മുൻനിര പല്ലുകൾക്കിടയിൽ വിടവുകൾ...
Saturday, July 22, 2017 2:32 AM IST
‘എനിക്ക് നാൽപത്തിയഞ്ചു വയസ്സ് ഉണ്ട്. എന്‍റെ മുൻ നിരയിലെ പല്ലുകൾക്കിടയിൽ വിടവുകൾ ഉണ്ട്. കഴിഞ്ഞ ഒരു വർഷമായി ഈ വിടവുകൾ കൂടി വരുന്നു. കാഴ്ചയ്ക്ക് വളരെ അഭംഗി തോന്നിക്കുന്നു. ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുവാൻ ചികിൽസ നിർദ്ദേശിക്കുമോ.”
-ശശികല, കുറ്റൂർ

ഇത്തരം പ്രശ്നങ്ങളുമായി സമീപിക്കുന്നവർ നിരവധിയാണ്. പല്ലുകൾക്കിടയിലെ വിടവുകൾ കാഴ്ചയ്ക്കും, ചിരിയ്ക്കും ഭംഗികേടാണ്. മുൻ പല്ലുകൾക്കിടയിൽ വിടവുകൾ ഉണ്ടാകുവാനുള്ള കാരണങ്ങൾ.

1. മോണരോഗങ്ങൾ മൂലം
2. പുറകിലെ അണപ്പല്ല് എടുത്തു കളഞ്ഞിട്ടു പകരം
വയ്ക്കാത്തതുമൂലമുള്ള വിടവുകൾ മൂലം
3. ഉറങ്ങുന്പോൾ വായ തുറന്നു കിടക്കുന്നതു മൂലം.
4. നാക്കു തള്ളുന്ന സ്വഭാവം മൂലം.
5. പോടുകൾ, തേയ്മാനം ഇവ കാരണം.

മോണയ്ക്ക് ഉറപ്പ് ഉണ്ടെങ്കിൽ ഈ കാരണങ്ങളാൽ ഉണ്ടാക്കുന്ന വിടവുകൾ പൂർണമായും ചികിൽസിച്ച് നല്ല ഭംഗിയുള്ളതാക്കാൻ സാധിക്കുന്നതാണ്.

ചികിൽസകൾ

- മോണരോഗമുണ്ടെങ്കിൽ ആദ്യ ഘട്ടത്തിൽ ഫ്ളാപ്പ് സർജറി നടത്തുകയും ആവശ്യമെങ്കിൽ ബോണ്‍ ഗ്രാഫ്റ്റിംഗ് നടത്തി, റൂട്ട് കനാൽ ചികിൽസയും നടത്തി ബലവും ഉറപ്പും തിരികെ കൊണ്ടുവരുന്നു.

- പുറകിലെ അണപ്പല്ലുകൾ എടുത്തു കളഞ്ഞ വിടവുകൾ കൃത്രിമപ്പല്ലുകൾ വച്ച് ചികിൽസിക്കുകയും മുൻ നിരയിലെ പല്ലുകൾ കന്പിയിട്ട് ചികിൽസിക്കുകയോ ക്രൗണ്‍ ആൻഡ്് ബ്രിഡ്ജ് ചികിൽസ നടത്തുകയോ ചെയ്യുന്നു.

- പോടുകളും തേയ്മാനവും കാരണമുള്ള വിടവുകൾ കോന്പസിറ്റ് ഫില്ലിംഗ്, വെനിറിംഗ് വഴി പൂർണമായും അടച്ച് ഭംഗിയാക്കാൻ സാധിക്കും.

- ഉറങ്ങുന്പോൾ വായ തുറന്നു കിടക്കുന്ന സ്വഭാവം, നാക്കു തള്ളുന്ന സ്വഭാവം ഇവ മാറ്റാനുള്ള ചികിൽസ നടത്തുകയും - ഇതിനോടൊപ്പമോ ശേഷമോ കന്പിയിടുന്ന ചികിൽസ നടത്തുകയും ചെയ്യുന്നത് ഫലപ്രദമാണ്.

മുഖത്തിന്‍റെ ഭംഗിയുടെ നല്ല ഒരു ശതമാനം നില നിൽക്കുന്നത് ചുണ്ടുകളും പല്ലുകളും ചേർന്ന ഭാഗത്തിലാണ്. മുൻ നിരയിലെ പല്ലുകൾക്ക് രൂപത്തിലും ഭാവത്തിലും ഉണ്ടാക്കാൻ പറ്റുന്ന മാറ്റങ്ങൾ മുഖത്തിന് അനുയോജ്യമായ രീതിയിലുള്ള ചിരിയെ രൂപപ്പെടുത്തിയെടുക്കുവാൻ സഹായിക്കുന്നു.


കന്പിയിടുന്ന ചികിൽസാവഴി നിരതെറ്റിയ പല്ലുകളെ നിരയിൽ എത്തിക്കുന്പോൾ - ക്രൗണ്‍ ആന്‍റ് ബ്രിഡ്ജ്, വെനീർ എന്നീ ചികിൽസകൾ പല്ലിന്‍റെ ഓരോന്നിന്‍റെയും രൂപത്തെ സുവർണ്ണ അനുപാതത്തിൽ ആക്കുവാൻ
സഹായിക്കുന്നു.

മുൻനിരയിലെ പല്ലുകൾ ക്രൗണ്‍ ചെയ്യുന്പോൾ, മെറ്റൽ ഫ്രീ സെറാമിക്, സിർക്കോണിയം പ്രൊസിറാ ഇത്തരത്തിലുള്ള മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുവാൻ ശ്രദ്ധിക്കുക. ചെലവ് കൂടുതൽ ആണെങ്കിലും ഈടും ഭംഗിയും കൂടുതൽ നാൾ നിലനിൽക്കാൻ ഇത്തരത്തിലുള്ള മെറ്റീരിയലുകൾ തന്നെയാണ് നല്ലത്.

ദന്തഡോക്ടറുടെ നിർദ്ദേശപ്രകാരം കന്പിയിടുന്ന ചികിൽസയോ ക്രൗണ്‍ ആന്‍റ് ബ്രിഡ്ജ് സെറാമിക് വെനിനിംഗോ ചെയ്യാവുന്നതാണ്. പേഷ്യന്‍റിന്‍റെ ദന്ത ,മോണ ആരോഗ്യം, സമയം, സാന്പത്തികം ഇവ കണക്കിലെടുത്താണ് ഉത്തമ ചികിൽസ തിരഞ്ഞെടുക്കുക.

കൃത്യമായ ചികിൽസയിലൂടെ മുഖത്തിന്‍റെ ഭംഗി നിലനിർത്താനും, രൂപഭംഗിയുണ്ടാക്കാനും സാധിക്കുന്നു. വ്യക്തിയുടെ പ്രായമല്ല മോണയുടെയും പല്ലുകളുടെയും ആരോഗ്യമാണ് ആദ്യം കണക്കിലെടുക്കുക.

ഇത് ക്ലിനിക്കൽ പരിശോധന, എക്സ്റേ, ഒ. പി. ജി., മോഡൽ, ഫോട്ടോഗ്രാഫ്, എന്നിവയിലൂടെ അവലോകനം ചെയ്തപ്പോൾ കന്പിയിടുന്ന ചികിൽസയ്ക്കും, ക്രൗണ്‍ ആന്‍റ് ബ്രിഡ്ജ് ചികിൽസയ്ക്കും അനുയോജ്യമാണ് എന്ന് കാണുവാൻ സാധിച്ചു. അമിതമായി പൊന്തി നിന്നിരുന്ന പല്ലുകൾ റൂട്ട് കനാൽ ചികിൽസ ചെയ്ത് ക്യാപ്പുകൾ ചെയ്യുകയും ചെയ്തപ്പോൾ മുഖത്തിന്‍റെ ഭംഗി ഏറ്റവും കൂടുതൽ ആക്കുവാൻ സാധിച്ചു. രോഗിയുടെ വ്യക്തിപരമായ തിരക്കുകൾ മൂലം കന്പിയിടുന്ന ചികിൽസയ്ക്ക് സമയമില്ല എന്നതിനാലാണ് ഈ ചികിൽസ ചെയ്യുവാൻ തീരുമാനിച്ചത്.

മൂന്നാഴ്ചയിൽ നാല് പ്രാവശ്യമായി ഓരോ മണിക്കൂർ ചികിൽസ കൊണ്ട് നല്ല ഒരു ചിരി സ്വന്തമാക്കുവാൻ ശശികലയ്ക്ക് സാധിച്ചു. ഈ രൂപകൽപ്പന രോഗിക്കു കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ
സഹായകമായി.