എല്ലാം മക്കൾക്കുവേണ്ടി
എല്ലാം മക്കൾക്കുവേണ്ടി
അമേരിക്കയിൽ ടെക്സസ് സ്റ്റേറ്റിലെ ഗ്രേറ്റർ ഹൂസ്റ്റണ്‍ ഭാഗത്ത് മലയാള ഭാഷാ സാഹിത്യ രംഗങ്ങളിലെ ഒരു സജീവ സാന്നിധ്യമാണ് ഈ നോവലിന്‍റെ രചയിതാവ് കുര്യൻ മ്യാലിൽ.

ചിത്രശലഭങ്ങൾ കുന്പസാരിക്കുന്നു, ആടുജീവിതം അമേരിക്കയിൽ എന്നിങ്ങനെ ജനപ്രീതി
യാർജ്ജിച്ച രണ്ടു നോവലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. എല്ലാം മക്കൾക്കുവേണ്ടി എന്ന ഈ കൃതിഅദ്ദേഹത്തിന്‍റെ മൂന്നാമത്തെ നോവലാണ്. നോവലിന്‍റെ പേരുപോലെ തന്നെ എല്ലാം മക്കൾക്കുവേണ്ടിജീവിച്ച ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണക്കാരന്‍റെ വേദനയും യാതനയും സന്തോഷവും ദുഖവും ഇടകലർന്ന ജീവിത ബോധന കഥയാണ് ഈ നോവലിലെ മുഖ്യ ഇതിവൃത്തം.

ത്യാഗത്തിന്‍റെയും അതിലുപരി ഹൃദയ ദുഖഭാരങ്ങളും പേറികൊണ്ടുള്ള കഥാനായകനായ കുഞ്ഞുവർക്കിയുടെ ജീവിതത്തിന്‍റെ ഒരു ശരാശരി ആയൂർദൈർഘ്യത്തിലെ തൊണ്ണൂറു ശതമാനവും വിവരിച്ചുകൊണ്ട് ഏതാണ്ട് ദുഃഖപര്യസായി നോവൽ അവസാനിപ്പിക്കുകയാണിവിടെ. ബാക്കിയുള്ള കഥാനായകന്‍റെ ദുരിതപൂർണമായ ജീവിതകഥ വായനക്കാരന്‍റെ സങ്കൽപ്പത്തി ലേക്ക് വിട്ടുകൊണ്ട് നോവലിസ്റ്റ് ഇവിടെ കഥയ്ക്കു വിരാമമിടുകയാണ്. കേരളത്തിൽ ആരംഭിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഒരു കർഷക കൂലി തൊഴിലാളിയായി ജീവിതം തുടങ്ങിയ കുഞ്ഞുവർക്കിയുടെ സംഭവബഹുലമായ ജീവിതകഥ ഏവരുടെയും അനുകന്പപിടിച്ചുപറ്റുന്ന രീതിയിൽ ഹൃദയദ്രവീകരണ ഭാഷയിൽ നോവലിസ്റ്റ് കഥ പറയുന്നു.

കേരളത്തിലെ നാട്ടിൻപുറത്ത് അതിദരിദ്രമായ ഒരു ലാറ്റിൻ കത്തോലിക്കാ കൂലി തൊഴിലാളി കുടുംബത്തിലെ 13 സന്താനങ്ങളിൽ ഒരുവനായിട്ടാണ് കുഞ്ഞുവർക്കിയുടെ ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യം. മൂന്നാംക്ലാസു മാത്രം വിദ്യാഭ്യാസം. അർദ്ധപട്ടിണി, കൂലിതൊഴിൽ, മീൻപിടുത്തം എന്നാൽ യഥാസമയം, വിവാഹിതനായ കുഞ്ഞുവർക്കി ഭാര്യ മറിയാമ്മ ദന്പതികൾക്ക് മൂന്ന് സന്താനങ്ങൾ ലാലി, സജി, സാജൻ. കുഞ്ഞു വർക്കിക്ക് 32 വയസുള്ളപ്പോൾ ഭാര്യ മറിയാമ്മ ദീനം വന്ന് ഇഹലോകവാസം വെടിഞ്ഞു. കുഞ്ഞുവർക്കി വളരെ ചെറുപ്പമായിരുന്നിട്ടും ഒരു രണ്ടാം വിവാഹത്തെപറ്റി ചിന്തിയ്ക്കാതെ ആ കുരുന്നു പൈതങ്ങൾക്കായി മാത്രം പകലന്തിയോളം എല്ലുമുറിയെ പണിയെടുത്തു. ലാലിയെയും സാജനെയും പഠിപ്പിച്ച് നഴ്സാക്കി.പഠിത്തത്തിൽ പിന്നോക്കമായിരുന്ന സജിക്ക് ടാക്സി കാർ വാങ്ങി ഏർപ്പാടാക്കി.

ലാലി സുധാകരൻ എന്ന മെയിൽ നഴ്സിനെ പ്രേമിച്ചു വിവാഹം കഴിച്ചു. ഒരു നായരായ സുധാകരനെലാലി വിവാഹം ചെയ്യുന്നതിൽ ആദ്യമൊക്കെ കുഞ്ഞുവർക്കിക്കു എതിർപ്പുണ്ടായിരുന്നെങ്കിലുംഅതു സന്തോഷപൂർവം മകൾക്കായി നടത്തുകയും കൂടെ നിൽക്കുകയും ചെയ്തു. കുഞ്ഞുവർക്കിയുടെആഗ്രഹ പ്രകാരം സാന്പത്തിക ഭദ്രതയും കണക്കിലെടുത്ത് ലാലി സുധാകര നഴ്സ് ദന്പതികൾ അമേരിക്കയിലേക്ക് കുടിയേറി. അമേരിക്കയിലെത്തിയ അവർ അധികം താമസിയാതെ പിതാവായകുഞ്ഞുവർക്കിയെയും സ്ഥിരമായ കുടിയേറ്റ വിസയിൽ അമേരിക്കയിലെത്തിച്ചു. പിന്നീട് ഫാമിലിറീയൂണിഫിക്കേഷൻ സ്ഥിര കുടിയേറ്റ വിസയിൽ കുഞ്ഞുവർക്കി മറ്റു രണ്ടു മക്കളായ സജിയേയുംസാജനേയും അമേരിക്കയിലെത്തിച്ചു. ഇവർ രണ്ടുപേരും അമേരിക്കയിലെത്തിയശേഷം വിവാഹമാർക്കറ്റിൽ അവരുടെ വിലയും നിലയും ഡിമാന്‍റും കുത്തനെ നൂറു മടങ്ങായി. നാട്ടിൽ കുഞ്ഞുവർക്കി കൂലി തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ധനികരായ പാരന്പര്യമുള്ള രണ്ടുസീറോ മലബാർ കുടുംബത്തിലെ സുന്ദരികളായ സജിനിയെ സജിയും, ക്നാനായക്കാരി സുന്ദരിസൂനുവിനെ സാജനും വിവാഹം കഴിച്ചു. അങ്ങനെ നാട്ടിലെ കൂലി തൊഴിലാളി ആയിരുന്ന കുഞ്ഞുവർക്കിയുടെ മൂന്നുമക്കളും അവരുടെ ജീവിതപങ്കാളികളും അമേരിക്കയിൽ റിയൂണിഫയിഡു കുടുംബമായി.


പിന്നങ്ങോട്ട് ഈ കുടുംബത്തിന്‍റെ അനുദിന ജീവിതവും ചുറ്റുപാടുകളും യാതൊരു മറയു
മില്ലാതെ അമേരിക്കൻ മണ്ണിന്‍റെ ജീവിതശൈലിയും ഗന്ധവും ഇടകലർത്തി നോവലിസ്റ്റ് വിവരി
ക്കുകയാണ്. പണവും പത്രാസും ഉയിർന്ന ജീവിത സൗകര്യങ്ങളും കൈവന്നപ്പോൾ ഈ മക്കളിൽഭൂരിഭാഗവും വന്നവഴി മറക്കുകയും, തലമറന്ന് എണ്ണതേക്കുകയും ചെയ്തു. അവരുടെ വാചകമടിയും പെരുമാറ്റങ്ങളും വീന്പടിക്കലും നാട്ടിലെ പഴയ മഹാരാജാവിന്‍റെ മക്കളായി പിറന്നമാതിരിയായി. നാട്ടിൽ കൂലി തൊഴിലാളിയായിരുന്ന പാവപ്പെട്ട പിതാവ് കുഞ്ഞുവർക്കിയെ അവർ പലപ്പോഴായി അവഹേളിച്ചു. അവർ പിതാവിനോടു നന്ദിഹീനമായി പെരുമാറി. എന്നാലും അമേരിക്കയിലും കുഞ്ഞുവർക്കി സ്വന്തം മക്കൾക്കായി ജീവിതം തുടർന്നു.

മക്കളുടെ തന്‍റെ കൊച്ചുമക്കളെ മാറി മാറി പരിചരിക്കുക, വീടു വൃത്തിയാക്കുക, തുടക്കുക,
ആഹാരം പാകം ചെയ്യുക എന്നതു മാത്രമായി കുഞ്ഞുവർക്കിയുടെ ജീവിതം. ബെയ്സ്മെന്‍റിലെ
സൗകര്യം കുറഞ്ഞ അവഗണിക്കപ്പെട്ട ഒരു കൊച്ചുമുറിയാണ് മക്കൾ മാറി മാറി കുഞ്ഞുവർക്കി എന്ന പിതാവിന് നൽകിയിരുന്നത്.

മക്കളിൽ ചിലർ പള്ളിയിൽ പോയി ആളുകളിക്കുക. വിവിധ സംഘടനകളിൽ ഭാരവാഹിയായി
വിളങ്ങുക, തിളങ്ങുക വല്ല നക്കാപ്പിച്ച ദാനധർമ്മങ്ങൾ നടത്തി അതിന്‍റെ ഇരട്ടി കൊടുത്തെന്ന അവകാശവാദവുമായി വ്യാജഫോട്ടോകളും, വീഡിയോകളുമായി പത്രമാധ്യമങ്ങളിൽ ഇടം പിടിച്ച് പൊങ്ങച്ചങ്ങൾ ആവുന്നത്ര വിളന്പുന്ന ചില മലയാളികളിൽ ചിലരായി സ്വന്തം മക്കൾ മാറുന്നതായി തേങ്ങുന്ന ഹൃദയഭാരത്തോടെ തണുത്തുമരച്ച് ബേസ്മെന്‍റിൽ കഴിയുന്പോൾ കുഞ്ഞുവർക്കിക്കു ബോധ്യമായി.

നോവലിസ്റ്റായ കുര്യൻ മ്യാലിൽ കേന്ദ്രബിന്ദുവായ കഥയോടൊപ്പം തന്നെ ഉപകഥകളും മറ്റു വൈവിധ്യമേറിയ അമേരിക്കൻ കുടിയേറ്റക്കാരേയും അമേരിക്കൻ മലയാളികളേയും അവരുടെ ജീവിത മുഹൂർത്തങ്ങളെയും പലയിടത്തും ഗൗരവമായും എന്നാൽ അതിജീവനത്തിനും ചിന്തയ്ക്കും വഴിയൊരുക്കത്തക്ക രീതിയിൽ തന്നെ കഥാഗതികൾ തിരിച്ചുവിടുന്നതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാൽ അത്യന്തം വിനോദവും കൗതുകവും നർമ്മവും നോവലിലെ വർണനകളിൽ കലർത്താൻ നോവലിസ്റ്റ് മറന്നിട്ടില്ലാ.

ചില മുഹൂർത്തങ്ങളിൽ ചില മലയാളികൾ അമേരിക്കയിലെത്തി നല്ല സാന്പത്തീക നില കൈവന്നശേഷംവളരെ നന്ദിഹീനമായി അവരെ ഇവിടെ വളരെ അധികം യാതനകളും, വേദനകളും, ദ്രവ്യ നഷ്ടവുംസഹിച്ച്, ഇവിടെ വരുത്തി സംരക്ഷിച്ച് ഒരു നല്ല നിലയിലാക്കിയ മുതിർന്ന സഹോദരനെയോ സഹോദരിയെയോ ബന്ധുക്കളെയോ ശത്രുക്കളായി കണക്കാക്കി. അവരിൽ കുറ്റങ്ങൾ കണ്ട് അവർക്കെതിരെ നിരന്തരം യുദ്ധങ്ങൾ നടത്തുന്നവരെയും നോവലിൽ പരാമർശന വിധേയമാക്കിയിട്ടുണ്ട്. എല്ലാംമക്കൾക്കായി മാത്രം ജീവിക്കുന്ന മാതാവോ, പിതാവോ, അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങളോകടന്നുപോകുന്ന ജീവിതകഥകളുടെ പരിഛേദമോ നേർകാഴ്ചയോ ആണ് ഈ നോവലിൽഇതൾ വിരിയുന്നത്. കോഴിക്കോട്ടുള്ള സ്പെൻ ബുക്സാണ് പ്രസാധനം നിർവഹിച്ചിരിക്കുന്നത്.


എ.സി. ജോർജ്