പറയാത്ത കഥകൾ ബാക്കി
Monday, June 15, 2020 12:19 PM IST
ദി അണ്‍ടോൾഡ് സ്റ്റോറി എന്ന വിശേഷണത്തോടെയായിരുന്നു സുശാന്ത് സിംഗ് രജ്പുത് നായകനായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയത്. വീണ്ടും ആ വിശേഷണം തന്‍റെ ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടാണ് സുശാന്തും മറഞ്ഞിരിക്കുന്നത്. അറിയാതെ പോയ സുശാന്തിന്‍റെ കഥകളിൽ ഏറെ ചോദ്യങ്ങളും നിഗൂഢതകളും സംശയങ്ങളും ജനിപ്പിച്ച് 34ാം വയസിൽ സ്വയം നഷ്ടമാക്കിയ യാത്ര!

വെള്ളിവെളിച്ചത്തിൽ ഇനിയൊരു പാത്രാവിഷ്കാരത്തിനും വിസ്മയത്തിനും ഇടമില്ലാതെയുള്ളൊരു മടക്കം. സ്വന്തമായൊരു അഭിനയ ശൈലിയും ഇഷ്ടം നേടുന്ന പുഞ്ചിരിയും ആകാരമികവും നടനെന്ന നിലയിൽ സുശാന്തിന്‍റെ കരുത്തായിരുന്നു. സിനിമകളുടെ എണ്ണത്തിനേക്കാൾ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളുടെ പെരുമയിലൂടെയാണ് സുശാന്ത് ആരാധകരെ സൃഷ്ടിച്ചത്. ടെലിവിഷനുകളിലെ ഹിന്ദി തുടർപരന്പരകൾ കണ്ടിരുന്ന മലയാള യുവതലമുറയ്ക്കു പ്രത്യേകിച്ചു യുവതികൾക്കു സുശാന്ത് ബോളിവുഡിൽ എത്തുന്നതിനു മുന്പു തന്നെ പരിചിതനാണ്. സീടിവിയിൽ പവിത്ര രിഷ്ത എന്ന പരന്പരയിലെ പ്രണയ നായകൻ മാനവിനെ അത്ര പെട്ടെന്ന് ആരും മറക്കില്ല.

ടെലിവിഷൻ പരിപാടികളിലൂടെ ജനകീയനായ ശേഷം 2013ൽ കൈ പോചെ എന്ന സിനിമയിലൂടെ ബോളിവുഡിലേക്കു അരങ്ങേറി. ചേതൻ ഭഗതിന്‍റെ ദി ത്രീ മിസ്റ്റേക് ഓഫ് മൈ ലൈഫ് എന്ന നോവലിനു ദൃശ്യാവിഷ്കാരം ഒരുക്കിയപ്പോൾ ഇഷാൻ എന്ന കഥാപാത്രത്തിലൂടെ മറ്റു നായകന്മാരേക്കാൾ കൈയടി നേടി മികച്ച തുടക്കം. എങ്കിലും അമീർ ഖാൻ വ്യത്യസ്ത വേഷത്തിലെത്തിയ പീകെയിലെ പാക്കിസ്ഥാനി യുവാവ് സർഫറാസായിരുന്നു മലയാളി പ്രേക്ഷകർ ശ്രദ്ധിച്ച സുശാന്തിന്‍റെ ആദ്യ കഥാപാത്രം.


എംഎസ് ധോനിയുടെ ബയോപിക് സിനിമയായപ്പോൾ അതിൽ ധോനി തന്നെ എന്നു തോന്നിപ്പിക്കുംവിധമുള്ള സൂക്ഷ്മാഭിനത്തിന്‍റെയും നിരീക്ഷണ പഠനത്തിന്‍റെയും സാക്ഷാത്കാരമായിരുന്നു കണ്ടത്. ഒരു യുവനടനെ സംബന്ധിച്ചിടത്തോളമുള്ള ലോകോത്തര ശ്രദ്ധ ചിത്രം നേടിക്കൊടുത്തപ്പോൾ തന്‍റെ പ്രകടനത്തിലൂടെ പ്രശംസ നേടാൻ സുശാന്തിനു സാധിച്ചു. പിന്നീടു കേഥാർനാഥിലെ മൻസൂറും സണ്‍ചിരിയയിലെ ചന്പൽകാടുകളിലെ ഗ്യാംഗ് ലീഡർ ലാഘനുമൊക്കെ സുശാന്തിന്‍റെ കരുത്ത് കാട്ടുന്ന പ്രകടനങ്ങളായിരുന്നു.

25 വർഷങ്ങൾക്കു മുന്പത്തെ കോളജ് ഹോസ്റ്റൽ ജീവിതത്തിന്‍റെ കഥ പറഞ്ഞ ചിച്ചോറിലെ അന്നിയിലൂടെ പ്രേക്ഷക ഇഷ്ടം കൂടുതൽ നേടി. ബിഗ് സ്ക്രീനിലെത്തിയ അവസാന കഥാപാത്രവും അന്നിയായിരുന്നു. 2004ൽ സൂപ്പർ ഹിറ്റായ ഹോളിവുഡ് ചിത്രം ദി ഫോൾട്ട് ഇൻ ഒൗർ സ്റ്റാർസിന്‍റെ ഹിന്ദി റീമേക്ക് ദിൽ ബച്ചാരെയാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്. ചിത്രം സുഷശാന്തിന്‍റെ ശൂന്യതയിലാണ് ഇനി പ്രേക്ഷകർ കാണേണ്ടി വരുന്നത്. രണ്ടു കാൻസർ രോഗികളുടെ പ്രണയവും മരണവും പറയുന്ന ചിത്രത്തിന്‍റെ ഇംഗ്ലീഷ് പേരുപോലെ സുശാന്തിന്‍റെ ജീവിതവും...

-ലിജിൻ കെ. ഈപ്പൻ