ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- നവംബർ 14 ലോകപ്രമേഹദിനം
Monday, November 13, 2017 6:38 AM IST
ലോകമെന്പാടും വർധിച്ചുക്കൊണ്ടിരിക്കുന്ന പ്രമേഹരോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് ലോക പ്രമേഹദിനം ആചരിക്കുന്നത്.

ലോകാരോഗ്യസംഘടനയും ലോക പ്രമേഹ ഫെഡറേഷനും സംയുക്തമായി 1991ലാണ് പ്രമേഹദിനാചരണത്തിന് ആദ്യമായി തുടക്കം കുറിച്ചത്.

ഈ വർഷത്തെ പ്രമേഹദിനാചരണത്തിന്‍റെ മുഖ്യവിഷയം " സ്ത്രീകളും പ്രമേഹവും -ആരോഗ്യപൂർണമായ ഭാവിക്കുള്ള അവരുടെ അവകാശവും" എന്നതാണ്. കഴിഞ്ഞ വർഷങ്ങളിലേക്ക് നോക്കുന്പോൾ പ്രമേഹ രോഗികളായ സ്ത്രീകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഗർഭിണികളിലും പ്രമേഹം വർധിച്ചുക്കൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ആഗോള വ്യാപകമായ കണക്കുകൾ പരിശോധിക്കുന്പോൾ ഗർഭം ധരിക്കുന്ന ഏഴിൽ ഒരാൾക്ക് പ്രമേഹം ഉണ്ടാകുന്നു എന്നത് അന്പരപ്പിക്കുന്നതാണ്.

പ്രമേഹവും അനുബന്ധരോഗങ്ങളും

പ്രമേഹരോഗം ഒരു ആഗോള ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ മരണത്തിനുതന്നെ കാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹവും അതോടനുബന്ധിച്ചുണ്ടാകുന്ന മറ്റു രോഗങ്ങളും. ലോകാരോഗ്യസംഘടനയുടെ 2000ത്തിലെ കണക്കുപ്രകാരം ലോകത്ത് 171 മില്യൻ ജനങ്ങൾ പ്രമേഹബാധിതരാണ്. അതായത് ലോക ജനസംഖ്യയുടെ 2.8 ശതമാനം വരും. പ്രമേഹ രോഗികളുടെ എണ്ണം ഇപ്പോഴത്തെ രീതിയിൽ വർധിച്ച് വരികയാണെങ്കിൽ 2025 ആകുന്പോഴേക്കും 333 മില്യൻ പ്രമേഹരോഗികൾ ഉണ്ടാകുമെന്നാണ് പറയുന്നത്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്‍റെ കണക്കനുസരിചച് 2005ൽ 20.8 മില്യൻ പ്രമേഹരോഗികൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ തന്നെ ഉണ്ടെന്നാണ് പറയുന്നത്. നാഷണൽ ഡയബറ്റിക് ഇൻഫർമേഷൻ ക്ലിയറിംഗ് ഹൗസിന്‍റെ എസ്റ്റിമേറ്റ് പ്രകാരം 132 ബില്യൺ ഡോളർ പ്രമേഹരോഗത്തിനും അനുബന്ധ രോഗങ്ങൾക്കുമായി ചെലവഴിക്കുന്നു. ഇന്ത്യ, ചൈന, അമേരിക്ക, പാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും അദികം പ്രമേഹരോഗികളുളളത്. ഇതിൽതന്നെ ഇന്ത്യതന്നെയാണ് ഒന്നാംസ്ഥാനത്ത്. അതിനാൽ ലോകത്തെ പ്രമേഹരോഗത്തിന്‍റെ തലസ്ഥാനം ഇന്ത്യയാണ് എന്ന് പറയാം. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പ്രമേഹ രോഗികൽ അനുദിനം വർധിച്ച് വരികയാണ്. മുന്പെല്ലാം പ്രായമായവരിലാണ് പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നതെങ്കിൽ ഇപ്പോൾ യൗവ്വനത്തിൽതന്നെ പ്രമേഹരോഗികൾ ആയിതീരുന്നു.

പ്രമേഹത്തെ മഹാരോഗങ്ങളിൽ ഒന്നായി ആയുർവേദത്തിൽ പറയുന്നു. പ്രമേഹരോഗത്തേയും അനുബന്ധ രോഗങ്ങളെക്കുറിച്ചും പാശ്ച്യാത്യരും പൗരസ്ത്യരും വളരെയധികം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആയുർവേദാചാര്യനായ സുശ്രുതൻ (ബി.സി. അഞ്ചാം നൂറ്റാണ്ട്) 20 തരം പ്രമേഹ രോഗങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്.

പ്രമേഹത്തിന്‍റെ ചില കാരണങ്ങൾ

മധുരമുള്ള ആഹാരങ്ങളുടെ അമിതോപയോഗം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ആഹാരങ്ങൾ കൂടുതൽ കഴിക്കുക, ലഹരി പദാർത്ഥങ്ങൾ കഴിക്കുക, വിധി വിപരീതമായ അന്നപാനാദികളുടെ ഉപയോഗം, വിരുദ്ധാഹാരങ്ങൾ കഴിക്കുക, ആഹാരങ്ങൾ ആവശ്യത്തിലധികം കഴിക്കുക, ചിലതരം ഔഷധങ്ങളുടെ അമിതോപയോഗം, വിധി വിപരീതമായ പ്രവർത്തികളിൽ ഏർപ്പെടുക, അസമയത്തും അധികമായും ഉറങ്ങുക, കൊഴുപ്പ് കൂടുതലുളള ആഹാരങ്ങളുടെ തുടർച്ചയായുള്ള ഉപയോഗം, അമിതമായ വണ്ണം, വ്യായാമക്കുറവ്, ഒന്നും ചെയ്യാതെ ഒരിടത്തുതന്നെ ഇരിക്കുക, മനസിന്‍റെ സംഘർഷാവസ്ഥ, ഗ്രന്ഥികളുടെ തകരാറുകൾ, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം പ്രമേഹരോഗത്തിന് കാരണങ്ങളാണ്.

പാരന്പര്യമായും പ്രമേഹം ഉണ്ടാകാം. അച്ഛനും അമ്മയും പ്രമേഹരോഗികളാണെങ്കിൽ മക്കൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. ശരീരത്തിലെ ഭാരത്തിൽ കൊഴുപ്പ് 30 ശതമാനം കൂടുതലായാൽ ക്രമേണ പ്രമേഹരോഗം ഉണ്ടാകാം. അതിയായ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹസാധ്യത വർധിപ്പിക്കും.

മുൻകാലങ്ങളിലെല്ലാം പുരുഷന്മാരിലാണ് പ്രമേഹം കൂടുതലായി കണ്ടിരുന്നത്. ഇപ്പോൾ സ്ത്രീകളിലും പ്രമേഹം സാധാരണമാണ്. പാരന്പര്യമായി പ്രമേഹമുള്ള കുടുംബത്തിലെ സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾക്ക് അമിതമായ തൂക്കം ഉണ്ടെങ്കിൽ കാലാന്തരത്തിൽ കുട്ടിയുടെ അമ്മക്ക് പ്രമേഹം ഉണ്ടാകാൻ സാധ്യതയുണ്ട്. ആർത്തവ ക്രമക്കേടുള്ളവരിലും ഓവറിയിൽ തടസം ഉള്ളവരിലും കാലക്രമേണ പ്രമേഹം ഉണ്ടാകാം. ഗർഭത്തിൽ ഒന്നിൽകൂടുതൽ കുട്ടികളുള്ളവർക്കും ഇപ്പോൾ പ്രമേഹ സാധ്യത കൂടുതലായി കാണുന്നു. ചില സ്ത്രീകളിൽ ഗർഭധാരണ സമയത്ത് പ്രമേഹമുണ്ടാകാറുണ്ട്. അത് പ്രസവശേഷം ശമിക്കുകയും ചെയ്യും. എന്നാൽ ഇത്തരക്കാരായ ചില സ്ത്രീകളിൽ കാലാന്തരത്തിൽ സ്ഥിരമായി പ്രമേഹം ഉണ്ടാകാനും സാധ്യതയുണ്ട്.

ശരിയായി മുലയൂട്ടുന്ന അമ്മമാരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

പ്രമേഹ രോഗത്തിന്‍റെ ചില ലക്ഷണങ്ങൾ

ശരീരത്തിന് അധികമായ വിയർപ്പ്, ശരീരത്തിന് വല്ലാത്ത ഗന്ധം, അവയവങ്ങൾക്ക് അയവ്, കിടക്കുന്നതിലും ഉറങ്ങുന്നതിനും ഇരിക്കുന്നതിലും മറ്റ് സുഖാനുഭവങ്ങളിലും കൂടുതൽ താല്പര്യം, കണ്ണിലും കാതിലും നാക്കിലും എന്തോ പറ്റിപിടിച്ചിരിക്കുന്നതുപോലെ തോന്നുക, തണുപ്പുള്ളതിൽ ആഗ്രഹം, തൊണ്ടവരൾച്ച, വായ്ക്ക് മധുരരസം, കൈക്കാലുകൾക്ക് ചുട്ടുനീറ്റൽ, മൂത്രം അധികമായി പോകുക, മൂത്രം കലങങിയിരിക്കുക, കാഴ്ചക്ക് മങ്ങൽ, നഖരോമങ്ങൾക്ക് അമിതമായ വളർച്ച, ശരീരത്തിന് തരിപ്പ്, വേദന, ശരീരത്തിന് കനം തോന്നുക, ഓർമ്മക്കുറവ് എന്നിവ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളായി കാണാറുണ്ട്. ഈ ലക്ഷണങ്ങളിൽ പലതും പ്രമേഹത്തിന്‍റെ പൂർവരൂപമായും ഉണ്ടാകാം.

പ്രമേഹത്തിന്‍റെ അനുബന്ധരോഗങ്ങൾ

ദീർഘകാലമായി പ്രമേഹബാധിതരായവർക്ക് പലവിധത്തിലുള്ള രോഗങ്ങളും പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ചക്കുണ്ടാകുന്ന തകരാറുകൾ (Diabetic rectinopathy), നാഡികൾക്കുണ്ടാകുന്ന രോഗങ്ങൾ (Diabetic neuropathy) പ്രമേഹപിടകകൾ (Diabetic carbuncles), വൃക്കയിലുണ്ടാകുന്ന രോഗങ്ങൾ (Diabetic nephropathy), ഉദരരോഗങ്ങൾ (Diabetic stomach), ഹൃദയത്തിന് ഉണ്ടാകുന്ന തകരാറുകൾ (Diabetic cardiomyopathy), കാലിലെ വ്രണങ്ങൾ ( Diabetic foot), പ്രമേഹ ഷണ്ഡത്വം (Diabetic impotency), രോഗണുബാധകൾ (Diabetic infections) എന്നിവയെല്ലാം പ്രമേഹത്തിന്‍റെ പ്രധാനപ്പെട്ട ചില അനുബന്ധ രോഗങ്ങളാണ്. ഈ രോഗങ്ങളെല്ലാം തന്നെ വളരെ ഗൗരവമുള്ളവയാണ്. കൂടാതെ ദീർഘകാലമായുള്ള പ്രമേഹരോഗം അൽഷിമേഴ്സ് രോഗത്തിനും കാരണമാകാം എന്ന് ഗവേഷണങ്ങളിൽ പറയുന്നു.

||

കാഴ്ചക്കുണ്ടാകുന്ന തകരാറുകൾ: മധ്യവയസ്കരിൽ അന്ധതക്കുള്ള പ്രധാന കാരണമാണ് പ്രമേഹം. ദീർഘകാലമായി പ്രമേഹം നിയന്ത്രണവിധേയമാക്കാതെ കൊണ്ടുനടക്കുന്ന രോഗികളിലാണ് കാഴ്ചയ്ക്ക് തകരാറുകൾ വേഗത്തിൽ സംഭവിക്കുന്നതും തുടർന്ന് കാഴ്ചശക്തി നശിക്കുന്നതും.


നാഡികൾക്കുണ്ടാകുന്ന രോഗങ്ങൾ: നാഡികൾക്ക് വൈകല്യമുണ്ടാകുന്നതിന് പഒരു പ്രധാന കാരണമാണ് പ്രമേഹം എന്ന് പറയാം. ഭൂരിഭാഗം പ്രമേഹ രോഗികളിലും നാഡികൾക്ക് തകരാറുകൾ സാധാരണ കണ്ടുവരുന്നുണ്ട്. തൊട്ടാൽ അറിയായ്മ, ഓർമ്മക്കുറവ്, ചില ഭാഗങ്ങൾ തളർന്ന് പോവുക, പേശികൾ ശോഷിക്കുക, ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വേദന, ചലശേഷി കുറയുക, വാതവികാരങ്ങൾ ഉണ്ടാകുക, ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നുക എന്നിവയെല്ലാം നാഡികൾക്ക് തകരാറുണ്ടായാൽ കാണുന്ന ചില ലക്ഷണങ്ങളാണ്.

പ്രമേഹപിടകകൾ : പ്രമേഹം അനിയന്ത്രിതമാകുന്പോൾ ശരീരത്തിൽ പലഭാഗത്തുമായി കുരുക്കൾ ഉണ്ടാകുന്നു. ചിലപ്പോൾ അണുബാധയും അതോടൊപ്പം പഴുപ്പും പനിയും ഉണ്ടാകും. പ്രമേഹപിടകകൾ ദീർഘകാലം നീണ്ടുനിന്നാൽ മാരകമായി തീരുകയും ചെയ്യും.

വൃക്കയിലുണ്ടാകുന്ന രോഗങ്ങൾ: ദീർഘകാലമായ പ്രമേഹവും അനിയന്ത്രിതമായ പ്രമേഹവും വൃക്കകളെ ബാധിക്കുന്പോൾ വൃക്കകൾ തകരാറിലാവുന്നു. വൃക്കകളുടെ നാശത്തിന് ഒരു പ്രധാന കാരണം പ്രമേഹം തന്നെയാണ്.

ഉദരരോഗങ്ങൾ: മുപ്പത് ശതമാനം പ്രമേഹ രോഗികളിലും ഉദരസംബന്ധമായ പ്രയാസങ്ങൾ ഉണ്ടാകാറുണ്ട്. വയറിളക്കം, ഛർദ്ധി, അൾസർ, വയറുവേദന, മലബന്ധം എന്നിവ പ്രമേഹരോഗികളിൽ കാണുന്ന ഉദരരോഗങ്ങളാണ്.

ഹൃദയത്തിനുണ്ടാകുന്ന തകരാറുകൾ: ദീർഘകാലമായ പ്രമേഹം ഹൃദയത്തെ ബാധിക്കുകയും ഹൃദയത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നാശം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികളിൽ ഹൃദയാഘാതങ്ങളുടെ വേദന തലച്ചോറിൽ എത്താത്തതിനാൽ പലപ്പോഴും വേദന അറിയുകയില്ല. അതിനാൽ പ്രമേഹരോഗത്തിന് 'സൈലന്‍റ് കില്ലർ" എന്നും പേരുണ്ട്.

കാലിലെവ്രണങ്ങൾ: പ്രമേഹക്കാർക്ക് ഏറ്റവും കൂടുതൽ കുഴപ്പമുണ്ടാക്കുന്ന മറ്റൊരുഭാഗം കാലാണ്. അതിനാൽ കാലുകളുടെ സംരക്ഷണം വളരെ പ്രദാനമാണ്. പ്രമേഹ രോഗികൾക്ക് ഹൃദയത്തിൽനിന്നും കാലുകളിലേക്കുള്ള രക്തകുഴലുകൾക്ക് തടസം നേരിടുന്നതും നാസികളുടെ വൈകല്യവും വ്രണം മുതലായവ ഉണ്ടാകുവാൻ കാരണമാകുന്നു. കാലുകളിൽ മുറിവോ ചതവോ ഉണ്ടായാൽ ഉണങ്ങുന്നതിനും പ്രയാസം നേരിടുന്നു.

പ്രമേഹഷണ്ഡത്വം: ദീർഘകാലമായി പ്രമേഹരോഗമുള്ളവർക്ക് ലൈംഗികോദ്ധാരണ ശേഷികുറവ്, താല്പര്യക്കുറവ്, തളർച്ച എന്നിവ സാധാരണകാണാറുണ്ട്.

രോഗാണുബാധകൾ: പ്രമേഹബാധിതരെ രോഗാണുക്കൾ വേഗത്തിൽ ആക്രമിച്ച് വിവിധ രോഗങ്ങളുണ്ടാക്കുന്നു. പ്രമേഹബാധിതരിൽ പൊതുവെ രോഗപ്രതിരോധ ശക്തികുറവാണ്. മൂത്രാസയ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നഖങ്ങൾക്ക് അണുബാധ, ആമാശമാണ് ബാധ, തൊണ്ടിയിലെ അണുബാധ, അസ്ഥികൾക്കുണ്ടാകുന്ന അണുബാധ എന്നിവയെല്ലാം പ്രമേഹ രോഗികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സ: ദോഷകോപം, ശരീരത്തിന്‍റെ ശക്തി, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കണക്കിലെടുത്ത് ചികിത്സിക്കുന്നതാണ് നല്ലത്. പ്രത്യേകം പ്രത്യേകം അവസ്ഥകൾക്കും അനുബന്ധരോഗങ്ങൾക്കും അനുസരിച്ച് പ്രത്യേകം ഔഷധങ്ങളും നൽകണം. ആയുർവേദം നിർദേശിക്കുന്ന ദിനചര്യകൾ പാലിക്കുക, അനുയോജ്യമായ ആഹാരങ്ങൾ കഴിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, ശരിയായ ഔഷധങ്ങൾ കഴിക്കുക എന്നിവയെല്ലാമാണ് പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സകൾ.

പ്രമേഹത്തിൽ പൊതുവായി ചെയ്യാവുന്ന ചില ഔഷധങ്ങളും ചികിത്സകളും
പ്രമേഹൗഷധി, ശിവഗുളിക, വരാചൂർണ്ണം, ചന്ദ്രപ്രഭ ഗുളിക എന്നീ ഔഷധങ്ങൾ എല്ലാ പ്രമേഹ രോഗികൾക്കും വൈദ്യ നിർദേശാനുസരണം പൊതുവെ ഉപയോഗിക്കാവുന്നതാണ്. കൂടാതെ രോഗിയുടെ ശരീര പ്രകൃതിക്ക് അനുസരിച്ചുള്ള തൈലങ്ങൾ ശരീരമാസകലം പുരട്ടി ദിവസവും കുളിക്കണം. അതിന് പുറമെ രോഗിയുടെ അവസ്ഥക്ക് അനുസരിച്ച് ഉഴിച്ചിൽ, പിഴിച്ചിൽ, ധാര, തർപ്പണം, വസ്തി തുടഹ്ങിയ ചികിത്സാക്രമങ്ങൾ ചെയ്യുന്നത് പ്രമേഹവും അനുബന്ധ രോഗങ്ങളും നിയന്ത്രണ വിധേയമാക്കാൻ ഫലപ്രദമാണ്.

പ്രമേഹത്തിന് എളുപ്പത്തിൽ ചെയ്യാവുന്ന ചില ചികിത്സകൾ:-

1. വാഴപ്പിണ്ടിനീരിൽ മഞ്ഞൾപൊടി ചേർത്ത് 2 ടീസ്പൂൺ വീതം ദിവസം മൂന്നുനേരം കഴിക്കുക.
2. ഒരു ടീസ്പൂൺ മഞ്ഞൾപൊടി, 102 നെല്ലിക്കനീര്, 1/2 02 ചിറ്റമൃതിൽ നീര് ഒന്നിച്ച് ചേർത്ത് അതിരാവിലെ കഴിക്കുക.
3. ഞാവൽകുരു ഉണക്കിപൊടിച്ച് 1 ടീസ്പൂൺ വീതം ദിവസം 3 നേരം കഴിക്കുക.
4. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് 1 02 വീതം ദിവസം 3 നേരം കഴിക്കുക.
5. കൂവളത്തില നീരും കുന്പളങ്ങ നീരും ചേർത്ത് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
6. കുടങ്ങൽ അരച്ച് നെല്ലിക്കാ വലുപ്പം ദിവസവും 2 നേരം കഴിക്കുക.
7. ഉഷ മലരി സമൂലം പൊടിച്ച് 2 ടീസ്പൂൺ വീതം ദിവസം 2 നേരം കഴിക്കുക.
8. ചക്കരംകൊല്ലി നിഴലിലുണക്കി 2 ടീസ്പൂൺ വീതം പൊടിദിവസം 2 നേരം കഴിക്കുക.
9. തുളസിനീര് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
10. അടക്ക, വേങ്ങ, കരിങ്ങാലി ഇവ സമം എടുത്ത് കഷായം വെച്ച് 1 02 വീതം 2 നേരം കഴിക്കുക.
11. കരിം കുറിഞ്ഞി സ്വരസം 1 02 വീതം 2 നേരം കഴിക്കുക.
12. കൊടുവേലി, അമൃത് ഇവ സമം കഷായം വെച്ച് 1 02 വീതം ദീവസം 2 നേരം കഴിക്കുക.
13. മഞ്ഞൾ തേറ്റാന്പരൽ, പൊൻകരണ്ടി, ചെറുള സമം അളവിൽ കഷായംവെച്ച് 1 02 വീതം 3 നേരം കഴിക്കുക.
14. കറുകനീര് 1 02 വീതം ദിവസം 2 നേരം കഴിക്കുക.
15. ശതാവരിനീര് 3 ടീസ്പൂൺ വീതം ദിവസം 2 നേരം കഴിക്കുക.
16. വേങ്ങാക്കാതൽ, കരിങ്ങാലിക്കാതൽ, ഏകനായകവേര് സമം അളവിൽ കഷായം വെച്ച് 1 02 വീതം 3 നേരം കഴിക്കുക.
17. ഉലുവ, ത്രിഫല, പുഷൂരമൂലം പൊടിച്ച് 2 ടീസ്പൂൺ വീതം 2 നേരം കഴിക്കുക.
18. ഏകനായക വേര്, നെല്ലിക്ക, കിര്യാത്ത് 1:2:4 എന്ന അനുപാതത്തിലെടുത്ത് കഷായം വെച്ച് 1 02 വീതം 3 നേരം കഴിക്കുക.
19. മരമഞ്ഞൾ കഷായംവെച്ച് 1 02 വീതം 2 നേരം കഴിക്കുക.
20. പുളിങ്കുരു പരിപ്പ്, ശുദ്ധി ചെയ്ത വെളുത്ത കുന്നിക്കുരു പരിപ്പ് അരച്ച് മോരിൽ ചേർത്ത് കഴിക്കുക.
21. താമരയല്ലി 1 ഭാഗം, പുളിങ്കുരു തൊലി 2 ഭാഗം, ഏകനായക 4 ഭാഗം കടൽനൂര 8 ഭാഗം പൊടിയാക്കി 1 ടീസ്പൂൺ വീതം 3 നേരം കഴിക്കുക.
22. വെണ്ടക്ക -2 എണ്ണം 4 ആക്കി പൊളിച്ച് ഗ്ലാ വെള്ളത്തിൽ രാത്രി ഇട്ട് വെച്ച് അടുത്തദിവസം രാവിലെ വെണ്ടക്ക പിഴിഞ്ഞ് വെള്ളം മാത്രം കുടിക്കുക.

പ്രമേഹചികിത്സ ഓരോ രോഗിക്കും ദോഷ ദുഷ്യാദി ആസ്ഥാനുസാരേണയാണ് ചെയ്യേണ്ടതെങ്കിലും മുകളിൽ പറഞ്ഞ ചികിത്സകളെല്ലാം എല്ലാ പ്രമേഹങ്ങൾക്കും സാമാന്യേന ഹിതം ഈ ചികിത്സാ ക്രമങ്ങളെല്ലാം തന്നെ ഒരു ഭിഷഗ്വരന്‍റെ നിർദേശാനുസരം ചെയ്യേണ്ടതാണ്.

ഡോ. കെ.എസ്. രജിതൻ
മേധാവി, ഔഷധി പഞ്ചകർമ്മ ആശുപത്രി, തൃശൂർ -22
ഫോൺ:9447252678