കുട്ടികളിലെ പൊണ്ണത്തടി
Tuesday, October 24, 2017 3:09 AM IST
ആരോഗ്യമേഖല ഏറെ ആശങ്കയോടെയാണ് കുട്ടികളിലെ അമിതവണ്ണത്തെ വീക്ഷിക്കുന്നത്. പ്രായമായവരെ അപേക്ഷിച്ച് ശാരീരികമായി ഏറെ പ്രയാസങ്ങൾ ഉടനടി നേരിടുന്നില്ലെങ്കിലും ഭാവിയിൽ ഇരുപത് -ഇരുപത്തഞ്ച് വയസ്സോട് കൂടി തന്നെ അനേകം ജീവിത ശൈലീരോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നു. അമിതവണ്ണത്തിന് പ്രധാന കാരണം ഇന്നത്തെ പരിഷ്കൃതമെന്ന് കരുതുന്ന ആഹാരരീതികളും വ്യായാമക്കുറവുമാണ്. ഹോർമോൺ തകരാറുകളും പാരന്പര്യഘടകങ്ങളും വളരെ വിരളമായി പ്രശ്നക്കാരാകാം. കുട്ടികളിൽ മാനസിക സമ്മർദ്ദം, വിഷാദം, ആത്മവിശ്വാസമില്ലായ്മ, തന്നിലേക്ക് മാത്രം ഒതുങ്ങികൂടാനുള്ള പ്രവണത ഇവയെല്ലാം അമിതവണ്ണം മൂലം കാണപ്പെടുന്നു.

കുട്ടികളിലെ ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണക്കാർ പലപ്പോഴും മാതാപിതാക്കൾ തന്നെയാണ്. ചെറിയ പ്രായംമുതൽ തന്നെ കുട്ടികളിൽ അനാരോഗ്യകരമായ ആഹാരരീതികൾ ശീലിപ്പിക്കുക, ഇഷ്ടഭക്ഷണം മാത്രം കൊടുക്കുക, സമയക്കുറവ് കാരണം ഹോട്ടൽ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുക, മധുരപലഹാരങ്ങളും ബേക്കറി പലഹാരങ്ങളും നിയന്ത്രണമില്ലാതെ നൽകുക ഇവയെല്ലാം അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ചെറിയ രീതിയിലുള്ള ശരീരഭാരം വർദ്ധിക്കുന്നത് ശ്രദ്ധിയ്ക്കാതെ വരികയും, വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതും പൊണ്ണത്തടിയിലേക്ക് നയിക്കുന്നു. കുട്ടികളെ പട്ടിണിക്കിട്ട് ശിക്ഷിക്കുന്നതിന് പകരം കായികാധ്വാനം കൂട്ടുകയും കുടുംബം മുഴുവൻ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുകയുമാണ് വേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* ചെറുപ്പകാലം മുതൽ തന്നെ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിലകൂടിയ മറുനാടൻ പഴങ്ങളേക്കാൾ നമ്മുടെ നാട്ടിൽ യഥാകാലത്തുണ്ടാകുന്നവ ശീലിപ്പിക്കുക. പഴങ്ങൾ ജ്യൂസടിച്ച് കൊടുക്കുന്നതിനേകകാൾ തനതായ മധുരത്തോടുകൂടി മാത്രം ശീലിപ്പിക്കുക.

*കുട്ടി പ്രഭാതഭക്ഷണം ശരിയായ രീതിയിൽ കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
*സമയക്കുറവ് കാരണം പറഞ്ഞ് ഉച്ചനേരങ്ങളിൽ ജങ്ക് ഫുഡ് ടിഫിനായി കൊടുത്തുവിടുന്നത് ഒഴിവാക്കുക.
* സ്കൂൾ കാന്‍റീനുകളിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം ലഭ്യമാക്കുക.
* ഫാസ്റ്റ്ഫുഡ്, കാർബണേറ്റഡ് ട്രിങ്ക്സ്, മധുരപലഹാരങ്ങളും എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി വാങ്ങാതിരിക്കുക.
* സ്കൂൾ പാഠ്യപദ്ധതിയിൽ ഭക്ഷണരീതി, വ്യായാമം ഇവയെക്കുറിച്ച് കൂടുതൽ ക്രിയാത്മകമായി ഉൾപ്പെടുത്തുക.
* ടിവി, കന്പ്യൂട്ടർ, മൊബൈൾ ഗെയിംസ് ഇവയിൽനിന്നും വിട്ട് കൂടുതൽ സമയം ശാരീരിക വ്യായാമം ലഭിക്കുന്ന കളികളിൽ ഏർപ്പെടുത്തുക.
* മാംസാഹാരങ്ങൾ കഴിക്കുന്നതിനോടൊപ്പം തന്നെ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
* ശരീരഭാഗം ഇടയ്ക്കു നോക്കുകയും പ്രായത്തെ അപേക്ഷിച്ച് കൂടുന്നതായി കണ്ടാൽ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉപേക്ഷ വിചാരിയ്ക്കരുത്. നിങ്ങളുടെ കുഞ്ഞിന്‍റെ ആരോഗ്യരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. വൈദ്യനിർദേശം വേണ്ട സമയങ്ങളിൽ ഒരു ഡോക്ടറെ സമീപിച്ച് കാര്യങ്ങൾ മനസിലാക്കുക.

||

Dr. ഇന്ദു ശശികുമാർ MD (Ay)
അമല ആയുർവേദിക് ഹോസ്പിറ്റൽ & റിസർച്ച് സന്‍റർ.