പോറ്റച്ഛനെക്കുറിച്ച്.......
Monday, July 1, 2019 4:35 PM IST
കേഴാൻ മാത്രമേ ഇനി കഴിയൂ..രക്ഷകനായും കൂട്ടായും താങ്ങും തണലുമായും ഇനി ഈ കാട്ടിൽ പോറ്റച്ഛനില്ലെന്നോർക്കുന്പോൾ കേഴാൻ മാത്രം...കേഴാൻ മാത്രമേ കഴിയൂ....

തീറ്റയുമായി പാറിപ്പറന്നുവരുന്നതിനിടെ റോഡിലൂടെ അതിവേഗം പറന്ന ഏതോ വണ്ടിയിടിച്ച് വഴിയരികിൽ കിടന്ന് പ്രാണൻ വെടിഞ്ഞ എന്‍റെ അച്ഛൻ വേഴാന്പലിനെ ഞാൻ കണ്ടിട്ടുപോലുമില്ല. കേട്ടറിവേയുള്ളു. പക്ഷെ പോറ്റച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. വിശന്നുവലഞ്ഞ് പ്രാണൻ ഉടലിൽനിന്ന് വേർപെടുമെന്ന് തോന്നിയ നിമിഷത്തിൽ ഞാവൽപ്പഴങ്ങൾ കൂട്ടിലേക്ക് പതിയെവച്ചു തന്ന പോറ്റച്ഛനെ അന്നാണ് ഞാനാദ്യമായി കണ്ടത്....

ഞാനും പാവം അമ്മ വേഴാന്പലും തീറ്റ കിട്ടാതെ വലയുന്പോൾ ഞങ്ങളുടെ കൂടുകണ്ടെത്തി തേടിവന്ന പോറ്റച്ഛന്‍റെ കഥയറിയാമോ... കാടാണ് ആ കഥയെനിക്ക് പറഞ്ഞു തന്നത്...കാടിന്‍റെ മക്കൾ ഈ കഥ ഇപ്പോഴും പാടിനടക്കുന്നു...ആ കഥയിൽ ഞാനുണ്ട്...എന്‍റെയമ്മക്കിളിയുണ്ട്....ഞാൻ കാണാതെ പോയ എന്‍റെയച്ഛൻ വേഴാന്പലുണ്ട്....ഞാൻ കണ്ടു കൊതിതീരും മുന്പേ യാത്രയായ പോറ്റച്ഛനുമുണ്ട്...

വഴിയോരത്ത് വണ്ടിയിടിച്ച് പ്രാണൻ വേർപെട്ടു കിടക്കുന്ന എന്‍റെയച്ഛനെ പോറ്റച്ഛൻ കാണുന്പോൾ അച്ഛൻ ഈ ഭൂമിയിൽ നിന്ന് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നുവത്രെ. അതിരപ്പിള്ളി-വാഴച്ചാൽ റോഡിലൂടെ താഴ്ന്നുപറന്ന ഒരു വേഴാന്പൽ അതുവഴി കടന്നുപോയ ഏതോ അജ്ഞാത വണ്ടിയിടിച്ച് റോഡരികിൽ ചത്തുവീണിരുന്നു. അതാരും കണ്ടിരുന്നില്ല. ഒരുപക്ഷേ ആ വണ്ടിക്കാർ മാത്രം അറിഞ്ഞിട്ടുണ്ടാകാം. അവർ അതൊന്നും ശ്രദ്ധിക്കാതെ അതിവേഗം വണ്ടി വിട്ടുപോവുകയും ചെയ്തു. അതെന്‍റെ പാവം അച്ഛനായിരുന്നു. കാടിനകത്തെ വൻമരത്തിലെ കൂട്ടിൽ അച്ഛൻ വേഴാന്പലിനെ കാത്തിരിക്കുന്ന ഈ കുഞ്ഞുവേഴാന്പലും ഭക്ഷണവും കൊണ്ട് പ്രിയപ്പെട്ടവൻ ഇപ്പോഴെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന എന്‍റെ അമ്മവേഴാന്പലും വെറുതെ കേണുകൊണ്ടിരുന്നു...

രണ്ടു ദിവസത്തിനു ശേഷം പോറ്റച്ഛൻ റോഡിലൂടെ നടന്നു വരുന്പോഴാണ് വഴിയരികിൽ അച്ഛൻ ജീവനറ്റ് കിടക്കുന്നത് കണ്ടത്. പക്ഷിയുടെയോ മൃഗത്തിന്‍റെയോ ചിറകോ കാലോ ഒടിഞ്ഞാൽ പോലും മനം നൊന്തുപൊള്ളുമായിരുന്നുവത്രെ പോറ്റച്ഛന്. പിന്നീട് അതിനെ ചികിത്സിച്ച് ഭേദമാക്കിയേ പോറ്റച്ഛന് സ്വസ്ഥത കിട്ടുമായിരുന്നുള്ളു. കാട്ടിൽ പാറിപ്പറക്കുന്ന എന്‍റെ പല കൂട്ടുകാരും ഇത് പല തവണ പറഞ്ഞിട്ടുണ്ട്. വഴിയരികിൽ ചത്തുമരവിച്ചു കിടക്കുന്ന അച്ഛൻ വേഴാന്പലിന്‍റെ പാതിയടഞ്ഞ വായ്ക്കുള്ളിൽ പഴങ്ങളിരിക്കുന്നത് പോറ്റച്ഛന്‍റെ കണ്ണീർത്തുള്ളികൾ നിറഞ്ഞ കണ്ണിലുടക്കി.

അച്ഛന്‍റെ കൊക്കിനകത്ത് നിറയെ കൂട്ടിൽ കാത്തിരിക്കുന്ന ഇണവേഴാന്പലിനും കുഞ്ഞുവേഴാന്പലിനുമുള്ള തീറ്റയായിരുന്നു. രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു വേഴാന്പലിന്‍റെ ജഡത്തിന്. അപ്പോൾ രണ്ടു ദിവസമായി പെണ്‍വേഴാന്പലും കുഞ്ഞും ഭക്ഷണം കിട്ടാതെ...ഓർത്തപ്പോൾ പോറ്റച്ഛന്‍റെ ഹൃദയത്തിലൂടെ ഒരു നിലവിളി കടന്നുപോയത്രെ. വേഴാന്പലുകളെ കുറിച്ച് നന്നായി അറിയാവുന്ന ബൈജുവിന് നിലവിളിക്കാതിരിക്കാനോ പ്രാണവേദനയോടെ നൊന്പരപ്പെടാതിരിക്കാനോ കഴിയുമായിരുന്നില്ല എന്നാണ് കാട്ടുമൂപ്പൻ പറയാറുള്ളത്.

ഞങ്ങളുടെ കൂട്ടിനു താഴെ നിന്ന് പോറ്റച്ഛൻ ഒരിക്കൽ ആർക്കോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു - വേഴാന്പലുകൾ പ്രജനന കാലത്ത് അതായത് മുട്ടയിടുന്ന സമയത്ത് പെണ്‍വേഴാന്പൽ വലിയ മരത്തിലെ കൂട്ടിനകത്ത് കയറി കൂട് അടയ്ക്കുമത്രെ. മരത്തൊലിയും ചെളിയും കാഷ്ഠവുമൊക്കെ ഉപയോഗിച്ച് പെണ്‍പക്ഷി കൂട് അകത്തുനിന്നും അടച്ചുറപ്പാക്കും. തന്‍റെ കൊക്കുകൾ മാത്രം പുറത്ത് കടക്കും വിധം കൂടിനൊരു ദ്വാരമുണ്ടാക്കും. തീറ്റ തേടി പെണ്‍പക്ഷിക്കും കുഞ്ഞുണ്ടായാൽ കുഞ്ഞിനും കൊണ്ടുകൊടുക്കേണ്ട ജോലി ആണ്‍ വേഴാന്പലിനാണ്. ആണ്‍പക്ഷി കൊണ്ടുവരുന്ന തീറ്റ കൂടിനു പുറത്തേക്ക് കൊക്കു നീട്ടി പെണ്‍പക്ഷി വാങ്ങിത്തിന്ന് കുഞ്ഞിനെയും തീറ്റും. ഇതാണ് രീതി. ആണ്‍പക്ഷി തീറ്റ കൊണ്ടുവന്നില്ലെങ്കിൽ പെണ്‍പക്ഷിയും കുഞ്ഞും കൂട്ടിനകത്ത് വിശന്നിരിക്കേണ്ടി വരും.

ഇതറിയാവുന്ന പോറ്റച്ഛൻ വഴിയരികിൽ രണ്ടു ദിവസം മുന്പ് ജീവൻവെടിഞ്ഞ ആണ്‍വേഴാന്പലിനെ കണ്ടപ്പോൾ തീറ്റ കാത്ത് ഇണക്കിളിയും കുഞ്ഞും രണ്ടു ദിവസമായി കൂട്ടിൽ കഴിയുകയായിരിക്കുമല്ലോ എന്ന് ചിന്തിച്ച് ആധിപിടിച്ചു. അച്ഛൻ വേഴാന്പൽ കൊക്കിനകത്ത് കരുതി വെച്ച പഴങ്ങൾ ചീഞ്ഞുതുടങ്ങിയിരുന്നു. കാടിനകത്തെ അസംഖ്യം വേഴാന്പലുകൾക്കിടയിൽ നിന്ന് എങ്ങിനെ ഞങ്ങളെ കണ്ടെ ത്തുമെന്ന് പിടികിട്ടാതെ പോറ്റച്ഛൻ അസ്വസ്ഥനായത്രെ.
പോറ്റച്ഛന്‍റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ....

കണ്ണടച്ചാൽ മനസിൽ തെളിഞ്ഞുകൊണ്ടിരുന്നത് ആണ്‍വേഴാന്പൽ പ്രാണവേദനയിലും പിടിവിടാതെ കൊക്കിനകത്ത് സൂക്ഷിച്ച ആ തീറ്റയാണ്... വിശന്നും ഇണയെ കാണാഞ്ഞും കേഴുന്ന വേഴാന്പലിന്‍റെ നിലവിളി എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന സ്ഥിതിയിലെത്തിച്ചു. നമ്മളെല്ലാം മരണത്തോടു മല്ലിടുന്പോൾ ഒരിറ്റു ശ്വാസത്തിനായി ശ്രമിക്കും. പക്ഷേ ഇവൻ ആ പിടച്ചിലിലും ഇണയ്ക്കും കുഞ്ഞിനുമുള്ള തീറ്റ കൊക്കിൽ കരുതി. അതാണെന്നെ വേദനിപ്പിച്ചത്... എന്‍റെ മനസിനെ വിഹ്വലമാക്കിയത്... നെഞ്ചിലൊരു പിടപ്പുണ്ടാക്കിയത്

പോറ്റച്ഛന്‍റെ മനസിലെ ആ വിഹ്വലതകൾ ഒരു യാത്രയുടെ പുറപ്പാടായിരുന്നു. കാട്ടിലെവിടെയോ മഹാവൃക്ഷത്തിന്‍റെ ഉയരങ്ങളിലുള്ള ഒരു കൂട്ടിൽ പ്രിയനെ കാത്തിരിക്കുന്ന പെണ്‍വേഴാന്പലിനെയും അതിന്‍റെ കുഞ്ഞിനെയും തേടിയുള്ള യാത്രയുടെ പുറപ്പാട്. ഒട്ടും എളുപ്പമല്ലാത്ത ഒരു അന്വേഷണയാത്രയുടെ പുറപ്പാടായിരുന്നു അത്. വിശാലമായി കിടക്കുന്ന വാഴച്ചാൽ വനമേഖലയിൽ ഒരു വേഴാന്പലിനെ കണ്ടെ ത്തുകയെന്ന വലിയൊരു മിഷൻ.


പക്ഷെ പോറ്റച്ഛൻ രണ്ടും കൽപ്പിച്ചായിരുന്നില്ല മൂന്നും കൽപ്പിച്ച് ഇറങ്ങിപ്പുറപ്പെട്ടു. എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്‍റെ സഹായത്തിനെത്തും എന്ന പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന കൃതിയിലെ വാചകം അവിടെ സത്യമായി എന്ന് ഫോറസ്റ്റർ പിന്നീട് പറഞ്ഞു ഞാൻ കേട്ടു.

സാധാരണ ഉയരത്തിൽ പറക്കാറുള്ള വേഴാന്പൽ താഴ്ന്ന് പറന്നതുകൊണ്ടാണ് വണ്ടിയിടിച്ചതെന്ന് പോറ്റച്ഛൻ മനസിലാക്കി. താഴ്ന്നുപറക്കാൻ കാരണം കൂട് അടുത്തെവിടെയോ ആണെന്നുള്ളതുകൊണ്ടാകാം എന്നും ഊഹിച്ചു. ആ ഒരു കണക്കുകൂട്ടലിലാണ് തെരച്ചിൽ തുടങ്ങിയത്. ഞങ്ങളെ തേടിയുള്ള പോറ്റച്ഛന്‍റെ അന്വേഷണത്തിൽ കാടറിയുന്നവരും കാടിനെ സ്നേഹിക്കുന്നവരുമായ പലരും കൂട്ടുചേർന്നു. സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ് തട്ടേക്കാട്, ഫോറസ്റ്റുകാർ, വാച്ചർമാർ, കാട്ടിൽ വസിക്കുന്നവർ...അങ്ങിനെയുള്ളവർ...

ആദ്യദിനം കാടരിച്ചു നോക്കിയെങ്കിലും കൂടു കണ്ടെത്താൻ സാധിച്ചില്ല. പ്രതീക്ഷ കെട്ടുപോകും മുന്പ് രണ്ടാം നാളിലെ അന്വേഷണം തുടങ്ങി. തെരച്ചിൽ വേണ്ടെന്ന് വയ്ക്കാൻ എളുപ്പമായിരുന്നു. പക്ഷേ പോറ്റച്ഛനും കൂട്ടരും പിൻവാങ്ങിയില്ല. അതിനു ഫലമുണ്ടായി. അസംഭവ്യം എന്നു കരുതിയ കാര്യം നടന്നു. അവർ കൂടു കണ്ടെത്തി. ആണ്‍കിളി പ്രാണൻ വെടിഞ്ഞുപോയതറിയാതെ തളർന്നു കേഴുന്ന വേഴാന്പലുകളുടെ ശബ്ദം അവർ കേട്ടു.

മുപ്പതടിയോളം ഉയരത്തിലായിരുന്നുവത്രെ അവർ തേടിയെത്തിയ ഞങ്ങളുടെ ആ കൂട്. ചീവിടുകളുടെ ശബ്ദവും പതിയെ വീശുന്ന കാറ്റിന്‍റെ ശീൽക്കാരവും മാത്രം സാക്ഷി. ചെവി വട്ടം പിടിച്ചപ്പോൾ പോറ്റച്ഛൻ കേട്ടുവത്രെ...ഒരു നേർത്ത വിലാപം പോലെ...മരത്തിനു മുകളിൽ നിന്ന് കരച്ചിൽ..

വേഴാന്പലുകളുടെ കരച്ചിൽ ശബ്ദം പരിചിതമായിരുന്നു പോറ്റച്ഛന്. എന്നാൽ ഇപ്പോൾ കേട്ടത് തളർന്നുകിടക്കുന്ന വേഴാന്പലുകളുടെ അവശ ശബ്ദമായിരുന്നു. ആ മരത്തിലെ കൂടിനു ചുറ്റും വേഴാന്പലുകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഒരു സംരക്ഷണ വലയംപോലെ..അവയ്ക്ക് കൂട്ടിലേക്ക് ഭക്ഷണം നൽകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. മരത്തിലെ മറ്റു പക്ഷികൾ, പ്രത്യേകിച്ച് മൈനകൾ ആ വേഴാന്പലുകളുമായി കൊന്പുകോർക്കുകയായിരുന്നു. അങ്ങിനെ വേഴാന്പലുകൾ നിസഹായരായി പറന്നകലുന്നത് മരത്തിനു താഴെ നിന്ന് പോറ്റച്ഛനും കൂട്ടരും കണ്ടു.

ഈ കൂട് കണ്ടെത്തിയതിനെക്കാൾ പ്രയാസമുള്ള കാര്യമായിരുന്നില്ല ആ കൂട്ടിലേക്ക് തീറ്റയെത്തിക്കുകയെന്നത്. അതുകൊണ്ടുതന്നെ മരത്തിനു മുകളിലേക്ക് കയറാൻ പോറ്റച്ഛൻ നിശ്ചയിച്ചതിനാൽ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു. പോറ്റച്ഛൻ മരത്തിൽ കയറാറുണ്ടെ ങ്കിലും ഇത് എളുപ്പമായിരുന്നില്ല. ഒരു മുള ഏണി സംഘടിപ്പിച്ചു. അത് മരത്തിൽ ചാരി വെച്ച് മുകളിലേക്ക് കയറാൻ വഴിയൊരുക്കി. കൂട്ടിലേക്ക് കൊടുക്കാനായി ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും കൈയിൽ കരുതി. പിന്നെ മുകളിലേക്ക് കയറി. മരത്തിനു മുകളിലേക്ക് കയറും തോറും കരച്ചിലുകൾ വ്യക്തമായിത്തുടങ്ങിയത്രെ. കൂട്ടിനകത്തേക്ക് പഴങ്ങൾ ഇട്ടുകൊടുക്കുന്ന നേരം വിശപ്പും വിരഹവും തളർത്തിയ പെണ്‍ വേഴാന്പലിനേയും തളർന്ന കണ്ണുകളോടെ കുഞ്ഞുവേഴാന്പലിനേയും കണ്ടുവെന്ന് പോറ്റച്ഛൻ പിന്നീട് പറഞ്ഞു കേട്ടു.

പഴങ്ങൾ കൂട്ടിനകത്തേക്ക് ഇട്ടുകൊടുത്തപ്പോൾ കരച്ചിൽ പതിയെ നിന്നുവെന്നും അവ തീറ്റയെടുത്തുവെന്നും വിശപ്പു മാറിയപ്പോൾ അവയ്ക്ക് സമാധാനമായെന്നും പോറ്റച്ഛന് മനസിലായി.
വിശന്നുപൊരിഞ്ഞ ഞങ്ങൾക്കു മാത്രമല്ല പോറ്റച്ഛന്‍റെ മനസിൽ പിടച്ചുകൊണ്ടിരുന്ന ആധിയുടെ വേഴാന്പലിനും ചെറിയൊരു ആശ്വാസമായി.

പിന്നീട് കൂട്ടിലേക്ക് തീറ്റെയെത്തിക്കുന്ന ചുമതല ആദിവാസികളായ ചെറുപ്പക്കാർ ഏറ്റെടുത്തു. ഞങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാതെ അവയെ ശല്യപ്പെടുത്താതെ കുഞ്ഞുവേഴാന്പലായ എനിക്ക് പറക്കമുറ്റും വരെ തങ്ങൾ തീറ്റകൊടുത്തോളാം എന്ന് അവർ പോറ്റച്ഛന് ഉറപ്പുകൊടുത്തു. അവരത് പാലിച്ചു. പറക്കമുറ്റാറായപ്പോൾ ഞാൻ കൂടുവിട്ട് കാടിനകത്തേക്ക് കാടിനുയരങ്ങളിലേക്ക് പാറിപ്പറന്നു. കൂടിനകത്തേക്ക് പഴങ്ങൾ വെച്ചുതന്ന ആ കൈകളെ, വാത്സല്യം നിറഞ്ഞുതുളുന്പിയ ആ കണ്ണുകളെ ഞാൻ തേടിക്കൊണ്ടേയിരുന്നു...പലപ്പോഴും പിന്നെ ഞാൻ പോറ്റച്ഛനെ കണ്ടു....കാടിനകത്തെവിടെയൊക്കെയോ.....

ജൂണ്‍ 16 ലോകം മുഴുവൻ ഫാദേഴ്സ് ഡേ ആഘോഷിച്ചപ്പോൾ ഞാനും അതാഘോഷിക്കുന്നതിനിടെയാണ് എന്‍റെ പോറ്റച്ഛൻ പോയ കാര്യം കാറ്റു പറഞ്ഞ് ഞാനറിഞ്ഞത്.....

കാടിനെക്കാൾ നിഗൂഢമായ മരണത്തിലേക്ക് ഉയരങ്ങളിൽ നിന്ന് പോറ്റച്ഛൻ യാത്രയായിരിക്കുന്നു. കാടിന്‍റെ തണുപ്പുപോലെയാണ് മരണത്തിന്‍റെ തണുപ്പെന്ന് കാട്ടുമൂപ്പൻ പറയുന്നത് കേട്ടിട്ടുണ്ട്. നക്ഷത്രങ്ങളുടെ ലോകത്ത് ആ ഫാദേഴ്സ് ഡേയിൽ പോറ്റച്ഛനെത്തുന്പോൾ സ്വീകരിക്കാൻ ഒരു വേഴാന്പൽ കാത്തുനിൽപ്പുണ്ടായിരുന്നുവെന്ന് എനിക്കറിയാം... അജ്ഞാത വാഹനമിടിച്ച് വഴിയോരത്ത് വായിൽ തീറ്റയും പേറി കിടന്ന ആ ആണ്‍വേഴാന്പൽ...

ഭൂമിയിൽ തന്‍റെ കുഞ്ഞും ഇണയും വിശന്നുകരയുന്പോൾ ഞാവൽപ്പഴങ്ങളുമായി മരം കയറി ചെന്ന് അവരുടെ വിശപ്പകറ്റിയ പോറ്റച്ഛനെ കാത്ത്....

നന്ദിയുടെ ഒരു കുടന്ന പൂക്കളുമായി......എന്‍റെയച്ഛൻ വേഴാന്പൽ എന്‍റെ പോറ്റച്ഛനെ വരവേറ്റിട്ടുണ്ടാകും.....

ഋഷി