നൂലൊരു വര്‍ണചിത്രമാണ്‌
Saturday, June 8, 2019 12:11 PM IST
നൂലോരു വർണചിത്രമാണ്... കേൾക്കുന്പോൾ അതെങ്ങനെയെന്നു തോന്നിയേക്കാം. പക്ഷെ രാജേഷിനത് യാഥാർഥ്യമാണ്. പച്ചയിൽ നിന്നുതന്നെ പറഞ്ഞു തുടങ്ങാം. രാജേഷിന് പച്ച ഒരു നിറം മാത്രമല്ല, മറിച്ചു കുടുംബപ്പേര് കൂടിയാണ്. അതുകൊണ്ട് കൂടിയാണ് അയാൾ തന്‍റെ പേരിനൊപ്പം പച്ച കൂടി ചേർത്തുവച്ചത്.

രാജേഷ് പച്ച..! കണ്ണൂർ ജില്ലയിലെ ചാലാടാണ് അദ്ദേഹത്തിന്‍റെ സ്വദേശം. തൊഴിൽ ഇലക്‌ട്രീഷൻ. പകൽ വെളിച്ചത്തിന്‍റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്നങ്ങളുടെ നിറലോകത്തേക്ക് കടക്കും. അവിടെയിരുന്നാണ് അയാൾ വർണലോകത്തിന്‍റെ നിറഭേദങ്ങൾ സൃഷ്ടിക്കുന്നത്.

ചിത്രലോകത്തിൽ രാജേഷിന്‍റെ സ്ഥാനമെന്താണ്, അവിടെ എങ്ങനെയാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. പച്ച, നൂല്, ചിത്രം എന്നിവയിലൂടെ നമുക്കയാളെ വരഞ്ഞെടുക്കാം.

പച്ചയെന്നാണ് കുടുംബപ്പേരെങ്കിലും രാജേഷിന്‍റെ കുടുംബത്തിൽ ഒരാൾ പോലും ചിത്രകാരനായിരുന്നില്ല. അതിനാൽ ചിത്രലോകത്തിന് പുറത്തായിരുന്നു രാജേഷിന്‍റെ ബാല്യം. തന്‍റെ 22-ാം വയസിലാണ് ചിത്രലോകത്തിന്‍റെ ഉൾവിളി രാജേഷിനെ തേടിയെത്തുന്നത്. അങ്ങനെ അദ്ദേഹം ചെറിയരീതിയിൽ ചിത്രങ്ങളും മറ്റും വരച്ചുതുടങ്ങി. ഓയിൽ പെയിന്‍റിംഗ് ആയിരുന്നു ആദ്യകാലത്തെ പരീക്ഷണങ്ങൾ. വരച്ച ചിത്രങ്ങളിൽ സംതൃപ്തി കണ്ടെത്തിയും അവയിലെ പോരായ്മ സ്വയം മനസിലാക്കിയും അദ്ദേഹം വർഷങ്ങളോളം ചിത്രപ്പണി തുടർന്നു.

പക്ഷെ ഒന്നും ശ്രദ്ധിക്കപ്പെടുന്നില്ല എന്നൊരു തോന്നൽ അയാളെ നിരന്തരം വേട്ടയാടി. അങ്ങനെയാണ് പരീക്ഷണങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. വൈക്കോലും ചകിരിയും കാൻവാസിൽ ഒട്ടിച്ചെടുത്ത് ചിത്രങ്ങളായി രൂപപ്പെടുത്തുകയായിരുന്നു ആദ്യ പരീക്ഷണം. പ്രകൃതിയിൽ നിന്ന് രൂപപ്പെടുന്ന ചിത്രങ്ങൾ അങ്ങനെ രാജേഷിൽ സംതൃപ്തി നിറച്ചു. വ്യത്യസ്തയാർന്ന മാധ്യമം ഉപയോഗിക്കപ്പെട്ടപ്പോൾ ചിത്രങ്ങൾക്ക് ഒറിജിനാലിറ്റി സംഭവിച്ചു. അങ്ങനെ ആ ചിത്രപരീക്ഷണം മുന്നോട്ടുപോയി.

വീണ്ടും വ്യത്യസ്തതയ്ക്കുള്ള ഉൾവിളികൾ രാജേഷിനെ തേടിയെത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് അയാൾ നൂലുകളുടെ ലോകത്ത് എത്തുന്നത്. വർണ നൂലുകൾകൊണ്ട് ചിത്രങ്ങൾ ഒരുക്കുക. നല്ല ആശയമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള നൂലുകൾ ചെറുതായി മുറിച്ചെടുത്ത് സ്കെച്ച് വരച്ചെടുത്ത ചിത്രങ്ങളിൽ പതിപ്പിച്ചു വയ്ക്കുക. ശ്രമകരമായിരുന്നു ജോലി. പക്ഷെ ചിത്രങ്ങൾ പൂർത്തിയായിക്കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സംതൃപ്തി തോന്നി. താൻ അന്വേഷിച്ചു നടന്നിരുന്ന ചിത്രരചനാ മാധ്യമം ഇതുതന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു. കട്ട് ത്രെഡ് ആർട്ട് എന്ന് രാജേഷ് അതിനു പേരിടുകയും ചെയ്തു.

പിന്നീട് രചനാ ചാതുരിയുടെ സംതൃപ്ത ചിത്രങ്ങൾ കാൻവാസിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. പാവങ്ങളുടെ അമ്മ മദർ തെരേസ, ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, സ്വപ്നങ്ങളുടെ ചിറക് വിരിക്കാൻ പഠിപ്പിച്ച എ.പി.ജെ. അബ്ദുൾ കലാം, വാക്കുകൾ കൊണ്ട് സാഗരം സൃഷ്ടിച്ച സുകുമാർ അഴീക്കോട് എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളുടെ നിറഭേദങ്ങൾ നൂലിൽ കോർത്ത് നിറഞ്ഞുനിന്നു. കാലത്തെ അതിജീവിച്ച വ്യക്തിത്വങ്ങളിൽനിന്ന് അദ്ദേഹം കാലാതിവർത്തിയായ ചിത്രങ്ങളിലേക്കും ഇടയ്ക്കു ചുവടുമാറ്റി. അങ്ങനെയാണ് രവിവർമചിത്രങ്ങളായ വിളക്കേന്തിയ വനിത, ഹംസവും ദമയന്തിയും, അച്ഛനെ കാത്തുനിൽക്കുന്ന കുട്ടി എന്നീ ചിത്രങ്ങൾ നൂലിന്‍റെ മനോഹാരിതയിൽ ഒരുക്കിയെടുത്തത്. ഇടയ്ക്ക് രാജേഷ് സാമൂഹിക പ്രസക്തമായ വിഷയങ്ങളും വർണങ്ങളിൽ കോർത്തെടുത്തു. വരൾച്ച, ഹർത്താൽ, കണ്ണൂരിലെ അക്രമരാഷ്ടീയം എന്നിവയൊക്കെ പ്രമേയമാക്കി ശ്രദ്ധേയമായ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചെടുത്തത്.

പകൽ ഇലക്‌ട്രീഷനായ രാജേഷ് രാത്രിയിൽ ചിത്രകാരനാകുന്നതും ആ കൈകളിൽ നിന്നു വർണചിത്രങ്ങൾ രൂപപ്പെടുന്നതും നാട്ടുകാരാരും അറിഞ്ഞില്ല. വരയുടെ 20 വർഷങ്ങൾ വേണ്ടിവന്നു ആ ചിത്രകാരനെ ലോകമറിയാൻ. രണ്ടുവർഷം മുന്പ് കണ്ണൂർ മോഹൻ ചാലാട് സ്മാരക ആർട്ട് ഗാലറിയിൽ രാജേഷിന്‍റെ ആദ്യ ചിത്രപ്രദർശനം നടത്തിയപ്പോഴാണ് പലരും തങ്ങളുടെ ഇലക്‌ട്രീഷനിലെ ചിത്രകാരനെ കണ്ടെത്തുന്നതുപോലും. പിന്നെ അദ്ദേഹത്തെ നാട് ഏറ്റെടുത്തു. പിന്നീട് റസിഡന്‍റ്സ് അസോസിയേഷനുകളുടെ പരിപാടികളിലും മറ്റും പ്രധാന ആകർഷണം രാജേഷ് പച്ചയുടെ ചിത്രങ്ങളായി മാറി. ആ അംഗീകാരത്തിന്‍റെ പൂർത്തീകരണമെന്നോണമാണ് കണ്ണൂരിൽ ഷിർദി സായി സെന്‍ററിൽ ഷിർദി സായിയുടെ പൂർണകായ ചിത്രം വരച്ചു നൽകാൻ രാജേഷിന് ഭാഗ്യം ലഭിച്ചതും.

പകൽ ജീവൽപ്രശ്നങ്ങളുമായി ഓടുന്പോഴും രാത്രി സ്വപ്നങ്ങൾക്കു പിന്നാലെ പായുന്പോഴും രാജേഷിൽ ചില ദുഃഖങ്ങൾ ബാക്കിയാകുന്നു. തന്‍റെ കഷ്ടപ്പാടുകൾക്കുള്ള വില അംഗീകരിക്കപ്പെടുന്നില്ല എന്നുള്ള വിഷമം. ചിത്രപ്രദർശനങ്ങൾ നടത്തുന്പോൾ തന്‍റെ കഷ്ടപ്പാടുകളുടെ ഒരു അംശം മാത്രം തുകയായി ചിത്രങ്ങളുടെ വിലയായി ഇട്ടാലും അത് വലിയ തുകയാണെന്നാണ് പലരും പറയുന്നത്. പല രാത്രികളിലും ഉറക്കമിളച്ചിരുന്ന് സസൂക്ഷ്മം നൂലുകൾ ചേർത്തുവച്ചാലെ ചിത്രങ്ങൾ രൂപപ്പെടുകയുള്ളൂ എന്ന് അദ്ദേഹം വിശദീകരിക്കാൻ പോയില്ല. കാരണം രാജേഷിന് തന്‍റെ ചിത്രങ്ങൾ സ്വപ്നങ്ങൾ കൂടിയാണ്. സാന്പത്തിക ബാധ്യതകൾ വരുന്പോഴും അവ തനിക്കൊപ്പമുണ്ടല്ലോ എന്ന് അദ്ദേഹം അപ്പോൾ ആശ്വസിച്ചു.

സർക്കാർ തലത്തിൽ ചിത്രകാരൻമാർക്കുള്ള സഹായങ്ങൾക്കായി അപേക്ഷിക്കാൻ തന്‍റെ ചിത്രകലാ മാധ്യമം അനുവദിക്കുന്നില്ല എന്നുള്ള വിഷമമാണ് രാജേഷിനെ കൂടുതൽ ദുഃഖിതനാക്കുന്നത്. പരന്പരാഗത കലകളെ സർക്കാർ അംഗീകരിച്ച് അവയ്ക്ക് സഹായം ചെയ്യുന്പോഴും രാജേഷ് ഉപയോഗിക്കുന്ന കട്ട് ത്രെഡ് ആർട്ട് അവയുടെ നിർവചനങ്ങളിൽ പെടുന്നില്ല എന്നാണ് അധികാരികളുടെ പക്ഷം. ബുദ്ധിമുട്ടുകൾ മനസിലാക്കാമെങ്കിലും സഹായം ചെയ്യാനാകില്ല എന്ന് എല്ലാവരും കൈമലർത്തുന്നു. ഇതിനെതിരേ പോരാടാൻ രാജേഷ് ഒറ്റയ്ക്കായതിനാൽ അധികൃതരുടെ നൂലാമാലകൾക്കു പിറകെ ഓടിത്തളരുകയാണിന്ന് അദ്ദേഹം. പക്ഷെ കൂടെയിരുന്ന് സാന്ത്വനിപ്പിക്കാൻ ഭാര്യ പ്രജിനയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ അദ്വൈദും ഒരു വയസുകാരി ആൻവികയും ഉള്ളപ്പോൾ എല്ലാം ശുഭപ്രതീക്ഷയെന്ന് രാജേഷ്.

എങ്കിലും, എന്തൊക്കെയാണെങ്കിലും, എത്രയായാലും രാജേഷ് പച്ചയിന്ന് പച്ച‍യായ യാഥാർഥ്യങ്ങളെ അംഗീകരിക്കുന്നു. പരാതിയുണ്ടെങ്കിലും പരിഭവമില്ലാതെ വർണചിത്രങ്ങൾ നൂൽ നട്ടെടുക്കുന്നു. അതാണിന്ന് അദ്ദേഹത്തിന്‍റെ സ്വപ്നവും സന്തോഷവും.

വിനിൽ ജോസഫ്