അരുത് കാട്ടാളാ...
Monday, April 1, 2019 2:39 PM IST
കുരുന്നു ജന്മങ്ങൾക്ക് നേരേയുള്ള കൊടുംക്രൂരതകൾ സാക്ഷര കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ നിയമങ്ങളും വിവിധ സംഘടനകളും നിലനിൽക്കുന്പോഴും ഇവർക്കു നേരേ കൊടിയ പീഡനങ്ങൾ കാലാകാലങ്ങളായി ആവർത്തിക്കപ്പെടുന്നു. ഒടുവിലിതാ തൊടുപുഴയിൽ നടന്ന സംഭവം. വെറും ഏഴു വയസുമാത്രം പ്രായമുള്ള കുട്ടിയെ അമ്മയുടെ ആൺസുഹൃത്ത് ദേഹോപദ്രവം എൽപ്പിച്ച രീതി അറിഞ്ഞ് കേരള മനഃസാക്ഷി ഞെട്ടിത്തരിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ സ്വന്തം വീട്ടുകാരുടെ ക്രൂരപീഡനത്തിനിരയായ ആരോമലും ദേവിയും അദിതിയും ഷെഫീഖും നൽകിയ നോവിന്‍റെ മുറിവുണങ്ങും മുന്പാണ് തൊടുപുഴയിലെ ഏഴുവയസുകാരന്‍റെ ദുരന്തകഥയും പുറത്തുവരുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തിൽ പുറത്തുവരുന്നത് കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരതയുടെ വിവരങ്ങളാണ്.

ഏഴുവയസുകാരനെ ക്രൂരമായി മർദിച്ചു മൃതപ്രായനാക്കിയ കേസിൽ കുട്ടിയുടെ മാതാവിനൊപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം നന്തൻകോട് സ്വദേശി കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ് (36) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനും മൂന്നരവയസുകാരനായ ഇളയ സഹോദരനും പരിക്കേറ്റിട്ടുണ്ട്. കട്ടിലിൽ നിന്നു തൊഴിച്ചു താഴെയിട്ട് പിന്നീട് വലിച്ചെറിഞ്ഞുവെന്നും മുറിയിൽ വലിച്ചിഴച്ച് മർദിച്ചുവെന്നും പ്രതി പോലീസിനോടു സമ്മതിച്ചു. കട്ടിലിൽ നിന്നു തെറിച്ചു വീണപ്പോൾ അലമാരയിൽ ഇടിച്ചു കുട്ടിയുടെ തലയ്ക്കു പിന്നിൽ മാരക മുറിവേറ്റു. ഇതിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. ഒരുവർഷം മുന്പ് കുട്ടികളുടെ പിതാവ് ഹൃദയസ്തംഭനത്തെ തുടർന്നു മരണമടഞ്ഞിരുന്നു. തുടർന്നാണ് ബന്ധുവായ പ്രതി യുവതിയോടൊപ്പം താമസമാക്കിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിയിൽ പുറത്തു പോയി ഭക്ഷണം കഴിക്കുന്ന ശീലമുള്ള അരുണ്‍ യുവതിയെയും കൂട്ടി രാത്രി ഒന്നരയോടെ കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ ടൗണിലെ തട്ടുകടയിൽ ആഹാരം കഴിക്കാൻ പോയിരുന്നു. ഇതിനിടെ പോലീസ് പട്രോളിംഗ് സംഘം യുവതി ഓടിക്കുന്ന കാർ കണ്ടിരുന്നു.
ഇവർ പുലർച്ചെ മൂന്നോടെ തിരികെ വീട്ടിലെത്തി. ഇതിനിടെ ഭക്ഷണം കഴിക്കാതെ കുട്ടികൾ തളർന്നുറങ്ങിയിരുന്നു. ഇവർക്ക് ഭക്ഷണം നൽകാനായി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതായി കണ്ടു. കുട്ടിയെ ടോയ്‌ലറ്റിൽ കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാത്തതിന്‍റെ പേരിൽ മൂത്ത കുട്ടിയെ കിടക്കയിൽ നിന്നും അരുണ്‍ വലിച്ചിടുകയായിരുന്നു. പിന്നീട് തൂക്കിയെടുത്ത് മുറിയുടെ മൂലയിലേക്കെറിഞ്ഞു.

തല അലമാരയിലിടിച്ച് പൊട്ടി ചോര വാർന്നതോടെ കുട്ടി ബോധരഹിതനായി. തുടർന്നാണ് കരഞ്ഞ് നിലവിളിച്ച ഇളയകുട്ടിയെയും തടസം പിടിക്കാനെത്തിയ മാതാവിനെയും മർദിച്ചത്.
പിന്നീട് തലയ്ക്കു പരിക്കേറ്റ കുട്ടിയെ വാഹനത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനു മുൻപു കുട്ടിയുടെ തലയിൽ നിന്നു തെറിച്ചു വീണ ചോര തുടച്ചു നീക്കി. കുട്ടി കട്ടിലിൽ നിന്നു വീണു പരിക്കേറ്റെന്നാണ് പറഞ്ഞതെങ്കിലും ഇവരുടെ സംസാരത്തിലെ വൈരുധ്യവും പരിക്കിന്‍റെ സ്വഭാവവും കണ്ട ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് നില വഷളായ കുട്ടിയെ ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.


കുട്ടിയുടെ തലയ്ക്കു പിന്നിൽ നീളത്തിൽ പൊട്ടലുണ്ടായിരുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിരിക്കുകയാണ്.ശ്വാസകോശത്തിനും വൻകുടലിനും കണ്ണുകൾക്കും തകരാർ സംഭവിച്ചു. ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പോലീസിനും അരുണിനെതിരേ മൊഴി നൽകിയിരുന്നു.

കുട്ടിയുടെ മാതാവ് ആദ്യം പ്രതിക്കെതിരേ മൊഴി നൽകാൻ വിസമ്മതിച്ചെങ്കിലും ഇയാൾ പോലീസ് കസ്റ്റഡിയിലാണെന്നറിഞ്ഞതോടെ മർദന വിവരം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൃഗീയ മർദനത്തിനിരയായ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

മാതാവിന്‍റെ സുഹൃത്തിൽ നിന്ന് ഏഴു വയസുകാരനേൽക്കേണ്ടി വന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സമാനതകളില്ലാത്ത ക്രൂരതയെന്നു പോലീസ് തന്നെ പറയുന്നു.

അടച്ചിട്ട മുറിക്കുള്ളിൽ നിന്നും വാവിട്ടുള്ള നിലവിളി പുറം ലോകത്തെത്താതിരിക്കാനും പ്രതി ശ്രദ്ധിച്ചു. മർദനമേൽക്കാതിരിക്കാൻ കുട്ടി കൈയുയർത്തിയപ്പോൾ ആ പിഞ്ചു കൈകൾ കൂട്ടിപ്പിടിച്ചാണ് മർദനം തുടർന്നത്. അതി ക്രൂരമായ മർദനമാണ് കുമാരമംഗലത്തെ വീട്ടിൽ നടന്നതെന്ന് ഫോറൻസിക് പരിശോധനയിലും വ്യക്തമായി.

പ്രതി അരുണ്‍ ആനന്ദിന് ഗുണ്ടാ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് പോലീസ്. കൊലക്കേസ് ഉൾപ്പെടെ ആറോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് അരുണെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അരുണിന് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അരുണിനെതിരേ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് ജില്ലകളിൽ ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ടൊയെന്ന് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി വിജയരാഘവനെ കൊലപ്പെടുത്തിയ കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍ ആനന്ദ്. മർദനമേറ്റ കുട്ടിയുടെ പിതാവ് മരിച്ച കേസും ഇനി സംശയത്തിന്‍റെ നിഴലിലാകും. തൊടുപുഴയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവ് കഴിഞ്ഞ വർഷം മെയിൽ അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ മരണത്തിലാണ് ഇപ്പോൾ സംശയമുയർന്നിരിക്കുന്നത്. യുവാവിന്‍റെ അപ്രതീക്ഷിതമായുള്ള മരണവും അന്വേഷണത്തിന്‍റെ ഭാഗമായി വരുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ പിതാവായ യുവാവിന്‍റെ അപ്രതീക്ഷിതമായ മരണവും തുടർന്നുള്ള അരുണിന്‍റെ രംഗപ്രവേശവും ചില ബന്ധുക്കളിലും സുഹൃത്തുക്കളിലും സംശയമുയർത്തിയിരുന്നു. ഇതാണ് ഇപ്പോൾ കൂടുതൽ ബലപ്പെട്ടിരിക്കുന്നത്.

തുടരും...

പ്രദീപ് ഗോപി