സിനിമയെ വെല്ലും കഥകൾ
Tuesday, September 14, 2021 4:03 PM IST
പ്രേതങ്ങൾ വാഴും ദ്വീപ്

അങ്ങനെ പ്രേത സിനിമകളെപ്പോലും വെല്ലുന്ന വിധം പ്രേതസ്വാധീനം നിറഞ്ഞ ദ്വീപായി പൊവേലിയ മാറി. കെട്ടിടങ്ങളെല്ലാം തകർന്നു. പലതും കാട് കൈയേറി.

ഇപ്പോഴും പൊവേലിയ ദ്വീപിലൂടെ നടക്കുമ്പോള്‍ മരിച്ചവരുടെ അസ്ഥികള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുകയും മണ്ണിനു മുകളില്‍ പൊന്തി നില്‍ക്കുകയും ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

നെഗറ്റീവ് എനർജി

അവിടേക്ക് പ്രേതാന്വേഷികളായ ഗവേഷകരല്ലാതെ മറ്റാരും പിന്നീട് യാത്രകള്‍ നടത്തിയിട്ടില്ല. പാരാനോര്‍മല്‍ ഗവേഷകര്‍ക്ക് ഇവിടെ നടത്തിയ പഠനങ്ങളില്‍ അദൃശ്യമായ ശക്തികളുടെ സാന്നിധ്യം ഇവിടെ അനുഭവപ്പെട്ടതായും നെഗറ്റീവ് എനര്‍ജി ഉണ്ടാകുന്നതായും സാക്ഷ്യപ്പെടുത്തുന്നു.


വഴികാട്ടാൻ പോലും ആരുമില്ല

സാഹസികത മൂത്ത് ആർക്കെങ്കിലും ഇങ്ങോട്ട് വരണമെങ്കിൽതന്നെ ദ്വീപിലേക്കുള്ള വഴികാട്ടാനോ യാത്രാ മാർഗം ഒരുക്കാനോ പ്രദേശവാസികൾ ആരും തയാറാകില്ല. ഇനി ദ്വീപിലേക്ക് ബോട്ട് കിട്ടണമെങ്കിൽതന്നെ വൻതുക കൊടുക്കേണ്ടി വരും. യാത്രികരെ ദ്വീപിലിറക്കി ആരും തിരിച്ചുവരുന്നതും കാത്തു നിൽക്കുകയുമില്ല. നിശ്ചിത സമയം കഴിഞ്ഞ് തിരികെ വരാമെന്ന വാഗ്ദാനവുമായി ബോട്ടുകൾ സ്ഥലം വിടും. ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല ശാന്തി കിട്ടാതെ ലക്ഷക്കണക്കിന് ആത്മാക്കളാണ് ദ്വീപിൽ അലയുന്നത്.


അസ്ഥികളുടെ കാട്

ലോകപ്രശസ്തരായ പ്രേതാന്വേഷകർക്ക് അവർ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭയാനക അനുഭവങ്ങൾ നേരിട്ടിട്ടുള്ളത് പൊവേലിയ ദ്വീപിൽ നിന്നാണെന്നാണ് പറയുന്നത്. അത്രയേറെ പ്രേതാനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇന്നും പൊവേലിയയിലൂടെ നടക്കുമ്പോൾ മണ്ണിൽ നിന്നുയർന്നു നിൽക്കുന്ന മനുഷ്യന്‍റെ അസ്ഥിശകലങ്ങൾ കാണാം.

(തുടരും)
തയാറാക്കിയത്: നിയാസ് മുസ്തഫ