഥ പാതയിലേക്ക് എത്താൻ ചൗഹാൻമാർക്ക് വീണ്ടും ഏറെ പാടുപെടേണ്ടി വന്നുവെന്നത് മറ്റൊരു കാര്യം. മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന ചൗഹാൻമാരുടെ ഉറച്ച നിശ്ചയദാർഢ്യം പേരുകേട്ടതാണ്. അതിനാൽ കണ്‍ഫെക്ഷനറി ബിസിനസ് രംഗത്ത് തങ്ങളുടെ സാമ്രാജ്യം പടുത്തുയർത്താൻ ചൗഹാൻകുടുംബത്തിലെ കുടുംബനാഥനായ നരോത്തം മോഹൻലാൽ ചൗഹാനെ ജർമനിയിലേക്ക് അയച്ചു. കണ്‍ഫെക്ഷനറി ബിസിനസിന്‍റെ ബാലപാഠങ്ങൾ സ്വായത്തമാക്കി അടുത്ത വർഷം 1930ൽ നരോത്തം മോഹൻലാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി. അദ്ദേഹം ജർമനിയിൽ നിന്ന് അറുപതിനായിരം രൂപയുടെ മെഷീനറികളും കൊണ്ടുവന്നിരുന്നു. അതോടെ ഇന്ത്യൻ വിപണിയിൽ ഇന്ത്യക്കാരന്‍റെ കൈയൊപ്പു പതിഞ്ഞ ഒരു കണ്‍ഫെക്ഷനറി കന്പനി പ്രവർത്തനം ആരംഭിച്ചു. പാർലെ എന്ന ബ്രാൻഡ് നെയിമോടെ..

തുടക്കത്തിൽ പാർലെ മിഠായികളാണ് പുറത്തിറക്കിയത്. ഓറഞ്ച് കാൻഡി, കിസ്മി ടോഫി തുടങ്ങിയ മിഠായികൾ ഇന്ത്യൻ മാർക്കറ്റിൽ വളരെ വേഗം പ്രിയങ്കരമായി.

കണ്‍ഫെക്ഷനറി രംഗത്ത് ചൗഹാൻ കുടുംബം പാർലെയുമായി രംഗപ്രവേശം ചെയ്യുന്പോൾ 1929ൽ ബ്രിട്ടീഷ് കന്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിക്ക മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാം ഇറക്കുമതി ചെയ്യപ്പെടുകയായിരുന്നു. യൂറോപ്യൻ ടോഫികളും ബിസ്കറ്റുകളും വിപണിയിലെ കുത്തക കൈയടക്കിയിരുന്ന ആ സമയത്താണ് പാർലെ ബ്രിട്ടീഷ് കന്പനിക്കൊപ്പം മത്സരിച്ചു നിന്ന് വിപണിയിൽ ഇടം പിടിച്ചത്. കടുത്ത വെല്ലുവിളികളും കിടമത്സരങ്ങളുമാണ് തുടക്കത്തിൽ പാർലെയ്ക്ക് നേരിടേണ്ടി വന്നതെന്ന് ചൗഹാൻമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ അവർക്ക് സാധിച്ചു.


കളർഫുള്ളായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിച്ച മിഠായികളും മധുരപലഹാരങ്ങളും വിപണിയിൽ ഒന്നാമതായി നിൽക്കുന്പോൾ മോഹൻലാൽ ചൗഹാനും സഹോദരനും തങ്ങളുണ്ടാക്കിയ കാൻഡിയും ടോഫിയുമായി വിപണിയിൽ ഇറങ്ങിയെന്ന് പറഞ്ഞാൽ ശരിക്കും ഇറങ്ങി നടന്നു.

സമീപത്തെ എല്ലാ സ്റ്റോറുകളിലും അവർ പാർലെയുടെ ഓറഞ്ച് കാൻഡിയും ടോഫിയുമായി കയറിയിറങ്ങി. തിരിച്ചടികൾ നേരിടാൻ തുടങ്ങിയപ്പോൾ കന്പനി വിറ്റാലോ എന്ന ചിന്തയും ഇവർക്കുണ്ടായി. എന്നാൽ അപ്പോഴാണത്രെ പാർലെ മൂവായിരം രൂപ ലാഭത്തിലേക്ക് കടന്നത്. ആ മൂവായിരം രൂപയുടെ ലാഭം കന്പനി വിൽക്കുന്നതിൽ നിന്ന് ചൗഹാൻ കുടുംബത്തെ പിന്തിരിപ്പിച്ചു. പുതിയ മേഖലകളിലേക്ക് കടക്കാൻ ആ മൂവായിരം രൂപയുടെ ലാഭം അവർക്ക് പ്രോത്സാഹനവും ഉൗർജവുമായി.

ഊർജമായി ഗ്ലൂക്കോസ് ബിസ്കറ്റ്...

പാർലെ കന്പനിയെ നഷ്ടങ്ങളിൽ നിന്നും ചൗഹാൻ കുടുംബത്തെ ബിസിനസ് തകർച്ചയിൽ നിന്നും ഉയിർത്തെഴുനേൽപ്പിച്ച ഉൗർജമായിരുന്നു പാർലെ ജി എന്ന ഗ്ലൂക്കോസ് ബിസ്കറ്റ്. ബ്രിട്ടാനിക്ക ഗ്ലാക്സോ എന്ന ബിസ്കറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന കാലം. അതാണ് ഗ്ലൂക്കോസ് ബിസ്കറ്റിലേക്ക് ശ്രദ്ധ തിരിക്കാൻ പാർലെ കന്പനിയെ പ്രേരിപ്പിച്ചത്. പാർലെ കന്പനി ആരംഭിച്ചിട്ടിപ്പോൾ 89 വർഷം പിന്നിട്ടിരുന്നു.

1938 ബോംബെ...

ഒരു ബിസ്കറ്റ് ഫാക്ടറി വിൽപ്പനയ്ക്കുണ്ടെന്ന് ചൗഹാൻ കുടുംബം അറിയുന്നു. കച്ചവടത്തിന്‍റെ നേരും നെറിയുമെന്ന പോലെ തന്ത്രങ്ങളും ചൗഹാൻ കുടുംബത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നില്ല. ആ ഫാക്ടറി വാങ്ങിച്ചാൽ അത് ലാഭമാകുമെന്ന കണക്കുകൂട്ടലിൽ അവർ ആ ഫാക്ടറി സ്വന്തമാക്കുന്നു. വീണ്ടും കുടുംബനാഥനായ മോഹൻലാൽ വിദേശത്തേക്ക് യാത്ര തിരിച്ചു. ബിസിനസിനെക്കുറിച്ച് പഠിക്കാൻ യാത്ര ഇംഗ്ലണ്ടിലേക്കായിരുന്നു.

പുതിയ കച്ചവടതന്ത്രങ്ങൾ മനസിൽ പഠിച്ചെടുത്ത് ആവശ്യമായ മെഷീനറികൾ സഹിതം മോഹൻലാൽ ഇന്ത്യയിൽ തിരിച്ചെത്തി
.
പിന്നെ ചൗഹാൻ കുടുംബം പാർലെ ജി ബിസ്കറ്റിലേക്ക് കടന്നു. ഒന്നരലക്ഷം രൂപ മാത്രം മൂലധനം മുടക്കിയാണ് പാർലെ ബിസ്കറ്റ് ബിസിനസിലേക്ക് കടന്നതെന്ന് ഓർക്കണം.

പാർലെ ജി

ഗ്ലൂക്കോസ് ബിസ്കറ്റെന്നാൽ ഇന്ത്യക്കാരന് പാർലെ ജിയാണ്. പുതിയ ബിസ്കറ്റുകൾ പലതും വന്നെങ്കിലും പാർലെ ജി ബിസ്കറ്റുകൾ ഇന്ത്യക്കാരന്‍റെ പ്രിയപ്പെട്ട താണ്. കന്പനിക്ക് തളർച്ചകളും വളർച്ചകളും വിഭജനങ്ങളുമൊക്കെ വന്നു. ബിസ്കറ്റിനും മിഠായിക്കും പുറമെ മറ്റു പല മേഖലകളിലേക്കും പാർലെ കന്പനി കടന്നുചെന്നു. ലാഭനഷ്ടങ്ങൾ മറ്റേതു കന്പനിയേയുമെന്ന പോലെ പാർലെയെയും ബാധിച്ചു. എന്നാലും ഇന്നും പാർലെ ഇന്ത്യയുടെ ആദ്യത്തെ ബിസ്കറ്റ് കന്പനി എന്ന ഖ്യാതിയുമായി തലയുയർത്തി നിൽക്കുന്നു...

ആരാണീ സുന്ദരിക്കുട്ടി...

എത്ര കഴിച്ചാലും എപ്പോൾ കഴിച്ചാലും മതിയാകാത്ത ഒന്നാണ് പാർലെ ജി ബിസ്കറ്റെങ്കിൽ എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് പാർലെ ജി ബിസ്കറ്റിന്‍റെ റാപ്പറിലെ അഥവാ കവറിലെ സുന്ദരിക്കുട്ടിയുടെ ചിത്രം. കൈവിരലുകളെല്ലാം നിവർത്തിപ്പിടിച്ച് ആരെയോ നോക്കുന്ന വെള്ള ഉടുപ്പിട്ട ആ സുന്ദരിക്കുട്ടി ഇന്നും ശരിക്കു പറഞ്ഞാൽ അജ്ഞാത തന്നെയാണ്.

പാർലെ ജി ബിസ്കറ്റ് ഈ കാലത്തിനിടയ്ക്ക് പല മാറ്റങ്ങൾക്ക് വിധേയമായെങ്കിലും മാറാത്ത ഒന്നായി നിന്നത് ഈ സുന്ദരിക്കുട്ടി മാത്രമാണ്. സുന്ദരിക്കുട്ടിയുടെ ചിത്രവുമായി പാർലെ ജി ബിസ്കറ്റുകൾ വിപണിയിലെത്തി വൈകാതെ തന്നെ ഈ കുട്ടിയേതാണെന്ന ചോദ്യം പാർലെ ജി കന്പനിയിലേക്കെത്തി.

ഇതോടെ കന്പനിക്ക് തങ്ങളുടെ മോഡലിനെക്കുറിച്ചെന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന സ്ഥിതിയായി. നാഗ്പൂരിലുളള നീരു ദേശ്പാണ്ഡേയാണ് ചിത്രത്തിലുള്ളതെന്ന് ഒരു ഘട്ടത്തിൽ കന്പനി വെളിപ്പെടുത്തിയിരുന്നു. സുധ മൂർത്തി, ഗുൻജാൻ ഖുണ്ഡാനിയ എന്നിവരുടെ പേരുകളും ഇതിനിടെ പറഞ്ഞുകേട്ടു. എന്നാൽ ആളുകൾ കൂടുതലും വിശ്വസിച്ചത് നീരു ദേശ്പാണ്ഡെയുടെ പേരാണ്. ആ കുട്ടി നീരുവാണെന്ന് ആളുകൾ ഉറപ്പിച്ചു. എന്നാൽ ആ ചിത്രം വെറും ഇല്യുസ്ട്രേഷൻ സ്കെച്ച് മാത്രമാണെന്ന് പിന്നീട് കന്പനിയുടെ ഗ്രൂപ്പ് പ്രോഡക്ട് മാനേജർ പറഞ്ഞെങ്കിലും ആരും ഇതൊന്നും ഉൾക്കൊള്ളാൻ തയ്യാറായില്ല. പാർലെ ജി പെണ്‍കുട്ടിക്കൊപ്പം പലരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

എന്തുതന്നെയായാലും കാലത്തിന്‍റെ കൈസ്പർശമേൽക്കാതെ ആ കുട്ടി ഇപ്പോഴും പാർലെ ജി പാക്കറ്റിലുണ്ട്. ഓമനത്തം നിറഞ്ഞ മുഖവുമായി. പാർലെ ജി ബിസ്കറ്റിന്‍റെ രുചി മാത്രമല്ല റാപ്പറിലെ ആ ഭംഗിയുള്ള മുഖവും കോടാനുകോടി ഇന്ത്യക്കാരുടെ മനസിലുണ്ട്...മധുരം നിറഞ്ഞ രുചിയുമായി ലോകത്തെവിടെയൊക്കെയോ ഇരുന്ന് പാർലെ ജി ബിസ്കറ്റുകൾ കൈയിലെടുക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ മുഖമാണാ സുന്ദരിക്കുട്ടിയുടേത്....

ഋഷി