ലോക്ഡൗണ്‍കാലത്തെ ഇ- യുവജനോത്സവം
Monday, June 22, 2020 2:42 PM IST
ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിച്ചു, കേരളത്തിലെ ഒട്ടുമിക്ക കോളജുകളെയും ഒരു കുടക്കീഴിലാക്കി കലോൽസവത്തിനു പുതിയ മാനങ്ങൾ ഒരുക്കുകയാണ് പയ്യന്നൂർ സ്വദേശി ശ്രീനാഥ് ഗോപിനാഥ്. ഈ യുവ കാലാകാരന്‍റെ മേൽനോട്ടത്തിൽ ഇന്നു കേരളത്തിലെ ഒട്ടുമിക്ക എൻജിനീയറിംഗ് കോളജുകളിലും മെഡിക്കൽ കോളജുകളിലും കലോൽസവങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു, ഓണ്‍ലൈനിലൂടെ...

പുതിയ കാലത്തിന്‍റെ സാധ്യതകളെയും ലോക്ഡൗണ്‍ സമയത്തെയും ഫലപ്രദമായി ഉപയോഗിച്ചു പ്രഫഷണ്‍ കോളജുകളെ അണിനിരത്തി സോഷ്യൽ മീഡിയ കലോൽസവമാണ് ശ്രീനാഥ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ മേഖലയിലും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ വിധികർത്താക്കൾ ഓണ്‍ലൈൻ സൗകര്യത്തോടെ മത്സരങ്ങൾ വിലയിരുത്തി ജേതാവിനെ കണ്ടെത്തുന്നു. മത്സരവും കുറ്റമറ്റതാക്കാൻ അപ്പീൽ കമ്മിറ്റിയും. ഒരു മാറ്റം മാത്രം, ലക്ഷങ്ങൾ മുടക്കി ഫ്ളോറുകളിൽ നടത്തുന്ന മത്സരങ്ങൾക്കു പകരം ഓരോ മത്സരാർഥിയും പ്രതിഭ തെളിയിക്കുന്നത് തങ്ങളുടെ വീടുകളിലാണ്. അതിന്‍റെ വീഡിയോ പല ദേശത്തുള്ള ജഡ്ജസ് വിലയിരുത്തി മാർക് നൽകി പ്രതിഭകളെ കണ്ടെത്തുന്നു.

എൻജിനിയറിംഗ് പഠനകാലത്തു എൻജിനിയറിംഗ് അസോസിയേഷൻ ലീഡറായും നാഷണൻ ജോയിന്‍റ് കണ്‍വീനറായും പ്രവർത്തിച്ചതിന്‍റെ കരുത്താണ് തനിക്കു ഇത്തരത്തിൽ ഓണ്‍ലൈനിലൂടെ കലോൽസവം എന്ന പുതിയ ഉദ്യമം വിജയകരമായി സംഘടിപ്പിക്കാനായതെന്നു ശ്രീനാഥ് പറയുന്നു. ഏപ്രിൽ എട്ടു മുതൽ രണ്ടു മാസത്തിലധികമായി ഓണ്‍ലൈൻ കലോൽസവത്തിന്‍റെ പിന്നാലെയാണ്. കോളജുകളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന കലോൽസവങ്ങളെ ഓണ്‍ലൈലനിലൂടെ ഏകീകരിച്ചു പുതിയൊരു പാത ഒരുക്കുകയാണ്. കോളജുകൾ മാത്രമായും വിവിധ കോളജുകളെ ഒന്നിച്ചു ചേർത്ത് വിവിധ സോണുകളായും മത്സരം നടത്താറുണ്ട്. ലോക്ഡൗണിനെ ഫലപ്രദമാക്കി മാറ്റാനാണ് കുട്ടികൾ മൽസരിക്കുന്നതെങ്കിൽ പിന്നീടത് വീറും വാശിയുമുള്ള പോരാട്ടമായി മാറുന്നു. ഒരു പോയിന്‍റു പോലും വിജയത്തെ സ്വാധീനിക്കുന്പോൾ യഥാർത്ഥ കലോൽസവത്തിന്‍റെ മൂഡിലേക്കു കുട്ടികളും എത്തുന്നു. എല്ലാ മത്സരങ്ങളുമുൾക്കൊള്ളിച്ചു ഓരോ കലോൽസവങ്ങളും അഞ്ച്, ആറ് ദിവസത്തോളം നിലനിൽക്കും. ഇപ്പോൾ തന്നെ 12-ൽ അധികം കലോൽസവം നടന്നു കഴിഞ്ഞു. എൻജിനീയറിംഗ് കോളജുകൾക്കു പിന്നാലെ കേരളത്തിലെ മെഡിക്കൽ കോളജുകളിലെ കുട്ടികളെ അണി നിരത്തിയുള്ള കലോൽസവം ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞെന്നു ശ്രീനാഥ് പറയുന്നു.


വാട്സ് ഗ്രൂപ്പ് മുഖേയാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിനു 15 മിനിറ്റു മുന്പ് മാത്രം കോഡ് നന്പർ നൽകി മൽസരാർഥിക്കു മൂന്നു മണിക്കൂർ സമയം നൽകുന്നു. അതിനുള്ളിൽ പെർഫോം ചെയ്തുള്ള വീഡിയോ അയച്ചു കൊടുക്കണം. ഓരോ മൽസരത്തിനുമുള്ള കോർഡിനേറ്റർ അതു സോർട് ചെയ്തു ഗൂഗിൽ ഡ്രൈവിലാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ജഡ്ജസിനു വിലയിരുത്താൻ നൽകുന്നു. ഒരോ മൽസരത്തിലും കുറഞ്ഞതു മൂന്നു ജഡ്ജസുണ്ടായിരിക്കും. വിധിനിർണയം കുറ്റമറ്റതാക്കാൻ അപ്പീൽ കമ്മിറ്റിയും ഉണ്ട്.

ഇന്ത്യയിലുള്ള പ്രഗത്ഭരായ വിധി കർത്താക്കളെയാണ് ഓണ്‍ലൈനിലൂടെ പ്രകടനം വിലയിരുത്താൻ എത്തുന്നത്. പ്രശസ്ത നർത്തകിമാരായ ഡോ. സ്വാതി പി ഭരദ്വാജ്, അപർണ പോൾ, അർച്ചനാ റൗവു, പൂജശ്രീ, ഡൽഹിയിൽ നിന്നും സുപ്രീം കോടതി അഭിഭാഷക ശുഭ്രംഗി നാസ, കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നുള്ള ഡോ. നിഖിത ഹരി, മധ്യാപ്രദേശിൽ നിന്നും ഖുശി ഗുപ്താ, തമിഴ്നാട് ജയാ ടിവി സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റ് ധന്യാ ജൊനാസ് തുടങ്ങിയവരാണ് വിവിധ മത്സരങ്ങൾ വിലയിരുത്തുന്നത്. ഇവരെകൂടാതെ മലയാള സിനിമയിലെ സംവിധായകരായ ജിബു ജേക്കബ്, എംസി ജോസഫ്, ഡിജോ ജോസ് ആന്‍റണി, മാർത്താണഡൻ, റോഷ്നി ദിനകരൻ, മനു അശോകൻ, അഹമ്മദ് കബീർ, ഡബ്ബിംഗിനു സംസ്ഥാന പുരസ്കാരം നേടിയ സ്നേഹ പലിയേരി, സംഗീത സംവിധായകൻ കൈലാസ് മേനോൻ, തെലുങ്ക് സംഗീത സംവിധായകൻ ജുവിൻ സിംഗ് തുടങ്ങിയവരും വിധികർത്താക്കളാകുന്നു. സാന്പത്തികമായ ഒരു ലാഭേശ്ചയുമില്ലാതെയാണ് വിധി കർത്താകളും ഇതിന്‍റെ ഭാഗമായത്. കാരണം, ഒരു രൂപ പോലും ചെലവാക്കാതെ തന്നെ കലാപ്രതിഭകൾക്കു മാറ്റുരക്കാനുള്ള അവസരമാണ് ഓണ്‍ലൈൻ കലോൽസവത്തിന്‍റെ ഏറ്റവും ഗുണകരമായ കാര്യമെന്നു ശ്രീനാഥ് ചൂണ്ടിക്കാട്ടുന്നു.

വിജയികൾക്കു ഡിജിറ്റൽ സർട്ടിഫിക്കറ്റിനൊപ്പം കേരള സാങ്കേതിക സർവകലാശാല നൽകുന്ന ആക്ടിവിറ്റി പോയിന്‍റും ലഭ്യമാകുന്നു. ഇതോടെ കലോൽസവം പഠനത്തിന്‍റെ ഭാഗമായി മാറിയെന്നു മത്സരാർഥികളും പറയുന്നു.

ലിജിൻ കെ. ഈപ്പൻ