ബ്രഷിംഗ് - ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Thursday, April 19, 2018 2:31 PM IST
ദിവസവും രണ്ടുനേരം ബ്രഷും പേസ്റ്റും ഉപയോഗിച്ചുള്ള പല്ലുതേപ്പു തന്നെയാണ് ദന്തപരിപാലന മാർഗങ്ങളിൽ അതിപ്രധാനം. പല്ലുകളുടെ ഉപരിതലം വൃത്തിയായി ബ്രഷ് ചെയ്യാൻ ശ്രദ്ധിക്കുക.
* രണ്ടുമുതൽ മൂന്ന് മിനിറ്റുവരെയാണ് സാധാരണഗതിയിൽ ബ്രഷ് ചെയ്യേണ്ടത്. മോണയുടെ വരിപ്പുകളിൽ ബ്രഷിന്‍റെ ബ്രസിലുകൾ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* മൃദുവായതോ ഇടത്തരമായതോ ആയ ബ്രസിലുകളുള്ള ബ്രഷുകൾ തെരഞ്ഞെടുക്കുക. ദൃഢതയുള്ള ബ്രസിലുകളും, ബ്രഷ് ചെയ്യുന്പോൾ ഉപയോഗിക്കുന്ന അമിത ബലവും പല്ലിനു തേയ്മാനവും മോണ ചുരുങ്ങലും ഉണ്ടാക്കുന്നു.
* ഓരോ വ്യക്തിക്കും അനുയോജ്യമായ ബ്രഷിംഗ് രീതി ഒരു ദന്തഡോക്ടറെ സമീപിച്ച് മനസിലാക്കുക.
* ദന്തക്ഷയം ചെറുക്കാനുള്ള ഇനാമലിന്‍റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഫ്ളൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേടുവന്ന ഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കാനും പ്ലാക്കിനെ തടയുവാനും ഫ്ളൂറൈഡ് സഹായിക്കുന്നു.
* ദിവസവും നാവ് വൃത്തിയാക്കുക. ബ്രഷ് കൊണ്ടുതന്നെയോ പ്ലാസ്റ്റിക് ടംഗ് ക്ലീനറുകൾ കൊണ്ടോ നിങ്ങൾക്ക് നാവ് വൃത്തിയാക്കാം.ഏതെങ്കിലും ലോഹം കൊണ്ടുണ്ടാക്കിയ ക്ലീനറുകൾ ഉപയോഗിക്കാതിരിക്കുക. അവ നാവിലെ രസമുകുളങ്ങളെ മുറിപ്പെടുത്തിയേക്കാം. പല്ലുതേച്ചതിനുശേഷം വൃത്താകൃതിയിൽ മോണ തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും.

ബ്രിസിലുകൾ വളഞ്ഞുതുടങ്ങുന്പോൾതന്നെ ടൂത്ത് ബ്രഷ് മാറ്റുക. മൂന്നുമാസമാണ് ഒരു ബ്രഷിന്‍റെ ഏകദേശം കാലാവധി.
* ഈർപ്പമില്ലാത്തിടത്ത് ടൂത്ത് ബ്രഷുകൾ സൂക്ഷിക്കുക. മറ്റാരുമായി പങ്കുവയ്ക്കാതിരിക്കുക.
* ടൂത്ത് ബ്രഷുകൾക്ക് എത്തിച്ചേരാനാവാത്ത ഇടങ്ങളിൽ പല്ലുവൃത്തിയാക്കുന്ന ഡെന്‍റൽ ഫ്ളോസ് പതിവായി ഉപയോഗിക്കുക. പല്ലുകൾക്കിടയിലെ വിടവുകളിൽ അളവനുസരിച്ച് ഇന്‍റർഡെന്‍റർ ബ്രഷ് യൂണീടഫ്ററ്റഡ് ബ്രഷ് എന്നിവ ഉപയോഗിക്കുന്നതും പ്രയോജനകരമാണ്.
* ഡെന്‍റൽ പാക്ക് കുറയ്ക്കുവാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ് മൗത്ത് വാഷിന്‍റെ ഉപയോഗം. ഇതിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ചേരുവകൾ പല്ലുകളിലും മോണകളിലും അടിയുകയും ദിവസം മുഴുവൻ സംരക്ഷണം നൽകുന്നു.

വിവരങ്ങൾ: ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)