ജീവിതം മുഴുവൻ സമൂഹനന്മയ്ക്കായി
Monday, June 8, 2020 4:56 PM IST
പ്രഫ. സാവിത്രി ലക്ഷ്മണൻ

മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ആദ്യം വരുന്ന തിരുനാളാണ് ഇന്ന്. രാജ്യം ഇപ്പോൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ആഘോഷപരിപാടികൾക്കു പരിമിതികളുണ്ട്.

ജീവിച്ചിരുന്ന മുഴുവൻ കാലവും ദൈവത്തെ മുൻനിർത്തി സമൂഹത്തിനുവേണ്ടി സമർപ്പിതമായ ജീവിതം നയിച്ചിരുന്ന ഒരസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നല്ലോ അമ്മ. ‘നമുക്കു ചുറ്റും വേദനിക്കുന്ന വളരെ കുടുംബങ്ങളുണ്ട്, സാന്മാർഗികമായി അധഃപതിച്ച മനുഷ്യരുണ്ട്, മദ്യപാനത്തിൽ മുഴുകി ജീവിക്കുന്നവരുണ്ട്. അവർക്കൊക്കെ ആശ്വാസവും നല്ല മാർഗവും നമുക്കു കാണിച്ചുകൊടുക്കാം’ എന്നായിരുന്നു സഭാസ്ഥാപനം കഴിഞ്ഞ ഉടൻ അമ്മ അനുയായികൾക്കു നൽകിയ പ്രധാനപ്പെട്ട ഒരു ഉപദേശം. ഓർമ വച്ചനാൾ മുതൽ അമ്മ പ്രവൃത്തിയിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1876 ഏപ്രിൽ 26-നാണ് വിശുദ്ധ മറിയം ത്രേസ്യ ഭൂജാതയായത്. പുത്തൻചിറയിലെ മങ്കിടിയാൻ കുടുംബത്തിൽ തോമായുടേയും അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യ അന്ന(താണ്ട)യുടേയും മകളായിട്ടാണു പുണ്യവതി ഈ ലോകത്തിലേക്കെത്തിയത്. വെറും അഞ്ചുവയസുള്ളപ്പോൾ കുഞ്ഞുത്രേസ്യയുടെ വാക്കും പെരുമാറ്റവും കണ്ട് കൂട്ടുകാർ അവളെ കളിയാക്കി ’പുണ്യാളത്തി’ എന്നു വിളിച്ചിരുന്നതു വർഷങ്ങൾക്കുശേഷം അക്ഷരാർഥത്തിൽ ശരിയായി. ലോകം മുഴുവൻ ’പുണ്യാളത്തി’ എന്ന പേരിൽ വിശുദ്ധ മറിയം ത്രേസ്യയുടെ മുൻപിൽ കൈകൾ കൂപ്പുന്നു.

യേശുവിന്‍റെ പീഡാനുഭവത്തെക്കുറിച്ച് ചിന്തിച്ച് ആ പീഡകൾ ഏറ്റുവാങ്ങാൻ കുഞ്ഞുന്നാളിൽതന്നെ മദർ മറിയം ത്രേസ്യ ശ്രമിച്ചു. കൗമാരത്തിലേക്കു കടക്കുന്പോഴേക്കും സമീപസ്ഥഭവനങ്ങളിലെ ദുഃഖിതർക്കരികിലേക്ക് ആവശ്യപ്പെടാതെതന്നെ ആ കുട്ടി കടന്നുചെല്ലുമായിരുന്നു. രോഗികൾ മാത്രമല്ല, പാപികളും ആ സമാശ്വാസത്തിന്‍റെ ഇളംതെന്നൽ അനുഭവിച്ചറിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലും ദൈവാനുഗ്രഹമുള്ള ഈ പെണ്‍കുട്ടി ദുഃഖങ്ങൾ പങ്കുവയ്ക്കാൻ എത്തിച്ചേർന്നിരുന്നെങ്കിൽ എന്ന് അവരിൽ പലരും സ്വകാര്യമായി ആഗ്രഹിക്കുകപോലും ചെയ്തിരുന്നു.
പുത്തൻചിറയിലെ അന്തോണി പല അർഥങ്ങളിലും തീർത്തും ഒറ്റപ്പെട്ടവനായിരുന്നു. തികഞ്ഞ മദ്യപാനി. വസൂരിരോഗികൾക്കു കൂട്ടുകിടക്കാൻ മൂക്കുമുട്ടെ കുടിച്ചുചെല്ലുന്നവൻ. ചുറ്റുവട്ടത്തുള്ള ഒരാൾക്കും അയാളോട് ഒരു താത്പര്യവുമില്ല. പക്ഷേ വിശുദ്ധ മറിയം ത്രേസ്യ ചെറുപ്പമായിരിക്കെ, ഗൃഹസന്ദർശനങ്ങൾക്കു പോകുന്പോൾ കൂടെകൂട്ടാറുള്ള കൂട്ടുകാരികളുമൊത്ത് ആ വീട്ടിൽ കയറിയിറങ്ങി. ആ നിർഭാഗ്യവാന്‍റെ അരികിലിരുന്ന് ജപമാല ചൊല്ലി. ഇന്നത്തെ ’പാലിയേറ്റീവ് കെയറുകൾ’ സമ്മാനിക്കുന്നതുപോലെ സമാധാനസന്പൂർണമായ അന്ത്യനിമിഷങ്ങൾ അന്തോണിക്കു നൽകി.


ശുശ്രൂഷ ആഗ്രഹിക്കുന്നവരുടെ മതം, ജാതി തുടങ്ങിയവയൊന്നും വിശുദ്ധ മറിയം ത്രേസ്യയുടെ മുന്പിൽ മതിലുകൾ ഉയർത്തിയിട്ടില്ല. തൈരി എന്ന ഒരു സ്ത്രീയുടെ ശുശ്രൂഷതന്നെ ഉദാഹരണം. തൈരിയുടെ കാലിൽ ഉണ്ടായ ഒരു വ്രണം കുഷ്ഠമാണെന്നു വിധിച്ച്, അവരെ വീട്ടുകാർ ഇറക്കിവിട്ടു. പരമകാരുണികയായ അമ്മ തൈരിയെ മഠത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. കാലിലെ വ്രണം പതിവായി കഴുകി വൃത്തിയാക്കി കെട്ടിക്കൊടുത്തു. ഇമ്മാതിരി കഥകൾ എത്ര വേണമെങ്കിലും വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതവുമായി ഇഴുകിച്ചേർന്നു കിടപ്പുണ്ട്.

സഭാസ്ഥാപനത്തിനുശേഷം വിശുദ്ധ മറിയം ത്രേസ്യയുടെ ജീവിതാഭിലാഷങ്ങളിൽ മറ്റൊന്നു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആയിരുന്നു. അതിന് അവരെ പഠിപ്പിക്കാൻ കഴിവുള്ള അധ്യാപികമാരെ വാർത്തെടുക്കണം ’ എന്‍റെ മക്കളെ ഏറോപ്പിൽ (യൂറോപ്പ്) വിട്ടു പഠിപ്പിക്കണം’, അമ്മ കണ്ട മാർഗം അതായിരുന്നു. കാലം 1926നു മുൻപാണ് എന്നു മറക്കരുത്. ഒടുവിൽ 1960ൽ തിരുക്കുടുംബസഭ ഒരു കോളജ് ആരംഭിക്കാൻതന്നെ നിശ്ചയിച്ച് പത്തു സിസ്റ്റർമാരെ അമേരിക്കയിൽ വിട്ടുപഠിപ്പിക്കുകയും അവരിൽ ആദ്യത്തെ നാലുപേർ തിരിച്ചുവന്നതോടെ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജ് ആരംഭിക്കുകയും ചെയ്തു. ദീർഘദർശനത്തോടെ ’എന്‍റെ മക്കളെ ഏറോപ്പിൽ വിട്ടു പഠിപ്പിക്കണം’ എന്നു പറയുമായിരുന്ന പുണ്യാളത്തിയുടെ വാക്കുകൾ സത്യമായി മാറിയ ഒരു പ്രവചനംപോലെയായി.

വീടുകളിൽ കയറിയിറങ്ങി ആതുരശുശ്രൂഷ നടത്തുകയും ആശ്വാസം പകരുകയും ചെയ്യുന്ന ഒരു അപൂർവ പ്രവർത്തനശൈലി ആരംഭകാലം തൊട്ടേ ഹോളിഫാമിലി കോണ്‍ഗ്രിഗേഷന് ഉണ്ടായിരുന്നു. ഗാർഹികസഭയുടെ പ്രവാചിക ആയിരുന്ന വിശുദ്ധ മറിയം ത്രേസ്യയുടെ തിരുക്കുടുംബസഭ അമ്മയുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് സാമൂഹ്യസേവനം നടത്തുന്നു. ജീവിച്ചിരിക്കുന്പോൾ പഞ്ചക്ഷതങ്ങളുടെ പേരിൽ ആളുകളുടെ സംസാരവിഷയമായിരുന്ന വിശുദ്ധ മറിയം ത്രേസ്യ, സ്വർഗസ്ഥയായതിനുശേഷവും അത്ഭുതങ്ങൾക്കു കാരണഭൂതയായി ഉദ്ദിഷ്ടകാര്യങ്ങൾക്കുള്ള ഉപകാരസ്മരണയുടെ എണ്ണം കൂടിക്കൂടിവരുന്നു.

അപ്പോഴൊക്കെ വിശുദ്ധ മറിയം ത്രേസ്യയുടെ വചനങ്ങൾ നാം ഓർക്കുക: ‘നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം കാണുന്നുണ്ടെന്നു പ്രത്യേകം ഓർക്കണം. ദൈവം എല്ലാം കാണുന്നു എന്ന ചിന്ത എല്ലാ കാര്യങ്ങളും മനഃസാക്ഷി അനുസരിച്ചു ചെയ്യാൻ സഹായകമാണ്. ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം നയിക്കാൻ ഈ അവബോധം ഉപകരിക്കും’.