Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഇന്ത്യ പ്രസ്ക്ലബ് ഒൻപതാം മാധ്യമ കോണ്‍ഫറൻസ്: പിന്നാന്പുറത്ത് കണ്ടതും കേട്ടതും
ചില മനുഷ്യരുണ്ട് ഭൂമിയിൽ, അവരുടെ ജീവിതവും വീക്ഷണങ്ങളും, പ്രവൃത്തിയും സമൂഹത്തെ അതിയായി സ്വാധീനിക്കുകയും, നമുക്ക് ചുറ്റുമുള്ള ഓരോ പ്രവർത്തികളിലും അവരുടെ വെളിച്ചം നിറഞ്ഞു നിൽക്കുകയും ചെയ്യും. അമേരിക്കയിലെ സാംസ്കാരിക രംഗത്ത് നിലനിൽക്കുന്ന അത്തരം മനുഷ്യരെക്കുറിച്ചാണ് ഈ കുറിപ്പ്. ഒരിടത്തു മാത്രം നിലനിൽക്കാതെ ലോകമെന്പാടുമുള്ള മനുഷ്യരുടെ പ്രശ്നങ്ങളിലേക്കും ജീവിതങ്ങളിലേക്കും അവർ കടന്നു ചെല്ലും. സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ അതുല്യ പ്രതിഭാധനരായി ശോഭിച്ച് നിൽക്കുന്ന അത്തരം മനുഷ്യർ നമ്മുടെ സംസ്കാരത്തിന്റെയും സമൂഹത്തിന്റെയും പൊതു സ്വത്താണ്. അവരെക്കുറിച്ച് അറിയേണ്ടത്തും പറയേണ്ടതും നമ്മുടെ കടമയാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിൽ വച്ച് നവംബർ 11 മുതൽ 14 വരെ നടന്ന കോണ്‍ഫറൻസിന് ചുക്കാൻപിടിച്ചവരാണ് അവർ. ഒട്ടേറെപ്പേർ കോണ്‍ഫറൻസിനായി പ്രയത്നിച്ചു. നമ്മുടെ സംവേദനശീലങ്ങളെ തലകീഴ്മേൽ മറിക്കുകയും ആദരവിന്റെയും, വിനയത്തിന്റെയും അന്തര്യാമിയായ ചാരുതയും, ചരിത്രകാരന്റെ നിർമ്മലതയും, കലാകാരന്റെ വേദനയുമൊക്കെയുള്ള, പല ശീലുകളും കോണ്‍ഫറൻസിൽ അരങ്ങേറി. 9ാമത് വാർഷിക കോണ്‍ഫറൻസിന്റെ ഈ വിളവെടുപ്പ്, സന്തോഷഭരിതമായ രംഗങ്ങളിലൂടെയും, ആശങ്കപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലുകളുമായി പരിണമിക്കുന്നതും നാം കണ്ടതാണ്. നവീനമായ മാധ്യമരൂപങ്ങളുടെ പത്ര/മാസിക/ടെലിവിഷൻ/ഓണ്‍ലൈൻ ആവിർഭാവവും, വളർച്ചയും, നൂതന പ്രവണതകളുമൊക്കെയായി, മാധ്യമ വിമർശനത്തിന്റെയും, വൈജ്ഞാനിക ഭാവങ്ങളുടെയും, വികാസ പരിണാമ ഗാഥകൾ എന്നിവയുടെ പ്രദർശന വേദിയെന്ന നിലയിലാണ് ഇന്ത്യ പ്രസ് ക്ലബിന്റെ ഈ കോണ്‍ഫറൻസിനെ നാം നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ ഈ രംഗത്തെ മുടിചൂടാമന്ന·ാരായ ചിലരെ ഓർക്കാതിരിക്കുവാൻ കഴിയുകയില്ല.ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന്, ഇതിനെ നയിച്ച ബിജു കിഴക്കേക്കുറ്റിനെയാണ് ആദ്യം ഞാൻ സമീപിച്ചത്. ’ഒന്നിനും ഒരു കുറവുണ്ടായില്ല...അദ്ദേഹം പ്രതികരിച്ചു’
ഷിക്കാഗോയിലും ന്യൂജേഴ്സിയിലും എത്രയോ കോണ്‍ഫറൻസുകൾ നടന്നിരിക്കുന്നു. ക്നാനായ കോണ്‍ഫറൻസ് ഉൾപ്പെടെ ഫൊക്കാന, ഫോമ, വേൾഡ് മലയാളി കൗണ്‍സിൽ തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളുൾപ്പെടെ എല്ലാം വിജയിച്ചു. പങ്കെടുക്കുന്ന ആൾക്കാരുടെ വലിപ്പത്തിലല്ല. എത്ര പേർക്ക് എഴുത്തും വായനയും സംവേദന ശൈലിയുമറിയാം എന്നതിനെക്കൂടി ഉദ്ദേശിച്ചാണ് കോണ്‍ഫറൻസുകൾ വിജയിക്കുന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ വിളിച്ചു. സന്തോഷകരമായി സമ്മേളനത്തിൽ പങ്കെടുത്തു. എല്ലാവരോടും കുശലാന്വേഷണം നടത്തി. ഗൗരവതരമായ ചർച്ചകളിൽ വിസ്മയത്തോടു കൂടി മാത്രമേ അദ്ദേഹത്തെ കാണാനാവൂ. ജനാധിപത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ് പ്രേമചന്ദ്രൻ വാചാലനായി. പാലാ എംഎൽഎ മാണി സി. കാപ്പനും കഥകൾ മെനഞ്ഞ് മനുഷ്യരെ കയ്യിലെടുത്തു. അങ്കമാലി എം.എൽ.എ റോജി എം. ജോണും ചടുലമായി ചർച്ചകളിൽ പങ്കെടുത്തു.
വിവിധ മേഖലകളിലുള്ള മാധ്യമ സുഹൃത്തുക്കളും എല്ലാ സുഹൃദ് സംഘങ്ങളിലും ഭാഗഭാക്കായി. എല്ലാവർക്കും പറഞ്ഞുവെച്ചതും, വയ്ക്കാത്തതുമായ എല്ലാ കാര്യങ്ങളും ചെയ്തു. സ്പോണ്‍സർമാർ കൂടുതലും, കുടുംബത്തിൽ പെട്ടവരും അതോടൊപ്പം തന്റെ ബിസിനസുമായി ബന്ധപ്പെട്ടവരും ആയിരുന്നു എന്ന് ബിജു പറഞ്ഞു. എന്നോടൊപ്പം സുനിൽ ട്രൈസ്റ്റാറും, ഷിജോ പൗലോസും, ജീമോൻ ജോർജ്ജും, സജി എബ്രഹാം കൂടാതെ നാഷണൽ എക്സിക്യൂട്ടീവിലെ പലരും സ്പോണ്‍സേഴ്സിനെ പങ്കെടുപ്പിച്ചു. ഗ്യാസ് സപ്ലൈ രംഗത്തുള്ളവരെയും, ഞാൻ അറിയുന്നവരേയും, എന്നെ അറിയുന്നവരുമായ എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. സ്ഥാനം ഏറ്റെടുത്തതിനു ശേഷം പ്രസ് ക്ലബിന് ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല. ഹൂസ്റ്റണ്‍ ചാപ്റ്ററിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. വാഗ്വാദങ്ങൾക്ക് ചെവി കൊടുക്കാതെ നോർത്ത് അമേരിക്കയിൽ നിന്ന് മാധ്യമ പ്രവർത്തകരെല്ലാം തന്നെ എത്തി ഏറ്റവും ഭംഗിയായി ഈ കോണ്‍ഫറൻസ് സംഘടിപ്പിക്കാൻ സാധിച്ചു എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്ന് പ്രസിഡന്റ് ബിജു പറഞ്ഞു.
യഥാർത്ഥത്തിൽ നല്ല പ്രവർത്തനശേഷി ഉണ്ടെങ്കിൽ തന്നെയും കർമ്മരംഗത്തേക്കിറങ്ങാൻ പലരും മടിക്കാറുണ്ട്. എനിക്കിതിന് കഴിയുമോ? ഞാൻ ഇതിൽ പരാജയപ്പെട്ടാൽ പരിഹാസപാത്രമാകില്ലേ. ആവുകയില്ല എന്ന സംശയങ്ങൾ നമ്മെ ഒരിക്കലും കീഴ്പ്പെടുത്തരുത് എന്ന് ബിജു കൂട്ടിച്ചേർത്തു. എല്ലാ ശേഷികളും എനിക്കുമുണ്ട് എന്നുറച്ച് വിശ്വസിക്കുക. വ്യക്തമായൊരു ലക്ഷ്യം മുന്നിൽ വയ്ക്കുകയും, ഉേ·ഷത്തോടെ അത് നേടാൻ തളരാതെ പ്രവർത്തിക്കുകയും വേണം. താല്കാലികമായുണ്ടാകാവുന്ന ചെറിയ തിരിച്ചടികളെ അവഗണിക്കണം.
ഒരു മാധ്യമപ്രവർത്തകന്റെ ചടുലതയും സൂക്ഷ്മവുമായ ദൃഷ്ടികളിലൂടെ, പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ചുരുളുകളിലൂടെ, ഭാഷയെയും സംസ്ക്കാരത്തെയും നോക്കിക്കാണുന്ന ജനറൽ സെക്രട്ടറി ആയി സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) കോണ്‍ഫറൻസിന്റെ ആദ്യവസാനം വരെ ശോഭിച്ചു. ആറ് മാസങ്ങളുടെ സംഘർഷം നന്നായി പരിണമിച്ചു എന്നദ്ദേഹം പറഞ്ഞു. നമ്മുടെ കൊച്ചു കേരളത്തിന്റെ മാധ്യമ ശക്തി അങ്ങ് ചെന്നൈയിലുള്ള അമേരിക്കൻ കോണ്‍സുലേറ്റിൽ വിസ ലഭിക്കാൻ ഉതകുന്നതാണ് എന്നത് ഈ കോണ്‍ഫറൻസ് തെളിയിച്ചു. മലയാളത്തിന്റെ ഭാവി പുരോഗതിയുടെ ദിശ ഏതായിരിക്കണം എന്ന് തീരുമാനിക്കേണ്ടതും ഇത്തരത്തിലുള്ള കോണ്‍ഫറൻസുകളിൽ ആണ്. സുനിലിന്റെ നീണ്ട 27 വർഷത്തെ മീഡിയ മാനേജ്മെന്റ് പ്രവർത്തന പരിചയം കാര്യങ്ങൾ സുഗമമായി പ്രവർത്തിക്കാനായി സഹായിച്ചു.
പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ, എക്സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ അഡ്വൈസറി ബോർഡിൻറെ അപ്പോളപ്പോൾ ഉള്ള ഉപദേശങ്ങളും പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. 202223 പ്രസിഡന്റ് ഇലെക്ട് സുനിൽ തൈമാറ്റത്തിനെ കൂടെ നിർത്തി പ്രവർത്തങ്ങളിൽ പങ്കാളി ആക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഏറ്റവും കൂടുതൽ ഉൾപ്പെടുത്തി എന്നതും 202121 കമ്മിറ്റിക്ക് അവകാശപ്പെടാവുന്നതാണ്. ചാപ്റ്റർ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുമായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപ്പോളപ്പോൾ വിവരങ്ങൾ പങ്കു വെച്ച് കൊണ്ടേ ഇരുന്നു. ചാപ്റ്ററുകളുമായുള്ള ബന്ധം ഏറ്റവും ഉൗട്ടി ഉറപ്പിക്കാൻ ശ്രമിച്ചു. ഒരിടത്തും യാതൊരു പരാതിയും ഉണ്ടായില്ല. ചരിത്രത്തിൽ ആദ്യമായി ഇൻഡ്യാ പ്രസ് ക്ലബ്ബിനുവേണ്ടി ഒരു ടെലിവിഷൻ ചാനലും ഉണ്ടാക്കി. സുനിൽ വാചാലനായി.
പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് പൂർണ്ണമായും അതിഥികളുടെ സൗകര്യങ്ങളിലും അവരെ ടേക്ക് കെയർ ചെയ്യേണ്ട കാര്യങ്ങളിലും യത്നിച്ചു. ഉത്തരവാദിത്വങ്ങൾ ഒരു പരിധിവരെ ഏറ്റെടുത്തു. ചെയ്യുന്നത് ഏത് കാര്യമായാലും അതിൽ ചിട്ട വേണം. സമയക്ലിപ്തത പാലിക്കുന്നത് പ്രധാനം. കൂടുതൽ ജോലി ചെയ്ത് തീർക്കേണ്ടതുണ്ടെങ്കിൽ അതിന് പ്രായോഗികമായി ടൈംടേബിൾ മനസിൽ കണ്ട് മുൻപോട്ട് പോകണം.
ഓഡിയോ വിഷ്വൽ സ്റ്റേജ് സൂപ്പർ ആയി. ചീഫ് എഡിറ്റർ സജി എബ്രഹാമിന്റെ (ന്യൂ യോർക്ക്) നെത്വ്രത്വത്തിൽ 154 പേജുള്ള സുവനീർ പ്രസിദ്ധീകരിച്ചു. 1200ൽ പരം കോണ്‍ഫറൻസിനെ സംന്പന്ധിക്കുന്ന പടങ്ങൾ പ്രസിദ്ധപ്പെടുത്തി. 2 ദിവസത്തെ കണ്‍വൻഷന്റെ മുഴുവൻ സമയം വീഡിയോ പ്രസിദ്ധീകരിച്ചു. ഓഡിയോ വിഷ്വൽ പൂർണമായും ഫാൻസി ഡിജിറ്റലിനു വേണ്ടി സജി ജേക്കബും ടീമും ഒപ്പം അനിൽ മാറ്റത്തിക്കുന്നേലും വളരെ ഭംഗിയായി ദൃശ്യ വിരുന്നൊരുക്കി കാണികൾക്കു കൗതുകമൊരുക്കി. അവരെ സഹായിക്കാൻ ന്യൂ യോർക്കിൽ നിന്ന് ജോനാഥൻബ്ലെസ്സൻ ട്രൈസ്റ്റാറും ഒത്തു കൂടി. ഡൊമിനിക് ചൊള്ളന്പേൽ ചിത്രങ്ങൾ എടുത്തു. പുതിയ മാധ്യമരൂപങ്ങളുടെ ആവിർഭാവവും, വളർച്ചയും, നൂതന പ്രവർത്തനങ്ങൾ, മാധ്യമ വിമർശനത്തിന്റെയും, വൈജ്ഞാനികവും വികാസപരിണാമവുമായ അഭിരുചി സംഘട്ടനങ്ങൾ എന്നിവയുടെ പ്രദർശനവേദിയെന്ന നിലയിലാണ് ഇൻഡ്യാ പ്രസ് ക്ലബ് അംഗങ്ങൾ ഈ കോണ്‍ഫറൻസിനെ നോക്കിക്കണ്ടത്.
മറ്റൊരാൾ തുടങ്ങട്ടെ, ഞാൻ പിന്നാലെ കൂടികൊള്ളാം എന്ന ഒരു സമീപനമാണ് മിക്കവർക്കും. എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ എന്ന് സ്വയം ചോദിക്കുക. പരാജയഭീതി നമ്മെ പിൻതിരിപ്പിക്കരുത് എന്നതാണ് ട്രഷറാർ ജീമോൻ ജോർജിന്റെ പ്രവർത്തന രീതി. മാധ്യമ ജീവിത വിജയത്തിന് സഹായകരമായ ചില ശീലങ്ങളെപ്പറ്റിയാണ് ഇൻഡ്യ പ്രസ്ക്ലബ്ബ് പറഞ്ഞത്. പ്രതിസന്ധികളെ നേരിടുവാനുള്ള സധൈരം പുതിയ ചാലുകളിലൂടെ ചിന്തിക്കുവാനുള്ള കഴിവ്, പക്വത, യുക്തി, ഉത്സാഹം അല്പം അപായ സാധ്യത ഉള്ള കൃത്യങ്ങൾ ചെയ്യാനുള്ള മനസ്ഥിതി, പൊതുവിജ്ഞാനത്തോട് ആഭിമുഖ്യം തുടങ്ങിയവയൊക്കെ ഇവിടെ നടന്ന 4 ദിവസ കോണ്‍ഫറൻസിൽ വെളിവായി. കോണ്‍ഫറൻസിലെ അക്കോമൊഡേഷനും ഭക്ഷണവും റെഡി ആയാൽ 75% ഓക്കെ ആയി. തുടക്ക ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഹോട്ടലിലെ സ്റ്റേ തുടങ്ങുന്നത്. 10 മണി കഴിഞ്ഞപ്പോൾ മുതൽ താക്കോൽ കൊടുത്തു തുടങ്ങി. കോവിഡിന് ശേഷം നടക്കുന്ന മാസ്ക്ക് ഇല്ലാതെ ആദ്യ പരിപാടി. അതിഥികൾക്ക് പറഞ്ഞതും പറയാത്തതും കൊടുത്തു. എല്ലാം പ്രസിഡന്റ് ബിജുവിന്റെ മിടുക്ക്.
കാഴ്ചയിലെ വിലോഭനീയങ്ങളായ സുഖസാന്ദ്രതയിൽനിന്നും ശാന്തിയോ അശാന്തിയോ പടർത്തുന്ന മീഡിയാ രംഗത്തെ നാനാർത്ഥങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയർത്തുവാൻ യത്നിക്കുന്ന വിവിധ തലങ്ങളിലുള്ള മാധ്യമരംഗത്തെ വിദഗ്ധരുടെ അക്ഷീണ പ്രയത്നങ്ങൾ പ്രവർത്തിയിലാക്കി അഡ്വൈസറി ബോർഡ് ചെയർമാനായ മധു കൊട്ടാരക്കര . സംസ്ക്കാരം വളരണമെങ്കിൽ പഠിച്ചെഴുതിയ വിശാലവും, വ്യക്തവുമായ കാഴ്ചപ്പാടുള്ള മാധ്യമ രംഗവും വളരണം. അഭിരുചികളിൽ പൊടുന്നനെ ഒരു വിപ്ലവമുണ്ടാക്കാൻ താരതമ്യേന ആർക്കും കഴിയില്ല. പക്ഷേ കഴിഞ്ഞ ഒരു വർഷം കൊണ്ട് ട്വിന്റി ഫോറിൽ തനതായ കാഴ്ചപ്പാടോടെ വാർത്തകളിലെ വ്യക്തവും സുതാര്യവുമായ ശൈലിയുടെ ഉടമയാണ് മധു. മുന്നോട്ട് നോക്കുന്പോൾ വ്യക്തമായ ചില കാഴ്ചപ്പാടുകൾ ഉണ്ട്. കഴിഞ്ഞകാലത്തിന്റെ എല്ലാ ചിത്രങ്ങളും ഭദ്രമായി അടുക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചിലതിന് മങ്ങൽ ഏല്ക്കുമായിരിക്കും. മറ്റ് ചിലത് മായാതെ നില്ക്കും.
അമേരിക്കയിൽ 2004 മുതൽ 2021 വരെ, 50 സംസ്ഥാനങ്ങളെയും കോർത്തിണക്കി ഈ സൗഹൃദ കൂട്ടായ്മ ഇൻഡ്യ പ്രസ് ക്ലബ് വളർന്ന് പന്തലിച്ചു. ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കും. സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ കൂടി ഉൾപ്പെടുത്താൻ ഇംഗ്ലീഷും ഉൾപ്പെടുത്തി, ഒരു പുതിയ പരിവർത്തനം ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇൻഡ്യാ പ്രസ്ക്ലബ് എല്ലാ കാലങ്ങളിലും ഒരു സൂക്ഷ്മതയും ജാഗ്രതയും കാത്തുസൂക്ഷി ച്ചിട്ടുണ്ട്. ഭാരവാഹികൾക്കൊപ്പവും സംഘടനാ നേതാക്കൾക്കൊപ്പവും, പ്രസിഡന്റ് ബിജുവും, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും, ട്രഷറാർ ജീമോൻ ജോർജുമൊക്കെയുള്ളവരോടും, നാട്ടിൽനിന്ന് വന്ന അതിഥികൾക്കൊപ്പവുമൊക്കെ 4 ദിവസത്തെ കൂട്ടായ്മയിൽ പങ്കെടുത്തു. എല്ലാവരും പരസ്പര സ്നേഹം പങ്കുവെച്ചു. കോവിഡ് എന്ന മഹാമാരി വന്നപ്പോൾ ഏറ്റവും ആകുലപ്പെട്ടവരാണ് നമ്മൾ. ലോകമാസകലം ആടിയുലഞ്ഞ് നില്ക്കുന്പോൾ അമേരിക്ക ആ പ്രതിസന്ധി ഘട്ടത്തെ നേരിട്ടത് അച്ചടക്കത്തിലൂടെയാണ്. അതിജീവിച്ചും അതിവേഗത്തിലും, വാക്സിൻ എടുത്തും നാം മുന്നിലെത്തി. പ്രസ് ക്ലബ് അംഗങ്ങളായ നമ്മൾ ആറടി മണ്ണിനെ വിസ്മരിച്ച് മുന്നേറി.
ആശയവിനിമയം ചെയ്യാതെ മനുഷ്യന് ജീവിക്കാനാവില്ല. ജീവിതോപാധിയാണ് ഭാഷ. അതിന്റെ ഉപകരണമാണ് സന്പർക്ക മാധ്യമങ്ങൾ. അവയിൽ ഏറ്റവും പ്രധാനം അച്ചടി/ഓണ്‍ലൈൻ മാധ്യമങ്ങൾ. അവയിൽ പ്രധാനം ദിനപത്രം. ഇൻഡ്യാ പ്രസ് ക്ലബിന്റെ ഫൗണ്ടർ പ്രസിഡന്റും, അഡ്വൈസറി ബോർഡ് അംഗവും, ഈ മലയാളി ചീഫ് എഡിറ്ററുമായ ജോർജ് ജോസഫിന്േറതാണ് ഈ കമന്റ്. മാനവിക ബുദ്ധിയുടെ ശക്തി അപരിമേയമാണ്.
ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫൗണ്ടർ സെക്രട്ടറിയും, അഡ്വൈസറി ബോർഡ് അംഗവും, അമേരിക്കൻ മലയാളി ചീഫ് എഡിറ്ററുമായ റെജി ജോർജ് നിശബ്ദ സേവനത്തിലൂടെയാണ് ശ്രദ്ധേയനായത്.. പ്രോഗ്രാം മാനേജ്മെന്റ്, സ്റ്റേജ് മാനേജ്മെന്റ്, ടൈം മാനേജ്മെന്റ് തുടങ്ങിയവക്ക് റെജിയുടെ മേൽനോട്ടം ഉണ്ടായിരുന്നു. സമർപ്പണ ബുദ്ധിയാണ് റെജിയുടെ കഴിവ്. സ്വന്തം പ്രവർത്തിയെ സമീപിക്കുന്നത് സമർപ്പണബുദ്ധിയോടെയാണ്. അര മനസ്സോടെ ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത നിഴലിക്കുന്നുണ്ടാവില്ല. സഹപ്രവർത്തകർക്ക് വിശ്വാസം തോന്നുംവിധം പൂർണ്ണ ശുഷ്കാന്തിയോടെ വേണം ചുമതലകൾ നിർവഹിക്കുവാൻ അതിൽ റെജി ജോർജ് നൂറ് ശതമാനം കൂറ് പുലർത്തി.
സിമി ജസ്റ്റോ (ഏഷ്യാനെറ്റ് യു.എസ്. വീക്ക്ലി റൗണ്ട് അപ് ലൈഫ് ആന്റ് ഹെൽത്ത് സെഗ്മെന്റ് കോഓർഡിനേറ്റർ), ആശാ മാത്യു (ആങ്കർ അമേരിക്കൻ കാഴ്ചകൾ സെഗ്മെന്റ് കോഓർഡിനേറ്റർ), മാത്യു വർഗീസ് ഇൻഡ്യാ പ്രസ് ക്ലബ് അഡ്വൈസറി ബോർഡ് അംഗം ഏഷ്യാനെറ്റ് യുഎസ്എ ഓപ്പറേഷൻസ് മാനേജർ, ഫ്ളവേഴ്സ് ടി.വിയുടെ ഷാന മോഹൻ (അമേരിക്കൻ ടി വി പ്രോഗ്രാം ഹോസ്റ്റ്), ട്രഷറർ ജീമോൻ ജോർജ്, അനിൽ ആറ·ുള (പ്രസ്ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റ്) എന്നിവരും പ്രോഗ്രാമുകളിൽ എം.സി.മാരായി.
ഇത്തരത്തിലുള്ള മനുഷ്യർ ഇനിയും നമുക്കിടയിൽ രൂപപ്പെടട്ടെ. ഇവരെല്ലാം തന്നെ ഇനിയും കാലങ്ങളോളം മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടട്ടെ. മാനവരാശിയുടെ ന·യ്ക്കും, വളർച്ചയ്ക്കും ഉതകുന്ന രീതിയിൽ ഇവരുടെ സംഭാവനകൾ ലോകം അറിയട്ടെ. ഓരോ പ്രശ്നങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഇവരെ കണ്ടു ലോകം പഠിക്കട്ടെ.
ജോർജ് തുന്പയിൽ
കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂ
സാഹിത്യപ്രതിഭകള്‍ തിരുത്തല്‍ ശക്തികളോ?
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തി
വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചല നിശ്ചയദാർഢ്യത്തോടെ പുതുവർഷത്തെ സ്വീകരിക്കാ
പ്രതീക്ഷയുടെ ചൈതന്യത്തിൽ കഴിഞ്ഞ വർഷത്തെ വീഴ്ചയുടെ ചാരത്തിൽ നിന്ന് അചഞ്ചലമായ
ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യൂദയായിലെ ബെത്ലഹേം എന്ന ചെറിയ ഗ്രാമത്തില്‍ ഉ
വിജയശതമാനവും വിദ്യാഭ്യാസ നിലവാരവും
പണ്ടുകാലത്ത് എസ്എസ്എൽസി പാസ് ആവുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അന്നത്തെ
"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒര
പി.വത്സല ടീച്ചറുടെ ജീവല്‍ സാഹിത്യം: കാരൂര്‍ സോമന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്കിയ പി.വത്സല മലയാളത്തിന്റെ പ്രിയ
മാധ്യമ സാക്ഷരത കാലഘട്ടത്തിന് അനിവാര്യം
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ സോഷ്യൽ മീഡിയയിൽ കാണുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ, ഫോട്ടോ, ജിഐഎഫ്, വ
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു യാത്ര - രണ്ടാം ഭാഗം
നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ലീവ് സ്
യുക്മ ദേശീയ കലാമേള നാൾവഴിയിലൂടെ ഒരു യാത്ര
ലണ്ടൻ: നവംബർ നാലിന് പതിനാലാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഗ്ലോസ്റ്റർ ഷെയറിലെ ക്ല
"കബറിടത്തില്‍ കണ്ട സത്യം'
വിടവാങ്ങിയ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തില്‍ ഇപ്പോഴ
"ലോകസഞ്ചാരിയായ സാഹിത്യകാരന്'
മേരി അലക്സ്(മണിയ)
സുപ്രഭാതം പൊട്ടിവിടരുമ്പോഴാണ് സാധാരണ എല്ലാവരും പ്രഭാതവന്ദ
ഒക്ടോബർ ഒന്ന് ലോക വയോജന ദിനം: പ്രായമായവരുടെ അവകാശ സംരക്ഷണം തലമുറകളിലൂടെ
ചുണ്ണാമ്പിനായി വെന്തുനീറിയ കക്കാപോലെ, വിരുന്നൊരുക്കാന്‍ എരിഞ്ഞു കത്തിയ വിറകുപ
സമഗ്ര പ്രാദേശിക വികസനത്തിന്റെ ദീർഘ ദർശി
ഡോ. എം.എസ്. സ്വാമിനാഥൻ വിട പറഞ്ഞു. രാജ്യത്തിന്റെ കാർഷിക പുരോഗതിയുടെ ചരിത്രത
ശപിക്കപ്പെട്ട നിമിഷങ്ങൾ...ജീവിതത്തിന്റെ നല്ല നാളുകളുടെ ഏണിപ്പടി ആയി
ചില പ്രവാസി മലയാളികൾക്ക് ഇപ്പോൾ അമേരിക്കയിൽ വരുന്ന പുതിയ മലയാളികളോട് വളര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.