സ്കൂൾ ഒന്നു തുറന്നെങ്കിൽ..!
Saturday, August 1, 2020 2:25 PM IST
സർ; രാവിലെ മുതൽ ഓണ്‍ലൈൻ ക്ലാസുകളാണ്. ക്ലാസുകൾ കഴിഞ്ഞാൽ ആക്ടിവിറ്റിക്കും വൈകുന്നേരം അല്പം എന്‍റർടെയ്ന്‍റ്മെന്‍റിനും ഓണ്‍ലൈൻ സൗകര്യം വേണം. സിനിമ കാണുന്നതും ഓണ്‍ലൈനിൽ. മൊബൈൽ ഫോണും കംപ്യൂട്ടറും മാറി മാറി... മുഴുവൻ സമയം സ്ക്രീനിൽ.

പഠനമൊക്കെ നടക്കുന്നുണ്ട്. ഇതിനിടയിൽ എനിക്ക് ആളുകളോടു മിണ്ടാനുള്ള കഴിവു നഷ്ടമാകുന്നുണ്ടോ എന്നൊരു പേടി. എല്ലാ നേരവും ഓണ്‍ലൈനിൽ വീട്ടിനുള്ളിൽ.... ഇതെന്തൊരു ലോകമാണ്... ജീവിതം ആകെ അസ്വസ്ഥമാകുന്ന പോലെ....!

കൊച്ചി കാക്കനാടുള്ള റോൾഡന്‍റ്സ് ബിഹേവിയർ ആൻഡ് പെർഫോർമൻസ് സ്റ്റുഡിയോയിലെ ശ്രദ്ധേയനായ പെർഫോർമൻസ് സൈക്കോളജിസ്റ്റ് വിപിൻ റോൾഡന്‍റിനു മുന്പിൽ ലോക്ക്ഡൗണ്‍ നാളുകളിലൊന്നിൽ എത്തിയ ഒരു ഹൈസ്കൂൾ വിദ്യാർഥിയുടെ പരിഭവമാണു മുകളിൽ കുറിച്ചത്. ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ജീവിതത്തിൽ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മൊബൈൽ ഫോണും കംപ്യൂട്ടറുമൊക്കെ കൂടുതൽ ഉപയോഗപ്പെടുത്താമെന്നും ആസ്വദിക്കാമെന്നും കരുതിയ കുട്ടികളിൽ ചിലർക്കെങ്കിലും ഇപ്പോൾ അത് അസ്വസ്ഥതയാകുന്നുവെന്നതിന്‍റെ ഉദാഹരണമാണു ഈ വിദ്യാർഥിയുടെ പരാതിയിൽ നിഴലിക്കുന്നത്. കൂട്ടുകാരോട് ഇടപെടാനാവാത്തത് അവരുടെ ജീവിതത്തിൽ വല്ലാത്ത പിരിമുറുക്കമാകുന്നു.
ലോക്ക്ഡൗണിൽ കുട്ടികൾ അടച്ചുപൂട്ടിയിരിക്കുന്നതിന്‍റെ പ്രധാനപ്പെട്ട ഉപോത്പന്നം അനിയന്ത്രിതമായ ദേഷ്യമാണെന്നു വിപിൻ റോൾഡന്‍റ് പറയുന്നു. ചെറിയ കാര്യത്തിനു പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവം കുട്ടികളിൽ വളരുന്നു.

ആധികൾ അകലണം

ലോക്ക്ഡൗണിലെ സങ്കീർണ സാഹചര്യങ്ങളിൽ വല്ലാത്ത ആധിയും ഉത്കണ്ഠയും കുട്ടികളിൽ പ്രകടമാകുന്നുണ്ടെന്നു മനശാസ്ത്രജ്ഞ·ാർ പറയുന്നു. കോവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്പോൾ എങ്ങനെ പഠിക്കും, കോഴ്സിന്‍റെ സ്ഥിതിയെന്താവും, തുടർപഠനം സാധിക്കുമോ, സ്വപ്നം കണ്ട പ്രഫഷൻ സ്വന്തമാക്കാൻ സാധിക്കുമോ, വിദേശത്തു പോയി പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കേണ്ടിവരുമോ... തുടങ്ങിയ ആശങ്കകളോടെ ഉറങ്ങാൻ പോലും പറ്റാത്ത കുട്ടികൾ എത്രയോ ആണ്. പഠനത്തോടുള്ള താത്പര്യവും കരിയറിനെക്കുറിച്ചുള്ള പ്രതീക്ഷയും നഷ്ടമായ നിരവധി പേർ ഇക്കാലത്തു മനശാസ്ത്രജ്ഞന്മാരുടെ സഹായം തേടിയെത്തി. മാതാപിതാക്കൾക്കുമുണ്ട് ഇതേ ആശങ്ക. കുട്ടികളുടെ ഉറക്കത്തിന്‍റെ സമയക്രമം മാറിയിട്ടുള്ളതും മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.

മുഴുവൻ സമയവും വീട്ടിലിരിക്കുന്പോൾ ഭക്ഷണം അധികമാകുന്നത് അമിതവണ്ണമുണ്ടാക്കുന്നതും അതു മാനസിക വിഷമത്തിന് കാരണമാകുന്നതും കുറവല്ല.

രാവിലെ മുതൽ ഓണ്‍ലൈൻ ക്ലാസുകളും ആക്ടിവിറ്റികളും നൽകിയും സ്വന്തം മക്കളുടെ ഓണ്‍ലൈൻ പഠനത്തിനു സഹായിച്ചും വിശ്രമം പോലും സാധിക്കാതെ നെട്ടോട്ടമോടുന്ന അധ്യാപകരുടെയും മനസിൽ പരിഭവമുണ്ട്: ഈ സ്കൂൾ ഒന്നു തുറന്നിരുന്നെങ്കിൽ...!

വിദ്യാർഥികളേറെ, കൗണ്‍സലർമാർ കുറവ്

ഭാരതസർക്കാർ ആരോഗ്യമേഖലയിൽ ചെലവഴിക്കുന്ന ആകെ തുകയുടെ 0.06 ശതമാനം മാത്രമാണു മാനസികാരോഗ്യ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത്. (2011ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്)

കേരളത്തിലെ സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹാരവും മാർഗനിർദേശങ്ങളും രൂപപ്പെടുത്തുന്നതിനും സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗണ്‍സലർമാരെ നിയമിച്ചിട്ടുണ്ട്. 2008ൽ കേന്ദ്രസർക്കാരിന്‍റെ കിഷോരി ശക്തി യോജന പദ്ധതി പ്രകാരം ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്‍റ് സർവീസസിന്‍റെ (ഐസിഡിഎസ്) ഭാഗമായാണു സ്കൂൾ കൗണ്‍സിലർമാർ സേവനം ചെയ്യുന്നത്.
നിലവിൽ സംസ്ഥാനത്തു സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 666 സ്കൂൾ കൗണ്‍സിലർമാരാണുള്ളത്. സംസ്ഥാനത്തെ സ്കൂളുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിനും ആവശ്യത്തിനും ആനുപാതികമായി സൈക്കോ, സോഷ്യോ കൗണ്‍സിലർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നു സംസ്ഥാനത്തെ സ്കൂൾ കൗണ്‍സിലർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയ തൃക്കാക്കര ഭാരതമാതാ കോളജിലെ സോഷ്യൽവർക്ക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ സെമിച്ചൻ ജോസഫിന്‍റെ പഠനത്തിലെ നിരീക്ഷണം. അമേരിക്കൻ സ്കൂൾ കൗണ്‍സലിംഗ് അസോസിയേഷന്‍റെ (എഎസ്‌സിഎ) കണക്കുകൾ പ്രകാരം 250 വിദ്യാർഥികൾക്ക് ഒരു സൈക്കോ സോഷ്യോ കൗണ്‍സിലർ (250:1) ആവശ്യമാണെന്നാണു ചട്ടം. കേരളത്തിലെ നിലവിലെ സ്ഥിതിയിൽ 6000 കുട്ടികൾക്കാണ് ഒരു കൗണ്‍സിലർ ഉള്ളത്.


കുഞ്ഞുമനസിൽ ചിരി പടർത്താൻ

ലോക്ക്ഡൗണ്‍ കാലത്തു കൗമാരക്കാരിൽ മാനസികാരോഗ്യ പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും വർധിക്കുന്നെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അതിനെക്കുറിച്ചു പഠിക്കാനും പരിഹാരം തേടാനും സർക്കാർ ഉൗർജിതമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.
മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ’ചിരി’ എന്ന പദ്ധതി സർക്കാർ ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകൾ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നൽകുന്ന സംവിധാനമാണിത്. സ്റ്റുഡന്‍റ് കേഡറ്റുകളെ കൗണ്‍സലിംഗിനു നിയോഗിക്കുന്നതിലെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെട്ടിരുന്നു.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാൻ ഫയർ ആൻഡ് റെസ്ക്യു മേധാവി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതിക്കു സർക്കാർ രൂപം നൽകി.

കുട്ടികളുടെ ആത്മഹത്യാപ്രവണതയും മാനസിക പ്രശ്നങ്ങളും സംബന്ധിച്ചു വിദഗ്ധ പഠനം നടത്താൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും പദ്ധതി തയാറാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിലെ ഹയർ സെക്കൻഡറി വിഭാഗം തയാറാക്കിയിട്ടുള്ള ഗൂഗിൾ ഫോം വഴി ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹൈസ്കൂൾ പ്രധാനധ്യാപകരും നൽകിയ വിവരങ്ങൾ ക്രോഡീകരിച്ചു റിപ്പോർട്ടും മാർഗനിർദേശങ്ങളും തയാറാക്കും.

കുഞ്ഞുമനസുകളോടു കൂട്ടുകൂടാം

കിളിക്കൂടുകൾ അടച്ചിട്ടു
കിളികളെ വളർത്തുന്നതു
നമുക്കൊരു ശീലമായിരുന്നു
സമയത്തിനു തീറ്റയും വെള്ളവുമൊക്കെ കൊടുക്കുന്നതിനാൽ
കിളികൾ വളരെ സന്തോഷമുള്ളവരാകുമെന്ന കരുതലിൽ ആയിരുന്നു നമ്മൾ...
ഒന്നു ചിറകടിച്ചു പറക്കാൻ കഴിയാത്ത
പഴുത്ത കായ്കൾ യഥേഷ്ടം കൊത്തി
പറന്നുല്ലസിക്കാൻ കഴിയാത്ത കിളികളുടെ
സ്വാതന്ത്ര്യദാഹം നമ്മൾ അറിഞ്ഞിരുന്നതേയില്ല....
കൂട്ടിലടച്ച കിളികളെപ്പോലെ നമ്മൾ..

തിരുവല്ല ഉപജില്ലയിലെ എസ്‌സിഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ മീര മോഹന്‍റെ ’വീടൊരു മരുന്ന്’ എന്ന കഥയിലെ ഒരു ഭാഗമാണിത്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിച്ച കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ അക്ഷരവൃക്ഷം പുസ്തക പരന്പരയിൽ ഈ കഥയുമുണ്ട്.

കൂട്ടിലടയ്ക്കപ്പെടുന്ന കൊറോണക്കാലത്തും മനസിനെ നിയന്ത്രിച്ചു, ചിന്തകളെ ശുദ്ധീകരിച്ചു, നന്മയുള്ള സ്വപ്നങ്ങൾ കാണുന്ന കുരുന്നുകളെ നാം കണ്ണുതുറന്നു കാണണം. അവരെ കേൾക്കണം. അവരുടെ മനസുകളോടു ചേർന്നു സഞ്ചരിക്കണം.
അതെ; കരുതൽ കൊതിക്കുന്നുണ്ട് കുഞ്ഞു മനസുകൾ.

കുട്ടികൾക്ക് സഹായം തേടാൻ ടോൾഫ്രീ നന്പറുകൾ

ചൈൽഡ് ലൈൻ - 1098
വി ഹെൽപ് - 18004252585
ദിശ- 1056
തണൽ - 1517
മിത്ര- 181
ക്രൈം സ്റ്റോപ്പർ- 1090

(സമാപിച്ചു)

- സിജോ പൈനാടത്ത്