ആടുജീവിതം അമേരിക്കയിൽ
ആടുജീവിതം അമേരിക്കയിൽ
ഈ നോവലിന്‍റെ പേര് കേൾക്കുന്പോൾ ആരും ഞെട്ടി തെറ്റിധരിക്കേണ്ട തില്ല. ആടുജീവിതം അമേരിക്കയിലോ? ഡോളർ മരത്തിൽ നിന്നു കുലുക്കി പറിക്കുന്ന നാട്ടിലോ എന്നും ചോദിക്കേണ്ട തില്ല. ആടുകളുടെ ജീവിതത്തേക്കാൾ ദുരിതപൂർണ്ണമല്ലെ പന്നികൾ തുടങ്ങി മറ്റു പല ജീവ ജാലങ്ങളുടേയും ജീവിതം എന്നും ചിന്തിച്ചേക്കാം. എന്നാൽ ഇവകളുടെ എല്ലാറ്റിനേക്കാൾ ദുരിത ജീവിതം നയിക്കുന്നവർ ഭൂലോകത്തിലുണ്ടെ ന്ന കാര്യം മറക്കരുത്. മനുഷ്യാവകാശങ്ങൾക്ക് വില കൽപ്പിക്കുന്ന അമേരിക്കയിൽ് പൊതുവെ ആടുജീവിതങ്ങളോ, സങ്കൽപ്പങ്ങളോ കുറവാണെന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയിൽ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമാണ് ഈ നോവലിന്‍റെ രചയിതാവായ കുര്യൻ മ്യാലിൽ. അദ്ദേഹത്തിന്‍റെ ആദ്യത്തെ കൃതിയുടെ പേര് ന്ധന്ധചിത്രശലഭങ്ങൾ കുന്പസാരിക്കുന്നു’’ എന്നായിരുന്നു. ഇപ്പോഴിതാ ന്ധന്ധആടുജീവിതം അമേരിക്കയിൽ’’ എന്ന പേരിൽ ഇതിൽ പ്രതിപാദിക്കപ്പെടുന്ന രണ്ട ാമത്തെ നോവൽ അദ്ദേഹം സഹൃദയ സമക്ഷം സമർപ്പിക്കുകയാണ്. പ്രസിദ്ധ നോവലിസ്റ്റ് ശ്രീ. ബന്യാമിൻ ഗൾഫുനാടുകളിലെ ചില മലയാളികളുടെ ദുരിതപൂരിതമായ ജീവിതത്തെ ആസ്പദമാക്കി താൻ മേയ്ക്കുന്ന ആടുകളുടെ ജീവിതത്തേക്കാൾ കഷ്ടതരം എന്ന് അദ്ദേഹം ആടുകളെ മേയ്ക്കുന്ന മലയാളി തൊഴിലാളിയുടെ അവസ്ഥയെപ്പറ്റി നോവലിലൂടെ വരച്ചു കാട്ടുന്നു. അങ്ങനെ ആടുജീവിതം എന്നത് ദുരന്തജീവിതങ്ങളുടെ ഒരു മലയാളി ശൈലിയോ പര്യായമോ ആയി മാറിയിരിക്കുന്നു. ഇത്തരം ദുരിതജീവിത കഥകളും കഥാപാത്രങ്ങളും ലോകത്ത് എല്ലായിടത്തുമുണ്ടെ ന്ന പരമാർത്ഥം തങ്കവും ഡോളറും വിളയുന്ന സമത്വസുന്ദര കാനാൻ ദേശമെന്നറിയപ്പെടുന്ന അമേരിക്കയിലു മുണ്ടെ ന്നുള്ള കഥ ശ്രീ. കുര്യൻ മ്യാലിൽ ഇവിടെ പറയുകയാണ്. ആടുകളൊ, ആടുകളെ മേയ്ക്കുന്നതോ അല്ലാ ഇവിടത്തെ കഥാ വിഷയം. സാമാന്യം നല്ലൊരു ജോലി, തക്കതായ നല്ല അമേരിക്കൻ ശന്പളം അത്രമാത്രമാണ് ഇതിലെ കഥാനായിക ആഗ്രഹിച്ചിരുന്നുള്ളു. എന്നാൽ ലഭിച്ചതോ, ദുരിതപൂരിതമായ ഒരു അടിമയുടെ ജോലി, കൂലിയില്ലാത്ത പങ്കപ്പാടുമാത്രം ലഭ്യമായ ഒരാടു ജീവിതം. നാട്ടിൽ മണ്‍മറഞ്ഞ കവി ന്ധന്ധചങ്ങന്പുഴയുടെ’’ കാനനഛായയിലാടുമേയ്ക്കാൻ’’. പോകുന്ന ഒരു ജോലി ആയിരുന്നെങ്കിൽ ഇതിൽ നിന്നെത്ര ഭേദമായിരുന്നു, ശബളം തന്നെ ഇല്ലെങ്കിലും അതെത്ര ആസ്വാദ്യമായിരുന്നു. എന്ന് നെഞ്ചുരുകി നോവലിലെ നായിക ആശിച്ചിട്ടുണ്ട ാകണം.

പല അമേരിക്കൻ മലയാളി എഴുത്തുകാരും, നാട്ടിലെ കേരളത്തിലെ വിവിധ ജീവിത ചുറ്റുപാടുകളും, ഇതിവൃത്തവും പ്രമേയവുമായി അവതരിപ്പിക്കുന്പോൾ കുര്യൻ മ്യാലിൽ എന്ന ഈ അമേരിക്കൻ മലയാളിയുടെ ഈ നോവലിന്‍റെ ഇതിവൃത്തവും കഥയും ഏതാണ്ട ് തൊണ്ണൂറ് ശതമാനവും അമേരിക്കൻ ചുറ്റുപാടിൽ, ഒരു ഹൃസ്വകാലയളവിൽ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അമേരിക്കയിലെ കുടിയേറ്റ മലയാളികളുടെ ഏതാനും അതിജീവന ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ തൂലികയിലൂടെ ഈ നോവലിൽ ഇതൾവിരിയുകയാണ്. കഥയിലും കഥാപാത്രങ്ങളിലും കുറച്ചൊക്കെ ഏഴാംകടലിനക്കരെയുള്ള കേരളത്തിന്‍റെയും ഇന്ത്യയുടേയും ചുരുക്കമായ ചിത്രീകരണങ്ങളും പരാമർശങ്ങളുമുണ്ട ്. നോവലിസ്റ്റിന്‍റെ കഥാകഥനരീതി ലളിതവും അനർഗളവുമാണ്. വായനക്കാരോട് ഒരു മറയുമില്ലാതെ സ്വതന്ത്രമായി നേരിട്ടുതന്നെ സംവാദം നടത്തുന്ന ഒരു രചനാരീതിയും വൈഭവവുമാണ് നോവലിസ്റ്റ് ഇവിടെ പ്രകടിപ്പിക്കുന്നത്.

പത്താം ക്ലാസ്‌സിൽ തോറ്റ ലില്ലിചേടത്തിക്ക് കഥയുടെ ആരംഭത്തിൽ വയസ്‌സ് നാൽപ്പത്തിയഞ്ച്. വിവാഹിത. ഭർത്താവ് തൊമ്മച്ചൻ ചേട്ടൻ ദരിദ്രവാസിയായ മുഴുകള്ളുകുടിയൻ. എങ്കിലും ലില്ലിചേടത്തിക്ക് പ്രാർത്ഥനയും പള്ളിഭക്തിയും, ഒരൽപ്പം കൂടുതൽ തന്നെ. പലപ്പോഴും പള്ളി വികാരിക്ക് നല്ല രുചിയേറിയ ഭക്ഷണം പാകം ചെയ്ത് ലില്ലിചേടത്തി നൽകിയിരുന്നു. എന്നു കരുതി പള്ളി വികാരിയച്ചനും ലില്ലിചേടത്തിയും തമ്മിൽ വഴിവിട്ട യാതൊരു ബന്ധവും ഉണ്ട ായിരുന്നില്ല. എങ്കിലും അങ്ങിങ്ങായി ചില ഇടവക ജനങ്ങൾ അച്ചനേയും ലില്ലിചേടത്തിയേയും ചേർത്ത് ചെറുതായി കുശുകുശുക്കാതെയുമിരുന്നില്ല.

സ്വന്തം കുടുംബത്തേയും സഹോദരങ്ങളേയും അവരുടെ കുട്ടികളേയും ദാരിദ്യ്രത്തിൽ നിന്നു രക്ഷപ്പെടുത്താൻ അമേരിക്കയിൽ നല്ല ശന്പളമുള്ള ഒരു തൊഴിൽ തേടിപോകാൻ പള്ളീലച്ചന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ലില്ലിചേടത്തിക്ക് സഹായകരമായി തീർന്നു. വളരെ കാലമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന കുഞ്ചാക്കോച്ചൻലിസി ദന്പതിമാർ ലില്ലി ചേടത്തിക്ക് അമേരിക്കയിൽ ഒരു ടൂറിസ്റ്റ് വിസാ സംഘടിപ്പിച്ചു കൊടുത്തു. ഡോളർ കാക്കുന്ന അമേരിക്കൻ മണ്ണിലെത്തി ജോലിയെടുത്ത് കാശുണ്ട ാക്കി കേരളത്തിലേക്ക് മടങ്ങിയെത്തി സഹോദരങ്ങളെ സഹായിക്കാനായിരുന്നു ലില്ലി ചേടത്തിയുടെ പ്ലാൻ. എന്നാൽ അമേരിക്കയിലെത്തിയ ലില്ലി ചേടത്തിയുടെ പാസ്പോർട്ട് വാങ്ങിവച്ച് പുറംലോകം തന്നെ അറിയാത്ത ഒരടിമയെപ്പോലെ ദിവസവും 16 മണിക്കൂർ വരെ ലില്ലി ചേടത്തിയെക്കൊണ്ട ് കുഞ്ചാക്കോച്ചൻലിസി ദന്പതികൾ പണിയെടുപ്പിച്ച് ചൂഷണം ചെയ്തു. വീടു കഴുകുക, തുടയ്ക്കുക, വസ്ത്രങ്ങൾ അലക്കുക, വീട്ടിലെ വളർത്തുപട്ടിയെ തീറ്റിക്കുക, അതിന്‍റെ മലമൂത്ര വിസർജനം കോരുക, വൃത്തിയാക്കുക, അതിനെ കുളിപ്പിക്കുക തുടങ്ങിയവയായിരുന്നു. പിന്നെ പറഞ്ഞിരുന്ന ശന്പളം പോയിട്ടു ഒരു പെനി പോലും കൊടുത്തുമിരുന്നില്ല


കുഞ്ചാക്കോച്ചന്‍റെ മാതാവും, പ്രമേഹരോഗബാധിതയും കാലുകൾ മുറിച്ച് നീക്കപ്പെട്ട അവസ്ഥയിലുള്ള ത്രേസ്യാമ്മ അമ്മച്ചിയെ എല്ലാതരത്തിലും പരിചരിക്കുക, മലമൂത്ര വിസർജ്ജനത്തിന് കൊണ്ട ുപോകുക പലപ്പോഴും സുബോധം നഷ്ടപ്പെട്ട് ഭ്രാന്തമായി അവർ പെരുമാറി. ലില്ലിചേടത്തിയുടെ ദേഹത്തേക്ക് ശകാരം ചൊരിഞ്ഞ് പലപ്പോഴും ത്രേസ്യാമ്മ അമ്മച്ചി കിടക്കയിലും, നിലത്തും മലമൂത്ര വിസർജ്ജനം നടത്തുകയും ലില്ലി ചേടത്തിയുടെ ദേഹത്തേക്ക് അവ വാരിയെറിയുകയും ചെയ്യുന്നത് പതിവായി. കുഞ്ചാക്കോച്ചൻലിസി ദന്പതികളുടെ 12 വയസ്‌സുകാരനായ, ഓട്ടിസം ബാധിച്ച കുട്ടിയുടെ സംരക്ഷണവും പൂർണ്ണമായും ലില്ലിചേടത്തിയുടെ ചുമലിലായി. അവന്‍റെ പിടിവാശിയും ചിത്താന്തങ്ങളും, ശാരീരികമായ ആക്രമണങ്ങളും പീഡനങ്ങളും അതിദുസ്‌സഹമായിരുന്നു. കുഞ്ചാക്കോച്ചന്‍റെയും, ലിസിയുടേയും ശാസനകളും, ഭള്ളു പറച്ചിലും തെറിവിളിയും കർണകഠോരമായിരുന്നു. ലിസിയുടെ കണ്ണുവെട്ടിച്ച് കുഞ്ചാക്കോച്ചൻ കാമക്കണ്ണുകളോടെ ലില്ലിചേടത്തിയെ പീഡിപ്പിക്കാനും ശ്രമം നടത്താതിരുന്നില്ല. ലില്ലിചേടത്തിയുടെ ഉറച്ച നിലപാടിൽ ആ ശ്രമത്തിൽ നിന്നുമാത്രം കുഞ്ചാക്കോച്ചനു പിൻതിരിയേണ്ട ിവന്നു.

നാട്ടിൽ മിഷൻ അച്ചൻ പട്ടത്തിന് പഠിക്കാൻ പോയി സഭയുടെ ചിലവിൽ പഠിത്തം പൂർത്തിയാക്കി സെമിനാരി ചാടിവന്ന് ദരിദ്ര കുടുംബാംഗമായ ലിസി നേഴ്സിനേയും കെട്ടി അമേരിക്കയിലേക്ക് നഴ്സ് വിസയിലെത്തിയ വ്യക്തിയാണ് കുഞ്ചാക്കോച്ചൻ. പണവും പത്രാസുമൊക്കെയായപ്പോൾ അവർ വന്നവഴി മറന്നു. അമേരിക്കയിലെ ചില ഈർക്കിളി കടലാസു സംഘടനകളുടെ സ്ഥിരം കടലാസു പ്രസിഡന്‍റായും സെക്രട്ടറിയായും കുഞ്ചാക്കോച്ചൻ തിളങ്ങി. ഇതിനിടയിൽ നാട്ടിലും ചില വീടുകളും സ്ഥലങ്ങളും പുള്ളിക്കാരൻ വാങ്ങിക്കൂട്ടിയിരുന്നു. കുഞ്ചാക്കോച്ചൻലിസിമാരുടെ ചൂഷണ ബന്ധനങ്ങൾ ഏതാണ്ട ് 4 കൊല്ലത്തോളം ലില്ലിചേടത്തിക്ക് സഹിക്കേണ്ട ി വന്നു. ഇതിനിടയിൽ പല ദാരുണ സംഭവങ്ങളുമുണ്ട ായി. ഒരു മലയാളി വക്കീലിന്‍റെ സഹായത്തിൽ ലില്ലിചേടത്തി അടിമത്വത്തിൽ നിന്ന് മോചിതയായി. കുഞ്ചാക്കോച്ചനും ലിസിയും അറസ്റ്റിലായി, ലില്ലിചേടത്തിക്ക് ഒരു നല്ല തുക നഷ്ടപരിഹാരമായി കൊടുക്കാൻ കോടതി വിധിയായി. സ്വതന്ത്രയായ ലില്ലിചേടത്തി നാട്ടിൽ, കേരളത്തിൽ തിരിച്ചെത്തുന്നു. സാന്പത്തികമായി കുടുംബാംഗങ്ങളെ സഹായിക്കുന്നു. അതോടെ നോവലിനു വിരാമമാകുന്നു.

അമേരിക്കൻ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക അനുദിന ജീവിത പശ്ചാത്തലത്തിന്‍റെ ചില നേർകാഴ്ചകൾ യാഥാർത്ഥ്യബോധത്തോടെ വരച്ചു കാട്ടുന്നതിൽ നോവലിസ്റ്റായ കുര്യൻ മ്യാലിൽ വിജയിച്ചിട്ടുണ്ടെ ന്ന് പറയാം. എന്നാൽ ഒരു കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ട തുണ്ട ്. അതായത് ഒരു വിസിറ്റിംഗ് വിസയിൽ ജോലി തരാമെന്ന വാഗ്ദാനത്തിൽ കൊണ്ട ുവന്ന് ഒരു വ്യക്തിയെ ചൂഷണം ചെയ്യുന്നതിന്‍റെ ഒരു തരം ന്ധആടുജീവിത’ കഥയാണി നോവലിലെ കഥാതന്തു. എന്നാൽ യഥാർത്ഥത്തിൽ കുടിയേറ്റ ആശ്രിത കുടുംബ വിസയിൽ എത്തുന്നവർ അവരെ അമേരിക്കയിൽ കൊണ്ടുവന്ന് സംരക്ഷിച്ചവരെ നൂറു നൂറു കുറ്റങ്ങളും കുറവുകളും നിരത്തി നന്ദിഹീനമായി സഹായിച്ച കൈകളെ വെട്ടിനിരത്തുന്നതാണ് കണ്ട ുവരുന്നത്. അതാണ് കൂടുതൽ യാഥാർത്ഥ്യവും. ഒത്തിരി ജീവിതാനുഭവങ്ങളും ഭാവനകളുമുള്ള കുര്യൻ മ്യാലിൽ സാറിന്‍റെ ആടുജീവിതം അമേരിക്കയിൽ വായനക്കാരുടെ സഹൃദയ സമക്ഷം പരിചയപ്പെടുത്തുന്നിൽ, അതിയായ സന്തോഷമുണ്ട്.

എ.സി. ജോർജ്