മണ്ണിനെ മറന്ന് മഴ കടലിലേക്ക്
Monday, November 18, 2019 3:27 PM IST
റെജി ജോസഫ്

രണ്ടു വർഷമായി മിന്നൽപ്രളയങ്ങളും അതിവർഷവുമാണ് കേരളത്തിന്‍റെ ദുരിതം. പെയ്യുന്ന മഴയെ അപ്പാടെ തടഞ്ഞുനിറുത്തിയാൽ കേരളത്തിന്‍റെ ഉപരിതലത്തിൽ മൂന്നുമീറ്റർ ഉയരത്തിൽ വെള്ളം നിറയുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെ വിലയിരുത്തൽ. ശരാശരി 3000 മില്ലി മീറ്റർ മഴ പെയ്യുന്ന സംസ്ഥാനത്ത് ആയിരം ചതുരശ്ര അടിയുളള മേൽക്കൂരയ്ക്കു മുകളിൽ രണ്ടര ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ലിറ്റർ മഴവെള്ളം പതിക്കുന്നുണ്ട്. അതായത് ഒരു സെന്‍റ് മണ്ണിൽ ഒരു ലക്ഷത്തിലധികം ലിറ്റർ മഴവെള്ളം. കുപ്പിവെള്ളം ലിറ്ററിനു 15 രൂപ കണക്കാക്കിയാൽ 15 ലക്ഷം രൂപയുടെ വിഭവമാണു ഓരോ സെന്‍റിൽനിന്നും ഒഴുകിപ്പോകുന്നത്.

നമ്മുടെ മഴക്കാലം പിൻവാങ്ങിയാലോ ആഴ്ചകൾക്കുള്ളിൽ പ്രകൃതിയുടെ ഭാവം മാറുകയായി. ചുട്ടുപൊള്ളുന്ന വെയിലിൽ കേരളം ഉണങ്ങും. കരയും പാടവും വിണ്ടുകീറും. പിന്നീട് അടുത്ത മാഴക്കാലം വരെ കുടിവെള്ളത്തിനായുള്ള മുറവിളിയേ കേൾക്കാനുള്ളു. ദേശീയ ശരാശരിയേക്കാൾ 2.78 ഇരട്ടി മഴ പെയ്തിട്ടും മലനാടും ഇടനാടും തീരദേശവും ഒന്നുപോലെ ജലക്ഷാമത്തിന്‍റെ പിടിയിലമരുരയാണ് പതിവ്. മഴ പിൻവാങ്ങി ആഴ്ച കഴിഞ്ഞാൽ പുഴകളും കുളങ്ങളും കിണറുകളും വറ്റും. വീതി കുറഞ്ഞു തൂക്കായ ഭൂപ്രകൃതി, വനനശീകരണം, നെൽപ്പാടങ്ങളും തണ്ണീർതടങ്ങളും നികത്തൽ, ജലമലിനീകരണം, ഉയർന്ന ജനസാന്ദ്രത തുടങ്ങിയ പല കാരണങ്ങൾ ജലക്ഷാമത്തിന് കാരണമാണ്. ഓരോ പ്രളയത്തിലും മേൽമണ്ണ് ഒലിച്ചുപോകുന്നതിനാൽ മഴയെ ആഗിരണം ചെയ്യാനുള്ള ശേഷി കുറയുന്നു. വെള്ളപ്പൊക്കം പതിവായതോടെ നദികളിലെ തടസങ്ങൾ നീങ്ങി പാറ തെളിഞ്ഞിരിക്കെ കുത്തൊഴുക്കു കൂടുകയും ചെയ്യുന്നു.

ഭൂഗർഭം വറ്റുകയാണ്

ഭൂഗർഭജലത്തിന്‍റെ അതിവേഗത്തിലുള്ള താഴ്ചയാണ് ആസന്ന ഭാവിയിൽ സംസ്ഥാനം നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി. നിലവിലുള്ള 20 ശതമാനം കുഴൽക്കിണറുകളിലും വെള്ളമില്ല. വെള്ളം ലഭിക്കുന്ന കിണറുകൾ പലതും മലിനമാണുതാനും. അതേ സമയം കുഴൽക്കിണറുകളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുകയും ചെയ്യുന്നു. അഞ്ഞൂറും എണ്ണൂറും അടി താഴ്ചയിലേക്ക് കുഴലുകൾ താഴ്ത്തിയിട്ടും വെള്ളമില്ല. എല്ലാ ജില്ലകളിലും സ്ഥിതി ഇതുതന്നെ. കുഴൽക്കിണറിന്‍റെ ആഴം 120 മീറ്ററിൽ കൂടരുതെന്ന സർക്കാർ നിർദ്ദേശം ഒരിടത്തും പാലിക്കപ്പെടുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിന് കുഴൽക്കിണർ യൂണിറ്റുകൾ കേരളം തുരക്കാൻ തന്പടിച്ചിരിക്കുന്നു.

രാജ്യത്ത് കരക്കിണറുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. 45 ലക്ഷം കിണറുകളുള്ള ഇവിടം ഭൂഗർഭ ജലവിതാന വിസ്തൃതിക്ക് പ്രധാന തെളിവാണ്. അതേ സമയം കിണറുകളിലെ വിതാനം അഞ്ചു വർഷത്തിനുള്ളിൽ മൂന്നു മീറ്റർ വരെ താഴ്ന്നതായി ഭൂഗർഭ ജലവിഭവവകുപ്പ് മുന്നറിയിപ്പുനൽകുന്നു. രാജ്യത്ത് ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോൾ കേരളത്തിൽ ഇത് അഞ്ചിലൊന്നായിരിക്കുന്നു.

ശുദ്ധജല ലഭ്യത കുറയുന്പോഴും കൂടുതൽ വെള്ളം പ്രയോജനപ്പെടുത്തുന്നത് കൃഷിക്കും വ്യവസായങ്ങൾക്കുമാണ്. ലഭ്യതയിൽ അഞ്ചു ശതമാനം മാത്രമാണ് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. മഴക്കാലത്ത് പുനഃസ്ഥാപിക്കാൻ കഴിയുന്നതിനേക്കാൾ വെള്ളം ഉപയോഗിക്കുന്നതിനാൽ ഭൂഗർഭജല വിതാനം വർഷവും താഴ്ന്നുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം ദിവസം 120 ലിറ്ററാണ്. കേരളത്തിൽ 200 ലിറ്റർ.

കുഴിച്ചിറങ്ങുന്ന കേരളം

ഭൂഗർഭ ജല അഥോറിറ്റി പതിവായി ഭൂഗർഭ ജലത്തിന്‍റെ അളവു പരിശോധിക്കുന്നുണ്ട്. ലഭ്യത കുറഞ്ഞതോടെ ഈ വകുപ്പ് സ്ഥല പരിശോധനക്കുശേഷമേ കുഴിക്കാൻ അനുമതി നൽകുന്നുള്ളൂ. കുഴൽക്കിണർ അനുമതിക്ക് അര ലക്ഷത്തിലേറെ അപേക്ഷകളാണ് ജില്ലാ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത്. സ്ഥലം പരിശോധന, കുഴിക്കൽ, ഗുണനിലവാരവും അളവും പരിശോധിക്കൽ എന്നിവയ്ക്കെല്ലാംകൂടി വകുപ്പിനുള്ളത് 600 ജീവനക്കാർമാത്രം. ഈ വകുപ്പിനെ സ്വകാര്യവത്കരിക്കാനിരിക്കെ കേരളം സ്വകാര്യ കന്പനികളുടെ നിയന്ത്രണത്തിലാകുമെന്ന് തീർച്ച. അനുമതിയില്ലാതെ വ്യക്തികളും സ്ഥാപനങ്ങളും ഓരോ വർഷവും ഇരുപതിനായിരത്തോളം പുതിയ കുഴൽക്കിണറുകൾ താഴ്ത്തുന്നു. ഇവിടെ 1400 സ്വകാര്യ ഏജൻസികൾ കേരളം കുഴിച്ചിറങ്ങുകയാണ്. കോളനികളിൽ ഓരോ വീടിനും ഓരോ കിണർവീതം. പത്തു സെന്‍റിൽ പത്തു കുഴൽക്കിണറുകളുള്ള സാഹചര്യം. ഇതിൽ പകുതിയോളവും വെള്ളം ലഭിക്കാതെ പരാജയപ്പെടുന്നു. ലഭിച്ചാൽ തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജല ലഭ്യത കുറയുന്നു. സംസ്ഥാനത്ത് ഉപയോഗശൂന്യമായ കുഴൽക്കിണറുകളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞിരിക്കുന്നു.


മരിക്കുന്ന പുഴകൾ

ജലസന്പത്തിന്‍റെ നിദാനവും ജല സംക്രമണവും മഴയെയും നദികളെയും ആശ്രയിച്ചാണ്്. നദികൾ ജീവന്‍റെ നിലനില്പിനെ സഹായിക്കുന്ന ജൈവ ആവാസവ്യവസ്ഥയാണെന്നു പറയാം. പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളും അവയുടെ 900 പോഷകനദികളും സംസ്ഥാനത്തെ ജല സന്പുഷ്ടമാക്കാൻ പര്യാപ്തമാണ്. 44 നദികളും 38 കായലുകളും 560 കിലോമീറ്റർ കടൽതീരവും മണൽപ്പരപ്പും കാടും മലയും താഴ്വരകളുമുണ്ടായിട്ടും മൂന്നേകാൽ കോടി ജനങ്ങളുടെ ദാഹം തീരുന്നില്ല.

മണ്ണിൽ വെള്ളം റീചാർജ് ചെയ്യാനുള്ള പ്രകൃതിയുടെ സംവിധാനം നഷ്ടമായതാണ് ഈ ദുർഗതിയിലെത്തിച്ചത്. വെട്ടുകല്ലുകളും മലകളും കുന്നുകളും വെട്ടിനിരത്തപ്പെട്ടു. സുഷിരങ്ങൾ ഏറെയുള്ള വെട്ടുകല്ലുകൾ കിണറുകളിലേക്കും കുളങ്ങളിലേക്കും ഉറവകളായി ഒഴുകിയിരുന്നു. വെട്ടുകല്ല് പ്രദേശങ്ങളിൽ അര മീറ്ററിനും ആറ് മീറ്ററിനും ഇടയിൽ ജലവിതാനം ലഭ്യമാകും. വേനൽക്കാലങ്ങളിൽ കുളങ്ങളും കിണറുകളും തടാകങ്ങളും സമൃദ്ധമാക്കിയിരുന്നത് കുന്നുകളും പാറകളുമായിരുന്നു. കുഴൽ കിണറുകളുടെ എണ്ണം വർധിച്ചതോടെ ചുറ്റുവട്ടത്തെ ജലസ്രോതസുകൾക്കും നിലനിൽപ്പില്ലാതായി.

വറ്റുകയാണ് ഉറവകൾ

ജലവിതാനം വൻതോതിൽ കുറയുന്ന പട്ടികയിൽ ആന്ധ്ര പ്രദേശിനും തമിഴ്നാടിനും തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്താണ് കേരളം.

ദേശീയ ശരാശരിയെക്കാളും പിന്നിലാണ് ജലനിരപ്പ്. ജലവിഭവ വകുപ്പ് സംസ്ഥാനത്തെ 1366 കിണറുകൾ നിരീക്ഷിക്കുന്നതിൽ വേനലിന്‍റെ തുടക്കത്തിൽതന്നെ 957 കിണറുകളിലെയും വെള്ളം 70 ശതമാനം കുറഞ്ഞതായി കാണുന്നു. ഗ്രാമീണ മേഖലയിൽ 65 ശതമാനവും കിണറുകളെ ആശ്രയിക്കുന്നതെന്നതിനാൽ ജലനിരപ്പിലെ താഴ്ച സാരമായി ബാധിക്കും. ഇവിടെ പെയ്തിറങ്ങുന്ന മഴയിൽ 71.62 ശതമാനം ജലവും സമുദ്രത്തിലേക്ക് 24 മണിക്കൂറിനുള്ളിൽ ഒഴുകി പോകുന്നു. സംസ്ഥാനത്ത് 29 ശതമാനത്തോളം മാത്രമാണ് ഭൂഗർഭ ജലം അവശേഷിക്കുന്നതെന്നറിയുന്പോഴാണ് ഇതൊരു മുന്നറിയിപ്പായി കാണേണ്ടത്. ദേശീയ ശരാശരി 56.2 ശതമാനമാണെന്നിരിക്കെയാണ് കേരളത്തിന്‍റെ ദുരവസ്ഥ.

ഭൂഗർഭ ജല അഥോറിട്ടി പഠനവിഷയമാക്കിയ 606 കിണറുകകളിൽ ഭൂഗർഭ ജലം സംഭരിയ്ക്കാൻ 436 കിണറുകൾക്കും കഴിവില്ലെന്നു കണ്ടെത്തിയിരിക്കുന്നു. നെൽപ്പാടങ്ങളും കുളങ്ങളും കുറയുന്നതാണ് ജലം മണ്ണിൽ താഴാൻ സാഹചര്യമില്ലാതായത്.

ഭാരതപ്പുഴയും പന്പയും ചാലക്കുടിയും മൂവാറ്റുപുഴയും വേനൽ തുടങ്ങുന്പോഴേ വറ്റുന്നു. പെരിയാറും പന്പയും കൈത്തോടുപോലെ ശോഷിക്കുന്നു. പന്പയിലും അച്ചൻകോവിലിലും മണിമലയാറ്റിലും ജലശേഷി കുറയുന്നു. ഈ പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും ചെറുതോടുകളുമടക്കം ജലനിരപ്പ് കുറഞ്ഞു വെള്ളം കിട്ടാക്കനിയാകുന്നു. നദീതീരങ്ങളിൽപോലും കിണറും കുഴൽക്കിണറും കുത്തിയാൽ വെള്ളം കിട്ടാത്ത സ്ഥിതി സംജാതമായിരിക്കുന്നു.

നിന്നുപെയ്യുന്ന നൂൽ മഴകളാണ് കൂടുതൽ ഭൂഗർഭത്തിലേക്ക് ശേഖരിക്കപ്പെടുക. രണ്ടു വർഷമായി നൂൽമഴ താരതമ്യേന കുറഞ്ഞു. പെയ്യുന്നത് പെരുമഴ അഥവാ അതിവർഷം. ഒരാഴ്ച രാപകൽ മഴ. പിന്നീട് മഴ പിൻവലിയും. വീണ്ടും മഴ. ഇങ്ങനെ ക്രമം തെറ്റിയ മഴ ഘടനയാണ് കേരളത്തിൽ. അതേ സമയം പ്രളയത്തിനും ഉരുൾപൊട്ടലിനും കുറവില്ലതാനും. പെയ്തിറങ്ങുന്ന മഴ അതിവേഗം പുഴകളിലൂടെയും കായലുകളിലൂടെയും അറബിക്കടലിലേക്കു കുത്തിയൊഴുകുകയാണ്. പെയ്ത്തുവെള്ളം ഭൂഗർഭത്തിലേക്ക് എത്തിച്ചേരുന്നില്ല. മഴയെ മണ്ണിൽ അടയ്ക്കാൻ പാടങ്ങളും വനങ്ങളും കുറഞ്ഞതും കുത്തൊഴുക്കിനു കാരണമായി. വെള്ളത്തെ കരുതിവയ്ക്കാൻ ശേഷിയുള്ളത് തണ്ണീർത്തടങ്ങൾക്കും വയലുകൾക്കുമാണ്. വയലുകളിലെ വെള്ളം ഭൂമിക്കടിയിലേക്ക് ക്രമേണ ഇറങ്ങുകയും ചെയ്യും. കാൽനൂറ്റാണ്ടിനുള്ളിൽ നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും വിസ്തൃതിയിൽ 40 ശതമാനം കുറവുണ്ടായതോടെ വെള്ളത്തെ ഉൾക്കൊള്ളാൻ ഇടമില്ലാതായി.

(തുടരും)