"നാടൻ കൊലപാതകം'
Saturday, November 3, 2018 4:57 PM IST
"ഇതൊരു നാടൻ കൊലപാതകമാണ്. മൊബൈൽ ഫോൺ പോലുള്ള യാതൊരു സാങ്കേതികവിദ്യകളും ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഇതു തന്നെയാണ് അന്വേഷണസംഘം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും'. ദേവകിയുടെ കൊലപാതകം നടന്ന് ഏതാനും ദിവസങ്ങൾക്കുശേഷം അന്നത്തെ ബേക്കൽ എസ്ഐ യു.പി. വിപിൻ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ കൊലപാതകം നടന്ന് രണ്ടുവർഷം പൂർത്തിയാകുന്നു. ഇതിനിടയിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നിട്ടും ഈ 'നാടൻ കൊലപാതകത്തിന്‍റെ' അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടുനീങ്ങിയില്ല.

2017 ജനുവരി 13നു വൈകുന്നേരം 5.30 ഓടെയാണ് കാസർഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ കെ.ദേവകി (65)യെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കാണപ്പെട്ടത്. ഭർത്താവ് പക്കീരൻ പത്തുവർഷം മുന്പ് മരിച്ചതിനാൽ ഇവർ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ദേശീയപാതയിലെ മുനിക്കൽ-ബങ്ങാട് റോഡിൽ നിന്നും കാട്ടിയടുക്കത്തെ ഉയർന്ന പ്രദേശത്താണ് ഇവരുടെ ഓടിട്ട ഒറ്റമുറി വീട്. ദേവകിയുടെ വീട്ടിൽ നിന്നും വെറും നൂറുമീറ്റർ അകലം മാത്രമേ മൂത്ത മകൻ ശ്രീധരന്‍റെ വീട്ടിലേയ്ക്കുള്ളു. ഉറക്കെ വിളിച്ചാൽ കേൾക്കാവുന്ന ദൂരം. ദേവകിയുടെ വീട്ടിൽ നിന്നു നോക്കിയാൽ ശ്രീധരന്‍റെ വീടിന്‍റെ പിൻഭാഗം കാണാൻ കഴിയും. വീടിന്‍റെ പുറകുവശം പാറക്കൂട്ടവും കാടുമാണ്. ഇവിടെയാരും താമസമില്ല. കൊലപാതകം നടന്നതിന്‍റെ തലേദിവസം രാത്രി 8.30 വരെ ദേവകിയുടെ വീട്ടിലുണ്ടായിരുന്ന ശ്രീധരൻ അമ്മയുമായി സംസാരിച്ച് ഭക്ഷണം കഴിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു ശേഷം ഈ വീട്ടിൽ ഭക്ഷണമുണ്ടാക്കിയതിന്‍റെ സൂചനയില്ല. വീട്ടിൽ നിന്നും വിളിപ്പാടകലെയുള്ള ചെങ്കൽ ക്വാറിയിലെ മെഷീൻ ഓപ്പറേറ്ററാണ് ശ്രീധരൻ. ക്വാറി ഉടമ ശബരിമലയ്ക്ക് പോയതിനാൽ ചുമതല ശ്രീധരനായിരുന്നു. അതിനാൽ സംഭവദിവസം അതിരാവിലെ തന്നെ ശ്രീധരന് ക്വാറിയിലേക്കു പോകേണ്ടിവന്നു. ഭാര്യ പതിവുപോലെ പെരിയ ബസാറിലെ കാർ ഷോറൂമിലേക്കും ജോലിക്കു പോയി.

ശ്രീധരൻ വൈകുന്നേരം വീട്ടിലെത്തിയപ്പോൾ തലേന്നാൾ അമ്മ അലക്കി ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ അവിടെ തന്നെ കിടക്കുന്നതുകണ്ടാണ് അന്വേഷിക്കാനായി ശ്രീധരൻ വീട്ടിലെത്തിയത്. പാതിചാരിയിരുന്ന മുൻവാതിലിലൂടെ അകത്തുകയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തറയിൽ തുണിവിരിച്ച് കമഴ്ന്നുകിടന്ന അമ്മയെ താങ്ങിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിൽ അടിപ്പാവാട കൊണ്ടുണ്ടാക്കിയ കുരുക്ക് കാണുന്നത്. അതോടെ നിലവിളിയായി. നാട്ടുകാരും പോലീസും സ്ഥലത്തെത്തി.

വായും മുഖവും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ കെ.ഗോപാലകൃഷ്ണപിള്ള പറഞ്ഞു. മരണം ഉറപ്പുവരുത്താനാകും പിന്നീട് കഴുത്തിൽ കുരുക്കിട്ട് മുറുക്കിയതെന്നും പോലീസ് സംശയിക്കുന്നു. മാനഭംഗശ്രമം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല. വീട്ടിൽ നിന്ന് കവർച്ചയും നടന്നിട്ടില്ല. ദേവകിയുടെ കമ്മലും മൂക്കുത്തിയുമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. രാത്രിഭക്ഷണം കഴിഞ്ഞ് അഞ്ചുമണിക്കൂറിനുശേഷമാണ് കൊലപാതകം നടന്നതെന്നാണ് മൃതദേഹ പരിശോധനയിലെ സൂചന. തലേദിവസം രാത്രി പത്തുവരെ ഇവരുടെ വീട്ടിൽ നിന്നും ടിവിയുടെ ശബ്ദം കേട്ടിരുന്നതായി അയൽവാസി പോലീസിന് മൊഴി നൽകിയിരുന്നു.


ബേക്കൽ സിഐ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണംഘത്തിന് പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല.

കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവൻ പേരെയും പലവട്ടം ചോദ്യം ചെയ്തെങ്കിലും യാതൊരു തുന്പും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ദേവകിയുടെ ശരീരത്തിൽ നിന്നും ലഭിച്ച മുടി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയെങ്കിലും ഇതു പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവിന്‍റേതാണെന്ന് തെളിയി ക്കാനും സാധിച്ചില്ല. കൊലപാതകം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. അന്നത്തെ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ.എ.ശ്രീനിവാസിനായിരുന്നു (ഇപ്പോഴത്തെ കാസർഗോഡ് ജില്ലാ പോലീസ് ചീഫ്) അന്വേഷണ ചുമതല. ദേവകിയുടെ വീടിനു തൊട്ടടുത്തായി ക്രൈംബ്രാഞ്ച് ക്യാന്പ് ഓഫീസ് തുറക്കുകയും നിരവധിപേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകിയിലേക്ക് വിരൽചൂണ്ടുന്ന ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല. ക്വാറി തൊഴിലാളികൾ, വീടിനു സമീപത്തെ മദ്യവിൽപനക്കാർ, ഇവിടെ മദ്യപിക്കാനെത്തുന്നവർ, മറ്റു കൊലക്കേസുകളിലെ പ്രതികൾ, ബന്ധുക്കൾ തുടങ്ങി നിരവധിപേരെ അനവധി തവണ അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും കൊലപാതകം ആര് നടത്തി ? എന്തിന് നടത്തി ? എന്നീ ചോദ്യങ്ങൾക്ക് നാളിതുവരെയായിട്ടും ഉത്തരം കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മൂന്നുവർഷങ്ങൾക്കുള്ളിൽ 13 കൊലപാതകങ്ങളാണ് ജില്ലയിൽ നടന്നത്. ഇതിൽ 12 എണ്ണത്തിലും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നു. ദേവകി കൊലക്കേസ് മാത്രമാണ് ഉത്തരമില്ലാ ചോദ്യമായി അവശേഷിക്കുന്നത്.

ഷൈബിൻ ജോസഫ്