ലോക്ഡൗണിൽ താരം സിഡിഎം
Tuesday, July 6, 2021 4:01 PM IST
ലോക്ഡൗണിനിടയിലും കൊടുവള്ളി സംഘത്തിന്‍റെ ഹവാല ഇടപാടിനു തടസമുണ്ടായിരുന്നില്ല. വാഹന പരിശോധനയും മറ്റും ഭയന്നു സിഡിഎം വഴിയായിരുന്നു ഒാപ്പറേഷന്‍. അക്കൗണ്ട് നമ്പര്‍ ലഭിച്ചാല്‍ ആ നമ്പറിലേക്കു പണമിടുന്നതാണ് രീതി. ഇടപാടിനു സ്വീകരിക്കുന്നയാളുടെ അക്കൗണ്ട് നമ്പര്‍ മാത്രം മതി. ഏത് അക്കൗണ്ടില്‍നിന്നു പണം നിക്ഷേപിച്ചെന്നു തിരിച്ചറിയാനും സാധിക്കില്ല. ഇക്കാരണത്താലാണ് കുഴല്‍പ്പണം കൈമാറുന്ന സംഘം സിഡിഎം വഴി പണമിടപാട് നടത്തുന്നത്. കഴിഞ്ഞ മാസം സിഡിഎം വഴി കുഴല്‍പ്പണ ഇടപാടു നടത്തിയ കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കൊടുവള്ളി സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍നിന്നു കൂടുതല്‍ പേര്‍ ഇത്തരത്തില്‍ സിഡിഎം ഉപയോഗിച്ചു കുഴല്‍പ്പണ കൈമാറ്റം നടത്തുന്നതായി വ്യക്തമായത്.

പിടികൂടിയവരിലൊന്നും പണത്തിന്‍റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളില്ലായിരുന്നു. ശേഖരിക്കുന്ന പണം കൃത്യമായി ഉടമയുടെ കൈകളിലെത്തിക്കുക മാത്രമായിരുന്നു ഇവരുടെ ചുമതല. കൈമാറുന്ന പണത്തിനനുസരിച്ചാണ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. അതേസമയം, പണം യുവാക്കള്‍ക്കു കൈമാറിയവരെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരുന്നെങ്കിലും കൂടുതല്‍ നടപടി സ്വീകരിച്ചിരുന്നില്ല. കള്ളപ്പണ ഇടപാടായതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ഇന്‍കംടാക്സ് എന്നിവിടങ്ങളിലേക്കു പോലീസ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

സുരക്ഷയ്ക്കു ക്വട്ടേഷന്‍

ഹവാലാ പണവും സ്വര്‍ണവുമെല്ലാം കൊടുവള്ളി സംഘത്തില്‍നിന്നു കവര്‍ച്ച ചെയ്യുന്നതും പതിവ്. ഇതു നേരിടാനാണ് പലപ്പോഴും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായവും തേടുന്നത്. പലപ്പോഴായി കൊടുവള്ളി സംഘം കൊണ്ടുവരുന്ന സ്വര്‍ണം ഇപ്പോള്‍ കസ്റ്റംസിന്‍റെ പിടിയിലായ അര്‍ജുനും സംഘവും കവര്‍ന്നതായാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

ഇതേത്തുടര്‍ന്ന് ഇത്തവണ അര്‍ജുന്‍ കൊണ്ടുവന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാന്‍ കൊടുവള്ളി സംഘം തീരുമാനിക്കുകയായിരുന്നു. അപ്രകാരമാണ് ചെറുപ്പളശേരി സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയത്.

15 വാഹനങ്ങള്‍ വരെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഒരുക്കിയിരുന്നു. സ്വര്‍ണം ഏതു വിധേനയും തട്ടിയെടുക്കാനായി ടിപ്പര്‍ ലോറിയും ഒരുക്കിയിരുന്നതായാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.


കൊച്ചിയിലെ 55 ലക്ഷം!

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു കാറില്‍ കടത്തിയ 55 ലക്ഷം രൂപയുമായി രണ്ടു യുവാക്കള്‍ എറണാകുളത്തു പിടിയിലായത്. കണ്ണൂര്‍ സ്വദേശി റാഷിദ്(37), കാറിന്‍റെ ഡ്രൈവര്‍ കാലടി സ്വദേശി നിസാം(31) എന്നിവരാണ് എറണാകുളം കണ്ടെയ്‌നര്‍ റോഡില്‍ ബോള്‍ഗാട്ടി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയില്‍ മുളവുകാട് പോലീസിന്‍റെ പിടിയിലായത്. റാഷിദ് കൊച്ചിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നു മംഗളൂരു ക്രൈംബ്രാഞ്ച് സംഘവും എറണാകുളം സെന്‍ട്രല്‍ എസിപി എ.ജെ. തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംയുക്തമായി റാഷിദ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി വാഹന പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

പണം ബാഗിൽ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മുളവുകാട് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത രൂപയുമായി യുവാക്കളെ പിടികൂടിയത്. പോലീസിന്‍റെ ചോദ്യങ്ങള്‍ക്കു റാഷിദ് നല്‍കിയ മറുപടിയില്‍ സംശയം തോന്നിയ പോലീസ് കാര്‍ പരിശോധിച്ചപ്പോഴാണു ബാഗില്‍ പണം കണ്ടെത്തിയത്. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകുകയാണെന്നു പറഞ്ഞു ഇവര്‍ പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിശദാംശങ്ങള്‍ തേടിയതോടെ ഇവര്‍ ബാഗുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ, പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാനായില്ല. സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളിലുള്ളതുപോലെ കുഴല്‍പ്പണ കേസ് എറണാകുളം ജില്ലയില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കുറവല്ല. പെരുമ്പാവൂര്‍ മേഖലകളിലടക്കം കുഴല്‍പ്പണ സംഘത്തിന്‍റെ വേരോട്ടമുണ്ടത്രേ. എറണാകുളം നഗരത്തില്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രേഖകളില്ലാത്ത പണം പിടികൂടിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തയാറാക്കിയത്: കെ.ഷിന്‍റുലാല്‍