വിളയിടങ്ങളിലും വരൾച്ച
Monday, November 18, 2019 3:36 PM IST
റെജി ജോസഫ്

ഭൂഗർഭജലം താഴുന്പോഴും നമ്മുടെ ജലസേചിത കൃഷി കൂടുകയാണ്. പതിനഞ്ച് വർഷത്തിനിടെ കിണറുകളെ ആശ്രയിച്ചുള്ള ജലസേചിത കൃഷി 35,392 ഹെക്ടറായി വർധിച്ചിട്ടുണ്ട്.നേന്ത്രവാഴ, ജാതി, പച്ചക്കറികൾ എന്നിവയിൽ വെള്ളം അശാസ്ത്രീയമായി ഉപയോഗിക്കുന്നു.

തടംനിറയെ വെള്ളംനിർത്തുന്ന രീതിയാണ് പൊതുവിൽ കർഷകർക്ക് പ്രിയം. ശരാശരി ഒരു വിളയ്ക്ക് നിഷ്കർഷിച്ചിട്ടുള്ളതിനേക്കാൾ ഏറെയാണ് ഉപയോഗം. 2000ൽ കേവലം അഞ്ചു ശതമാനമായിരുന്ന ജലസേചിത കൃഷി വിസ്തൃതി 2012ൽ 13 ശതമാനമായി. ജലത്തിനായി പൊതുസ്രോതസുകളെ പ്രയോജനപ്പെടുത്തിയിരുന്നവർ ഏറെയും സ്വകാര്യ കിണറുകൾ കുഴിച്ച് വെള്ളം അനിയന്ത്രിതമായി ഉൗറ്റി. ഭൂഗർഭ ജലവിതാനം താഴുന്നമുറയ്ക്ക് കിണറുകളുടെ ആഴം കൂട്ടുകയും പിന്നീട് കുഴൽക്കിണറുകൾ കുഴിക്കുകയും ചെയ്യാൻ തുടങ്ങി.

പ്രളയവും ഒഴുക്കിന്‍റെ ശക്തിയും മൂലം കരിന്പാറകളാണ് പുഴകളിൽ തെളിഞ്ഞിരിക്കുന്നത്. അതിലൂടെ വെള്ളത്തിന് താഴാനാവില്ല. അടിത്തട്ട് നഷ്ടമായതോടെ വെള്ളം സംഭരിച്ചു നിർത്താനാവാത്ത സ്ഥിതി. ആ ജോലി ചെയ്യേണ്ടിയിരുന്ന വയലുകളുടെ വിസ്തൃതിയും കുറഞ്ഞു. തുലാപ്പെയ്ത്തിന്‍റെ തോത് ഗണ്യമായി കുറയുകയും ചെയ്തു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പ്രളയത്തിവും പലയിടങ്ങളിലേയും മേൽമണ്ണ് ഒലിച്ചുപോയിക്കൊണ്ടിരിക്കുന്നു. മേൽമണ്ണുണ്ടെങ്കിലേ മഴ ആഴങ്ങളിലേക്ക് താഴുകയുള്ളൂ. മണ്ണ് കുതിർന്ന് വെള്ളം വലിച്ചെടുക്കാനുള്ള ഭൂമിയുടെ പ്രാപ്തി നഷ്ടപ്പെടുകയും അത് വെള്ളത്തിന്‍റെ കുത്തൊഴുക്കിനെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മഴക്കുഴികൾ എന്നു നിർവചിക്കാവുന്ന വ്യാസവും ആഴവുമേറിയ തെങ്ങിൻതടങ്ങൾ ഇക്കാലത്ത് കാണാനില്ല. മുറ്റം നിറയെ കോണ്‍ക്രീറ്റ് പാകുന്പോൾ വെള്ളം കിണറുകളിലേക്ക് ഇറങ്ങുന്നില്ല.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്‍റെയും കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും കണക്കുകളനുസരിച്ച് പശ്ചിമഘട്ടത്തെ 5924 ക്വാറികൾ തുരന്നു തീർക്കുകയാണ്. ഇതിൽ ലൈസൻസോടെ പ്രവർത്തിക്കുന്നത് 750 ക്വാറികൾ മാത്രം. 7,157 ഹെക്ടർ സ്ഥലത്ത് ക്വാറികൾ പ്രവർത്തിക്കുന്നു. വടക്കൻ കേരളത്തിൽ 2483, മധ്യകേരളത്തിൽ 1969, തെക്ക് 1517 എന്ന കണക്കിലാണ് ക്വാറികൾ. 20 ഹെക്ടറിന് മുകളിൽ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും ഉൾപ്പെടെ 89 അതിഭീമൻ ക്വാറികൾ ജലക്ഷാമത്തിന് ആക്കം കൂട്ടുന്നു. മ ണ്ണിന്‍റെ ആവരണം വകഞ്ഞെടുത്താണ് ഓരോ പാറമടയും തുരന്നിറങ്ങുന്നത്. അതിൽ മഴ മണിക്കൂറുകൾക്കുള്ളിൽ പുഴകളിലൂടെ കുത്തിയൊഴുകി നാടുവിടുന്നു. കിണറുകളും ഉറവകളും ചോലകളും വറ്റിയുണങ്ങുകയും ചെയ്യുന്നു. തുള്ളിപോലും ഭൂഗർഭത്തിലേക്ക് ആഴ്ന്നിറങ്ങുന്നുമില്ല.

നിയമം നോക്കുകുത്തി

സ്വകാര്യ ഏജൻസികളിൽ പലതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാടകയ്ക്കെടുക്കുന്ന റിഗ്ഗുകൾ ഉപയോഗിച്ച് അശാസ്ത്രീയമായാണ് കുഴൽക്കിണർ നിർമിക്കുന്നത്. കഴിഞ്ഞ വർഷം 3000 കുഴൽക്കിണറുകൾക്ക് മാത്രമാണ് ശാസ്ത്രീയമായി സ്ഥാനനിർണയം നടത്തിയത്. എന്നാൽ പതിൻമടങ്ങ് കിണറുകളാണ് സംസ്ഥാനത്ത് കുത്തിയത്. കുഴൽക്കിണർ കുഴിക്കുന്പോൾ ഉറച്ച പാറ എത്തിയതിന് ശേഷം രണ്ടടിയെങ്കിലും പാറയിൽ താഴ്ത്തി നാല് മുതൽ എട്ടിഞ്ച് വരെ വ്യാസമുള്ള പി വി സി, ജി ഐ കുഴൽ കിണറിലേക്ക് ഇറക്കേണ്ടതുണ്ട്. മേൽമണ്ണും അതിലെ ഭൂജലവും കിണറിലേക്ക് ഇറങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പലരും ഈ കേസിംഗ് പൈപ്പ് ഇത്തരത്തിൽ ഇടാറില്ല. ഇതുകാരണം പൈപ്പിനും കടുത്ത പാറക്കും ഇടയിലുള്ള മണ്ണ് ഇടിഞ്ഞ് കുഴൽക്കിണർ പ്രവർത്തന രഹിതമാകും. സമീപത്തുള്ള സാധാരണ കിണറുകളിലെ ഉറവകൾ കേസിംഗ് പൈപ്പിനും പാറയ്ക്കും ഇടയിലുള്ള വിടവിലൂടെ കുഴൽക്കിണറിലേക്ക് അരിച്ച് ഇറങ്ങും. പിന്നീട് കുഴൽക്കിണർ പ്രവർത്തിപ്പിച്ചാൽ സമീപത്തുള്ള കിണറുകളിലെ വെള്ളം വറ്റും.

കുഴൽക്കിണറുകളിൽ എത്ര വെള്ളം ലഭിക്കും എന്ന് അറിയുന്ന പന്പ് ടെസ്റ്റ് നടത്തിയാണ് മോട്ടോർ ഘടിപ്പിക്കേണ്ടത്. എന്നാൽ പലയിടത്തും ഇത് നടത്താറില്ല. കുഴൽക്കിണറിലെ ജലഗുണമേ·ാ പരിശോധന നടത്തണമെന്ന നിയമവും ഒരിടത്തും പാലിക്കാറില്ല.

വരൾച്ചബാധിത പ്രദേശങ്ങളിൽ പ്രത്യേക അനുമതിയുണ്ടെങ്കിലേ കുഴൽക്കിണർ കുഴിക്കാൻ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. 30 മീറ്റർ ചുറ്റളവിൽ പൊതു ജലസ്രോതസുണ്ടെങ്കിൽ ഭൂജല വകുപ്പിന്‍റെ അനുമതി ലഭിക്കണം. ശാസ്ത്രീയ സംവിധാനം ഉപയോഗിച്ച് ഭൂഗർഭ ജലവിഭവ വകുപ്പ് നടത്തുന്ന സ്ഥാന നിർണയത്തിൽപ്പോലും 80 ശതമാനം മാത്രമാണ് കൃത്യത. സ്വർണമാല, നൂലിൽക്കെട്ടിയ മോതിരം, വളയൻ കന്പി, നാളികേരം, പാലക്കന്പ്, വെള്ളംനിറച്ച കുടം, കാന്തം എന്നിവയുപയോഗിച്ചുള്ള സ്ഥാനനിർണയക്കാരാണ് നാട്ടിൻപുറങ്ങളിൽ ഭൂരിഭാഗത്തിന്‍റെയും ആശ്രയം.

അരിക്ക് 2,500 ലിറ്റർ വെള്ളം

വെള്ളം കൂടുതൽ ആവശ്യമുള്ള വിളകൾകൂടുതൽ ജലം ആവശ്യമായ കൃഷി വ്യാപകമായതും ജല ദൗർലഭ്യതയ്ക്ക് കാരണമായിട്ടുണ്ട്. 22 ശതമാനം ഭൂഗർഭ ജല ദൗർലഭ്യത്തിന് കാരണം ഗോതന്പും 17 ശതമാനത്തിന് കാരണം അരിയുമാണ്. ഒരു കിലോ ഗോതന്പ് ഉൽപ്പാദിപ്പിക്കാൻ 1,827 ലിറ്റർ വെള്ളം ആവശ്യമുണ്ട്. ഒരു കിലോ അരിക്ക് 2,500 ലിറ്ററും ഒരു കിലോ പരുത്തിക്ക് 22,500 ലിറ്ററും ഒരു കിലോ കരിന്പിന് 2,000 ലിറ്ററും വെള്ളം കൃഷിയിൽ ആവശ്യമുണ്ട്. ഇത്തരത്തിൽ കാർഷിക മേഖലയിൽ ഉത്പാദനം കൂട്ടണമെങ്കിൽ കൂടുതൽ വെള്ളം വരുംഭാവിയിൽ കരുതിവയ്ക്കണം.

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ വാട്ടർഎയ്ഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് 60 കോടിയിലേറെ ഇന്ത്യക്കാർ ഗുരുതരമായ ജല ക്ഷാമത്തെ നേരിടുന്നു. ഇന്ത്യയിലെ പകുതിയിലേറെ കുടുംബങ്ങൾക്കും വീടിനോടു ചേർന്ന് കുടിവെള്ളം ലഭിക്കുന്നില്ല. ആഗോള തലത്തിൽ ഏറ്റവുമധികം ഭൂഗർഭജലം ചൂഷണം ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. മൂന്നാമത്തെ വലിയ ഭൂഗർഭ ജല കയറ്റുമതി രാഷ്ട്രവും ഇന്ത്യതന്നെ. അതായത്, ഭൂഗർഭ ജല കയറ്റുമതിയുടെ 12 ശതമാനവും ഇന്ത്യയിൽ നിന്ന്. ഒരു വ്യക്തിക്കാവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ഉൽപ്പാദനത്തിന് ഏറ്റവുമധികം ജലം ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

കിണറുകൾ നിറയ്ക്കാം

ചതുരശ്ര കിലോ മീറ്ററിൽ ശരാശരി 200 കിണറുകളുള്ള നാടാണ് കേരളം. ജലക്ഷാമത്തിന് പരിഹാരമായി കിണറുകൾ റീച്ചാർജ് ചെയ്യാൻ സംവിധാനമുണ്ടാകണം. റീചാർജിംഗ് പ്രധാനമായി നാലു വിധത്തിലാകാം.

1. മഴവെള്ളം പുറത്തു പോകാതെ കിണറുകളെ കേന്ദ്രീകരിച്ച് മണ്ണിൽ താഴ്ത്തുക.
2. മഴക്കുഴിയും ചാലുകളും തെങ്ങിൻ തടങ്ങളും നിർമിച്ച് മഴയെ മണ്ണിൽ താഴ്ത്തുക.
3. മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം അരിപ്പ സംവിധാനത്തിലൂടെ കിണറിൽ സംഭരിക്കുക. കേന്ദ്ര ഭൂജല ബോർഡിന്‍റെ ഈ കൃത്രിമ ഭൂജല പരിപോഷണം മഴപ്പൊലിമ കിണർ റീച്ചാർജിംഗ് എന്നാണ് അറിയപ്പെടുന്നത്. വിവിധ ജില്ലകളിലെ 25,000 കിണറുകളിൽ കിണർ റീച്ചാർജ് ചെയ്തപ്പോൾ ജലനിരപ്പ് മെച്ചപ്പെടുകയും വെള്ളത്തിന്‍റെ മേന്മ വർധിക്കുകയും ചെയ്തു.

(തുടരും)