തുടങ്ങണം താഴെത്തട്ടിൽ നിന്ന്
Saturday, May 18, 2019 2:15 PM IST
നിത്യവും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കു മരുന്നുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിക്കപ്പെടുന്ന വാര്‍ത്തകള്‍ നാം അറിയുന്നുണ്ട്. ഇതിലുമെത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ വിവിധ കോണുകളിലായി വിപണനം ചെയ്യപ്പെടുന്നത്. ഈ ദുരന്തക്കയത്തിൽ ഇനിയും യുവതലമുറ വീണുപോകരുത്.

ഇതിനായി കുട്ടികളെയും അതുപോലെ യുവാക്കളെയും പറഞ്ഞു മനസിലാക്കുന്നതിനുള്ള സംവിധാനമാണ് ആദ്യം ഉണ്ടാകേണ്ടത്. വീടുകളിൽനിന്നു തന്നെയാണ് തിരുത്തല്‍ പ്രക്രിയ തുടങ്ങേണ്ടത്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില്‍ അധ്യാപകര്‍ക്കും ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്.
ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ പോലും പലപ്പോഴും വീട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കഴിയാറില്ല. തിരിച്ചുവരാനാകാത്തവിധം കൈവിട്ടുപോകുമ്പോഴാണ് കുട്ടി ലഹരിക്ക് അടിമയായിരുന്നുവെന്ന് രക്ഷിതാക്കൾ പോലും അറിയുക. കുട്ടികളുമായി നന്നായി ഇടപഴകുകയും അവരെ നന്നായി മനസിലാക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുടുംബങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അന്തരീക്ഷം മാറേണ്ടതുണ്ട്.

രാഷ്‌ട്രീയ പ്രശ്നങ്ങളിലും മറ്റും ഇടപെട്ട് രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ വിശ്വാസമാർജിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘവും നിരവധിയാണ്. സംശയത്തിന്‍റെ പേരിൽ പോലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പാർട്ടി നേതാക്കൾ അവർ നമ്മുടെ കുട്ടികളാണെന്നു പറയുന്നതിലേക്കും കാര്യങ്ങളെത്തിയിരിക്കുന്നു. ഭരിക്കുന്ന പാർട്ടിക്കുവേണ്ടി അടിപിടി കൂടാൻ പോകുന്നവരെ രക്ഷിക്കാനുള്ള ബാധ്യത രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ തലയിൽ വരുന്നു.

ഇത് മയക്കുമരുന്ന് കച്ചവടത്തിനുള്ള വഴി തെളിക്കലാണെന്ന് പലപ്പോഴും രാഷ്‌ട്രീയ നേതൃത്വം പോലും അറിയുന്നത് വൈകിയാണ്. അറിഞ്ഞാലും അവരെ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്ന രാഷ്‌ട്രീയ നേതൃത്വം ഇന്നുണ്ടെന്നതാണ് സത്യം. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തമാക്കുകയും എല്ലായിടത്തേക്കും വ്യാപിപ്പിക്കുകയും വേണം. ലഹരിയുടെ വഴികളിലേക്ക് പോയ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അവര്‍ക്ക് സഹായവും പിന്തുണയും കൗണ്‍സിലിംഗും ആവശ്യമെങ്കില്‍ മികച്ച ചികിത്സയും നല്‍കണം.

കൈവിടരുത് ജാഗ്രത

നിയമസംവിധാനവും നിയമപാലകരും എന്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. വേണ്ടത് അതിർത്തി സേന കാണിക്കുന്ന ജാഗ്രതയാണ്. പോലീസ്, എക്സൈസ്, മറ്റ് ഏജന്‍സികൾ എന്നിവരെ കൃത്യനിര്‍വഹണം നന്നായി ചെയ്യാന്‍ തക്കവിധം സജ്ജമാക്കേണ്ടതുണ്ട്. പ്രകടനങ്ങള്‍ക്കും വഴിതടയലുകള്‍ക്കും മന്ത്രിമാര്‍ക്ക് സുരക്ഷയൊരുക്കുന്നതിനും വേണ്ടിയാണ് കേരളത്തിലെ പോലീസ് സേന അവരുടെ സമയത്തിന്‍റെ മുഖ്യപങ്കും ചെലവിടുന്നത്. അതില്‍ നിന്ന് മാറി സമൂഹത്തിന്‍റേയും പൗരന്മാരുടെയും സ്വത്തിനും ജീവനുമുള്ള സംരക്ഷണവും നീതിനിര്‍വഹണവും കൃത്യമായി നിര്‍വഹിക്കാന്‍ അവരെ അനുവദിക്കുകയാണ് ഭരണകൂടം മുന്‍കൈ എടുത്ത് ചെയ്യേണ്ടത്. മയക്കുമരുന്ന് കച്ചവടക്കാരെയും അവര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന വമ്പന്മാരെയും കണ്ടെത്തി അവര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തക്കവിധം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനവും പരിശീലനവും സ്വാതന്ത്ര്യവും നല്‍കണം. നിയമം ലഘൂകരിക്കുകയും നടപ്പിലാക്കാന്‍ തക്കവിധം സങ്കീര്‍ണത കുറയ്ക്കുകയുമാണ് ലഹരിയെന്ന മാരക വിപത്തിനെ നേരിടാനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗം. മനസിലാക്കാനും നടപ്പിലാക്കാനും എളുപ്പമുള്ള നിയമമാണ് നാടിന് ആവശ്യം.


ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുക. ലഹരിക്കടിമപ്പെട്ടവര്‍ക്ക് തിരിച്ചുവരവിനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രീയവും വ്യാപകവുമാക്കുക തുടങ്ങി നമ്മുടെ സമൂഹവും സര്‍ക്കാരും ഒത്തൊരുമയോടെ ഈ വിപത്തിനെ ചെറുക്കാന്‍ തയാറാകണം. പുതു തലമുറയെ നേര്‍വഴിക്ക് നടത്താനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടത് വീടുകളില്‍ നിന്ന് തന്നെയാണ്. മാതാപിതാക്കളുടെ സ്വരച്ചേര്‍ച്ചയില്ലായ്മയും വേര്‍പിരിയലുമൊക്കെ വീടുകളില്‍ കുട്ടികളെ കടുത്ത അരക്ഷിതാവസ്ഥയലെത്തിക്കും.

മാതാപിതാക്കള്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാത്തവിധത്തില്‍ തിരക്കുകളുള്ള വീടുകളിലെ കുട്ടികള്‍ തെറ്റായവഴിയിലേക്ക് വീണുപോകും. മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വൈകാതെ ദുരുപയോഗത്തിലേക്ക് നീങ്ങുകയും തെറ്റായ ബന്ധങ്ങളിലേക്ക് എത്തിപ്പെടുകയും ചെയ്യും. നമ്മുടെ കുട്ടികള്‍ ശരിയായി വളര്‍ന്നുവരേണ്ടത് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. എങ്കില്‍ മാത്രമേ അവര്‍ സ്കൂളുകളിലും സമൂഹത്തിലും മാതൃകാപരമായ ജീവിതം നയിക്കാന്‍ തക്കവിധത്തില്‍ പ്രാപ്തരും മിടുക്കന്മാരുമാകൂ. വ്യക്തിയിൽനിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽനിന്ന് നാട്ടിലേക്കും നാട്ടിൽനിന്ന് രാജ്യത്തിനും വേണ്ടി ഉത്തമ പൗരന്മാരായി മാറാൻ യുവതലമുറയ്ക്ക് വഴിയൊരുക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ നാടു തന്നെ മൃഗീയ സംസ്കാരത്തിന് വഴിമാറുമെന്ന കാര്യം ആരും മറക്കാതിരിക്കുക.

(അവസാനിച്ചു )

പി. ജയകൃഷ്ണൻ